പാലായിൽ നിന്നും മാണി സാറിന്റെ കണ്ണിലുണ്ണിയായി ആദ്യം പേരാമ്പ്രയിൽ പയറ്റി; ഇടുക്കിയിലേക്ക് ചേക്കേറുന്നത് വൻ എതിർപ്പുകളെ അവഗണിച്ച്; ആദ്യ ഊഴത്തിൽ പൊരുതി കയറിയ നേതാവ് പിന്നെ തിരിഞ്ഞു നോക്കിയില്ല; പിണറായി മന്ത്രിസഭയിൽ റോഷി അഗസ്റ്റിൻ ഉറപ്പിക്കുന്നത് പൊതുമരാമത്ത് വകുപ്പ് തന്നെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഇടുക്കിയുടെ മാണിക്ക്യമാണ് മാണി സാറിന്റെ വൽസല ശിഷ്യനായ റോഷി അഗസ്റ്റിൻ. കഴിഞ്ഞ രണ്ടു തവണയും എതിരാളി ഫ്രാൻസിസ് ജോർജ് എന്ന അതികായനായിരുന്നു. ജനകീയനായ ഫ്രാൻസിസ് ജോർജിന് പോലും റോഷിയുടെ മുന്നേറ്റത്തെ തടയാൻ കഴിഞ്ഞില്ല. ഇടുക്കിയുടെ മനസ്സ് അറിഞ്ഞ എംഎൽഎയാണ് റോഷി ഇന്ന്. ഇനി രണ്ടാം പിണറായി മന്ത്രിസഭയിലെ കേരളാ കോൺഗ്രസ് പ്രതിനിധിയും. പൊതുമരാമത്ത് എന്ന ഗ്ലാമർ വകുപ്പ് തന്നെ റോഷിക്ക് കിട്ടിയേക്കും. അങ്ങനെ വന്നാൽ മലയോര മണ്ഡലത്തിലെ റോഡുകളുടെ തലവര തന്നെ മാറ്റിയെഴുതാൻ അധികാരമുള്ള മന്ത്രിയായി റോഷി മാറും.
സംസ്ഥാന മന്ത്രിസഭയിൽ പുതുതായി വരുന്ന ഘടകകക്ഷികൾക്ക് സിപിഎമ്മിന്റെ അക്കൗണ്ടിൽനിന്ന് വകുപ്പുകൾ കണ്ടെത്തും. സിപിഐ. വകുപ്പുകളിൽ വലിയ മാറ്റമുണ്ടാകില്ല. വകുപ്പുകൾ തീരുമാനിക്കാൻ ഇടതുമുന്നണി മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി. കടന്നപ്പള്ളി രാമചന്ദ്രന് ആദ്യ ടേമിൽ മന്ത്രിസ്ഥാനമില്ലാത്തതിനാൽ തുറമുഖം, മ്യൂസിയം വകുപ്പുകൾ പൊതുപൂളിൽ വരും. കേരള കോൺഗ്രസിന് പൊതുമരാമത്തിനായിരിക്കും സാധ്യത. രജിസ്ട്രേഷൻ വകുപ്പും ലഭിച്ചേക്കും. അങ്ങനെ വന്നാൽ റോഷിയ്്ക്ക് നല്ല വകുപ്പുകൾ തന്നെ കിട്ടും. പാലായിൽ നിന്ന് പേരാമ്പ്ര വഴി ഇടുക്കിയിലെത്തി റോഷി അങ്ങനെ മന്ത്രിസഭയിലേക്കും.
പാലായാണ് റോഷിയുടേയും വീട്. കേരളാ കോൺഗ്രസിന്റെ വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയ പ്രവേശനം. മാണിയുടെ കണ്ണിൽ ഉടക്കിയതോടെ രാഷ്ട്രീയത്തിൽ ഉയർച്ച തുടങ്ങി. ആദ്യം പേരാമ്പ്രയിലായിരുന്നു മത്സരം. അവിടെ തോറ്റു. പിന്നീട് ഇടുക്കിയിലേക്ക് എതിർപ്പുകളെ അവഗണിച്ച് റോഷിയെ മാണി നിയോഗിച്ചു. അത് വിജയത്തിലേക്ക് കാര്യങ്ങളെത്തിച്ചു. ഇടുക്കിയിലേക്ക് ചേക്കേറുന്നത് വൻ എതിർപ്പുകളെ അവഗണിച്ചായിരുന്നു. ആദ്യ ഊഴത്തിൽ പൊരുതി കയറിയ നേതാവ് പിന്നെ തിരിഞ്ഞു നോക്കിയില്ല. അഞ്ചാം തവണയും ജയിച്ചു. ഈ മുന്നേറ്റത്തിനുള്ള അംഗീകരാമാണ് മന്ത്രിസ്ഥാനം. ഫലത്തിൽ ജോസ് കെ മാണിക്ക് ശേഷം കേരളാ കോൺഗ്രസ് എമ്മിലെ രണ്ടാമനാണ് റോഷി.
മാണിയുടെ മരണത്തിന് ശേഷം ജോസ് കെ മാണിക്കൊപ്പം നിലറുപ്പിച്ച പ്രധാനിയാണ് റോഷി. പിജെ ജോസഫും കൂട്ടരും റോഷിയെ അടർത്തിയെടുക്കാൻ പണിച്ച പണി പതിനെട്ടും നോക്കി. എന്നാൽ മാണിയുടെ മകനായ ജോസ് കെ മാണിക്കാണ് കേരളാ കോൺഗ്രസിലെ അവകാശമെന്ന് റോഷി വിശ്വസിച്ചു. രാഷ്ട്രീയ ഗുരുനാഥിന് ഗുരുദക്ഷിണയെന്നോണം പ്രതിസന്ധി ഘട്ടത്തിൽ ജോസ് കെ മാണിക്ക് താങ്ങും തണലുമായി. പാലായിൽ മത്സരിക്കാനും ആഗ്രഹിച്ചിരുന്നു. എന്നാൽ ജോസ് കെ മാണിക്ക് വേണ്ടി അതും വേണ്ടെന്ന് വച്ച് ഇടുക്കിയിൽ നിലയുറപ്പിച്ചു. റോഷിയെ ഇടുക്കിയിൽ എങ്ങനേയും തോൽപ്പിക്കുമെന്നായിരുന്നു പിജെ ജോസഫിന്റെ അവകാശ വാദം.
എന്നാൽ അതൊന്നും നടന്നില്ല. ഇടതുപക്ഷത്തേക്ക് മാറിയപ്പോഴും വ്യക്തിപ്രഭാവത്തിൽ യുഡിഎഫ് അനുകൂല മണ്ഡലം റോഷി തന്നെ നിലനിർത്തി. ഇതോടെ മണ്ഡലം ചുവക്കുകയും ചെയ്തു. ജോസ് കെ മാണിയുടെ അപ്രതീക്ഷിത തോൽവിയോടെ റോഷി മന്ത്രിയാകുമെന്ന് ഏതാണ്ട് ഉറപ്പാകുകയും ചെയ്തു. അവസാനം സംഭവിച്ചതും അതു തന്നെ. നിയമസഭയിൽ കേരളാ കോൺഗ്രസ് എമ്മിന്റെ നേതാവ് എക്കാലവും കെ എം മാണിയായിരുന്നു. മാണിയുടെ പിൻഗാമിയായി ആ പദവിയിൽ റോഷി എത്തുന്നുവെന്നതാണ് വസ്തുത.
മാണിയുടെ മരണ ശേഷം പിജെ ജോസഫ് നിയമസഭാ കക്ഷി നേതാവായി സ്വയം പ്രഖ്യാപനം നടത്തി. എന്നാൽ തിരഞ്ഞെടുപ്പ് കമ്മീഷൻ അതൊന്നും അംഗീകരിച്ചില്ല. കോടതികളും യഥാർത്ഥ കേരളാ കോൺഗ്രസ് ജോസ് കെ മാണിയുടേതാണെന്ന് വിധിച്ചു. അതുകൊണ്ട് തന്നെ മാണിക്ക് ശേഷം കേരളാ കോൺഗ്രസിന്റെ നിയമസഭാ കക്ഷി നേതാവ് എന്ന പദവി റോഷിക്ക് സ്വന്തമാണ്. റോഷി മന്ത്രിയാകുമ്പോൾ കാഞ്ഞിരപ്പള്ളിയിൽ നിന്ന് ജയിച്ച ജയരാജ് ചീഫ് വിപ്പുമാകും.
കോട്ടയത്തുനിന്ന് മന്ത്രിയില്ലാതെ ഇതാദ്യമായി കേരള കോൺഗ്രസ്-എം ഭരണത്തിൽ പങ്കാളിയാകുന്നു എന്ന പ്രത്യേകതയും ഉണ്ട്. പാർട്ടി ചെയർമാൻ ജോസ് കെ. മാണിയുടെ പാലായിലെ തോൽവിയാണ് ഈ സാഹചര്യം ഉണ്ടാക്കിയത്. പാർലമെന്ററി പാർട്ടിയിലെ സീനിയറായ റോഷി അഗസ്റ്റിനെ മന്ത്രിയാക്കാനാണ് തീരുമാനം. പിളർപ്പുകാലത്ത് ജോസിനൊപ്പം ഉറച്ചുനിന്ന് റോഷിയെയും ഡോ. എൻ. ജയരാജിനെയും മന്ത്രിമാരാക്കണമെന്നാണ് പാർട്ടി ആഗ്രഹിച്ചതെങ്കിലും ഒരു മന്ത്രിസ്ഥാനം മാത്രമെന്ന കടമ്പവന്നതോടെ നറുക്ക് റോഷിക്കായി. പാലാ രാമപുരം ചക്കാംപുഴ സ്വദേശിയാണ് റോഷി. അതുകൊണ്ട് ഇടുക്കിയുടെ പ്രതിനിധിയാണെങ്കിലും പാലാക്കാരനാണ് അദ്ദേഹവും.
ചെയർമാനായി ജോസ് കെ. മാണി അധികാരമേറ്റപ്പോൾ തന്നെ പുതുമുഖങ്ങൾ പാർട്ടി സ്ഥാനങ്ങളിലേക്കും വന്നു. ഇക്കുറി തിരഞ്ഞെടുപ്പിലും റോഷിയും ജയരാജും ജോസും ഒഴികെയുള്ളവർ പുതുമുഖങ്ങളായിരുന്നു. ജോബ് മൈക്കിൾ, സെബാസ്റ്റ്യൻ കുളത്തിങ്കൽ, പ്രമോദ് നാരായണൻ എന്നിവർ ഇതാദ്യമായാണ് സഭയിൽ എത്തുന്നത്. യു.ഡി.എഫിന്റെ ഭാഗമായി നാല് പതിറ്റാണ്ടായി പ്രവർത്തിക്കുന്ന കേരള കോൺഗ്രസ് എമ്മിന് മുന്നണി അധികാരത്തിലുള്ളപ്പോഴെല്ലാം രണ്ട് മന്ത്രിസ്ഥാനമാണ് ലഭിച്ചിട്ടുള്ളത്. മന്ത്രിമാരിലൊരാൾ എന്നും കെ.എം. മാണിയായിരുന്നു. ഇപ്പോഴത്തെ യു.ഡി.എഫ്. എന്ന മുന്നണി നിലവിൽവന്നതിനുശേഷമുള്ള 1982-ലെ തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം കെ.എം. മാണിയും ആർ ബാലകൃഷ്ണപിള്ളയുമാണ് ആ പാർട്ടിയിൽനിന്ന് മന്ത്രിമാരായത്. 91-ൽ യു.ഡി.എഫ്. സർക്കാരിൽ മാണിക്കൊപ്പം ടി.എം. ജേക്കബ് മന്ത്രിസ്ഥാനം വഹിച്ചു.
2001-ലെ എ.കെ. ആന്റണി മന്ത്രിസഭയിൽ മാണിക്കൊപ്പം സി.എഫ്. തോമസായിരുന്നു മന്ത്രി. 2011-ൽ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ മാണിക്കൊപ്പം പി.ജെ. ജോസഫ് മന്ത്രിയായി. 2010-ലെ മാണി-ജോസഫ് ലയനത്തിനുശേഷമുള്ള തിരഞ്ഞെടുപ്പായിരുന്നു അത്. 91-ൽ പാർട്ടിക്ക് ഡെപ്യൂട്ടി സ്പീക്കർ സ്ഥാനവും കിട്ടി. ഡോ. എൻ. ജയരാജ് എംഎൽഎ.യുടെ അച്ഛൻ കെ. നാരായണക്കുറുപ്പായിരുന്നു.
21 അംഗങ്ങളെ ഉൾപ്പെടുത്തി രണ്ടാം പിണറായി സർക്കാരിന്റെ ഘടനയ്ക്ക് ഇടതുമുന്നണിയോഗം രൂപംനൽകി. ഐ.എൻ.എല്ലിലെ അഹമ്മദ് ദേവർകോവിലും ജനാധിപത്യ കേരളകോൺഗ്രസിലെ ആന്റണി രാജുവും ആദ്യ രണ്ടരവർഷം മന്ത്രിമാരാകും. രണ്ടാം ഊഴം കേരള കോൺഗ്രസ് ബിക്കും കോൺഗ്രസ് എസിനും ലഭിക്കും. എൽ.ജെ.ഡി. ഒഴികെയുള്ള കക്ഷികൾക്ക് പ്രാതിനിധ്യമുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍