സാധനങ്ങൾ എടുക്കാൻ പത്ത് മിനിറ്റ് ചോദിച്ചതു പോലും അധികമായി അനുവദിച്ചില്ല; ഒരു മണിക്കൂർ മുന്നറിയിപ്പ് സമയം കഴിഞ്ഞതും എഫ് 16 വിമാനങ്ങളിൽ നിന്ന് ഉതിർത്ത മൂന്ന് മിസൈലുകൾ സർവ്വസവും തകർത്തു; എപിയും അൽജസീറയും പ്രവർത്തിച്ച കെട്ടിടം നിലംപരിശായത് നിമിഷങ്ങൾക്കുള്ളിൽ; ഇസ്രയേൽ ആക്രമണത്തിൽ കൃത്യത കാട്ടുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
ഗസ്സ: ഇസ്രേയേൽ ആക്രമണം തുടരുകയാണ്. അതും എല്ലാ സാങ്കേതിക വിദ്യയും ഉപയോഗിച്ചുള്ള യുദ്ധം. ഹമാസ് വെടിനിർത്താതെ പിന്മാറില്ലെന്നാണ് ഇസ്രയേലിന്റെ നിലപാട്. ഇതിനിടെ ഇസ്രയേലിന്റെ കഴിഞ്ഞ ദിവസത്തെ വ്യോമാക്രണത്തെ കുറിച്ചാണ് സമൂഹ മാധ്യമങ്ങളും വാർത്താ ഏജൻസികളും ഇപ്പോഴും ചർച്ച ചെയ്യുന്നത്. പിഴയ്ക്കാത്ത ആക്രമണമായിരുന്നു അത്. ലോകം ഇന്നുവരെ കണ്ടിട്ടില്ലാത്തതിന് സമാനമായ ആക്രമണവും കൃത്യതയും.
വിവിധ മാധ്യമ സ്ഥാപനങ്ങളുടെ കേന്ദ്രമായിരുന്ന 11 നില കെട്ടിടമാണ് ഇസ്രയേൽ വ്യോമസേന തകർത്തത്. മുന്നറിയിപ്പ് നൽകിയായിരുന്നു ആക്രമണം. കൂടുതൽ സാധനങ്ങൾ കൊണ്ടുപോകാൻ ഇസ്രയേൽ സേന അനുമതി നൽകിയില്ലെന്നും ആരോപണമുണ്ട്.
ഇസ്രയേൽ വ്യോമസേനയുടെ അത്യാധുനിക സംവിധാനങ്ങളുള്ള പോർവിമാനമായ എഫ്16 ൽ നിന്നാണ് ആക്രമണം നടന്നത്. മൂന്ന് മിസൈലുകൾ ഉപയോഗിച്ച് സർവ്വസവും തകർത്തു. ഹമാസ് പ്രവർത്തകർ ഈ കെട്ടിടത്തിൽ ഉണ്ടായിരുന്നുവെന്ന് ഇസ്രയേൽ പറയുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ആക്രമണം.
ഒരു മണിക്കൂർ മുൻപെ മുന്നറിയിപ്പ് നൽകിയിരുന്നു. അൽജസീറ, അസോസിയേറ്റഡ് പ്രസ് തുടങ്ങി മാധ്യമ സ്ഥാപനങ്ങളുടെ കേന്ദ്രമായ അൽ-ജലാ ടവറിൽ ഒരു എലിവേറ്റർ മാത്രമായിരുന്നു പ്രവർത്തിച്ചിരുന്നത്. ഗസ്സ സിറ്റിയിലെ 11 നില കെട്ടിടത്തിൽ 60 ഓളം റെസിഡൻഷ്യൽ അപ്പാർട്ടുമെന്റുകളും അൽ ജസീറ മീഡിയ നെറ്റ്വർക്കും അസോസിയേറ്റഡ് പ്രസ്സും ഉൾപ്പെടെ നിരവധി ഓഫിസുകൾ ഉണ്ട്. ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ ഇതെല്ലാം മറ്റൊരിടത്തേക്ക് മാറ്റുക എളുപ്പമല്ലായിരുന്നു എന്നാണ് അൽ ജസീറയുടെ മാധ്യമപ്രവർക്കർ പറഞ്ഞത്.
ഞങ്ങൾ എലിവേറ്റർ ഉപേക്ഷിച്ചത് പ്രായമായവർക്കും കുട്ടികൾക്കും വേണ്ടിയാണെന്ന് ഫലസ്തീൻ ഫ്രീലാൻസ് ജേണലിസ്റ്റ് പറഞ്ഞു. ഞങ്ങൾ എല്ലാവരും പടിയിറങ്ങുകയായിരുന്നു, കുട്ടികളെ സഹായിക്കാൻ കഴിയുന്നവർ അവരെ താഴെയിറക്കിയെന്നും അവർ കൂട്ടിച്ചേർത്തു. എല്ലാവരും വേഗത്തിൽ ജീവനുംകൊണ്ട് ഓടി. പറഞ്ഞതു പോലെ കൃത്യം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ബോംബുകൾ കെട്ടിടത്തെ നിലം പരിശാക്കി. അതായത് ആളുകൾക്ക് രക്ഷപ്പെടാൻ മാത്രമാണ് സമയം അനുവദിച്ചത്.
ആറ് ദിവസമായി ഗസ്സയിൽ ബോംബാക്രമണം നടത്തുന്ന ഇസ്രയേൽ സൈന്യം ടെലിഫോൺ വഴി മുന്നറിയിപ്പ് നൽകിയിരുന്നു. യുദ്ധവിമാനങ്ങൾ ആക്രമിക്കുന്നതിനുമുൻപ് കെട്ടിടം ഒഴിപ്പിക്കാൻ താമസക്കാർക്ക് ഒരു മണിക്കൂർ സമയമാണ് നൽകിയത്. തനിക്ക് 15 മിനിറ്റ് തരൂവെന്ന് ഒരു എപി മാധ്യമപ്രവർത്തകൻ ഒരു ഇസ്രയേലി രഹസ്യാന്വേഷണ ഉദ്യോഗസ്ഥനോട് ഫോണിൽ അപേക്ഷിച്ചു നോക്കി. ഞങ്ങളുടെ പക്കൽ ധാരാളം ഉപകരണങ്ങൾ ഉണ്ട്, അതിൽ ക്യാമറകൾ, മറ്റ് ഉപകരണങ്ങളുണ്ട്, ഇതെല്ലാം പുറത്തെത്തിക്കാൻ 15 മിനിറ്റ് കൂടി സമയം തരൂവെന്ന് അദ്ദേഹം ചോദിച്ചിട്ടും നൽകിയില്ല. കെട്ടിടത്തിന്റെ ഉടമയായ ജവാദ് മഹ്ദിയും കൂടുതൽ സമയം വാങ്ങാൻ ശ്രമിച്ചിരുന്നു.
ഇസ്രയേലിന്റെ വ്യോമാക്രമണത്തിന് പിന്നാലെ പ്രതികരണവുമായി അൽ ജസീറയും രംഗത്തു വന്നു. ഇതുകൊണ്ടൊന്നും നിശബ്ദമാക്കാനാവില്ല എന്നാണ് അൽ ജസീറ അവതാരക ഹസ്സാ മൊഹ്ദീൻ പ്രതികരിച്ചത്. എഎഫ്പി പുറത്തുവിട്ട ശബ്ദ സന്ദേശത്തിൽ മാധ്യമപ്രവർത്തകർക്ക് അവരുടെ സാധന സാമഗ്രികൾ എടുക്കുന്നതിനായി 10 മിനിറ്റ് കൂടി നൽകണമെന്ന് ജാവദ് മെഹ്ദി അപേക്ഷിക്കുന്നുണ്ട്. എന്നാൽ ഇസ്രയേൽ ഉദ്യോഗസ്ഥൻ ഇത് ചെവിക്കൊള്ളാൻ തയ്യാറായില്ല. ചുരുങ്ങിയ സമയത്തിനുള്ളിൽ കെട്ടിടത്തിൽ നിന്നും ആളുകളെ ഒഴിപ്പിച്ചതിനാലാണ് ജീവഹാനി ഉണ്ടാകാതിരുന്നത്.
അൽ ജസീറ ചാനലിനെ നിശബ്ദമാക്കാൻ സാധിക്കില്ലെന്ന് അൽ ജസീറ അവതാരക ഹസ്സാ മൊഹ്ദീൻ പ്രതികരിച്ചു. സംഭവം ഞെട്ടിക്കുന്നതാണെന്നും ഇവിടെ തങ്ങളുടെ ബ്യൂറോ പ്രവർത്തിക്കുന്നതായി ഇസ്രയേലിന് അറിയാമായിരുന്നെന്നും അസോസിയേറ്റഡ് പ്രസ് സിഇഒ ഗാരി പ്രുടും പറഞ്ഞു. ഗസാ മുനമ്പിനെ ഇസ്രയേൽ സൈന്യം ചോരയിൽ മുക്കുമ്പോഴും തെല്ലും കുലുങ്ങാതെ ഹമാസും തിരിച്ചടിക്കുന്നു. അത്യാധുനിക ആയുധങ്ങളും പോർ വിമാനങ്ങളും ഉപയോഗിച്ച് ജനവാസ മേഖലയും മാധ്യമ ഓഫിസുകളും അധിനിവേശ സൈന്യം തകർത്ത് തരിപ്പണമാക്കുമ്പോഴും ഒരിഞ്ച് പോലും പിറകോട്ടില്ലെന്ന് പ്രഖ്യാപിച്ച് മുന്നേറുകയാണ് ഹമാസ്
2014ലെ ഗസാ യുദ്ധത്തിനുശേഷം ഇസ്രയേലും ഹമാസും തമ്മിൽ ഇത്രയും ഇത്രയും രൂക്ഷമായ പോരാട്ടം നടക്കുന്നത് ആദ്യമാണ്. ടെൽ അവീവിനെയും മധ്യ ഇസ്രയേലിനെയും ലക്ഷ്യമിട്ട് നടന്ന റോക്കറ്റ് ആക്രമണത്തിൽ ശനിയാഴ്ച ഒരു ഇസ്രയേലി കൊല്ലപ്പെട്ടിരുന്നു. രണ്ട് ദിവസത്തെ ശാന്തതയ്ക്കു ശേഷം ഇവിടം വീണ്ടും ആക്രമിക്കപ്പെട്ടത് ജനങ്ങളെ ഭയവിഹ്വലരാക്കിയിട്ടുണ്ട്. മധ്യ ഇസ്രയേലിലെ നിരവധി നഗരങ്ങളിൽ കെട്ടിടങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.
ഇതിനു പിന്നാലെ ഹമാസ് മേധാവിയുടെ ഭവനത്തിനും അൽ ജസീറ, അസോസിയേറ്റഡ് പ്രസ്സ്, മറ്റ് മാധ്യമങ്ങൾ എന്നിവയുടെ ഓഫിസുകൾ നിലകൊള്ളുന്ന മീഡിയ ടവറും ഇസ്രയേൽ സൈന്യം തകർത്തത്ു. ഗസയിൽ ഇസ്രയേൽ നൂറുകണക്കിന് വ്യോമാക്രമണങ്ങളും നിരവധി ഷെല്ലാക്രമണങ്ങളും നടത്തിയെങ്കിലും സൈന്യത്തിന് ഗസയിലേക്ക് ഇതുവരെ കടന്നുകയറാൻ സാധിച്ചിട്ടില്ല. ഗസയിൽനിന്നു ഹമാസ് പോരാളികൾ ഇതുവരെ മൂവായിരത്തോളം റോക്കറ്റുകളാണ് തെൽ അവീവിനേയും മധ്യ ഇസ്രയേലിനേയും ലക്ഷ്യമിട്ട് തൊടുത്തത്. ഇതിൽ ഭൂരിപക്ഷവും ഇസ്രയേലിന്റെ വ്യോമ പ്രതിരോധ സംവിധാനമായ അയൺഡോം നിർവീര്യമാക്കിയെങ്കിലും പലതും ലക്ഷ്യം കണ്ടുവെന്നാണ് ഹമാസിന്റെ അവകാശ വാദം.
Stories you may Like
- യുകെയിലെ മലയാളി യുവജനത ഇസ്രേയേൽ വിരോധികളാകുന്നു
- ഹാമാസിനെ ഉന്മൂലനം ചെയ്യുമെന്ന് ഇസ്രയേൽ ശപഥത്തിൽ
- ഗർഭിണികൾക്ക് കുടിവെള്ളം പോലുമില്ലെന്ന് യുഎൻ ഭക്ഷ്യ സംഘടന; പശ്ചിമേഷ്യയിൽ ഗുരുതരാവസ്ഥ
- മലയാളി വിദ്യാർത്ഥികൾ യുകെയിൽ ഹമാസിനും ഫലസ്തീനും ജയ് വിളിക്കുമോ?
- ഇരട്ട പൗരത്വമുള്ളവരെ വിട്ടയ്ക്കാൻ ഹമാസും തയ്യാർ; റെഡ് ക്രോസ് നിർണ്ണായക നീക്കങ്ങളിൽ
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍