ആദ്യഅങ്കത്തിൽ പരാജയം; രണ്ടാമത്തെ മൽസരത്തിൽ ഇടുക്കിയിൽ നിന്നും ജയിച്ചു കയറിയ റോഷി കാത്തിരുന്നത് നീണ്ട 20 വർഷം; പരിഭവമില്ലാതെ വിശ്വസ്തനായി നിന്നതിന് ഒടുവിൽ ഉപഹാരം മന്ത്രിസ്ഥാനം; വിശ്വാസത്തെ മുറുകെ പിടിച്ചു മുന്നോട്ടുപോകുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: നിലനിൽപ്പിനെ കുറിച്ചുയർന്ന സംശയങ്ങളൊക്കെ അസ്ഥാനത്താക്കിക്കൊണ്ട് കേരള കോൺഗ്രസ് (എം) ഭരണകക്ഷിയുടെ ഭാഗമായി വീണ്ടും അധികാരത്തിലേയ്ക്ക് എത്തിയിരിക്കുന്നു. കേരളാ കോൺഗ്രസ് പിളർന്നപ്പോൾ ജോസിനൊപ്പം നിലകൊണ്ട വിശ്വസ്തൻ റോഷി അഗസ്റ്റിൻ മന്ത്രിയായി സത്യപ്രതിജ്ഞയും ചെയ്തിരിക്കുന്നു. പാലായിൽ നിന്നും ഇടുക്കിയിലെത്തി മലയോര വാസികളുടെ പ്രിയങ്കരനായ റോഷിയുടെ രാഷ്ട്രീയ ജീവിതം തുടരുകയാണ്.
മൽസരരംഗത്തേയ്ക്ക്
കെ.എസ്.സി പ്രസിഡന്റായിരുന്ന റോഷി അഗസ്റ്റിൻ ആദ്യമായി തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നത് 1996 ൽ പേരാമ്പ്രയിലാണ്. എന്നാൽ പരാജയമായിരുന്നു ഫലം. 2001 ൽ റോഷിയെ ഇടുക്കിയിൽ നിർത്താൻ കെഎം മാണി തീരുമാനിച്ചപ്പോൾ അദ്ദേഹത്തിന് ആദ്യം നേരിടേണ്ടി വന്ന എതിർപ്പ് 96 ൽ ഇടുക്കിയിൽ മൽസരിച്ച ജോയ് വെട്ടിക്കുഴിയിൽ നിന്നായിരുന്നു. എന്നാൽ ജോയ് വെട്ടിക്കുഴിയെ കുറ്റം പറയാനാകില്ല എന്ന നിലപാടാണ് റോഷി അഗസ്റ്റിനുള്ളത്. 96 ൽ പരാജയപ്പെട്ട അദ്ദേഹത്തിന് ഒരിക്കൽ കൂടി അവിടെ മൽസരിക്കാൻ താൽപര്യമുണ്ടാകാം എന്നാണ് റോഷിയുടെ വാദം. 2001 ൽ ഇടുക്കിയുടെ എംഎൽഎ ആയി വന്ന റോഷിക്ക് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഒരു വോട്ടെണ്ണലിലും ഒരു ഘട്ടത്തിൽ പോലും കഴിഞ്ഞ 20 വർഷത്തിനിടെ റോഷി പിന്നിൽ പോയിട്ടില്ല. '' ജനം കൈവിട്ടാലല്ലെ ഞാൻ തോൽക്കു, അവർ എന്നും എനിക്കൊപ്പമുണ്ട്' എന്നാണ് റോഷിയുടെ മറുപടി.
രണ്ട് പതിറ്റാണ്ട് കാലം മറ്റൊരു ചുമതലകളുമില്ലാതെ എംഎൽഎ മാത്രമായിരുന്നതിൽ നിരാശയില്ലേ എന്ന ചോദ്യത്തിന് ജോലി നന്നായി ചെയ്യാൻ കഴിയുന്നതിൽ സംതൃപ്തി മാത്രമെ ഉള്ളു എന്നായിരുന്നു റോഷിയുടെ ഉത്തരം. കൂടുതൽ തിരക്കുള്ളപ്പോഴാണ് കെഎം മാണി കൂടുതൽ സജീവമാകുന്നത്. ഒഴിവുള്ളപ്പോൾ അദ്ദേഹത്തെ കാണാൻ ചെന്നാൽ എന്താ ആരും വരാത്തത്, വിളിക്കാത്തത് എന്ന ആശങ്കയിലായിരിക്കും അദ്ദേഹം. ആ സ്വാധീനമാണ് തന്നിലുള്ളതെന്ന് റോഷി പറയുന്നു. കൂടുതൽ തിരക്കുള്ളപ്പോഴാണ് തനിക്ക് കൂടുതൽ സംതൃപ്തി ഉണ്ടാകുന്നതും കൂടുതൽ നന്നായി ജോലി ചെയ്യാൻ പറ്റുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിശ്വാസിയായ മന്ത്രി
കടുത്ത വിശ്വാസിയാണ് റോഷി അഗസ്റ്റിൻ. കഴിഞ്ഞ 35 വർഷമായി എല്ലാ പെസഹവ്യാഴ ദിവസവും മുടങ്ങാതെ 70 കി.മി കാൽനടയായി മലയാറ്റൂർ പള്ളിയിൽ പോകുന്ന വിശ്വാസി. അതിനദ്ദേഹം ഒരു കഥയും പറയുന്നുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്തെ പെസഹവ്യാഴ ദിനം. അതിന് തലേന്ന് പ്രചരണാർത്ഥം മലയും കുന്നും കയറി അദ്ദേഹത്തിന്റെ കാലിൽ നിരു വന്നിട്ടുണ്ട്. സാധാരണഗതിയിൽ അങ്ങനെ വരേണ്ടതല്ല. പിറ്റേന്ന് മലയാറ്റൂരിൽ പോകേണ്ടതാണ്. പലരും നിരുൽസാഹപ്പെടുത്തി. തെരെഞ്ഞെടുപ്പ് ആയതിനാൽ തിരികെ എത്താൻ വൈകിയാണ് പ്രചരണത്തെ ബാധിക്കുമെന്ന് പറഞ്ഞു. എന്നിട്ടും റോഷി മലയാറ്റൂരിലേയ്ക്ക് നടന്നു പോയി. മലയാറ്റൂർ മല കയറി തിരിച്ചിറങ്ങിയപ്പോഴാണ് കൂടെയുള്ളവർ ശ്രദ്ധിച്ചത് കാലിലെ നീര് കാണുന്നില്ല. ഈ അനുഭവത്തിനപ്പുറം മറ്റെന്ത് വേണമെന്നാണ് റോഷി ചോദിക്കുന്നത്. ദൈവം അത്ഭുതം പ്രവർത്തിച്ചതോടെ ഈ തെരഞ്ഞെടുപ്പിൽ താൻ വിജയിക്കുമെന്ന് ഉറപ്പായതായും അദ്ദേഹം പറയുന്നു.
വിശ്വാസികളെ സംരക്ഷിക്കുന്ന സർക്കാരാണ് ഇത്. തന്റെ വിശ്വാസങ്ങൾ മുറുകെ പിടിച്ചുകൊണ്ടുതന്നെ എല്ലാ വിശ്വാസങ്ങൾക്കും വേണ്ടി നിലകൊള്ളുമെന്നും റോഷി വാഗ്ദാനം ചെയ്യുന്നു
സമ്പാദ്യങ്ങളൊന്നുമില്ല, കടം മാത്രം
രാഷ്ട്രീയക്കാരൊക്കെ കോടികൾ സമ്പാദിക്കുന്നു എന്നത് ആളുകളുടെ തെറ്റിദ്ധാരണ മാത്രമാണെന്നാണ് റോഷി പറയുന്നത്. തനിക്ക് രാഷ്ട്രീയത്തിൽ നിന്നും സമ്പാദ്യങ്ങളൊന്നുമില്ല. അനിയന്റെ സ്ഥലം ഇടുക്കി ജില്ലാ സഹകരണ ബാങ്കിൽ പണയം വച്ച് ഏഴ് വർഷം മുമ്പ് ലോണെടുത്തിരുന്നു. അത് ഇപ്പോഴും അടച്ചുകൊണ്ടിരിക്കുകയാണ്. രാഷ്ട്രീയത്തിലിറങ്ങിയാൽ സമ്പന്നരാകാം എന്നതൊക്കെ വെറും കഥകളാണ്. അത്തരം പ്രലോഭനങ്ങളുണ്ടായാൽ പോലും അതിൽ നിന്നൊക്കെ അകറ്റി നിർത്തണമേ എന്നാണ് ദൈവത്തോട് പ്രാർത്ഥിക്കുന്നത്. തിരുവനന്തപുരത്ത് എംഎൽഎ ഹോസ്റ്റലിലാണ് കുടുംബം താമസിക്കുന്നത്. എംഎൽഎ ഹോസ്റ്റലിൽ താൻ താമസിച്ചിരുന്ന രണ്ട് മുറികളും മാണി സാറിന്റെ പഴയ മുറികളായിരുന്നുവെന്നും റോഷി പറയുന്നു.
റോഷി എന്ന മന്ത്രി
നിലവിലുള്ള ഒരു സംവിധാനത്തെ നേതൃസ്ഥാനത്ത് നിന്നുകൊണ്ട് കാര്യക്ഷമമായി കൊണ്ടുപോകുക എന്നതാണ് മന്ത്രി എന്ന നിലയിൽ തന്റെ ദൗത്യമെന്ന് റോഷി പറയുന്നു. അതിലേയ്ക്ക് നമ്മുടെ ഭാവന കൂടി വിനിയോഗിച്ച് പദ്ധതികൾ രൂപീകരിക്കാം. വൻകിട പദ്ധതികളല്ല, ഒരുപാട് പേർക്ക് പ്രയോജനപ്പെടുന്ന സാധാരണക്കാർക്ക് വേണ്ടിയുള്ള പദ്ധതികളാണ് ആവശ്യമെന്നും അദ്ദേഹം പറയുന്നു. മന്ത്രിയെന്ന നിലയിൽ കേരളത്തോടും ഇടുക്കിയിലെ ജനങ്ങളോടും നീതി പുലർത്തുമെന്നും അദ്ദേഹം പറയുന്നു.
തുടർഭരണം എന്തുകൊണ്ട്?
എല്ലാ സർക്കാരുകളുടെയും അവസാനഘട്ടത്തിൽ സാധാരണക്കാർക്ക് കൂടുതൽ ശ്രദ്ധ ലഭിക്കാതെ വരും. എന്നാൽ ഇത്തവണ ആ പരിരക്ഷ എല്ലാവർക്കും നൽകാൻ കഴിഞ്ഞു. പട്ടിണിക്ക് പാർട്ടിയില്ല. കോവിഡിന്റെയും ലോക്ക് ഡൗണിന്റെയും കാലങ്ങളിൽ പോലും ഒരു കുടുംബവും പട്ടിണി കിടന്നില്ല. അത് സമൂഹത്തിൽ പരക്കെ ചർച്ച ചെയ്യപ്പെട്ടതുകൊണ്ടാണ് തുടർഭരണം സംഭവിച്ചതെന്നാണ് റോഷിയുടെ അഭിപ്രായം.
മുന്നണി വിട്ടത് കരുത്തായോ?
തങ്ങളെ വേണ്ടെന്ന് കോൺഗ്രസ് തന്നെ പറഞ്ഞതിനാലാണ് മുന്നണി വിടേണ്ടി വന്നതെന്നാണ് റോഷി പറയുന്നത്. മാണി വിഭാഗം ഇന്നൊരു കേഡർ കക്ഷിയാണ്. കുറ്റ്യാടി ഒഴിയാൻ പാർട്ടി നേതൃത്വം ആവശ്യപ്പെട്ടപ്പോൾ തന്നെ സ്ഥാനാർത്ഥിയായിരുന്ന മുഹമ്മദ് ഇഖ്ബാൽ ഒരു എതിർപ്പും കൂടാതെ അംഗീകരിച്ചത് തന്നെ ആ കേഡർ സ്വഭാവത്തിന് ഉദാഹരണമാണെന്ന് അദ്ദേഹം അവകാശപ്പെടുന്നു. അതുകൊണ്ടുതന്നെ പാർട്ടിയുടെ ഭാവി ശോഭനമാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
Stories you may Like
- കരാർ പാലിക്കാം, മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണം; റോഷി അഗസ്റ്റിൻ
- ജോസഫ് വിഭാഗത്തിന്റെ ഓഫീസിൽനിന്ന് മാണിയുടെ ചിത്രം തിരിച്ചെടുത്ത് സജി മഞ്ഞക്കടമ്പിൽ
- ആൻ മരിയയ്ക്കായി കൈകോർത്ത് നാട്
- തൽകാലം നേതൃത്വം പ്രതികരിക്കില്ല; കേരളാ കോൺഗ്രസിൽ 'ഇടതു' കലാപം
- കേരളാ കോൺഗ്രസ് ചെയർമാന്റെ ലേഖനം രാഷ്ട്രീയ മാറ്റ സൂചനയോ? കോട്ടയം കലങ്ങി മറിയുമോ?
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍