ഗ്രൂപ്പ് പോരിൽ നഷ്ടമായത് മലബാറിൽ നിന്നും സിപിഐക്ക് ഒരു മന്ത്രി സ്ഥാനം; മന്ത്രിസഭയിൽ മലബാറിൽ നിന്നും പ്രാതിനിധ്യമില്ലാതെ ആദ്യത്തെ സിപിഐ ഭരണത്തിലുള്ള മന്ത്രി സഭ; കാനത്തിന്റെ വിശ്വസ്തർ എല്ലാം കൊണ്ട് പോയി; കെഇ ഇസ്മായീലിനെ പിന്തുണച്ചതിന്റെ ശിക്ഷ ഇകെ വിജയന് കിട്ടുമ്പോൾ
ടിപി ഹബീബ്
കോഴിക്കോട്:ഗ്രൂപ്പ് പോരിൽ മലബാറിൽ നിന്നും മന്ത്രി സ്ഥാനം തന്നെ എടുത്തു മാറ്റപ്പെട്ട നിലയിലാണ് സിപിഐ.കോഴിക്കോട് ജില്ലയിലെ നേതാക്കളുടെ ഗ്രൂപ്പ് പോരും പാർട്ടി സെക്രട്ടറി കാനം രാജേന്ദ്രന്റെ ഇഷ്ടക്കാർക്കുള്ള വീതം വെപ്പുമായതോടെ മലബാറിൽ നിന്നും മന്ത്രി സ്ഥാനം തന്നെ ഇല്ലാത്ത അവസ്ഥയിലാണ് പാർട്ടി.
സിപിഐ.നേതാക്കളുടെ പ്രവർത്തനങ്ങളിൽ അണികളുടെ പ്രതിഷേധം ശക്തമായിട്ടുണ്ട്.കാനത്തിന്റെ ഇഷ്ടക്കാരായ കെ.രാജൻ, പി.പ്രസാദ്, ജി.ആർ.അനിൽ, ചിഞ്ചുറാണി എന്നിവരെ നിയമിച്ചതിലൂടെ പിണറായിയേക്കൾ വലിയ ക്യാപ്റ്റനായി സ്വയം പ്രഖ്യാപിക്കുന്ന അവസരത്തിലേക്ക് കാനം മാറിയെന്ന ചർച്ച പാർട്ടി നേതാക്കളിൽ ശക്തമാണ്.വലിയ ആർഭാടമായി സത്യപതിക്ഞ നടത്താനുള്ള തീരുമാനനത്തെ എഫ്.ബിയിലൂടെ വിമർശിച്ചതിന്റെ പേരിൽ ബിനോയ് വിശ്വത്തെ രൂക്ഷമായി വിമർശിക്കുകയും കാനം ചെയ്തിട്ടുണ്ട്.കെ.ഇ.ഇസ്മായീൽ വിഭാഗത്തെ അരിഞ്ഞു വീഴ്ത്തുന്ന രീതിയിലേക്ക് കാനം മാറിയെന്ന ചർച്ച ഒരു വിഭാഗം പാർട്ടി നേതാക്കൾക്കുണ്ട്.പാർട്ടിയിലെ ജനകീയനും നിസ്വാർത്ഥനുമായ ഇ.കെ.വിജയനെ ഗ്രൂപ്പിന്റെ പേരിൽ മാത്രമാണ് തഴഞ്ഞതെന്ന് സിപിഐ.യിലെ നിക്ഷപക്ഷ നേതാക്കൾ പറയുന്നു.
മൂന്നാം ഊഴത്തിൽ മൽസരിക്കുമ്പോൾ കോഴിക്കോട് ജില്ലയിലെ നാദാപുരം നിയോജക മണ്ഡലത്തിലെ പ്രധാന പ്രചരണം തുടർഭരണം ലഭിച്ചാൽ ഇ.കെ.വിജയൻ മന്ത്രിയാകും എന്നതായിരുന്നു.എൽ.ഡി.എഫ്.നേതാക്കളും പ്രവർത്തകരും ഇക്കാര്യത്തിൽ നല്ല പ്രചരണം നടത്തി.അതിന്റെ ഗുണം തിരഞ്ഞെടുപ്പിലും ലഭിച്ചതായി ഫലം വ്യക്തമാക്കുന്നു. പുതുമുഖങ്ങൾക്ക് നല്ല അവസരം നൽകുന്ന സിപിഐ.യിൽ നിന്നും അത്തരമൊരു തീരുമാനം പാർട്ടി പ്രവർത്തകരും പ്രതീക്ഷിച്ചു.എന്നാൽ തീരുമാനം വന്നപ്പോൾ മലബാറിൽ നിന്നും രണ്ടാം പിണറായി മന്ത്രിസഭയിൽ സിപിഐ.ക്ക് പ്രാതിനിധ്യമില്ല.ആദ്യമായാണ് ഇടത് മുന്നണി മന്ത്രിസഭയിൽ സിപിഐ.ക്ക് മലബാറിൽ നിന്നും മന്ത്രിയിലാതെ പോകുന്നത്.
ഒന്നാം പിണറായി മന്ത്രി സഭയിൽ കാഞ്ഞങ്ങാട് നിന്നും വിജയിച്ച ഇ.ചന്ദ്രശേഖരനായിരുന്നു സിപിഐ.യെ പ്രതിനിധീകരിച്ച് റവന്യൂ മന്ത്രി സഭയിലിലുണ്ടായത്.വി എസ്.മന്ത്രി സഭയിൽ നാദാപുരത്ത് നിന്നും വനം മന്ത്രിയായി ബിനോയ് വിശ്വവുമെത്തി.ഇ.കെ.നായനാർ മന്ത്രി സഭയിൽ പട്ടാമ്പിയിൽ നിന്നും വിജയിച്ച കെ.ഇ.ഇസ്മായിൽ റവന്യു മന്ത്രിയായി. അൻപത് വർഷം മുമ്പ് നാദാപുരത്ത് നിന്നും വിജയിച്ച സിപിഐ.യിലെ കാന്തലോട്ട് കുഞ്ഞമ്പുവിലൂടെയാണ് നാദാപുരത്ത് നിന്നും ആദ്യമായി മന്ത്രി സ്ഥാനം ലഭിക്കുന്നത്.തുടർന്ന് വി എസ്.മുഖ്യമന്ത്രിയായപ്പോൾ വനം മന്ത്രിയായി നാദാപുരത്ത് നിന്നും തിരഞ്ഞെടുക്കപ്പെട്ട ബിനോയ് വിശ്വവുമെത്തി.
കഴിഞ്ഞ പിണറായി മന്ത്രിസഭയിൽ മന്ത്രിയായ ഇ.ചന്ദ്രശേഖരനെ മന്ത്രിസഭയിൽ നിന്നും മാറ്റി നിർത്തുന്നതോടെ മലബാറിൽനിന്നും ഇ.കെ.വിജയൻ മന്ത്രിസഭയിലേക്ക് വരുമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു മലബാറുകാറിലെ പാർട്ടി പ്രവർത്തകർ.ഇ.കെ.വിജയന്റെ ജനകീയത കൊണ്ട് മാത്രമാണ് നാദാപുരം സീറ്റ് നിലനിർത്താൻ സാധിച്ചത്.പുതുമുഖങ്ങളെ മൽസരിപ്പിച്ചാൽ നാദാപുരം സീറ്റ് നഷ്ടമാകുമെന്ന കാര്യം എൽ.ഡി.എഫിന്റെ ജില്ലാ നേത്യത്വം സംസ്ഥാന നേത്യത്വത്തെ അറിയിച്ചിരുന്നു.അതേ തുടർന്നാണ് ഇ.കെ.വിജയന് മൂന്നാം ഊഴം നൽകിയത്.ജില്ലയിലെ മറ്റ് നിയോജക മണ്ഡലങ്ങളിൽ ഇടതു തരംഗത്തിൽ നല്ല ഭൂരിപക്ഷത്തിന് എൽ.ഡി.എഫ്.വിജയിച്ചപ്പോൾ നേരിയ ഭൂരിപക്ഷത്തിനാണ് ഇ.കെ.വിജയൻ നാദാപുരത്ത് രണ്ട് തവണയും വിജയിച്ചത്.
സിപിഐ.മന്ത്രിമാരെ പ്രഖ്യാപിക്കുന്ന സമയത്ത് മലബാറിൽ നിന്നും സിപിഐ.ക്ക് മന്ത്രിമാരില്ലാത്ത കാര്യം മാധ്യമ പ്രവർത്തകർ പാർട്ടി സെക്രട്ടറി കാനം രാജേന്ദ്രന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.അത് ശരിവെക്കുന്ന തരത്തിലും എന്നാൽ മറ്റ് വഴിയൊന്നുമില്ലെന്ന തരത്തിലുമാണ് അദേഹം പ്രതികരിച്ചത്. തിരുവനന്തപുരം ജില്ലക്ക് പതിവിൽ കവിഞ്ഞ പരിഗണന കൊടുത്തത് മലബാറിലെ പാർട്ടി പ്രവർത്തകർക്കിടയിൽ നിരാശയും പ്രതിഷേധവും ഉടലെടുത്തിട്ടുണ്ട്.പാർട്ടി സെക്രട്ടറി കാനം രാജേന്ദ്രനോട് അടുപ്പമുള്ളവർ മാത്രമാണ് മന്ത്രിസ്ഥാന പട്ടികയിൽ ഇടം പിടിച്ചതെന്ന ആരോപണവും പാർട്ടി നേതാക്കൾക്കിടയിൽ ശക്തമായിട്ടുണ്ട്.
നാദാപുരത്ത് നിന്നും നേരത്തെ മൽസരിച്ച സത്യൻ മൊകേരിയും ബിനോയ് വിശ്വും ഒരോ മൽസരത്തിന് ശേഷവും ഭൂരിപക്ഷം കുത്തനെ വർധിപ്പിച്ചതായും എന്നാൽ ഇ.കെ.വിജയന് ഒരോതവണയും ഭൂരിപക്ഷം കുത്തനെ കുറയുക മാത്രമാണ് ചെയ്തതെന്നും സിപിഐ.യിലെ ഒരു വിഭാഗം നേതാക്കൾ മേൽഘടകത്തെ അറിയിച്ചത്.ഇ.കെ.വിജയന് ജനപിന്തുണയില്ലെന്നതിന്റെ കാരണമിതാണെന്ന് ഇത്തം നേതാക്കളുടെ വാദം.എന്നാൽ നാദാപുരത്ത് യു.ഡി.എഫിന്റെ വോട്ടുകളിൽ വൻ വർധനവാണ് ഒരോ വർഷവും ഉണ്ടാകുന്നതെന്നും ഇ.കെ.വിജയൻ മൽസരിച്ചതുകൊണ്ട് മാത്രമാണ് വിജയിച്ചതെന്നുമാണ് സിപിഐ.യിലെ ഒരു വിഭാഗത്തിന്റെ വിശദീകരണം.അഞ്ച് വർഷം മണ്ഡലത്തിൽ സജീവ സാന്നിധ്യമായി നിന്ന കെപിസിസി.ജനറൽ സെക്രട്ടറി അഡ്വ:കെ.പ്രവീൺകുമാർ വിജയിക്കുമെന്ന് തിരിച്ചറിഞ്ഞ സിപിഎം.ജില്ലാ സെക്രട്ടറി പി.മോഹനൻ മാഷുടെ നേത്യത്വത്തിലുള്ള എൽ.ഡി.എഫ്.നേതാക്കൾ ഏറെ പണിപ്പെട്ടാണ് നാദാപുരത്ത് ഇ.കെ.വിജയൻ തന്നെ സ്ഥാനാർത്ഥിയാകട്ടെ എന്ന തീരുമാനം എൽ.ഡി.എഫിന്റെ മേൽഘടകത്തെ അറിയിച്ചത്.
സിപിഐ.നേതാവായിരുന്ന സത്യൻ മൊകേരിയുടെ ഭാര്യ പി.വസന്തത്തെ നാദാപുരത്ത് സ്ഥാനാർത്ഥിയാക്കാൻ ചില കേന്ദ്രങ്ങൾ ആദ്യ ഘട്ടത്തിൽ ശ്രമം നടത്തിയിരുന്നു.എന്നാൽ സിപിഐ.യിലും സിപിഎമ്മിലും വസന്തത്തിനെതിരെ വൻ എതിർപ്പാണുയർന്നത്.സിപിഎം.നേതാക്കൾ ഇക്കാര്യത്തിൽ ശക്തമായ പ്രതിഷേധമാണുയർത്തിയത്. നാദാപുരത്തെ സിപിഐ.സ്ഥാനാർത്ഥിയുടെ കാര്യത്തിൽ സിപിഎം.അമിതമായി ഇടപെട്ടു എന്ന പരാതി സിപിഐ.ക്കുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍