കേരളം കണ്ട മികച്ച പ്രതിപക്ഷ നേതാക്കളിൽ ഒരാൾ;നെഞ്ചോട് ചേർത്ത് യാത്ര അയക്കണമായിരുന്നു രമേശ് ചെന്നിത്തലയെ; മുൻഗാമി എന്ന നിലയിൽ വിഡി സതീശനെങ്കിലും രമേശ് ചെന്നിത്തലയെക്കുറിച്ച് നല്ല വാക്ക് പറയണമായിരുന്നു; രമേശ് ചെന്നിത്തലയെക്കുറിച്ച് മാധ്യമപ്രവർത്തകൻ കെ സി ബിപിന്റെ കുറിപ്പ് വൈറലാകുന്നു
സ്വന്തം ലേഖകൻ
തിരുവനന്തപുരം: തലമുറ മാറ്റത്തിൽ വിഡി സതീശന് വേണ്ടി വഴിമാറിയപ്പോൾ കോൺഗ്രസ്സ് നേതൃത്വം പോലും രമേശ് ചെന്നിത്തലയ്ക്ക് അർഹിച്ച യാത്രയയപ്പ് നൽകിയില്ലെന്ന് മാധ്യമപ്രവർത്തകൻ കെ സി ബിപിൻ.തന്റെ ഫേസ്ബുക്ക് കുറിപ്പിലുടെയാണ് രമേശ് ചെന്നിത്തലയെക്കുറിച്ചും കോൺഗ്രസ്സ് നേതൃത്വം അദ്ദേഹത്തെ അവഗണിച്ചുവെന്നും ബിപിൻ ചൂണ്ടിക്കാട്ടുന്നത്.
കേരളം കണ്ട മികച്ച പ്രതിപക്ഷത്തിലൊരാളായിരുന്നു രമേശ് ചെന്നിത്തല. പക്ഷെ സമൂഹ മാധ്യമങ്ങളിലെ അപരവൽക്കരണത്തിൽ ഇടിഞ്ഞില്ലാതായ ഒരു മനുഷ്യൻ. പ്രതിപക്ഷത്തുനിന്ന് നടത്തിയ പ്രവർത്തനങ്ങളുടെ ആകെത്തുകയായി ഭരണപക്ഷത്ത് എത്തേണ്ടതായിരുന്നു. അതായിരുന്നു ഉത്തരവാദിത്വവും.എന്നാൽ പല കാരണങ്ങളാൽ അദ്ദേഹത്തിന് അത് സാധിച്ചില്ല. അത് അദ്ദേഹത്തിന്റെ മാത്രം കുറ്റവും ആയിരുന്നില്ലെന്നും ബിപിൻ പറയുന്നു.
പക്ഷെ അപമാനിതനായിട്ടാണ് രമേശ് ചെന്നിത്തല വിടവാങ്ങുന്നത്.തന്റെ മുൻഗാമി എന്ന നിലക്ക് വിഡി സതീശനെങ്കിലും രമേശ് ചെന്നിത്തലയെക്കുറിച്ച് നല്ല രണ്ട് വാക്ക് പറയണമായിരുന്നുവെന്നും ഫേസ്ബുക്ക് പോസ്റ്റിലുടെ ബിപിൻ ചൂണ്ടിക്കാട്ടുന്നു.
പോസ്റ്റിന്റെ പൂർണ്ണരൂപം
സമൂഹ മാധ്യമങ്ങളിലെ അപരവൽക്കരണത്തിൽ ഇടിഞ്ഞില്ലാതായ ഒരു മനുഷ്യന് പിന്തുണ നൽകണമെന്ന് തോന്നുന്നു. അത് ജനാധിപത്യ കേരളത്തിലെ ഒരു പൗരൻ എന്ന നിലയിലാണ്. എന്റെ രാഷ്ട്രീയ കാഴ്ചപ്പാടോ കോൺഗ്രസിലെ ഗ്രൂപ്പ് താൽപര്യമോ അങ്ങനെ മറ്റെന്തെങ്കിലുമോ ഈ എഴുത്തിന് പിന്നിലില്ലെന്ന് ആദ്യമേ പറയട്ടെ...
പൊതുസമൂഹത്തിലെ വിവിധ രാഷ്ട്രീയ ചേരികളിൽ നിന്നുകൊണ്ട് പലരും വിലയിരുത്തുന്നതിന് അപ്പുറത്ത്, നെഞ്ചോട് ചേർത്ത് യാത്ര അയക്കണമായിരുന്നു കോൺഗ്രസ് നേതൃത്വം ഒന്നാകെ ശ്രീ രമേശ് ചെന്നിത്തലയെ. അതുണ്ടായില്ല എന്ന് മാത്രമല്ല ഏറെ അപമാനിതനായാണ് ഇത്രയേറെ രാഷ്ട്രീയ പാരമ്പര്യമുള്ള ഒരു വ്യക്തി കോൺഗ്രസ് പരിസരങ്ങളിൽ നിന്ന് ഉൾവലിയുന്നത്. ആ സാഹചര്യം എങ്ങനെ ഉണ്ടായെന്നും എങ്ങനെ ഒഴിവാക്കാമായിരുന്നുവെന്നും കോൺഗ്രസ് നേതാക്കൾ ആലോചിച്ചിരുന്നില്ല. പ്രതിപക്ഷ നേതൃ സ്ഥാനത്തേക്ക് ആനയിക്കപെടുമ്പോൾ തന്റെ മുൻഗാമി എന്ന നിലയിലെങ്കിലും രമേശിനെകുറിച്ച് വി.ഡി സതീശൻ നല്ല നാലു വാക്കെങ്കിലും പറയണമായിരുന്നു..
കേരളംകണ്ട മികച്ച പ്രതിപക്ഷ നേതാക്കളിൽ ഒരാളായിരുന്നു രമേശ് ചെന്നിത്തല എന്ന് തന്നെയാണ് ബോധ്യം. പ്രതിപക്ഷത്തുനിന്ന് നടത്തിയ പ്രവർത്തനങ്ങളുടെ ആകെത്തുകയായി ഭരണപക്ഷത്ത് എത്തേണ്ടതായിരുന്നു. അതായിരുന്നു ഉത്തരവാദിത്വവും. എന്നാൽ പല കാരണങ്ങളാൽ അദ്ദേഹത്തിന് അത് സാധിച്ചില്ല. അത് അദ്ദേഹത്തിന്റെ മാത്രം കുറ്റവും ആയിരുന്നില്ല. അദ്ദേഹം കൊണ്ടുവന്നതും അദ്ദേഹം തിരുത്തിച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടിയതുമായ ഒട്ടേറെ വിഷയങ്ങൾ ഉണ്ടല്ലോ..അതെല്ലാം അക്കമിട്ട് നിരത്തുന്നില്ല.. ആ അധ്വാനം ജനാധിപത്യ വ്യവസ്ഥിതിയിലെ ക്രിയാത്മക പ്രതിപക്ഷത്തിന്റെ ഉറക്കമൊഴിഞ്ഞുള്ള പ്രവർത്തനങ്ങളുടെ ഭാഗമായിരുന്നു.
കഴിഞ്ഞ സർക്കാറിന്, രാഷ്ട്രീയം മാറ്റിവെച്ച് പല വിഷയങ്ങളിലും പിന്തുണ നൽകിയ ഒരു നേതാവുകൂടിയാണ് രമേശ് ചെന്നിത്തല. എന്നിട്ടും രാഷ്ട്രീയ എതിരാളികൾ പോലും, തങ്ങൾക്ക് ലഭിച്ച പിന്തുണയുടെ നന്ദിപോലും കാട്ടാതെ പിരിഞ്ഞുപോകുന്ന വേളയിലും ആ മനുഷ്യനെ അപമാനിക്കുകയാണ്..
ശരിയാണ് ചില തെറ്റുകൾ രമേശ് ചെന്നിത്തലയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. അദ്ദേഹം സ്വയം മാറണമായിരുന്നു എന്നാണ് ഒരു വാദം. താൻ തുടരണമെന്ന് നേതാക്കൾ പറഞ്ഞതുകൊണ്ടാണ് എന്ന് അദ്ദേഹം അതിന് കാരണം പറയുന്നു. കിട്ടിയ അവസരം ഉപയോഗിക്കാൻ കഴിഞ്ഞില്ല എന്നാണ് രണ്ടാമത്തെ വാദം. കഴിഞ്ഞു എന്നതാണ് സത്യം. തെറ്റായവഴികളിൽ കാടുകയറിയ സർക്കാരിനെ ഇടത്തും വലത്തും അടിച്ച് നേർവഴിക്കു തെളിച്ചത് പ്രതിപക്ഷ നേതാവല്ലാതെ മാറ്റാരാണ്?
ചില യഥാർഥ്യങ്ങൾ കൂടി ഈ അവസരത്തിൽ പറയണം. ചെവി കടിക്കുന്ന ഒരു കൂട്ടം ആളുകൾ ചെന്നിത്തലയ്ക്ക് ചുറ്റിലുമുണ്ട്. അധികാരവും ആഡംബരങ്ങളും കുറയുമ്പോൾ, ആളനക്കമില്ലാത്ത നേരത്ത് ആലോചിച്ചാൽ അത് അദ്ദേഹത്തിനും വ്യക്തമാകും.
'ഉസ്മാൻ' എന്ന ആക്ഷേപഹാസ്യ ത്തിന്റെ ഉറവിടം പോലും അവിടെയാണ്. വിശ്വസിക്കുന്നവർ ചതിക്കുകയും, ചതിയന്മാർ കൂടുതൽ ആളെക്കൂട്ടുകയും ചെയ്യുന്ന രാഷ്ട്രീയ അവസ്ഥ ചെന്നിത്തലയെ പിന്തുടരാൻ തുടങ്ങിയിട്ട് കുറച്ചുനാളുകളായി. ഇക്കാര്യത്തിൽ രാഷ്ട്രീയ നേതാവ് എന്ന നിലയിൽ അടിയന്തരമായി ഒരു ശ്രദ്ധ അദ്ദേഹം നൽകിയില്ലെങ്കിൽ അപമാനിക്കപ്പെടുന്ന രാഷ്ട്രീയത്തിന്റെ ആവർത്തനം അദ്ദേഹത്തെ പിന്തുടരും..
'രമേശ് ചെന്നിത്തല മാറണം, മുല്ലപ്പള്ളി രാമചന്ദ്രൻ മാറണം...'ഒളിഞ്ഞും തെളിഞ്ഞും കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെ യും കെഎസ്.യുവിന്റെയും നേതാക്കൾ ഈ പ്രതിസന്ധികാലത്ത് പൊതുജനമധ്യത്തിൽ, വിശിഷ്യ പാർട്ടി പ്രവർത്തകർക്കിടയിൽ കുത്തിവെച്ച മറുമരുന്നാണിത്. അപ്പോൾ പ്രസക്തമായ മറ്റു ചില ചോദ്യങ്ങൾ ഉയർന്നു നിൽക്കുന്നുണ്ട്. അതിലൊന്ന് ഇതേ നേതൃത്വം നയിച്ചപ്പോഴല്ലേ 19 സീറ്റ് പാർലമെന്റിൽ കിട്ടിയത് എന്നാണ്. കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഒരു മലവെള്ളപാച്ചിലിൽ ഒളിച്ചുപോയതല്ല സംഘടന അടിത്തട്ടെന്നും സമ്മതിക്കേണ്ടി വരും.
രമേശും മുല്ലപ്പള്ളിയും മാറട്ടെ, ഷാഫി പറമ്പിലും കെ എം അഭിജിത്തും മാറണ്ടേ? കെ.എസ് ശബരീനാഥനും ഷാഫി പറമ്പിലും റിജിൽ മാക്കുറ്റിയും റിയാസ് മുക്കോളിയും എന്തിന്റെ പേരിൽ ആയിരുന്നു തലസ്ഥാനത്ത് നിരാഹാരം കിടന്നത്? ആ പി.എസ്.സി സമരത്തിന്റെ തുടർച്ചയായി ഏതെങ്കിലും പത്തു വോട്ട് യുഡിഎഫിൽ എത്തിക്കാൻ ഷാഫിക്കൊ ശബരിക്കോ സാധിച്ചോ? ശബരിനാഥൻ അരുവിക്കരയിൽ തോറ്റു പോയില്ലേ? തോറ്റതുപോലെ അല്ലെ ഷാഫി പറമ്പിൽ പാലക്കാട് ജയിച്ചത്? വാളയാറിലെ പെൺകുട്ടിക്ക് നീതി ആവശ്യപ്പെട്ടും മന്ത്രി കെ.ടി.ജലീൽ രാജി വെക്കണം എന്നാവശ്യപ്പെട്ടും പിൻവാതിൽ നിയമനങ്ങൾ ക്കെതിരെ തലങ്ങും വിലങ്ങും അടികൊണ്ടും പ്രതിപക്ഷ പ്രവർത്തനം നടത്തിയ ആളാണല്ലോ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത്.
അയാൾ തിരഞ്ഞെടുപ്പിൽ വിജയിച്ചോ? ആ സമരം കൊണ്ട് പത്തു വോട്ട് യു ഡി എഫിന് സംസ്ഥാനമൊട്ടുക്കും നേടിക്കൊടുക്കാൻ സാധിച്ചോ? ഇത് വായിക്കുമ്പോൾ ഷാഫിക്കും ശബരീനാഥനും കെഎം അജിത്തിനും തോന്നുന്ന മുറുമുറുപ്പും അവരുടെ അനുയായികൾക്ക് എന്നോട് തോന്നുന്ന ദേഷ്യവുമായിരിക്കുമല്ലോ ചെന്നിത്തലയ്ക്കും അദ്ദേഹത്തിന്റെ അനുയായികൾക്കും ഈ രണ്ടു രാത്രികളിലും ആ പാർട്ടിയിലെ ഇതര ആളുകളോട് തോന്നിയിട്ടുണ്ടാവുക
ഏതാണ്ട് മൂന്നരപതിറ്റാണ്ട് മുൻപ് നിയമസഭകണ്ട ആളാണ് രമേശ് ചെന്നിത്തല. മുപ്പത് തികയും മുമ്പ് കേരളത്തിൽ മന്ത്രിയായിട്ടുണ്ട്. പിന്നെയും എംഎൽഎ ആയിട്ടുണ്ട്, എംപി ആയിട്ടുണ്ട്, മന്ത്രിയായിട്ടുണ്ട്. അങ്ങനെയൊരു മനുഷ്യന് ഈ വേളയിൽ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയെ ചെറുക്കാനുള്ള രാഷ്ട്രീയ ശേഷിയില്ലെന്ന് മറ്റാരുപറഞ്ഞാലും കോൺഗ്രസ് നേതാക്കൾ അത് സമ്മതിച്ചു നൽകരുതായിരുന്നു. ഇതിനെല്ലാം അർത്ഥം രമേശ് ചെന്നിത്തല തന്നെ പ്രതിപക്ഷനേതാവായി തുടരണം എന്നല്ല.
അപമാനിക്കപ്പെട്ട് പുറത്തേക്ക് പോകേണ്ടിവന്നത് നിരാശജനകമാണ്. അങ്ങനെ ഇറങ്ങിപ്പോകുന്നവന്റെ വേദന എല്ലാ മേഖലയിലും ഒന്നുപോലെയാണ്. നിങ്ങളിൽ ആരെങ്കിലും എപ്പോഴെങ്കിലും അങ്ങനെയൊരു അനുഭവത്തിലൂടെ കടന്നുപോയിട്ടുണ്ടെങ്കിൽ ഈ രാത്രിയിലെങ്കിലും ഐക്യദാർഢ്യം പറയണം. ഇത് രാഷ്ട്രീയമല്ല. മനുഷ്യപ്പറ്റിന്റെ, ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുള്ള ഐക്യപ്പെടൽ ആണ്.
രാജ്യത്തെ കോൺഗ്രസ് പാർട്ടിയിൽ മറ്റാർക്കും അവകാശപ്പെടാനാവാത്ത വിധമുള്ള പദവികൾ അലങ്കരിച്ച നേതാവായിരിക്കുമ്പോഴും ആർക്കും ഓടിച്ചെന്ന് ഉരിയാടാനുള്ള ഉയരത്തിൽ മാത്രമേ അദ്ദേഹം വളർന്നിട്ടുള്ളു. കാലുകൾ നിലത്തുറപ്പിച്ചു നടത്തിയ രാഷ്ട്രീയം ആയതിനാൽ വീഴ്ചയ്ക്ക് വേദന കുറയുമായിരിക്കും. പക്ഷേ അദ്ദേഹം നടന്നുനീങ്ങുന്ന വഴിയിലേക്ക് നോക്കി ഓരോ കോൺഗ്രസുകാരനും കയ്യടിക്കണം. കാരണം മെയ് ഒന്നാം തീയതി രാത്രി വരെ നിങ്ങളുടെ പ്രതീക്ഷയിലും സ്വപ്നത്തിലും കൊണ്ടുനടന്ന ഒരു മുഖ്യമന്ത്രിയാണ് ഒരു പ്രതിപക്ഷ നേതാവ് പോലുമാകാതെ നടന്നുപോകുന്നത്...
Stories you may Like
- 2011ൽ ഉമ്മൻ ചാണ്ടി തനിക്ക് ഉപമുഖ്യമന്ത്രി പദവിയും റവന്യൂ മന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്തിരുന്നു
- വീണ്ടും ചെന്നിത്തലയ്ക്ക് മുമ്പിൽ പിണറായി ക്ലീൻ ബൗൾഡ്!
- 'ക്ലിഫ് ഹൗസിൽ കുളിക്കുന്നത് പട്ടിയോ കുട്ടിയോ?' പരിഹസിച്ച് ചെന്നിത്തല
- ശരി തരൂരിനെ ഒതുക്കും, ഒഴിവാക്കും എന്നെല്ലാം പറഞ്ഞിട്ട് ഇപ്പോഴോ
- കെ മുരളീധരനെയും അടൂർ പ്രകാശിനെയും ലോക്സഭയിലേക്ക് മത്സരിപ്പിച്ച തീരുമാനം തെറ്റായിപ്പോയി
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്