ചുമലിൽ കയറ്റി കുട്ടികളെ രസിപ്പിക്കുന്നതിന് രണ്ടാം ക്ലാസിൽ ചോദിച്ചത് ബുക്കും പെൻസിലും പ്രതിഫലം; പശുവിനെ കറന്ന് രണ്ട് ഗ്ലാസ് തൊഴുത്തിൽ വച്ചു കുടിച്ചെടുത്തു തുടങ്ങുന്ന ഗോകുലം! ലോട്ടറി കച്ചവടവുമായി മംഗളം ഡോക്ടറെ കണ്ടപ്പോൾ മുന്നിൽ തെളിഞ്ഞത് പുതുവഴി; മെഡിക്കൽ റെപ്പിനുള്ള ഡ്രസെടുക്കാൻ ആദ്യ ചിട്ടി; വളർച്ചയുടെ ജീവിത കഥ മറുനാടനോട് പറഞ്ഞ് ഗോകുലം ഗോപാലൻ
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: ആരാണ് ഗോകുലം ഗോപാലൻ? രാജ്യം അറിയുന്ന വ്യവസായി ആയി ഈ വടകരക്കാരൻ വളർന്ന് എങ്ങനെ? ഇടപാടുകാരിലെ വിശ്വാസ്യതയാണ് തന്റെ ആത്മബലമെന്ന് ഗോകുലം ഗോപാലൻ പറയുന്നു. കുട്ടിക്കാലത്ത് പശുവിനെ കറന്ന് രണ്ടു ഗ്ലാസ് പാൽ അവിടെ വച്ചു തന്നെ അകത്താക്കുന്ന ശീലം. സ്കൂൾ വിട്ടു വന്നാൽ അച്ഛന്റെ വാക്കു കേട്ട് പശുവിനെ പരിപാലിക്കുന്ന ദിനചര്യം. ഇതിനൊപ്പം ഗുരുവായൂരപ്പനോടുള്ള വിശ്വാസവും ഭക്തിയും. ഗോ എന്നതാൽ നല്ലതെന്നും അർത്ഥമുണ്ട്. നല്ലതിന്റെ കുലം-അതാണ് ഗോകുലം. ജോലി അന്വേഷിച്ച് ചെന്നൈയിൽ എത്തിയ ഗോപാലൻ പിന്നീട് ഗോകുലം എന്ന വലിയ ബ്രാൻഡായി. ശതകോടകളുടെ ബിസിനസ്സുകാരനായി. ആ കഥ മറുനാടനോട് പറയുകയാണ് കച്ചവടത്തിലെ മലയാളിയുടെ ഏറ്റവും മികച്ച ഓൾറൗണ്ടർ.
ചിട്ടിയിൽ തുടങ്ങിയ ഗോകുലം ഗോപാലൻ കൈവയ്ക്കാത്ത മേഖലകളില്ല. എല്ലാ ബിസനിനസ്സിലും ഗോകുലത്തിന്റെ സംഭവനകാണാം. മെഡിക്കൽ കോളേജ് മുതൽ ഷോപ്പിങ് മോൾ വരെ. ഗോകുലം മെഡിക്കൽ കോളേജിൽ 62 പശുക്കളും വളരുന്നു. അങ്ങനെ കുട്ടിക്കാലത്തെ ഓർമ്മകളിലൂടെ കഥ പറയുന്ന അപൂർവ്വ അഭിമുഖം. അച്ഛനിൽ നിന്ന് തുടങ്ങി ഭൗതിക വളർച്ചയുടെ വഴിയിലൂടെയുള്ള സഞ്ചാരം ആരേയും ആത്ഭുതപ്പെടുത്തുന്നതാണ്. മറുനാടന്റെ ഷൂട്ട് അറ്റ് സൈറ്റിൽ ചിരിച്ച മുഖവുമായി ഭാവിക്ക് കരുതലായി ആ കഥ പറയുകയാണ് ഗോകുലം ഗോപാലൻ.
മനസ്സിൽ സിനിമയോടായിരുന്നു താൽപ്പര്യം. അതുകൊണ്ടാണ് പഠിക്കുമ്പോൾ തന്നെ മദ്രാസിനെ മനസ്സിൽ പ്രതീക്ഷയായി കണ്ടത്. എയർവേ ഇന്ത്യാ ലിമിറ്റഡ് എന്ന കമ്പനിയിലെ ജോലി കണ്ട് അപേക്ഷിച്ചതും ചെന്നൈയിൽ എത്താനുള്ള മോഹം മൂലം. 200ലേറെ പേർ അഭിമുഖത്തിനായി എത്തി. അവസാനം 11 പേരിൽ അന്തിമ പട്ടിക. കൊൽക്കത്തയിൽ നിന്നെത്തിയ ആളുടെ ചോദ്യം ഗോപാലനും ഉത്തരം അയാൾക്കും പിടികിട്ടിയില്ല. ഇതോടെ ആ ജോലി പ്രതീക്ഷ തീർന്നു. പക്ഷേ അതൊരു തുടക്കമായിരുന്നു ഗോപാലന്. പിടിച്ചു നിൽക്കാനുള്ള തുടക്കം.
ലോട്ടറി കച്ചവടത്തിലേക്കാണ് ഗോപാലൻ നീങ്ങിയത്. ചെറിയൊരു സ്ഥലത്ത് താമസിച്ചുള്ള കച്ചവടം. ഒരു ലോട്ടറി വിറ്റാൽ 15 പൈസ ലാഭം. 100 ലോട്ടറി വിറ്റാൽ 15 രൂപ. അറുപതുകളിൽ അതൊരു വലിയ തുകയായിരുന്നു. ബസിൽ കയറി ഒരോ ജംഗ്ഷനിലും ഇറങ്ങിയുള്ള കച്ചവടം. അങ്ങനെ ലോട്ടറി വിൽക്കാൻ മലയാളി ഡോക്ടറായ മംഗളത്തിന് മുന്നിലുമെത്തി. അപ്പോഴൊരു ചോദ്യം പഠിച്ചോ എന്ന്. ലോട്ടറി കച്ചവടത്തിന് പോകുമ്പോൾ ബിഎസ് സി പാസായതും എംഎസ് സിക്ക് പഠിച്ചതും ആരോടും പറയാത്ത ഗോപാലൻ മംഗളത്തോട് ഉള്ളകാര്യം പറഞ്ഞു. ജോലിക്ക് പോയ്ക്കൂടെ എന്നായി മലയാളിയുടെ ചോദ്യം. പോകാമെന്ന് ഉത്തരവും.
ഇതോടെ ജീവിത വഴി മറ്റൊന്നായി. ഭർത്താവുമായി ആലോചിച്ച് മംഗളം ഗോപാലന് ഒരു കത്ത് നൽകി. യൂണിവേഴ്സൽ ലബോറട്ടറിയിലേക്കുള്ള ശുപാർശ കത്ത്. ഗോപാലൻ എന്ന വടകരക്കാരൻ ഗോകുലം ഗോപാലനായി മാറുന്ന സാഹചര്യം അവിടെ തുടങ്ങുന്നു.
ചുമലിൽ ചുമക്കുന്നതിന് സഹപാഠികളിൽ നിന്ന് പ്രതിഫലം വാങ്ങിയ ബാല്യം
1944ൽ ആയിരുന്നു ഗോകുലത്തിന്റെ ജനനം. അച്ഛൻ അധ്വാനിയായ കർഷകനും പ്രാദേശികമായി അറിയപ്പെടുന്ന കച്ചവടക്കാരനും. അതുകൊണ്ട് തന്നെ വീട്ടിൽ ബുദ്ധിമുട്ടുകൾ ഒന്നും കാര്യമായില്ല. എന്നാലും ചുറ്റിലും ദാരിദ്രമായിരുന്നു. അതുകൊണ്ട് തന്നെ അവരെ സഹായിക്കണമെന്ന ചിന്ത അന്നേ മനസ്സിൽ കയറുകയും ചെയ്തു. എല്ലാ പ്രതിസന്ധികളും തരണം ചെയ്ത് അച്ഛൻ നന്നായി പഠിപ്പിച്ചു. ബ്രണ്ണൻ കോളേജിൽ പിണറായി വിജയന്റെ ജൂനിയറുമായി. ആ രാഷ്ട്രീയ കരുത്ത് കോളേജിലെ മനസ്സിലാക്കിയ വ്യക്തി.
അച്ഛൻ ഉത്സവ പറമ്പിലും മറ്റും ഹോൾസെയിലായി കച്ചവടം നടത്തിയിരുന്നു. ഇത് കണ്ട വളർന്ന ഗോപാലന്റെ മനസ്സിലും കുട്ടികാലത്തെ കച്ചവട ചിന്ത തുടങ്ങി. എന്തു ചെയ്താലും അത് പ്രതിഫലിക്കുകയും ചെയ്തു. സ്കൂളിൽ പഠിക്കുമ്പോൾ ക്ലാസ് റൂമിലെ രണ്ട് ചുവരുകൾക്കിടയിൽ നല്ല ദൂരമുണ്ട്. കായികമായി നല്ല ആരോഗ്യമുണ്ടായിരുന്ന ഗോപാലൻ കുട്ടികളെ തോളിലേറ്റി ഒരു ചുവരു മുതൽ മറ്റേ സൈഡുവരെ നടത്തിക്കും. ഇത് കുട്ടികൾക്ക് ആവേശവും ഇഷ്ടവുമായിരുന്നു. പക്ഷേ ഓരോരുത്തരെ തോളിൽ കൊണ്ടു പോകുന്നതിനും ഗോപാലൻ പ്രതിഫലം ചോദിക്കുമായിരുന്നു. പണം ഇല്ലാത്ത കുട്ടികൾ. അതുകൊണ്ട് തന്നെ തിരിച്ചു ചോദിച്ചത് നോട്ട് ബുക്കും പെൻസിലും ഒക്കെയായിരുന്നു.
'ഒരു ദിവസം സ്കൂളിൽ അദ്ധ്യാപകനെത്തിയപ്പോൾ ചില കുട്ടികൾക്ക് നോട്ടു ബുക്കില്ല. അദ്ദേഹം കാര്യം തിരക്കി. അപ്പോഴാണ് തോളിൽ എടുത്തതിന് പ്രതിഫലമായി നോട്ട് ബുക്ക് ഗോപാലന് കൊടുത്തുവെന്ന് അവർ പറയുന്നത്. ടീച്ചർ വാങ്ങിയതെല്ലാം തിരിച്ചു കൊടുക്കാൻ പറഞ്ഞു-ഗോകുലം ഗോപാലൻ ഷൂട്ട് സൈറ്റിൽ ആ പഴയ കഥ ഓർത്തെടുക്കുന്നു. പ്രതിഫലത്തിനായുള്ള മോഹം നാലാം ക്ലാസിൽ പഠിക്കുമ്പോഴേ മനസിൽ കയറിയതിന് തെളിവായി ഈ കഥ ഗോകുലം ഗോപാലൻ തന്നെ ചൂണ്ടിക്കാട്ടുന്നു.
കുട്ടിക്കാലത്ത് കടല കച്ചവടവും നടത്തി. ഉത്സവ പറമ്പിലായിരുന്നു കടല കച്ചവടം. അന്ന് അച്ഛന് അവിടെ ഹോൾസെയിൽ കച്ചവടം കാണും. അച്ഛൻ അറിയാതെ പണം സ്വന്തമായി ഉണ്ടാക്കാൻ കടലയുമായി ഗോപാലൻ എന്ന കൊച്ചു പയ്യനും എത്തി. അച്ചന് സോഷ്യലിസ്റ്റ് രാഷ്ട്രീയം കൂടി ഉണ്ടായിരുന്നു. എന്നാൽ പാർട്ടിക്കാർ പറയുന്നത് കേൾക്കണമെന്ന രാഷ്ട്രീയം അംഗീകരിക്കാൻ കഴിയില്ല.
മറ്റ് ന്യായങ്ങൾക്കൊന്നും അവിടെ ഒരു വിലയുമില്ല. അതിനാൽ മറ്റ് ഇടപെടലുകളിലൂടെ സമൂഹത്തെ സഹായിക്കാൻ നേരത്തെ തന്നെ മനസ്സിൽ ഉറപ്പിച്ചെന്നും ഗോപാലൻ കൂട്ടിച്ചേർക്കുന്നു.
റെപ്പിനുള്ള ഡ്രസെടുക്കാൻ ആദ്യ ചിട്ടി
എംഎസ് സി പഠനം പൂർത്തിയാക്കാതെയാണ് ചെന്നൈയിൽ എത്തിയത്. മംഗളം ഡോക്ടറുടെ കത്തുമായി യൂണിവേഴ്സൽ ലബോറട്ടറിയിൽ എത്തിയ തന്നെ മികച്ച രീതിയിൽ സ്വീകരിച്ചു. ആദായ നികുതി വകുപ്പിലെ ഉദ്യോഗസ്ഥന്റെ സഹോദരിയായിരുന്നു ഡോക്ടർ. അതുകൊണ്ട് തന്നെ അതിവേഗം നിയമനം കിട്ടി. പിന്നെ ആറുമാസം ട്രെയിനിങ്. മെഡിക്കൽ റപ്പായതോടെ നല്ല വസ്ത്രങ്ങൾ അനിവാര്യമായി. വീട്ടുകാരെ എന്തിനും ഏതിനും കഷ്ടപ്പെടുത്തുന്നതിനോടുള്ള താൽപ്പര്യക്കുറവ് ഗോപാലനെ ചിട്ടിക്കാരനുമാക്കി. വസ്ത്രം വാങ്ങാൻ വേണ്ടത് അറുന്നൂറു രൂപ. അത് കിട്ടനായി മനസ്സിൽ തെളിഞ്ഞ് അച്ഛന്റെ കുറി ചിട്ടിയായിരുന്നു.
ലോട്ടറി ബിസനിനസ്സിനെടെ ഉണ്ടായ മലയാളി സൗഹൃദത്തിൽ നിന്ന് പത്തു പേരെ കണ്ടെത്തി. മാസം അറുപത് രൂപ. ആദ്യ ചിട്ടി കുറിക്കാരനും. അങ്ങനെ അറുന്നൂറ് രൂപ ഉണ്ടാക്കി. ഇതറിഞ്ഞ് പരിചയമുള്ള മറ്റ് മലയാളികളും ചിട്ടിയിൽ ചേരാനുള്ള താൽപ്പര്യം അറിയിച്ചു. അങ്ങനെ ചിട്ടി ബിസിനസ് വളർന്നു. ഒപ്പം മെഡിക്കൽ റെപ്പറസെന്റേറ്റീവ് ജോലിയും. ഏറെ കച്ചവടം മെഡിക്കൽ മേഖലയിലും ഉണ്ടാക്കി. പല വിധ വിദ്യകൾ പരീക്ഷിച്ചു. 1968ൽ മെഡിക്കൽ റപ്പ് ഉദ്യോഗം കിട്ടിയപ്പോഴുള്ള ഈ ചിട്ടിക്കച്ചവടം ഇന്നും തുടരുന്നു. അതും വളർന്ന് പന്തലിച്ച്.
1975ലാണ് ചിട്ടി കമ്പനി രജിസ്റ്റർ ചെയ്യുന്നത്. അതിന് ശേഷം രണ്ട് കൊല്ലം കൂടി ജോലി തുടർന്നു. പിന്നീട് പ്രമോഷനോടെ സൂപ്രണ്ടായി ട്രിച്ചിയിലേക്ക് സ്ഥലം മാറ്റം. എന്നാൽ കച്ചവടം വളർന്നതിനാൽ ജോലി രാജിവച്ചു. പിന്നെ 24 മണിക്കൂറും ബിസിനസ്സുകാരനായി.
കമ്മീഷൻ നൽകാമെന്ന് പറഞ്ഞ് ഡോക്ടറെ കൊണ്ട് മരുന്നെഴുതിച്ചു
മെഡിക്കൽ റെപ്പായും കച്ചവടം പിടിക്കുന്നതിൽ സാമർത്ഥ്യം കാട്ടിയെന്ന് ഗോകുലം ഗോപാലൻ പറയുന്നു. താൻ ജോയിൻ ചെയ്യുമ്പോൾ ഡോക്ടർമാർക്ക് ഗിഫ്റ്റും മറ്റും കൊടുത്ത് സ്വാധീനിച്ച് മരുന്ന് എഴുതിക്കുന്നതായിരുന്നു രീതി. അത് താൻ മാറ്റി. ബി കോംപ്ലക്സ് മരുന്നായിരുന്നു വിൽക്കേണ്ടി ഇരുന്നത്. ഒരു ഡോക്ടറെ പോയി കണ്ടു. ഈ മരുന്ന് ആ മേഖലയിൽ എത്രവിറ്റാലും അതിന്റെ ഒരു ശതമാനം കമ്മീഷൻ കൊടുക്കാമെന്ന് അവിടുത്തെ ഒരു ഡോക്ടറോട് പറഞ്ഞു, അതു ഡോക്ടർ സമ്മതിച്ചു. ആർക്കും എഴുതാവുന്ന മരുന്നായിരുന്നു അത്-ഗോകുലം പറയുന്നു.
ആ ഡോക്ടർ എഴുതിയ മരുന്നു കുറിപ്പടികൾക്കെല്ലാം അവസാനം ബീ കോംപ്ലക്സ് ഗുളികയും എഴുതി. അങ്ങനെ കച്ചവടം കൂടി. ഇതിനൊപ്പം ചിട്ടിയും വളർന്നു. 1965ൽ ഗോകുലം എന്ന പേരിൽ തന്നെ സ്ഥാപനം രജിസ്റ്റർ ചെയ്തു. ജോലിക്ക് പൊതു സമൂഹത്തിലും നാട്ടിലും കിട്ടുന്ന ബഹുമാനം കണക്കിലെടുത്ത് ജോലിയും കൂടെ കൊണ്ടു പോയി. പലരും മാനേജ്മെന്റിനെ പരാതി അറിയിച്ചു. അവരോടെല്ലാം അയാൾ നന്നായി ജോലി ചെയ്യുന്നുണ്ടെന്നും മറ്റു കാര്യങ്ങൾ അറിയേണ്ടെന്നും മുതലാളിയും മറുപടി നൽകി. എന്നാൽ മരുമകൻ കച്ചവടം ഏറ്റെടുത്തപ്പോൾ ചെറിയ പ്രശ്നമായി. ട്രിച്ചിയിലേക്ക് സ്ഥലം മാറ്റം പ്രെമോഷനോടെയായിരുന്നു. അതോടെ ജോലി വിട്ടു.
തനിക്ക് ബിസിനസ്സുണ്ടെന്നും അതുകൊണ്ട് മദ്രാസ് വിടാനാകില്ലെന്നും അവരോട് പറഞ്ഞു. കമ്പനി എന്ന നിലയിൽ അവർ അംഗീകരിച്ചില്ല. അപ്പോഴേക്കും 30 ജീവനക്കാർ ഉള്ള സ്ഥാപനമായി മാറിയിരുന്നു. കമ്പനി രജിസ്റ്റർ ചെയ്തിട്ട് രണ്ടു കൊല്ലവുമായി. അതുകൊണ്ടു തന്നെ ബിസിനസ്സിൽ ശ്രദ്ധ നൽകാൻ തീരുമാനിച്ചു. കളക്ഷൻ ഏജന്റുമാരായിരുന്നു കൂടുതൽ സ്റ്റാഫും. ഓഫീസുമായി. പിന്നെ മാനേജരും സൂപ്പർവൈസറുമെല്ലാം ആയി ചിട്ടിക്കമ്പനിയെ വളർത്തി.
സുദർശൻ ചിട്ടി ഫണ്ട ്തകർന്ന സാഹചര്യമായിരുന്നു അത്. അതുകൊണ്ട് തന്നെ ജനങ്ങളെ വിശ്വസിപ്പിക്കാൻ ഏറെ ബുദ്ധിമുട്ടുണ്ടായി. അത് നന്നായി ചെയ്യുകയും ചെയ്തു. ഇതിന് ശേഷം 25 കൊല്ലം കഴിഞ്ഞപ്പോൾ വീണ്ടും ചിട്ടി കമ്പനികൾ പൊളിഞ്ഞു. അപ്പോഴും ഗോകുലം തളർന്നില്ല. തകർന്നുമില്ല. ജനങ്ങളുടെ വിശ്വാസമാണ് ഇതിന് കാരണം.
സ്തുതി പാഠകരില്ലാത്തതാണ് ബിനസ്സിന്റെ വിജയം
സ്തുതി പാഠകരില്ലാത്തതാണ് ബിനസ്സിന്റെ വിജയം. ജനങ്ങളിൽ നിന്ന് നേരിട്ട് കാര്യങ്ങൾ മനസ്സിലാക്കും. അതിന് അനുസരിച്ച് തിരുത്തലും ഉണ്ടാകും. ഒരാൾ പരാതി പറഞ്ഞാൽ അതിലെ വസ്തുത തിരിച്ചറിയും. മാനേജർമാരെ താക്കീത് ചെയ്യും. പിരിച്ചു വിടേണ്ട സാഹചര്യമുണ്ടെങ്കിൽ നടപടിയും എടുക്കും. ഇതെല്ലാം മാനേജർമാർക്കും അറിയാം.
നിരവധി ബിസിനസ്സുകളുണ്ട്. അതിന്റെ നടത്തിപ്പു പലർക്കുമായിരിക്കും. ഒരാൾ അടുത്തു വരുമ്പോൾ തന്നെ വിശ്വസ്തനാണോ പരിശ്രമിയാണോ എന്ന് മനസ്സിലാകും. അവരെ കാര്യങ്ങൾ ഏൽപ്പിക്കും. എന്നാൽ എല്ലാം പരിശോധിക്കുകയും ചെയ്യും. ഇങ്ങനെ തുടങ്ങിയ കച്ചവടത്തിൽ ഒരിടത്ത് മാത്രമേ പിഴവുണ്ടായൂള്ളൂ.-ഗോപാലൻ പറയുന്നു. ഇപ്പോഴും പരിപാടിക്കും മറ്റും പോകുമ്പോൾ നടത്തുന്ന ആശയ വിനിമയത്തിലൂടെ പൊതു ജന മനസ്സ് മനസ്സിലാക്കും. അതിന് അനുസരിച്ച് തീരുമാനം നടപ്പാക്കുകയും ചെയ്യുമെന്നും വിശദീകരിക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്