സിനിമാ ഭ്രാന്തിൽ നിന്നും പിന്തിരിപ്പിച്ചത് പ്രേംനസീർ; ഇംഗ്ലീഷ് അറിയാത്തതിനാൽ ഇന്റെർവ്യൂവിൽ നിന്നും പുറത്തായ അനുഭവം മറ്റാർക്കും ഉണ്ടാകാതിരിക്കാൻ ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ ആരംഭിച്ചു; വളർച്ചയ്ക്കിടയിലും വേദനയായി മകന്റെ മരണം; ഗോകുലം ഗോപാലന്റെ ജീവിതകഥ തുടരുന്നു
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: രാജ്യത്തിനുള്ളിൽ 15 സംസ്ഥാനങ്ങളിലും യുഎഇയിലും പടർന്നുകിടക്കുന്ന ഗോകുലത്തിന്റെ വേരുകൾ കടന്നുചെല്ലാത്ത മേഖലകളൊന്നുമില്ല എന്നുതന്നെ പറയാം. ഗോകുലം ഗ്രൂപ്പിന്റെ പ്രഥമ വ്യവസായമായ ചിട്ട് ഫണ്ടിന് നിലവിൽ 475 ബ്രാഞ്ചുകൾ ഉണ്ട്. ഗോകുലത്തിന് കീഴിൽ ആകെ 11000 ജീവനക്കാർ ജോലി ചെയ്യുമ്പോൾ അതിൽ എണ്ണായിരത്തോളംപേർ ജോലി ചെയ്യുന്നത് ചിട്ട് ഫണ്ടിൽ തന്നെയാണ്.
പ്രതിവർഷം 8000 - 9000 കോടി രൂപ വരെയുള്ള ഇടപാടുകളാണ് ഇവിടെ നടക്കുന്നത്. കോവിഡ് കാലത്ത് ഒരു ജീവനക്കാരന്റെ പോലും ശമ്പളം മുടങ്ങിയിട്ടില്ല എന്ന് ഗോകുലം ഗോപാലൻ അഭിമാനത്തോടെ പറയുന്നു. ആ സമയത്ത് എല്ലാ സ്ഥാപനങ്ങളും ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചപ്പോൾ റിസർവ് ഫണ്ട് ഉപയോഗിച്ച് മുഴുവൻ പേർക്കും ശമ്പളം കൃത്യമായി നൽകാൻ ഗോകുലം ഗ്രൂപ്പിന് സാധിച്ചു. ഇടപാടുകാർക്കുള്ള പേമന്റുകൾക്കും അവർക്ക് ബുദ്ധിമുട്ടേണ്ടി വന്നിട്ടില്ല. പ്രത്യേകിച്ച് ഗോകുലം ചിട്ട് ഫണ്ടിൽ. റിസർവ് വളരെ പ്രധാനമാണെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്ന് ഗോകുലം ഗോപാലൻ മറുനാടനോട് പറഞ്ഞു.
ഇടപാടുകാരുടെ പണമെടുത്ത് മറ്റ് ആവശ്യങ്ങൾക്കും മറ്റ് ബിസിനസുകൾക്കും മറിക്കുന്ന പരിപാടി ചിട്ടി മേഖലയിൽ നടക്കില്ല. അങ്ങനെ ചെയ്യാൻ പാടില്ലെന്നും അദ്ദേഹം പറയുന്നു.
സിനിമാ താൽപര്യം മൂത്ത് ചെന്നൈയ്ക്ക് നാടുവിട്ട ചെറുപ്പക്കാരൻ
ഏഴാം ക്ലാസ് മുതൽ പ്രീഡിഗ്രി വരെ നാടകം ചെയ്ത കൊച്ചുപയ്യന്റെ ഏറ്റവും വലിയ ആഗ്രഹം സിനിമയായിരുന്നു. അതിന് വേണ്ടിയാണ് പ്രധാനമായും ചെന്നൈയിലെത്തിയത്. പ്രേംനസീറിനെ കണ്ട് ആഗ്രഹമറിയിച്ചു. ഇപ്പോൾ എന്തു ചെയ്യുന്നു എന്ന് ചോദ്യം.
ബിസിനസ് ചെയ്യുന്നു എന്ന് പറഞ്ഞപ്പോൾ 'എന്നാൽ അത് നന്നായി ചെയ്യടോ' എന്നാണ് അദ്ദേഹം പറഞ്ഞത്. പിന്നീട് പ്രേനസീറിന്റെ ചെന്നൈ ഫാൻ അസോസിയേഷൻ പ്രസിഡന്റായ ആ പയ്യൻ ഇന്ന് മമ്മൂട്ടിയേയും നിവിൻ പോളിയേയുമൊക്കെ വച്ച് സിനിമ നിർമ്മിക്കുന്ന ശ്രീ ഗോകുലം പ്രൊഡക്ഷൻസിന്റെ ഉടമയാണ്. ആദ്യം നിർമ്മാണം ഒരു തെലുങ്ക് പടമായിരുന്നു. സൂപ്പർ സ്റ്റാർ വിജയുടെ അച്ഛൻ ചന്ദ്രശേഖറായിരുന്നു സംവിധാനം.
അന്ന് ഗോകുലം ഗോപാലനും ചന്ദ്രശേഖറും അയൽക്കാരാണ്. വിജയ് അന്ന് കൊച്ചു പയ്യൻ. പിന്നെ വർഷങ്ങൾക്ക് ശേഷം മലയാളത്തിൽ അതിശയൻ, പഴശ്ശിരാജ, കായംകുളം കൊച്ചുണ്ണി അങ്ങനെ നിരവധി ചിത്രങ്ങളും ശ്രീ ഗോകുലം പ്രൊഡക്ഷൻസ് നിർമ്മിച്ചു. അതിന്റിടയിൽ ക്ലിന്റിൽ അഭിനയിക്കുകയും ചെയ്തു.
മകന്റെ മരണം
സ്വിറ്റ്സർലാന്റിലെ പഠനം കഴിഞ്ഞ് മകൻ ശബരീഷ് തിരിച്ചെത്തിയിട്ട് ഒരു വർഷമെ ആയിരുന്നുള്ളു. ഹോട്ടൽ മാനേജ്മെന്റ് പഠനം കഴിഞ്ഞെത്തിയ മകന് നിരവധി വിദേശഭാഷകളും അറിയാമായിരുന്നു. എയർപോർട്ടിലെത്തിയ സുഹൃത്തിനെ വിളിക്കാൻ പോകുമ്പോഴാണ് കാർ മറിഞ്ഞ് മരിക്കുന്നത്.
ഇന്റെർവ്യൂവിൽ നിന്നും പുറത്തായതിന്റെ ഓർമയ്ക്ക് ഇംഗ്ലീഷ് മീഡിയം സ്കൂൾ
ഗോകുലം ഗോപാലൻ ചെറുപ്പകാലത്ത് നാടുവിട്ട് ചെന്നൈയിലെത്തിയത് ഒന്നാം ഭാഗത്തിൽ പറഞ്ഞിരുന്നുവല്ലോ. സിനിമാ അഭിനയം എന്ന ലക്ഷ്യം കൂടി ഉണ്ടായിരുന്നു ആ നാടുവിടലിന്. അവിടെ ഏവറി ഇന്ത്യ എന്ന മൾട്ടി നാഷണൽ കമ്പനിയിൽ ജോലിക്ക് വേണ്ടി ഇന്റർവ്യുവിന് പങ്കെടുത്തു. ഇരുന്നൂറിലേറെ ഉദ്യോഗാർത്ഥികൾ ഉണ്ടായിരുന്നതിൽ അവസാന റൗണ്ടിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട പതിനൊന്നുപേരിൽ ഗോകുലം ഗോപാലനും ഉൾപ്പെട്ടിരുന്നു.
എന്നാൽ അവസാന റൗണ്ടിലേയ്ക്ക് സെലക്ഷന് വേണ്ടി കൊൽക്കത്തയിൽ നിന്നും വന്ന കമ്പനിയുടെ പ്രതിനിധികൾ പറഞ്ഞ ഇംഗ്ലീഷ് മനസിലാകാത്തതിനാൽ അദ്ദേഹം അവിടെ നിന്നും പുറത്തായി. ആ നഷ്ടം ഗോകുലം ഗോപാലനെന്ന സംരംഭകന് ഗുണകരമായിരുന്നെങ്കിലും ഇംഗ്ലീഷ് കമ്യൂണിക്കേഷന്റെ പ്രാധാന്യം മനസിലാക്കിയ അദ്ദേഹം സ്വന്തം നാടായ വടകരയിൽ അന്താരാഷ്ട്രനിലവാരത്തിൽ ഗോകുലം ഗ്രൂപ്പിന്റെ ആദ്യ ഇംഗ്ലീഷ് മീഡിയം സ്കൂൾ ആരംഭിച്ചു. ചിട്ടിക്ക് പുറമെയുള്ള ഗോകുലത്തിന്റെ ആദ്യ സംരംഭമായിരുന്നു ആ സ്കൂൾ. ഇപ്പോൾ കേരളത്തിൽ ഉടനീളം എട്ട് ഗോകുലം പബ്ലിക്ക് സ്കൂളുകൾ പ്രവർത്തിക്കുന്നു.
വിദ്യാഭ്യാസമേഖലയ്ക്ക് പ്രത്യേക പരിഗണന നൽകുന്ന ഗോകുലം ഗ്രൂപ്പ് ബാലുശേരി, തൃപ്പയാർ, തുറവൂർ എന്നിവിടങ്ങളിൽ മൂന്ന് ആർട്സ് കോളേജുകളും വെഞ്ഞാറമൂട് ഒരു മെഡിക്കൽ കോളേജും നടത്തുന്നുണ്ട്. ആരോഗ്യരംഗത്ത് നാല് ആശുപത്രികളും സ്ഥാപിച്ചിട്ടുണ്ട്. നാലും തിരുവനന്തപുരം ജില്ലയിലാണ് എന്നതാണ് പ്രത്യേകത. വെഞ്ഞാറമൂട്ടിലെ ഗോകുലം മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ കൂടാതെ പട്ടത്തെ ജിജി ഹോസ്പിറ്റൽ, ആറ്റിങ്ങൽ ഗോകുലം മെഡിക്കൽ സെന്റർ, കല്ലറ ശ്രീ ഗോകുലം റൂറൽ ഹെൽത്ത് സെന്റർ എന്നിവയാണവ. മരുമകൻ മനോജിനാണ് അതിന്റെ ചുമതല.
വെഞ്ഞാറമൂട്ടിൽ ആരംഭിച്ച മെഡിക്കൽ കോളേജ് എസ്എൻഡിപി യോഗത്തിന്റെ പേരിൽ ആരംഭിക്കണമെന്നായിരുന്നു ആഗ്രഹം. എന്നാൽ പലതവണ വെള്ളാപ്പള്ളി നടേശനോട് സൂചിപ്പിച്ചിട്ടും അദ്ദേഹം താൽപര്യം കാണിക്കാത്തതുകൊണ്ടാണ് സ്വന്തമായി തന്നെ ആരംഭിക്കാൻ ഗോകുലം ഗോപാലൻ തീരുമാനിച്ചത്. മിടുക്കരായ ഫാക്കൽറ്റികളുടെ കഴിവാണ് മെഡിക്കൽ കോളേജിന്റെ വിജയത്തിന്റെ പിന്നിലെന്ന് ഗോകുലം ഗോപാലൻ പറയുന്നു.
നല്ല ഭക്ഷണം കഴിക്കാൻ ഹോട്ടൽ തുടങ്ങിയയാളുടെ കഥ
ചായ കുടിക്കാൻ ആരും ചായക്കട തുടങ്ങില്ല എന്നൊരു പഴഞ്ചോല്ല് മലയാളത്തിലുണ്ട്. എന്നാൽ നല്ല ഭക്ഷണം കിട്ടുന്ന ഹോട്ടലുകളിൽ പോകുമ്പോൾ അതുപോലെ ഒന്ന് ആരംഭിക്കണമെന്ന ആഗ്രഹത്തിൽ നിന്നാണ് ഗോകുലം ഗോപാലൻ ഹോട്ടൽ ശൃംഖല ആരംഭിക്കുന്നത്. ആദ്യം ചെന്നൈയിലായിരുന്നു തുടക്കം. ഇന്ന് 15 ഓളം ഹോട്ടലുകൾ ഉണ്ട്. അവയിൽ ഫൈവ് സ്റ്റാർ - ഫോർ സ്റ്റാർ ഹോട്ടലുകളും റിസോർട്ടുകളും ഉൾപ്പെടും.
സംരംഭം എല്ലാ മേഖലകളിലും
ഗോകുലം ഗ്രൂപ്പ് കൈവയ്ക്കാത്ത മേഖലകളില്ലെന്ന് തന്നെ പറയാം. കൊറിയർ സർവീസ്, കാർ ഡീലർഷിപ്പ്, മിനറൽ വാട്ടർ ബ്രാൻഡ്, റിയൽ എസ്റ്റേറ്റ്, കൺവെൻഷൻ സെന്ററുകൾ, മാളുകൾ, ജുവലറി, സിനിമാ നിർമ്മാണം തുടങ്ങി ഒട്ടുമിക്ക മേഖലകളിലും ഗോകുലം ഗ്രൂപ്പിന് സാന്നിദ്ധ്യമുണ്ട്.
എല്ലാ ബിസിനസുകളും നേരിട്ട് നിയന്ത്രിക്കണമെന്ന ഗോകുലം ഗോപാലന്റെ നിർബന്ധം കാണുമ്പോൾ അതിന് എങ്ങനെ സമയം ലഭിക്കുമെന്നായിരിക്കും നമ്മുടെ സംശയം. എന്നാൽ ആ സംശയങ്ങളെയെല്ലാം അസ്ഥാനത്താക്കിക്കൊണ്ടാണ് ഗോകുലം ഗ്രൂപ്പിന്റെ മുന്നേറ്റം.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍