ചിറയിൻകീഴിലെ പെണ്ണേ
ചിറയിൻകീഴ് താലൂക്കിലെ ഇടത്തരക്കാരുടെ തൊഴിൽ രംഗമാണ് തൊണ്ടു തല്ലും കയർ പിരിക്കലും. നമ്മുടെ നായിക ഈ സാമൂഹ്യ പശ്ചാത്തലത്തിൽ നിന്നും തിരുവനന്തപുരം പട്ടണത്തിലെ കോളേജിൽ വിദ്യാഭ്യാസത്തിനായി വന്നത് മുതലാണ് ഈ കേസ്സിന്റെ ആരംഭം.
പിതാവ് ഗൾഫിൽ പണിയെടുത്ത് നാട്ടിൽ അത്യാവശ്യം സുഖസൗകര്യങ്ങൾ തരപ്പെടുത്തിയ പരിശ്രമശാലി.
വരനോ തഹസിൽദാരുടെ മൂത്ത മകൻ. പഠിക്കുവാൻ ബഹുമിടുക്കൻ. നിയമ ബിരുദം നേടി പ്രഗത്ഭനായ സീനിയർ അഭിഭാഷകന്റെ കീഴിൽ പ്രാക്ടീസ് ചെയ്തു വരുന്നു. പട്ടണവാസി. വിവാഹാലോചനകൾ പലത് നടന്നുവരുന്നു. ആയിടയ്ക്ക് ജയശ്രീ അതാണ് നായിക. പഠിക്കുന്ന കോളേജിലെ ഒരു സ്റ്റാഫ് മുഖാന്തിരം സന്തോഷ് രാജിന് ഒരു ആലോചന വന്നു. പെൺകുട്ടി ബിഎസ്സിക്ക് പഠിക്കുന്നു. കാണാൻ അതിസുന്ദരി. അത്യാവശ്യം സൗകര്യങ്ങളുമുണ്ട്. എന്നാൽ പിന്നെ ആലോചിക്കാം. സന്തോഷ് രാജും സീനിയർ അഡ്വക്കേറ്റുമായി ആദ്യം ഒരു സ്വകാര്യ സന്ദർശനം. പെൺകുട്ടിയെ ഒന്നു കാണുക അത്ര തന്നെ കണ്ടു ഇഷ്ടപ്പെട്ടു.
അമ്മായിയുടെ സൽക്കാരം അതിഗംഭീരം. കരിമീൻ, കപ്പ, ഞണ്ടുകറി, ചോറ്......
ഒരാഴ്ചയ്ക്കുള്ളിൽ ഔദ്യോഗിക പെണ്ണുകാണൽ ചടങ്ങ് നടന്നു. ഭാവി അമ്മാവൻ ഗൾഫിൽ നിന്നും നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നു. വിവാഹത്തീയതി നിശ്ചയിക്കപ്പെട്ടു ചിങ്ങമാസത്തിൽ. സ്ത്രീധന വാഗ്ദാനങ്ങൾ അമ്മാവൻ നേരിട്ട് ഫോണിൽ വക്കീൽ മരുമകനോട്. ഏത് ബ്രാന്റ് വാഹനമാണ് വേണ്ടത് എന്നിടം വരെയെത്തി. പക്ഷേ അഡ്വ. സന്തോഷ് രാജ് തന്റെ വധുവിന്റെ സൗന്ദര്യത്തിൽ മയങ്ങിപ്പോയി എന്നു തന്നെ പറയാം. അച്ഛൻ തഹസ്സിൽദാർ മരണപ്പെട്ടുപോയിരുന്നതിനാൽ രണ്ടു വീട്ടിലും അമ്മമാരായിരുന്നു ദൈനംദിന കാര്യങ്ങളുടെ നടത്തിപ്പുകാർ.
മാസങ്ങൾ പെട്ടന്ന് ചിറകുവച്ച് പറന്നുപോയി. ചിങ്ങപ്പുലരിയിൽ ആഘോഷപൂർവ്വം ആർഭാടപൂർവ്വം പട്ടണമദ്ധ്യത്തിലെ ഹാളിൽ വിവാഹം നടന്നു. അന്നത്തെ രീതികളുടെ ഒരു അഭിഭാജ്യഘടകമായ പുതുപുത്തൻ കാർ വിവാഹമണ്ഡപത്തിലോ പരിസരത്തോ വരന്റെ വസതിയിലോ കണ്ടില്ല. പ്രശ്നങ്ങൾക്ക് വഴിമരുന്നായി ഈ പുത്തൻകാർ വിഷയം മാറിയിരുന്നുവോ.
നമുക്ക് നോക്കാം തുടർന്നുള്ള സംഭവ വികാസങ്ങളിലൂടെ-
ഈ കുടുംബകഥയ്ക്ക് 30 വർഷം പഴക്കമുള്ളതാണ്. വധുവിന്റെ വീട്ടുകാർ വിദ്യാഭ്യാസപരമായി പിന്നോക്കാവസ്ഥയിലായിരുന്നു എന്നത് പ്രസ്തവ്യമാണ്. രണ്ടാഴ്ചയ്ക്കുള്ളിൽ ഗൾഫിലേയ്ക്ക് മടങ്ങിപ്പോയ അമ്മാവൻ കാറിന്റെ കാര്യത്തിൽ ഒരു തീർപ്പ് കൽപ്പിച്ചതുമില്ല.
വിവാഹശേഷവും ജയശ്രീ കോളേജ് വിദ്യാഭ്യാസം തുടർന്നു. ചില ദിവസങ്ങളിൽ വക്കീൽസാർ തന്നെ ബൈക്കിൽ ഭാര്യയെ കോളേജ് വാതുക്കൽ വരെ കൊണ്ടു വിടുക പതിവായി. അങ്ങനെയൊരവസരത്തിലാണ് ജയശ്രീയുടെ പൂർവ്വ കാമുകന്റെ കഥ വക്കീൽ അറിയുവാനിടയായത്. പിന്നെ തർക്കവും വഴക്കും ഒരു തുടർക്കഥയായി മാറി.
ഇടയ്ക്ക് ഒന്നുരണ്ടാഴ്ച അമ്മയോടൊപ്പം പോയി നിൽക്കുവാൻ അനുവാദം ചോദിച്ചപ്പോൾ രണ്ടാമത് ഒന്നാലോചിക്കാതെ വക്കീൽ അനുവാദം നൽകി. ഈ രണ്ടാഴ്ച വാസത്തിനിടയിൽ അമ്മയും മകളും മാത്രമായി തിരുവനന്തപുരത്ത് എസ്എടി അശുപത്രിയിൽ ഒന്നു പോയി വന്നു. അക്കാര്യം ആശുപത്രി ജീവനക്കാരനായ ഒരു സുഹൃത്ത് വഴി സന്തോഷ് രാജ് അറിഞ്ഞപ്പോഴാണ് ആകെ ഭൂകമ്പമുണ്ടായത്. ഇക്കാര്യം ചോദ്യം ചെയ്ത മരുമകനോട് അമ്മായി പറഞ്ഞു, അവൾക്ക് ഉടനെ അമ്മയാകുവാൻ ഇഷ്ടമില്ലെന്ന്.
ചുരുക്കത്തിൽ എട്ട് മാസത്തെ ദാമ്പത്യം ഒന്നരവർഷത്തിനുള്ളിൽ കുടുംബ കോടതി മുഖാന്തിരം ഒഴിഞ്ഞു, വേർപെട്ടു. പെൺവീട്ടുകാർക്ക് പിന്നെ വാശിയായി. ആറുമാസത്തിനുള്ളിൽ മകൾക്ക് പുനർ വിവാഹം. ആദ്യത്തെ കാമുകനിലായിരുന്നു നോട്ടം. സ്വാഭാവികം പക്ഷേ, ഷാജിയുടെ വീട്ടുകാർ ജയശ്രീയുടെ വിവാഹം നടന്നുകഴിഞ്ഞപ്പോൾ തന്നെ തീവ്രശ്രമം നടത്തി മകൻ-കാമുകനെ-ഗൾഫിലേയ്ക്ക് കടത്തി. വകയിൽ ഒരു അമ്മാവൻ അന്ന് അബുദാബിയിൽ നല്ല പൊസിഷനിൽ ജോലി നോക്കുകയായിരുന്നു.
രോഗി ഇച്ഛിച്ചതും വൈദ്യൻ കൽപ്പിച്ചതും പാൽ എന്നതുപോലെ തന്റെ മൂന്നു പെൺമക്കളിൽ ഇളയവൾക്ക് ഒരു പയ്യനെ തെരക്കി നടക്കുന്ന തിരക്കിലായിരുന്നു സിങ്കപ്പൂർ വാസുദേവൻ. ആദ്യം ജോലി ശരിയാക്കിക്കൊടുത്തിട്ട് തന്റെ ഉള്ളിലിരിപ്പ് വെളിപ്പെടുത്താമെന്ന് അദ്ദേഹവും കരുതി.
കയർ തൊഴിലാളിയായിരുന്ന ജയശ്രീയുടെ അമ്മയ്ക്ക് നാക്ക് വല്ലാണ്ട് ചൊറിഞ്ഞു വന്നു. എന്നാലും തന്റെ മോളെ മോഹിപ്പിച്ചിട്ട് അവൻ അക്കരെ കടന്ന് കളഞ്ഞല്ലേ വരട്ടെ എന്തായാലും നാട്ടിൽ വരുമല്ലോ ഞാൻ പത്ത് പറയുന്നുണ്ട്. കാണുന്നവരോടെല്ലാം കൊച്ചിന്റെ കാര്യത്തിൽ ആറുമാസത്തിനുള്ളിൽ ഒരു തീർപ്പ് വേണമെന്ന് പറഞ്ഞു നടന്നു. ഒടുവിൽ രണ്ട് ടാക്സിയും ഒരു ടെമ്പോയും ഇത്തിരി കാറ്ററിങ് പരിപാടികളുമൊക്കെയുള്ള മുരളീ മോഹനന്റെ കൈയിൽ മകളെ പിടിച്ച് ഏൽപ്പിക്കുമ്പോൾ ജയശ്രീയുടെ അച്ഛനുപോലും കല്യാണത്തിന്-അല്ല താലികെട്ടിന് പങ്കെടുക്കുവാൻ കഴിഞ്ഞില്ല. ലീവ് കിട്ടിയില്ലപോലും.
ശാർക്കര ദേവീക്ഷേത്ര നടയിൽ അത്യാവശ്യം എസ്എൻഡിപി സംഘക്കാരുടെയും പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെയും സാന്നിദ്ധ്യത്തിൽ അതങ്ങ് നടത്തി. രാജമ്മയക്കന്റെ നെഞ്ചിലെ കല്ല് ഇറങ്ങിയല്ല് അല്ലേ കടയിലെ ചെല്ലപ്പണ്ണന്റെ ചോദ്യം. അതിനുള്ള മറുപടി ജയശ്രീയുടെ അമ്മ ദുഃഖം നിറഞ്ഞുള്ള ഒരു ചിരിയിൽ ഒതുക്കി.
ജയശ്രീയ്ക്ക് രണ്ട് കുട്ടികൾ പിറന്നതിനുശേഷമായിരുന്നു സന്തോഷ് രാജിന്റെ മംഗല്യം. ഇതിനിടയിൽ അമ്മയ്ക്ക് കുടുംബ സ്വത്തായി കിട്ടിയ 8 സെന്റ് സ്ഥലത്ത് നിറഞ്ഞു നിൽക്കുന്ന രണ്ടു നില കെട്ടിടം പണിത് തീർത്തു അഡ്വക്കേറ്റ്.
കൊല്ലം ബാറിലെ സീനിയർ അഭിഭാഷകൻ ശ്രീ. വരിഞ്ഞം വാസുപിള്ള അദ്ദേഹമാണ് ആലോചന കൊണ്ടു വന്നത്. സർക്കാർ മാറിയപ്പോൾ സന്തോഷ് രാജ് സർക്കാർ വക്കീലുമായി മാറി. കാലത്തിന്റെയൊരു കളി നോക്കണേ.
ഒരു ക്രിമിനൽ കേസ്സിന്റെ ചില കാര്യങ്ങൾ തിരക്കുവാൻ തിരുവനന്തപുരത്ത് വന്നപ്പോഴാണ് പുതിയ സർക്കാർ വക്കീലിന്റെ വിവാഹ ട്രാജഡി വാസുപിള്ള അദ്ദേഹം കൂട്ടുകാരൻ വക്കീലിൽ നിന്നും പറഞ്ഞു കേട്ടത്.
ഇതു തന്നെ പറ്റിയ സന്ദർഭം. തന്റെ സ്വന്തം ഓഫീസിൽ അബ്കാരി കേസ്സുകൾ നടത്തുവാൻ വന്നിരുന്ന കുഞ്ഞുമോനോട് വാസുപിള്ള വക്കീൽ കാര്യങ്ങൾ വിശദീകരിച്ചു. നല്ല പയ്യൻ ഒന്നും നോക്കാനില്ല. പിന്നൊരു കാര്യം രണ്ടാം വിവാഹം. അത് ഒരു പോരായ്മയായി കാണുന്നില്ലെങ്കിൽ നമുക്ക് തിരുവനന്തപുരത്ത് ഒന്നു പോകാം എന്താ? ഞാൻ വീട്ടിൽ അമ്മയോട് ഒന്ന് ആലോചിക്കട്ടേ ചേട്ടാ. നാളെ ഞാൻ ഫോൺ ചെയ്യാം. നെഗറ്റീവാണെങ്കിലും പോസിറ്റീവാണെങ്കിലും വിളിക്കണം ഉറപ്പ്.
എങ്ങനെ വിളിക്കാതിരിക്കും. കാരണം കുഞ്ഞുമോൻ ഒരാണും ആറ് പെണ്ണുങ്ങളുമാണ് കുടുംബത്ത്. ഇനിയും മൂന്നാളുകൾ വിവാഹം കഴിക്കാനുണ്ട്. നല്ല മെഡിക്കൽ ഫാമിലിയാണ് വക്കീൽ വരിഞ്ഞം വാസുപിള്ള ഫോണിൽകൂടി അഡ്വ. സന്തോഷ് രാജിനോട് പറഞ്ഞു നിർത്തിയത് ഇങ്ങനെയാണ്. അതിനു കാരണം നേഴ്സിങ് കഴിഞ്ഞു നിൽക്കുന്ന നാലുപേരാണ് ആ വീട്ടിൽ.
ആർഭാടമായി നടന്ന ആദ്യവിവാഹത്തിന്റെ ഹാങ്ങോവർ ഉള്ളതിനാൽ വക്കീൽ ഒരു സജക്ഷൻ വച്ചത് പെൺവീട്ടുകാർ ഉൾക്കൊണ്ടു. രജിസ്ട്രാറെ വീട്ടിൽ വരുത്തി ഒരു രജിസ്റ്റർ മാര്യേജ് അത്രമാത്രം. മതി അതുമതി വരിഞ്ഞം അവസാനമായി ഇത്രയും പറഞ്ഞു നിർത്തി.
പുതിയ പെണ്ണിന്റെ വരവ് ഐശ്വര്യമാണെന്ന് കാലം തെളിയിച്ചു. അമ്മായിയമ്മ പുതുപ്പെണ്ണിനെ തറയിലും തലയിലും വെക്കാതെ കൈവെള്ളയിൽ തന്നെ കൊണ്ടു നടന്നു. അവളെ നേഴ്സിങ് ജോലിക്കൊന്നും ഞങ്ങൾ വിടുന്നില്ല. വീടും കുടിയുമായി സന്തോഷത്തോടെ കഴിയട്ടെ. ഒരുവിധം നന്നായി കഴിയുവാനുള്ള വക അവനിവിടുണ്ട് അതുപോരേ.
സ്നേഹലത അതായിരുന്നു മരുമകളുടെ പേര്. ആളുകളെയും ബന്ധുക്കളെയും സ്നേഹിക്കുന്നതിൽ ലത പിന്നോട്ടായിരുന്നില്ല. ശാന്തിയും സമാധാനവും നിറഞ്ഞു നിന്ന ജീവിതം. ഒരു വർഷം തികയുന്നതിന്റെ അന്ന് സ്നേഹലത തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഒരു പെൺകുഞ്ഞിന് ജന്മം നൽകി.
വക്കീലിന്റെ ശ്രമഫലമായി ഇളയ സഹോദരിക്ക് കൊല്ലത്ത് താലൂക്കാശുപത്രിയിൽ എംപ്ലോയ്മെന്റ് മുഖാന്തിരം പണിയായി. തുടർന്ന് ഒരു വിവാഹവും ഒത്തു വന്നു. ഗൾഫുകാരൻ അവർ തിരുവനന്തപുരത്ത് പൗഡിക്കോണത്ത് ഒരു വാടക വീട്ടിൽ താമസം ആരംഭിച്ചു.
ഒട്ടും പ്രതീക്ഷിക്കാത്ത നിലയിൽ ഒരു വിവാഹത്തിന് പങ്കെടുക്കുവാൻ പോയപ്പോഴാണ് അവിചാരിതമായി ജയശ്രീയേയും കുട്ടിയേയും അവളുടെ കൾച്ചർലെസ്സ് അമ്മയേയും തന്റെ പഴയ അമ്മാവിയെക്കുറിച്ചുള്ള അഡ്വക്കേറ്റ് സന്തോഷ് രാജിന്റെ വിലയിരുത്തലാണിത്-നേരിൽ കാണേണ്ടി വന്നത്. ഒരു കൗതുകത്തിനുവേണ്ടി വക്കീൽ സ്നേഹലതയ്ക്കും അവരെ കാണിച്ചുകൊടുത്തു. കൂനിന്മേൽ കുരുപോലെ ഉണ്ണാനിരുന്നപ്പോൾ രണ്ടുവരികളിലായി നേർക്കുനേർ പോരേ പുകിൽ.
നിങ്ങളല്ലേ പറഞ്ഞത് സുന്ദരിയാണെന്ന്. നല്ല വെളുപ്പ് അത്ര തന്നെ രാത്രി കിടപ്പുമുറിയിൽ സ്നേഹലത ജയശ്രീയെ അവതരിപ്പിച്ചതിങ്ങനെയാണ്.
സുന്ദരി തന്നെ. ഇപ്പോ സംബന്ധവും രണ്ടു കുട്ടികളുടെ തള്ളയുമായപ്പോൾ അൽപ്പം മോശപ്പെട്ടുപോയി പാവം.
ഓഹോ... പാവമോ.... അപ്പോ ഇപ്പോ ഴും അവളാണ് മനസ്സിൽ. ചുമ്മാതല്ല ഞാൻ വയ്ക്കുന്നതും വിളമ്പുന്നതും പിടിക്കാത്തത്.
പരിഭവമായി....പിണക്കമായി. കുഞ്ഞിനെയും എടുത്ത് മാറി കിടക്കലായി. പുറത്തുനിന്നുള്ള ഇടപെടലല്ല. ഇത് ഉള്ളിൽ നിന്നുള്ള ഇടപെടലുകൾ മാത്രമായിരുന്നു. സംശയങ്ങളും കുത്തുവാക്കുകളും നിരന്തരം എന്തിനേറെ പറയുന്നു.
2005 ഒടുവിൽ ഒരാഴ്ച നീണ്ടു നിന്ന പിണക്കത്തിനിടയിൽ ഒരു ദിനം നല്ലതുപോലെ വാട്ടീസ് അടിച്ചു അതിന്റെ കൂടെ കുറെ ഉറക്ക ഗുളികകളും വിഴുങ്ങി അഡ്വ. സന്തോഷ് രാജ് ജീവിതം അവസാനിപ്പിച്ചു.
എന്തു കഷ്ടം....ആ കുഞ്ഞിന്റെ ഭാവി... വല്ല കാര്യവും ഉണ്ടോ? ജീവിക്കുവാനുള്ള എല്ലാ സെറ്റപ്പും ഉണ്ടായിട്ടും...അഭ്യുദയകാംക്ഷികളുടെ ഉത്ക്കണ്ഠ ഇങ്ങനെ പുറത്ത് വന്നുകൊണ്ടിരുന്നു. ഇപ്പോഴും മരണത്തിന്റെ കാരണം വ്യക്തമല്ല. വിധി....അല്ലാതെ എന്തു പറയാൻ.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്