കെസി ജോസഫിനെ കെപിസിസി പ്രസിഡന്റ് ആക്കുമെന്ന വാർത്ത പ്രചരിപ്പിച്ചത് രമേശിനെ നാണം കെടുത്തി ഇറക്കി വിടാൻ; കേന്ദ്ര നേതൃത്വത്തോട് പലവരു തീരുമാനം അറിയിക്കാൻ പറഞ്ഞപ്പോഴും തുടരൂ എന്ന് പറഞ്ഞത് അപമാനിക്കാൻ; അണികളുടെ വികാരം കണക്കിലെടുത്ത് സതീശനെ നിയമിച്ചതിന്റെ ക്രെഡിറ്റ് എടുക്കാൻ ഉമ്മൻ ചാണ്ടിയേയും ചെന്നിത്തലയേയും അപമാനിച്ചത് കെസി വേണുഗോപാൽ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് പുറത്താക്കാൻ വ്യക്തമായ ഗൂഢാലോചന നടന്നതായി തിരിച്ചറിഞ്ഞ് എ-ഐ ഗ്രൂപ്പുകൾ. കെസി വേണുഗോപാലാണ് ഇതിന് ചുക്കാൻ പിടിച്ചതെന്നും ഗ്രൂപ്പുകൾ വിലയിരുത്തുന്നു. രമേശ് ചെന്നിത്തലയ്ക്ക് മാന്യമായി സ്ഥാനമൊഴിയാൻ കെസി അവസരം നൽകിയില്ല. ചെന്നിത്തലയ്ക്ക് ഇനി അധികാരമൊന്നും ഉണ്ടാകില്ലെന്ന സന്ദേശം നൽകി ഐ ഗ്രൂപ്പിലെ നേതാവാകാനാണ് കെസിയുടെ ശ്രമം. ഇതിന വേണ്ടിയാണ് ചെന്നിത്തലയെ അപമാനിച്ചതെന്ന് ഉമ്മൻ ചാണ്ടിയും തിരിച്ചറിയുന്നു.
ഹൈക്കമാണ്ട് പ്രതിനിധികൾ നേതാവിനെ തെരഞ്ഞെടുക്കാൻ എത്തിയപ്പോൾ ആദ്യം സംസാരിച്ചത് ചെന്നിത്തലയോടായിരുന്നു. നേതൃമാറ്റം വേണമോ എന്നും മറ്റെന്തെങ്കിലും പദ്ധതികൾ ഹൈക്കമാണ്ടിനുണ്ടോ എന്നും ചെന്നിത്തല ചോദിച്ചു. ഒന്നും ഇല്ലെന്നും എംഎൽഎമാരുടെ ഭൂരിപക്ഷം മാത്രമാകും മാനദണ്ഡമെന്നും അവർ അറിയിച്ചു. ഉമ്മൻ ചാണ്ടിക്കും നൽകിയ സന്ദേശം അതായിരുന്നു. ഇതോടെ എംഎൽഎമാരിൽ ഭൂരിപക്ഷമുള്ള ചെന്നിത്തല സ്വാഭാവികമായി പ്രതിപക്ഷ നേതാവാകുമെന്നും കരുതി. ഹൈക്കമാണ്ട് പ്രതിനിധികൾക്ക് കിട്ടിയ സന്ദേശവും അതു തന്നെയായിരുന്നു. ഇതോടെ ഗൂഢാലോചന തുടങ്ങി.
ഭൂരിപക്ഷ പിന്തുണ ചെന്നിത്തലയ്ക്ക് എതിരാണെന്ന് വരുത്താനായിരുന്നു ആദ്യ ശ്രമം. എന്നാൽ ഉമ്മൻ ചാണ്ടിയുടെ നിലപാട് വളരെ കൃത്യമായി പൊതുസമൂഹത്തിൽ എത്തിയതിനാൽ ഇത് നടക്കാതെ പോയി. ഇതോടെ കെസി ജോസഫിനെ കെപിസിസി പ്രസിഡന്റാക്കാൻ ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ശ്രമിക്കുന്നുവെന്ന പ്രചരണം എത്തി. ഇതോടെ സോഷ്യൽ മീഡിയയിലെ കെ സുധാകരൻ അനുകൂലികൾ പോലും ചെന്നിത്തലയ്ക്ക് എതിരായി. നിരന്തരം സൈബർ ആക്രമണങ്ങൾ നടന്നു. ഉമ്മൻ ചാണ്ടിയേയും ആക്ഷേപിച്ചു. എന്നാൽ കെസി ജോസഫിനെ കെപിസിസി അധ്യക്ഷനാക്കാനുള്ള ചിന്ത ഒരു ഘട്ടത്തിലും ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും നടത്തിയിരുന്നില്ലെന്നതാണ് വസ്തുത.
അണികളുടെ വികാരം ചെന്നിത്തലയ്ക്കും ഉമ്മൻ ചാണ്ടിക്കും എതിരാണെന്ന സന്ദേശം ഹൈക്കമാണ്ടിൽ സോഷ്യൽ മീഡിയയിലൂടെ എത്തിക്കാനുള്ള ബോധപൂർവ്വമായ ശ്രമമായിരുന്നു അത്. എങ്ങനേയും വിഡി സതീശനെ പ്രതിപക്ഷ നേതാവാക്കുക. ഇതിലൂടെ ഹൈക്കമാണ്ടിൽ തനിക്കുള്ള സ്വാധീനം തെളിയിക്കുകയായിരുന്നു കെസി വേണുഗോപാലിന്റെ ശ്രമം. ഇതിന് വേണ്ടി ചെന്നിത്തലയ്ക്കൊപ്പമുള്ളവരെ തന്ത്രത്തിലൂടെ കൂടെ കൂട്ടുകയായിരുന്നു കെസി. ഇതു മനസ്സിലാക്കിയാണ് ചെന്നിത്തലയ്ക്ക് ഉമ്മൻ ചാണ്ടി പന്തുണ നൽകിയത്. എന്നാൽ എല്ലാം സമർത്ഥമായി ഹൈക്കമാണ്ടിലെ സ്വാധീനം ഉപയോഗിച്ച് കെസി അട്ടിമറിച്ചു.
ഐ ഗ്രൂപ്പിന്റെ നേതാവായി തനിക്ക് മാറാൻ ചെന്നിത്തലയെ അപമാനിച്ച് ഇറക്കി വടണമെന്ന് കെസി മനസ്സിൽ കണക്കു കൂട്ടിയിരുന്നു. ആലപ്പുഴയിലെ യൂത്ത് കോൺഗ്രസ് നിയമനങ്ങളുമായി ബന്ധപ്പെട്ട അകൽച്ച ഇതോടെ പുതിയ തലത്തിലെത്തി. ഐ ഗ്രൂപ്പിലെ നേതാക്കളിൽ കൂടുതലും ചെന്നിത്തലയ്ക്കൊപ്പമാണ്. എന്നാൽ എംഎൽഎമാരിൽ ബഹുഭൂരിഭാഗത്തേയും കൂടെ കൂട്ടാനാണ് കെസിയുടെ നീക്കം. കെ സുധാകരനെ കെപിസിസി അധ്യക്ഷ പദവിയിൽ നിന്ന് അകറ്റാനും സമാന കളികൾ നടക്കാൻ ഇടയുണ്ടെന്ന് ചെന്നിത്തല പോലും കണക്കുകൂട്ടുന്നു.
കേരളം കണ്ട ഏറ്റവും മികച്ച പ്രതിപക്ഷ നേതാവായിരുന്നു രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി ഇപ്പോഴും ചെന്നിത്തലയെ കളിയാക്കുന്നു. എത്രമാത്രം ഈ പ്രതിപക്ഷ നേതാവിനെ പിണറായി ഭയന്നിരുന്നു എന്നതിന് തെളിവാണ് ഇതെന്നും കോൺഗ്രസിലെ മുതിർന്ന നേതാവ് മറുനാടനോട് പറഞ്ഞു. സർക്കാരിനെ ചെന്നിത്തല തീർത്തും പ്രതിരോധത്തിലാക്കി. എന്നാൽ സംഘടനാ പ്രശ്നങ്ങൾ കാരണം അതൊന്നും ജനങ്ങളിൽ എത്തിയില്ലെന്നാണ് ഉമ്മൻ ചാണ്ടി പക്ഷത്തിന്റേയും വിലയിരുത്തൽ. അതുകൊണ്ട് തന്നെ ചെന്നിത്തലയെ പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്ന് കറിവേപ്പില പോലെ പുറത്താക്കിയത് ശരിയായില്ലെന്നതാണ് ഇവരുടെ നിലപാട്.
സതീശൻ ഒത്തുതീർപ്പിന്റെ പ്രതിപക്ഷ നേതാവാകുമോ എന്ന ആശങ്ക കോൺഗ്രസിലെ വലിയൊരു വിഭാഗത്തിനുണ്ട്. അതുകൊണ്ടു തന്നെ ഭരണത്തിനെതിരെ അതിശക്തമായ നിലപാട് എ-ഐ ഗ്രൂപ്പുകൾ തുടരും. വിഡി സതീശനും ഉമ്മൻ ചാണ്ടിയും ഇന്നലെ സംസാരിച്ചിരുന്നു. ഇന്ന് രാവിലെ ചെന്നിത്തലയുമായും ആശയ വിനിമയം നടത്തി. സംഭവിച്ച നാടകങ്ങളിൽ തനിക്കുള്ള അതൃപ്തി സതീശനോടും ചെന്നിത്തല അറിയിച്ചിട്ടുണ്ട്. എല്ലാ പിന്തുണയും ചെന്നിത്തല വാഗ്ദാനം ചെയ്യുകയും ചെയ്തു. അതിനിടെ ഡൽഹിയിലേക്ക് ചെന്നിത്തലയുടെ പ്രവർത്തന കേന്ദ്രം മാറുമെന്നും സൂചനയുണ്ട്.
അതിനിടെ സർക്കാർ ചെയ്യുന്ന നല്ല കാര്യങ്ങളെ പിന്തുണയ്ക്കാനും തെറ്റുകളെ തുറന്നു എതിർത്തുകൊണ്ട് തിരുത്തിക്കാനും കഴിയുന്ന ഒരു ക്രിയാത്മക പ്രതിപക്ഷമെന്ന നിലയിൽ ജനങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ സതീശന് മുന്നോട്ടു പോകാൻ കഴിയുമെന്നും വേണുഗോപാൽ പ്രതികരിച്ചിട്ടുണ്ട്. ജനങ്ങളും പാർട്ടി പ്രവർത്തകരും ആഗ്രഹിക്കുന്ന രീതിയിലുള്ള കാലഘട്ടത്തിനനുസരിച്ചുള്ള തീരുമാനമാണ് പാർട്ടി സ്വീകരിച്ചിരിക്കുന്നത് എന്ന തരത്തിലാണ് വിലയിരുത്തപ്പെടുന്നതെന്നും കെസി പറയുന്നു. പരാജയം സംബന്ധിച്ചുള്ള കാര്യങ്ങളെക്കുറിച്ചു പഠിച്ചു റിപ്പോർട്ട് നൽകാൻ അശോക് ചവാൻ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. രണ്ടാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകാനാണ് കോൺഗ്രസ് അധ്യക്ഷ നിർദ്ദേശിച്ചിരിക്കുന്നത്. സംഘടനാ കാര്യങ്ങളിൽ ആ റിപ്പോർട്ട് അനുസരിച്ചു എല്ലാവരുമായും കൂടിയാലോചിച്ചു എന്ത് നടപടി സ്വീകരിക്കണമെന്നാണ് തീരുമാനിക്കും.
ഹൈക്കമാൻഡ് ചുമതലപ്പെടുത്തിയ നിരീക്ഷകർ, ഇന്ത്യയിലെ തന്നെ ഏറ്റവും മുതിർന്ന കോൺഗ്രസ് നേതാക്കന്മാർ മല്ലികാർജുൻ ഖാർഗെയും വൈദ്യലിംഗവും എം എൽ എ മാരുമായും മറ്റു നേതാക്കളുമായും ബന്ധപെട്ടു അഭിപ്രായം തേടിയിരുന്നു. കേരളത്തിലെ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി അവർ ഹൈക്കമാൻഡിനു റിപ്പോർട്ട് നൽകിയിരുന്നു. തുടർന്ന് എല്ലാവരുമായും ചർച്ച ചെയ്തുള്ള തീരുമാനമാണ് ഇപ്പോൾ എടുത്തിരിക്കുന്നത്. പാർട്ടിയിലെ എല്ലാവരും ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണ്. തിരഞ്ഞെടുപ്പിൽ പരാജയം ഉണ്ടായെങ്കിലും പാർട്ടി താഴെത്തട്ടിൽ വളരെ ശക്തമാണ്. പ്രവർത്തകർ ആഗ്രഹിക്കുന്നത് കാലഘട്ടത്തിനനസരിച്ചു ഒരു നല്ല നേതൃത്വം വന്നു പാർട്ടിയെ ഒറ്റകെട്ടായി മുന്നോട്ടു നയിക്കുകയെന്നതാണ്. ഇതിൽ എല്ലാവരും വ്യക്തിതാല്പര്യങ്ങൾക്കതീതമായി ഒറ്റകെട്ടായി ആ തീരുമാനത്തിനൊപ്പമാണ് നിന്നത്. അതാണ് കോൺഗ്രസിന്റെ സ്വഭാവമെന്നും വേണുഗോപാൽ പറയുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്