യുദ്ധം ഹമാസിന്റെയും നെതന്യാഹുവിന്റെയും രാഷ്ട്രീയ ആവശ്യം; നെതന്യാഹുവിന് അധികാരത്തിന്റെ കച്ചിത്തുരുമ്പും ഹമാസിന് ശക്തിപ്രകടനവും; ഫലസ്തീനിലും ഇസ്രയേലിലും തീവ്രദേശിയത കത്തുമ്പോൾ അപ്രസക്തരാകുന്നത് സമാധാനവാദികളായ ഫത്താ നേതൃത്വം; ഇസ്രയേൽ- ഫലസ്തീൻ സംഘർഷത്തിന്റെ സമകാലിക സാഹചര്യങ്ങൾ പരിശോധിക്കുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
കേരളത്തിലിപ്പോൾ പ്രധാന ചർച്ച ഇസ്രയേൽ - ഫലസ്തീൻ സംഘർഷമാണ്. ഇന്ത്യ- പാക്കിസ്ഥാൻ യുദ്ധം ചർച്ച ചെയ്യുന്ന താൽപര്യത്തോടെയാണ് മലയാളികൾ ഇസ്രയേൽ - ഫലസ്തീൻ സംഘർഷം ചർച്ച ചെയ്യുന്നത്. ഒരാഴ്ച്ചയായിട്ടും ഇസ്രയേൽ ഫലസ്തീൻ സംഘർഷത്തിന് അയവില്ല. ഏത് സമയത്തും യുദ്ധത്തിലേയ്ക്ക് വഴുതി വീണേയ്ക്കാവുന്ന അവസ്ഥ.
ചെറിയ പെരുന്നാൾ പോലും മനസമാധാനത്തോടെ ആഘോഷിക്കാൻ ഗസ്സയിലെ നിവാസികൾക്കു കഴിഞ്ഞില്ല. ഗസ്സ ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് അനുസരിച്ച് ശനിയാഴ്ച വരെ 139 ഫലസ്തീൻകാരാണ് ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതിൽ 39 കുട്ടികളും ഉൾപ്പെടും. ഇസ്രയേലിൽ രണ്ടു കുട്ടികൾ ഉൾപ്പെടെ 10 പേരും കൊല്ലപ്പെട്ടു.
കേരളത്തിൽ പ്രധാനമായും രണ്ട് ഗ്യാങ്ങുകളായി തിരിഞ്ഞാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിലും പുറത്തും ഇസ്രയേൽ - ഫലസ്തീൻ തർക്കം ചൂട് പിടിക്കുന്നത്. ഈ ഗ്യാങ്ങുകളുടെ പരോക്ഷകാരണം മതങ്ങൾ തന്നെയാണ്. എന്നാൽ നിലവിലെ ഇസ്രയേൽ - ഫലസ്തീൻ സംഘർഷത്തിന് കാരണം വെറും മതമല്ല.
ഫലസ്തീനിൽ രണ്ടു ഭരണകൂടമാണ് ഉള്ളത്. റമല്ല തലസ്ഥാനമാക്കി ഫത്താ നിയന്ത്രണത്തിലുള്ള പ്രദേശവും ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗസ്സയും. ഫത്താ നേതൃത്വത്തെ ഇസ്രയേൽ അംഗീകരിച്ചതാണ്. ഇരു നേതൃത്വങ്ങളും തമ്മിൽ സംഘർഷവുമില്ല. എന്നാൽ ഹമാസിനോട് ഇസ്രയേലിന്റെ നിലപാട് അങ്ങനെയല്ല.
ഫലസ്തീൻ ജനതയ്ക്കു മുന്നിൽ ഫത്തായെക്കാൾ കേമന്മാർ ഞങ്ങൾ തന്നെയെന്ന് തെളിയിക്കേണ്ടത് ഹമാസിന്റെ ആവശ്യമാണ്. ഇസ്രയേലുമായി സമാധാനം എന്നത് നിരന്തരം തള്ളിക്കളയുന്ന സംഘടനയാണ് ഹമാസ്. ഇസ്രയേലിനെ എന്നന്നേക്കും തകർത്ത് ആത്യന്തിക വിജയം നേടുക എന്നതുതന്നെയാണ് ഹമാസിന്റെ ലക്ഷ്യം. ഇസ്രയേലും ഫലസ്തീനും സഹവർത്തിത്വത്തോടെ കഴിയുക എന്ന 'ഇരു രാഷ്ട്ര പരിഹാരം' അംഗീകരിക്കുന്ന വിഭാഗമാണ് ഫത്താ. അതിനാൽത്തന്നെ യുദ്ധമുണ്ടായാൽ അതു ഫത്തായുടെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്തേക്കാം.
ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് നേതൃത്വം നൽകുന്ന ഫത്താ ഭരണകൂടം ഈ മാസം നടക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പ് റദ്ദാക്കാൻ തീരുമാനിച്ചിരുന്നു. ഈ നീക്കം ഭരണകൂടത്തിലും ഹമാസ് ഉൾപ്പെടെയുള്ള എതിർ വിഭാഗത്തിലും പ്രതിഷേധം ഉയരാൻ കാരണമായി. അബ്ബാസിനോടും ഫത്തായോടുമുള്ള ജനങ്ങളുടെ എതിർപ്പ് മുതലെടുക്കാനുള്ള അവസരമായാണ് ഹമാസും ഈ സംഘർഷത്തെ കാണുന്നതെന്നാണ് വിലയിരുത്തൽ.
ഹമാസിന് തങ്ങളുടെ ശക്തിപ്രകടനമാണ് ഈ യുദ്ധമെങ്കിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിന് അത് അധികാരം നിലനിർത്താനുള്ള കച്ചിത്തുരുമ്പാണ്. കൃത്യമായ ഭൂരിപക്ഷമില്ലാതെ സഖ്യകക്ഷികളെ കൂട്ടിയുള്ള ഭരണമാണ് നെതന്യാഹു ഇപ്പോൾ നടത്തിവരുന്നത്. അതിനൊപ്പം അനവധി അഴിമതി ആരോപണങ്ങളും കേസുകളും അഞ്ചാം വട്ട പ്രധാനമന്ത്രിയായ നെതന്യാഹുവിന്റെ പേരിലുണ്ട്. ഈ പ്രശ്നങ്ങൾക്കിടയിൽ നെതന്യാഹുവിന്റെ എതിരാളികൾ സഖ്യത്തിലായി പുതിയൊരു സർക്കാരിനെ രൂപീകരിക്കാൻ ഒരുക്കങ്ങൾ തകൃതിയായി നടത്തുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ജറുസലമിൽ സംഘർഷം ഉടലെടുത്തത്. ഒന്നു രണ്ടു ദിവസത്തിനുള്ളിൽ നെതന്യാഹു ഇല്ലാത്ത പുതിയ ഭരണസഖ്യത്തെക്കുറിച്ച് പ്രസിഡന്റിനെ അറിയിക്കാനിരിക്കെയാണ് സംഘർഷം പൊട്ടിപ്പുറപ്പെടുന്നത്.
ഈ വർഷം ആദ്യ മൂന്നു മാസങ്ങൾ വളരെ സമാധാനപരമായ അന്തരീക്ഷമായിരുന്നു മേഖലയിൽ. ഇത്രയും സമാധാനം അടുത്തകാലത്തൊന്നും മേഖലയിൽ കണ്ടിട്ടില്ല. ഗസ്സയിൽനിന്ന് ഒരു റോക്കറ്റുപോലും അതിർത്തി കടന്നു വന്നിട്ടില്ല. വെസ്റ്റ് ബാങ്കിനുനേർക്ക് ഒരു ആക്രമണവും നടന്നില്ല. ഇതിനർഥം എല്ലാം ശുഭമായിരുന്നുവെന്നല്ല. ഫലസ്തീൻകാരുടെ ജീവിതം ദുസ്സഹമാക്കുന്ന പല കാര്യങ്ങളും ഇസ്രയേൽ നടപ്പാക്കുന്നുണ്ടായിരുന്നു. എന്നിരുന്നാലും കാര്യമായി രക്തച്ചൊരിച്ചിൽ ഇല്ലാതിരുന്ന സമയമായിരുന്നു ആ നാളുകൾ.
അതുകൊണ്ടുതന്നെ ഭരണമാറ്റത്തിന് അരങ്ങൊരുങ്ങിയപ്പോൾ ഉടലെടുത്ത സംഘർഷത്തെ സംശയദൃഷ്ടിയോടെയാണ് കാണുന്നത്. ഇസ്രയേലിലെ 20% വരുന്ന അറബ് വംശജരെ പ്രതിനിധീകരിക്കുന്ന യുണൈറ്റഡ് അറബ് ലിസ്റ്റ് (യുഎഎൽ) എന്ന പാർട്ടിയുടെ കൂടി പിന്തുണയുണ്ടെങ്കിലേ നെതന്യാഹു വിരുദ്ധർക്ക് അധികാരം പിടിക്കാനാകൂ. ഇസ്രയേൽ സർക്കാരിൽ ഇതുവരെ ഒരു അറബ് പാർട്ടിക്കും പ്രാതിനിധ്യം ഉണ്ടായിരുന്നില്ല. അതിനാൽതന്നെ പരസ്പരം പോരടിക്കുന്ന സമയത്ത് അത്തരമൊരു സഖ്യം അധികാരത്തിൽ വരുന്നത് അചിന്ത്യമാണു താനും. സംഘർഷം തുടങ്ങിയതിനു പിന്നാലെ യുഎഎൽ ചെയർമാൻ മൻസൂർ അബ്ബാസ് സഖ്യ ചർച്ചകൾ നിർത്തിവയ്ക്കുകയും ചെയ്തു.
പുതിയ സർക്കാരെന്ന നീക്കം പരാജയപ്പെട്ടതോടെ അടുത്തുതന്നെ ഇസ്രയേലിന് തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കേണ്ടി വരും. അതായത് 30 മാസത്തിനുള്ളിൽ അഞ്ചാമതും ഇസ്രയേൽ പൗരന്മാർ ഭരണകൂടത്തെ തിരഞ്ഞെടുക്കാൻ വോട്ട് ചെയ്യേണ്ട സാഹചര്യമാണ്. അടുത്ത ഒക്ടോബറിലേക്കാണ് ഈ തിരഞ്ഞെടുപ്പ് വരിക. അതുവരെ നെതന്യാഹുവിന് പ്രധാനമന്ത്രിക്കസേരയിൽ തുടരാം. സംഘർഷത്തിൽനിന്ന് നേട്ടം കൊയ്യുകയാണെങ്കിൽ മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ച് അധികാരത്തിൽ തുടരാനും നെതന്യാഹുവിന് ആകും. അതുകൊണ്ടുതന്നെ ഒരു യുദ്ധം രാഷ്ട്രീയ വിജയം നേടിക്കൊടുക്കുകയും ചെയ്യും.
14 വർഷമായി ഗസ്സ ഹമാസിന്റെ നിയന്ത്രണത്തിലാണ്. ഇസ്രയേലിനോടു നേർക്കുനേർ പോരാടുന്ന ഹമാസിനോട് വെസ്റ്റ് ബാങ്ക് ജനത താദാത്മ്യം പ്രാപിക്കുന്നുവെന്നാണ് ഫലസ്തീനിൽനിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വെസ്റ്റ് ബാങ്കിലും വലിയതോതിൽ പിന്തുണ ലഭിക്കുന്നത് ഇസ്രയേലിനെ നേരിടാൻ ഹമാസിന് കൂടുതൽ ശക്തി നൽകും. മാത്രമല്ല, ഫലസ്തീൻ രാഷ്ട്രീയത്തിൽ സ്വാധീനം വർധിപ്പിക്കാനും ഫത്തായെ എതിർക്കാനും ഉപകാരപ്പെടും.
ഹമാസും ഇസ്രയേലും തമ്മിൽ വെടിനിർത്തൽ യാഥാർഥ്യമാക്കാനുള്ള ശ്രമങ്ങൾ വിദേശ നയതന്ത്ര പ്രതിനിധികളുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നുണ്ടെങ്കിലും അണുവിട വിട്ടുവീഴ്ച ചെയ്യാൻ ഇരുകൂട്ടരും തയാറല്ല. ഐക്യരാഷ്ട്രസഭയും ഈജിപ്തും ഖത്തറുമാണ് സന്ധിസംഭാഷണത്തിനു നേതൃത്വം നൽകുന്നത്.
സംഘർഷം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡനും ബെന്യമിൻ നെതന്യാഹുവിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സ്വന്തം ഭൂപ്രദേശം സംരക്ഷിക്കാനുള്ള എല്ലാ അവകാശവും ഇസ്രയേലിനുണ്ടെന്നും ബൈഡൻ കൂട്ടിച്ചേർത്തു. എന്നാൽ ഗസ്സയിലേക്കു കയറിച്ചെല്ലാനാണ് സൈന്യത്തിനു ഇസ്രയേൽ ഭരണകൂടം നൽകിയിരിക്കുന്ന നിർദ്ദേശം.
ഹമാസിന്റെ റോക്കറ്റ് ആക്രമണത്തെ പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്ന് ഇസ്രയേൽ പറയുമ്പോഴും ഒരു ചോദ്യമുയരുന്നു. സൈനികപരമായി ഏറെ മുന്നിൽനിൽക്കുന്ന ഇസ്രയേൽ ഒട്ടും തുല്യശക്തിയല്ലാത്ത ഹമാസിനോടു നടത്തുന്ന യുദ്ധത്തിന്റെ പ്രസക്തിയെന്ത്? സേനയെ വലിയതോതിൽ വിന്യസിച്ചുതന്നെയാണ് മേഖലയിൽ ഇസ്രയേൽ നേട്ടം കൊയ്തിരുന്നത്. പിന്നീടു വർഷങ്ങൾകൊണ്ട് ജോർദാനും ഈജിപ്തുമായി സമാധാന കരാർ ഒപ്പിട്ടു. യുഎഇ, ബഹ്റൈൻ, മൊറോക്കോ, സുഡാൻ എന്നിവയുമായും സമാധാന കരാറിൽ ഇസ്രയേൽ എത്തിയിരുന്നു. സൗദി അറേബ്യയും ഇസ്രയേലുമായി സമാധാനത്തിന്റെ പാതയിലാണെന്ന് സൂചനകൾ.
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍