ഐ ഗ്രൂപ്പിന്റെ കുന്തമുനയായിരുന്ന സതീശനെ കൊണ്ട് ഗ്രൂപ്പ് സമവാക്യം തകർത്തത് സുധാകരനും വേണുഗോപാലും; ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ഒരുമിച്ചിട്ടും നീക്കം വിജയിച്ചതോടെ അന്ത്യമാകുന്നത് കോൺഗ്രസിന്റെ സമവായ ഗ്രൂപ്പ് രാഷ്ട്രീയം; ഗ്രൂപ്പ് നേതാക്കളും മാനേജർമാരും നെട്ടോട്ടത്തിൽ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഐ ഗ്രൂപ്പുകാരായിരുന്നു വിഡി സതീശനും കെസി വേണുഗോപാലും കെ സൂധാകരനും. കെ കരുണാകരന്റെ പിന്തലമുറക്കാർ. പക്ഷേ ഇവർ ഐ ഗ്രൂപ്പിലെ തിരുത്തൽ നേതാക്കൾക്കൊപ്പമാണ് എന്നും നിലകൊണ്ടത്. ജി കാർത്തികേയനോടായിരുന്നു വിഡി സതീശന് താൽപ്പര്യം. വയലാർ രവിക്കൊപ്പമായിരുന്നു കെ സുധാകരൻ. കെസി വേണുഗോപാലും കരുണാകരന്റെ അവസാന കാലത്ത് പിണങ്ങി മാറിയ നേതാവ്. ഈ മൂന്ന് നേതാക്കളും ചേർന്ന് കേരളത്തിലെ ഗ്രൂപ്പ് സമവാക്യങ്ങൾ പൊളിച്ചെഴുതുകയാണ്. വിഡി സതീശനെ പ്രതിപക്ഷ നേതാവാക്കുന്നതും ഇതിന് വേണ്ടിയാണ്. എയേയും ഐയേയും തകർക്കുകയെന്നതാണ് ലക്ഷ്യം.
ഇതിൽ ഐ ഗ്രൂപ്പ് തകർന്നു കഴിഞ്ഞു. രമേശ് ചെന്നിത്തലയായിരുന്നു ഐ ഗ്രൂപ്പിന്റെ നേതാവ്. ഗ്രൂപ്പ് നേതാവിനെ വെട്ടി ഗ്രൂപ്പിലെ രണ്ടാം നിരയിലെ നേതാവ് പ്രതിപക്ഷ നേതാവായിരിക്കുന്നു. ഇനി ഐ ഗ്രൂപ്പിലെ മാനേജർമാർ മാത്രമാണ് ചെന്നിത്തലയ്ക്കൊപ്പം ഉള്ളത്. രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കാൻ തുനിഞ്ഞിറങ്ങിയത് ഉമ്മൻ ചാണ്ടിയാണ്. സാധാരണ ഈ രണ്ടു പേരും ഒരുമിച്ചാൽ പിന്നെ അട്ടിമറി അസാധ്യമാണ്. ഇതാണ് വിഡി സതീശനെ മുന്നിൽ നിർത്തി കെസി വേണുഗോപാൽ പൊളിക്കുന്നത്. കെപിസിസി അധ്യക്ഷനായി കെ സുധാകരൻ കൂടി എത്തിയാൽ എ ഗ്രൂപ്പും തകർന്നടിയും. പാർട്ടിയിൽ പ്രധാന പദവികളൊന്നും ഇല്ലാത്ത ഗ്രൂപ്പായി എ ഗ്രൂപ്പ് മാറും. ഇതോടെ ചാണ്ടിക്കൊപ്പമുള്ള ഗ്രൂപ്പ് നേതാക്കളും മാനേജർമാരും വഴിയാധാരമാകും.
കെസി വേണുഗോപാൽ ഡൽഹിയിൽ പിടിമുറുക്കിയതാണ് ഇതിനു കാരണം. കോൺഗ്രസിന്റെ സംഘടനാ ജനറൽ സെക്രട്ടറിയായി മാറിയതോടെ രാഹുൽ ഗാന്ധിയുമായി അടുത്തു. ഈ സ്വാധീനമാണ് വിഡിയെ പ്രതിപക്ഷ നേതാവാക്കുന്നത്. കെപിസിസിയുടെ തലപ്പത്തും തനിക്ക് താൽപ്പര്യമുള്ള വ്യക്തി വരണമെന്ന ചിന്ത കെസിക്ക് ഉണ്ട്. എന്നാൽ കെ സുധാകരന് വേണ്ടി അണികൾ സജീവമായി നിൽക്കുന്നു. അതുകൊണ്ട് തന്നെ സുധാകരനെ വെട്ടനാകില്ലെന്ന് കെസിക്കും അറിയാം. അതിനാൽ കെപിസിസിയെ നയിക്കാൻ കണ്ണൂരിലെ കരുത്തനുമെത്തും. ജംബോ കമ്മറ്റികളും ഇതോടെ തീരും. ജനകീയരല്ലാത്തവർക്കെല്ലാം പണി കിട്ടുകയും ചെയ്യും.
ഗ്രൂപ്പ് നേതൃത്വങ്ങളെ ഞെട്ടിക്കുന്നതാണ് വി.ഡി.സതീശന്റെ ആരോഹണം. ഉമ്മൻ ചാണ്ടി പിന്തുണച്ചിട്ടും രമേശ് ചെന്നിത്തലയെ പോലെ ശക്തനായ നേതാവിനു പ്രതിപക്ഷ നേതാവാകാൻ കഴിഞ്ഞില്ലെന്നത് എ ഗ്രൂപ്പിനേയും വെട്ടിലാക്കുന്നു. അതേസമയം ഗ്രൂപ്പ്, തലമുറ ഭേദമില്ലാതെ വി.ഡി. സതീശന്റെ വരവിനെ സ്വാഗതം ചെയ്യുന്നവരുമേറെ. ചുരുക്കത്തിൽ, സമീപകാലം വരെ ഐ ഗ്രൂപ്പിൽ രമേശ് ചെന്നിത്തലയുടെ കുന്തമുന ആയിരുന്ന നേതാവിനെക്കൊണ്ടു തന്നെ ഗ്രൂപ്പിനെ രാഹുൽ ഗാന്ധി തകർത്തു. വിഡിയോട് രാഹുലിന് പ്രത്യേക താൽപ്പര്യമുണ്ട്. വിഡിയെ എഐസിസി സെക്രട്ടറിയാക്കിയതും കെപിസിസി വൈസ് പ്രസിഡന്റാക്കിയതുമെല്ലാം ഇതിന്റെ ഭാഗമായിരുന്നു.
2016 ൽ ലഭിച്ച 47 സീറ്റ് പോലും യുഡിഎഫിനു കിട്ടാതെ 41 എംഎൽഎമാരിലേക്കു ചുരുങ്ങിയതോടെയാണു രമേശ് ചെന്നിത്തല മാറണമെന്ന അഭിപ്രായം കോൺഗ്രസിൽ ശക്തമായത്. യുവ എംഎൽഎമാർ പകരം സതീശന്റെ പേരു പറഞ്ഞുതുടങ്ങി. ഇതോടെ സതീശൻ തലസ്ഥാനത്തെത്തി രമേശിനെ കണ്ടു. തുടരാനുള്ള താൽപര്യമാണു രമേശ് പ്രകടിപ്പിച്ചത്. നിർണായക പദവികളിലേക്കു പല വട്ടം പരിഗണിക്കപ്പെട്ട ശേഷം മാറിക്കൊടുക്കേണ്ടി വന്ന സതീശൻ ഇത്തവണ പിന്മാറാനില്ലെന്നു വ്യക്തമാക്കിയതോടെ ഐ ഗ്രൂപ്പിൽ വിള്ളൽ വീണു. കെ.സി.വേണുഗോപാലും കെ.സുധാകരനും മാറ്റത്തിനു വേണ്ടി നിലകൊണ്ടു. ഇതും ചെന്നിത്തലയ്ക്ക് തിരിച്ചടിയായി.
ഐയിലെ എംഎൽഎമാരും സതീശന്റെ കൂടെയായി. കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിന്റെ തലേന്നു രമേശും സതീശനും ഉമ്മൻ ചാണ്ടിയെ വെവ്വേറെ കണ്ടു പിന്തുണ തേടി. പൊതുസമ്മതിയുള്ള സീനിയർ നേതാവെന്ന നിലയിൽ യുഡിഎഫിനെ ഒരുമിച്ചു കൊണ്ടുപോകാൻ രമേശിനേ സാധിക്കൂവെന്ന നിലപാട് ഉമ്മൻ ചാണ്ടി എടുത്തു. സതീശനോട് എതിർപ്പുള്ള ഗ്രൂപ്പിലെ നേതാക്കളുടെ നിലപാടും അദ്ദേഹത്തെ സ്വാധീനിച്ചു. നിയമസഭാ കക്ഷിയിൽ ഭൂരിപക്ഷം ഇല്ലാത്തതിനാൽ സ്ഥാനാർത്ഥിയെ നിർത്തേണ്ടെന്നു തീരുമാനിച്ച എ ഗ്രൂപ്പ് പകരം രമേശിനെ പിന്തുണയ്ക്കാൻ നിശ്ചയിച്ചെങ്കിലും എല്ലാവരും അത് അംഗീകരിച്ചില്ല. എയിലെ രണ്ടു പേർ സതീശനെ പിന്തുണച്ചു. ഇതും ചാണ്ടിയെ വെട്ടിലാക്കി.
എ വിഭാഗത്തിലെ പി.ടി. തോമസും തിരുവഞ്ചൂർ രാധാകൃഷ്ണനും തങ്ങളുടെ അവകാശ വാദങ്ങളാണ് ഹൈക്കമാൻഡിനെ ധരിപ്പിച്ചത്. ഫലത്തിൽ രണ്ടു ഗ്രൂപ്പുകൾ പല തട്ടുകളിലായി. എംപിമാർക്കും രാഷ്ട്രീയ കാര്യസമിതി അംഗങ്ങൾക്കും രമേശിനോട് എതിർപ്പില്ലെങ്കിലും അവരും മാറ്റത്തിനായി നിലകൊണ്ടു. യൂത്ത് കോൺഗ്രസും കെഎസ്യുവും മാറ്റം ആവശ്യപ്പെട്ടു. അങ്ങനെ ഗ്രൂപ്പ് നേതാവ് പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്നും പുറത്തായി.
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍