സഹായത്തിന് ആരുമില്ല.. എല്ലാ സഹിച്ച് ഇവിടെ കഴിയുന്നു; മൂന്നു മക്കൾ ഇല്ലായിരുന്നെങ്കിൽ എന്നേ ഞാൻ ആത്മഹത്യ ചെയ്തേനെ; മകനെ കൊല്ലുമെന്ന് തോന്നിയപ്പോഴാണ് സഹികെട്ട് പ്രതികരിച്ചത്; ഇപ്പോൾ ഭർത്താവ് ജയിലിലുമായി; ഇനി ഞങ്ങൾ എങ്ങനെ ജീവിക്കുമെന്ന് അറിയില്ല; പിതാവിന്റെ ക്രൂരമർദ്ദനത്തിന് ഇരയായ ഭിന്നശേഷിക്കാരന്റെ മാതാവ് കണ്ണീർവാർത്ത് മറുനാടനോട്
ആർ പീയൂഷ്
കൊച്ചി: നിരവധിപേർ വാടകയ്ക്ക് താമസിക്കുന്ന പൊട്ടിപ്പൊളിഞ്ഞ കെട്ടിടം. ഒരു മുറിയിൽ താമസിക്കുന്നത് മൂന്ന് കുട്ടികളും മാതാപിതാക്കളും. ഇവർ ഉപയോഗിക്കുന്ന ശൗചാലയത്തിന് അടച്ചുറപ്പുള്ള ഒരു വാതിലില്ല. ശൗചാലയം ഉപയോഗിക്കുമ്പോൾ ഇളകിമാറിയ വാതിൽ എടുത്തു വച്ച് അടക്കണം. ഒറ്റമുറിയിൽ കട്ടിലിലും നിലത്തുമായി ഉറക്കം. അക്രമാസക്തനാകുന്ന കുട്ടിയെ ഈ മുറിയിൽ തന്നെ പൂട്ടിയിടുന്നത് ചങ്ങലയിലും. ഭക്ഷമാവശിഷ്ടങ്ങളും മുഷിഞ്ഞ തുണിയും ഏതു സമയവും പൊട്ടി വീഴാവുന്ന കയറിൽ കെട്ടി തൂക്കിയ സീലിങ് ഫാനും ഒക്കെയായി ദയനീയമായ ജീവിതപരിസരം. പിതാവിൽ നിന്നും ക്രൂരമായ മർദ്ദനമേൽക്കേണ്ടി വന്ന ഭിന്ന ശേഷിക്കാരന്റെ വീട്ടിലേക്ക് മറുനാടൻ എത്തിയപ്പോൾ കണ്ട കാഴ്ച്ചയാണിത്.
4000 രൂപയാണ് ഇവിടെ മാസ വാടക. കുറഞ്ഞ തുകയ്ക്ക് വേറെ എവിടെയും താമസിക്കാൻ വീട് കിട്ടാത്തതിനാൽ ഇവിടെ താമസിക്കുന്നു. ഭർത്താവ് ഓട്ടോറിക്ഷ ഓടിച്ചു കിട്ടുന്ന തുശ്ചമായ വരുമാനത്തിൽ നിന്നാണ് വാടകയും വീട്ടുകാര്യങ്ങളും നോക്കുന്നത്. ഹോട്ടലിൽ എനിക്ക് ചെറിയ ജോലിയുണ്ടായിരുന്നു. ആ വരുമാനം കുറച്ചാശ്വാസമായിരുന്നു. ലോക്ക്ഡൗണായപ്പോൾ ഹോട്ടലടപ്പോൾ അതും നിലച്ചു. ഇപ്പോൾ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു ജയിലിലടച്ചു. ഇനി മുന്നോട്ടെങ്ങനെ ജീവിക്കുമെന്ന് അറിയില്ല;- മർദ്ദനമേറ്റ പതിനെട്ടുകാരന്റെ മാതാവ് ഷീബ ഇതു പറയുമ്പോൾ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. എനിക്ക് സഹായത്തിന് മാതാപിതാക്കളും സഹോദരങ്ങളുമില്ല. ഭർത്താവ് എന്നും എന്നോട് വഴക്കാണ്. പിന്നീട് മകനെ മർദ്ദിക്കും. എവിടേക്ക് പോകാനാണ് ഞങ്ങൾ. ഇതെല്ലാം സഹിച്ച് ഇവിടെ കഴിയുന്നു. മൂന്നു മക്കൾ ഇല്ലായിരുന്നെങ്കിൽ എന്നേ ഞാൻ ആത്മഹത്യ ചെയ്തേനെ.
വാടക കെട്ടിടത്തിൽ താമസിക്കുന്നവരെ ചേർത്ത് അവിഹിത കഥകൾ പറഞ്ഞാണ് എന്നെ എന്നും മർദ്ദിക്കുന്നത്. അയാൾ മദ്യപിക്കാറില്ല. എന്നാൽ ചുണ്ടിനടിയിൽ എന്തോ തിരുകി വയ്ക്കുന്നത് കാണാം. ചെലവിന് തരുന്നയാളാണ്. എന്ന് കരുതി എന്തും കാണിക്കാമെന്നുള്ള അഹങ്കാരം നല്ലതാണോ? മകനെ മർദ്ദിച്ച സംഭവത്തിൽ ഭർത്താവിനെ അറസ്റ്റ് ചെയ്തപ്പോൾ അയാളുടെ സഹോദരൻ ഇപ്പോൾ പറഞ്ഞു നടക്കുന്നത് എന്റെ കുട്ടി കഞ്ചാവ് ഉപയോഗിച്ച് ഇങ്ങനെയായതാണെന്നാണ്. അവനെ ലേക്ഷോറിലും കളമശ്ശേരിയിലും തൃശൂരും ചികിത്സിച്ചതിന്റെ രേഖകൾ എന്റെ കയ്യിലുണ്ട്. എങ്ങനെ തോന്നുന്നു ഇങ്ങനെയൊക്കെ പറയാൻ? - ഷീബ വിങ്ങിപ്പൊട്ടി.
വളരെ ശോചനീയമായ അന്തരീക്ഷത്തിലാണ് ഇവർ കഴിയുന്നത്. സാമൂഹിക പ്രവർത്തകർ ഇവരുടെ അവസ്ഥ കണ്ട് വിവരങ്ങൾ അന്വേഷിച്ചു പോയെങ്കിലും സഹായം ഒന്നും തന്നെ ലഭിച്ചിട്ടില്ല. ഭിന്നശേഷിക്കാരനായ കുട്ടിക്ക് മികച്ച ചികിത്സ ലഭ്യമാക്കുകയും ഇവർക്ക് അടിസ്ഥാന സൗകര്യമുള്ള പാർപ്പിടവും സജ്ജമാക്കുകയും ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്. ഈ അന്തരീക്ഷത്തിൽ കഴിഞ്ഞാൽ മറ്റുള്ളവർക്കു കൂടി ഏതെങ്കിലും പകർച്ച വ്യാധികൾ പിടിപെടാനുള്ള സാഹചര്യം കൂടുതലാണ്. അതിനാൽ അടിയന്തിരമായി സർക്കാർ ഇടപെട്ട് വേണ്ട സഹായം ലഭ്യമാക്കേണ്ടതാണ്.
പെരുന്നാൾ ദിവസം രാത്രി 9 മണിയോടെയായിരുന്നു സംഭവം. രണ്ടു ദിവസമായി മകൻ വളരെ അസ്വസ്ഥനും അക്രമാസക്തനുമായിരുന്നു. ഈ സമയമാണ് ഭർത്താവ് സുധീർ മകനോട് ആക്രോശിച്ചുകൊണ്ട് മർദ്ദിച്ചത്. മർദ്ദനത്തിനിടെ മകനെ തലകുത്തി നിർത്തുകയും ചവിട്ടുകയും ചെയ്തു. ക്രൂര മർദ്ദനം ഭയന്നാണ് മകൻ തലകുത്തി നിന്നതെന്ന് ഷീബ പറയുന്നു. മകന് അസുഖമുള്ളതിനാലാണ് അവൻ അക്രമാസക്തനാകുന്നതെന്നും അവനെ ഇനി ഉപദ്രവിക്കരുതെന്നും കുറേ പറഞ്ഞു. എന്നാൽ സുധീർ ഇത് വകവയ്ക്കാതെ മർദ്ദനം തുടർന്നതോടെയാണ് മൊബൈൽ ഫോണിൽ മർദ്ദന രംഗം ചിത്രീകരിച്ചത്. ഈ ദൃശ്യങ്ങൾ എല്ലാവരെയും കാണിക്കുമെന്നും മർദ്ദനം നിർത്താനും ആവശ്യപ്പെട്ടു. എന്നാൽ സുധീർ മർദ്ദനം തുടരുകയാണ് ചെയ്തത്.
അരമണിക്കൂറുകളോളം മകനെ മർദ്ദിച്ച ശേഷമാണ് ഇയാൾ പിന്മാറാൻ തയ്യാറായത്. പിന്നീട് കഴിഞ്ഞ ദിവസം ഈ ദൃശ്യങ്ങൾ ഷീബ ബന്ധുവിന് കൈമാറുകയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയുമായിരുന്നു. ദൃശ്യങ്ങൾ പ്രചരിച്ചതോടെ ഫോർട്ട കൊച്ചി പൊലീസ് കേസെടുക്കുകയും സുധീറിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. മാതാവിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തി. കുട്ടിയെ 15 വയസു മുതൽ ഉപദ്രവിച്ചിരുന്നതായി അമ്മ മൊഴി നൽകി.
വർഷങ്ങളായി കുട്ടിയെ സുധീർ ഉപദ്രവിക്കാറുണ്ടെന്നും കുട്ടി ഒരു ഭാരമാണെന്ന് ഇയാൾ പറയാറുണ്ടെന്നും അമ്മ മൊഴി നൽകിയിട്ടുണ്ട്. അനുസരണക്കേട് കാട്ടിയപ്പോൾ ചട്ടം പഠിപ്പിക്കാനാണ് അങ്ങനെ ചെയ്തതെന്ന് പ്രതി പൊലീസിന്റെ ചോദ്യം ചെയ്യലിൽ പറഞ്ഞു. ഓട്ടോ ഡ്രൈവറാണ് സുധീർ. തരം കിട്ടുമ്പോമ്പോഴെല്ലാം അരിശം തീർക്കുന്നത് കുട്ടിയെ ഉപദ്രവിച്ചാണെന്ന് പൊലീസ് പറയുന്നു. വധ ശ്രമത്തിനാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. വധശ്രമത്തിന് പുറമെ കുട്ടികൾക്കെതിരായ അതിക്രമം തടയൽ നിയമ പ്രകാരവും പൊലീസ് കേസെടുത്തിട്ടുണ്ട്. കുട്ടിക്കാലം മുതൽ മർദ്ദിച്ചെന്ന അമ്മയുടെ മൊഴി പ്രകാരമാണ് ജെ.ജെ ആക്ട് കൂടി ചേർത്തിരിക്കുന്നത്.
പത്താംക്ലാസ്സിൽ പഠിക്കുമ്പോഴാണ് കുട്ടിക്ക് അസുഖം വരുന്നത്. ലേക്ക്ഷോർ ആശുപത്രിയിൽ ചികിത്സ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് കളമശ്ശേരി മെഡിക്കൽ കോളേജിലും അവിടെ നിന്നും തൃശൂർ മെഡിക്കൽ കോളേജിലും ചികിത്സ നടത്തി വരികയാണ്. തലച്ചോറിൽ ചെറിയ മുഴ വന്നതിനെ തുടർന്നാണ് അസുഖമുണ്ടായതെന്നാണ് ഡോക്ടർമാർ പറഞ്ഞതെന്ന് മാതാവ് പറയുന്നു. കൃത്യമായി മരുന്ന് കഴിക്കുകയും നല്ല അന്തരീക്ഷമുള്ള സ്ഥലത്തെക്ക് കുട്ടിയെ മാറ്റുകയും ചെയ്താൽ അസുഖം മാറുമെന്നാണ് ഡോക്ടർമാർ പറയുന്നത്. എന്നാൽ ചെറളായിലെ കുടുസുമുറിയിൽ തന്നെയാണ് ഇപ്പോഴും താമസം.
ഈ കുടുംബത്തെ സഹായിക്കാൻ ആഗ്രഹിക്കുന്നവർക്കായി ചുവടേ അക്കൗണ്ട് നമ്പർ കൊടുക്കുന്നു.
Name : Sheeba Sudheer
Account Number : 32158299503
IFSC: SBIN0008643
Branch : SBI Mattanchery
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍