Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കേരളത്തിലാദ്യമായി 1 ലിറ്റർ എച്ച്ഡിപിഇ ബോട്ട്ലിൽ ഫ്രഷ് മിൽക്ക് വിപണിയിലിറക്കി സാപിൻസ്; കിഴക്കമ്പലത്ത് കമ്പനിക്കുള്ള പ്ലാന്റിന് പ്രതിദിനം 50,000 ലിറ്റർ പാൽ പ്രോസസ് ചെയ്യാനുള്ള ശേഷി

കേരളത്തിലാദ്യമായി 1 ലിറ്റർ എച്ച്ഡിപിഇ ബോട്ട്ലിൽ ഫ്രഷ് മിൽക്ക് വിപണിയിലിറക്കി സാപിൻസ്; കിഴക്കമ്പലത്ത് കമ്പനിക്കുള്ള പ്ലാന്റിന് പ്രതിദിനം 50,000 ലിറ്റർ പാൽ പ്രോസസ് ചെയ്യാനുള്ള ശേഷി

സ്വന്തം ലേഖകൻ

കൊച്ചി: കേരളത്തിലാദ്യമായി 1 ലിറ്റർ എച്ച്ഡിപിഇ ബോട്ട്ലിൽ ഫ്രഷ് പശുവിൻ പാൽ വിപണിയിലറിക്കി സാപിൻസ്. വിപണനോദ്ഘാടനം സിനിമാതാരവും സാപിൻസ് ബ്രാൻഡ് അംബാസഡറുമായ അനു സിതാരയ്ക്ക് ആദ്യബോട്ട്ൽ നൽകി സാപിൻസ് ഫാം പ്രൊഡക്റ്റ്സ് എംഡി ജിജി തോമസും ഡയറക്ടർ സിബി എൻ വർഗീസും നിർവഹിച്ചു. മധ്യകേരളത്തിലെ റീടെയിൽ സ്റ്റോറുകളിലും കേരളത്തിലുടനീളം ജിയോമാർട്.കോമിലൂടെയും റിലയൻസ് ഔട്ട്ലെറ്റുകളിലും ഉൽപ്പന്നം ലഭ്യമായിക്കഴിഞ്ഞു.

നിലവിൽ സംസ്ഥാനത്ത് അരലിറ്ററിന്റെ പോളിത്തീൻ കവറുകളിലാണ് ഫ്രഷ് മിൽക്ക് വിൽക്കപ്പെടുന്നതെന്ന് ജിജി തോമസ് ചൂണ്ടിക്കാണിച്ചു. ഇത് മെല്ലെ മാറ്റിയെടുക്കാനാണ് സാപിൻസിന്റെ ശ്രമം. എച്ച്ഡിപിഇ ബോട്ട്ലുകളിലെ പാൽ കൈകാര്യം ചെയ്യാനും എടുത്തു വെയ്ക്കാനും താരതമ്യേന എളുപ്പമാണെന്നും ഉൽപ്പന്നം പാഴാകുന്നത് പരമാവധി കുറയ്ക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും പ്രധാനം എച്ച്ഡിപിഇ കൂടുതൽ പരിസ്ഥിതി സൗഹാർദമുള്ള പ്ലാസ്റ്റിക്കാണെന്നതാണ്. റീസൈക്ക്ൾ ചെയ്യാനും എളുപ്പമാണ്. കനം കൂടുതലുള്ളതുകൊണ്ട് ബോട്ട്ലായിത്തന്നെ പുനരുപയോഗിക്കാം. 70 ഡിഗ്രി വരെ ചൂടും ചെറുക്കും. സാധാരണ മിനറൽ വാട്ടറൊക്കെ വരുന്ന പെറ്റ് ബോട്ട്ലുകൾ 40-50 ഡിഗ്രി വരെ മാത്രമേ ചൂട് താങ്ങുകയുള്ളുവെന്നും ജിജി തോമസ് പറഞ്ഞു.

ബോട്ട്ലിന്റെ വിലയടക്കം 80 രൂപ വിലയിടാമെങ്കിലും ഉദ്ഘാടന ഓഫറെന്ന നിലയിൽ 60 രുപ മാത്രമാണ് വിലയിട്ടിട്ടുള്ളത്. കാലക്രമേണ പോളിത്തീൻ പാക്കുകളായി വിൽക്കന്ന അത്രയും പാൽ എച്ച്ഡിപിഇ ബോട്ട്ലുകളിലൂടെയും വിൽക്കാനാണ് കമ്പനിയുടെ ലക്ഷ്യം. വിപണയുടെ പ്രതികരണം നോക്കി 2 ലിറ്ററിന്റെ ബോട്ട്ൽ വിപണിയിലിറക്കാനും പരിപാടിയുണ്ട്. കോവിഡ് സമയത്തും മികച്ച വളർച്ച കാണിച്ച് കഴിഞ്ഞ വർഷവും സാപിൻസ് വാർത്തയിൽ ഇടം പിടിച്ചിരുന്നു. ഹോട്ടലുകൾ, കമ്പനികൾ തുടങ്ങിയ കോർപ്പറേറ്റ് വിഭാഗത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന കമ്പനി റീടെയിലിൽ പ്രവർത്തനം വ്യാപിപ്പിച്ചാണ് കോവിഡിനെ വിജയകരമായി നേരിട്ടത്. പാലും പാലുൽപ്പന്നങ്ങളും അവശ്യസാധനങ്ങളായതുകൊണ്ട് കോവിഡ് ഒതുങ്ങുമ്പോൾ രണ്ട് വിഭാഗത്തിലും മികച്ച വളർച്ചയാണ് കമ്പനി പ്രതീക്ഷിക്കുന്നതെന്നും ജിജി തോമസ് പറഞ്ഞു.

കിഴക്കമ്പലത്ത് കമ്പനിക്കുള്ള പ്ലാന്റിന് പ്രതിദിനം 50,000 ലിറ്റർ പാൽ പ്രോസസ് ചെയ്യാനുള്ള ശേഷിയുണ്ട്. ടോൺഡ്, ഫുൾ ക്രീം തുടങ്ങി നാല് വകഭേദങ്ങളിലുള്ള പാലിനു പുറമെ തൈര് (പ്രതിദിനം 10,000 ലിറ്റർ), നെയ്യ് (1500 ലിറ്റർ), പനീർ, ബട്ടർ (പ്രതിദിനം 2-3 ടൺ) എന്നിങ്ങനെയാണ് കമ്പനിയുടെ ശേഷികൾ. കിഴക്കമ്പലത്ത് സ്വന്തമായുള്ള ഫാമിനു പുറമെ ക്ഷീരകർഷകരിൽ നിന്ന് ട്വന്റി20 വഴിയും കമ്പനി പാൽ വാങ്ങുന്നുണ്ട്.

നിലവിൽ എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് നേരിട്ടുള്ള റീടെയിൽ വിപണനം. റിലയൻസ് സൂപ്പർമാർക്കറ്റുകൾ വഴി സംസ്ഥാനത്തുടനീളവും സാപിൻസ് ഉൽപ്പന്നങ്ങൾ ലഭ്യമാണ്. റിലയൻസിന്റെ ജിയോമാർട് ആപ്പിൽ ലിസ്റ്റ് ചെയ്യപ്പെട്ട ആദ്യ കേരളീയ ബ്രാൻഡ് സാപിൻസ് ആണെന്നും ജിജി തോമസ് പറഞ്ഞു. ബിഗ്‌ബാസ്‌ക്കറ്റിലും ബ്രാൻഡ് ഈയിടെ ലിസ്റ്റു ചെയ്യപ്പെട്ടു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP