Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

കേരളം മുസ്ലിം സ്റ്റേറ്റാക്കുന്നതിന്റെ ഭാഗമായി രണ്ടുലക്ഷത്തോളം ക്രിസ്ത്യൻ സ്ത്രീകളെ മുസ്ലീമാക്കി; ആ രണ്ട് ലക്ഷം സ്ത്രീകളേയും പ്രസവിപ്പിച്ചു; 2030 ൽ കേരളം മുസ്ലിം സ്റ്റേറ്റാക്കും; ഓൺലൈൻ അഭിമുഖത്തിൽ മുസ്ലിം വിരുദ്ധ പരാമർശം: പിസി ജോർജിനെതിരെ പൊലീസിൽ ഈരാറ്റുപേട്ട സ്വദേശിയുടെ പരാതി

കേരളം മുസ്ലിം സ്റ്റേറ്റാക്കുന്നതിന്റെ ഭാഗമായി രണ്ടുലക്ഷത്തോളം ക്രിസ്ത്യൻ സ്ത്രീകളെ മുസ്ലീമാക്കി; ആ രണ്ട് ലക്ഷം സ്ത്രീകളേയും പ്രസവിപ്പിച്ചു; 2030 ൽ കേരളം മുസ്ലിം സ്റ്റേറ്റാക്കും;  ഓൺലൈൻ അഭിമുഖത്തിൽ മുസ്ലിം വിരുദ്ധ പരാമർശം: പിസി ജോർജിനെതിരെ പൊലീസിൽ ഈരാറ്റുപേട്ട സ്വദേശിയുടെ പരാതി

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: മുസ്ലിം വിരുദ്ധ പരാമർശത്തിന്റെ പേരിൽ പൂഞ്ഞാറിലെ മുൻ എംഎൽഎ പിസി ജോർജ് വീണ്ടും വിവാദത്തിൽ. കഴിഞ്ഞ ഏപ്രിലിൽ തീവ്രവാദം, ലൗ ജിഹാദ് അടക്കം വർഗ്ഗീയ ഇടപെടലുകൾ തടയാൻ രാജ്യത്തെ ഹിന്ദു രാജ്യമായി പ്രഖ്യാപിക്കണം എന്ന വാക്കുകൾ വിവാദമായിരുന്നു. മെയ് 9ന് ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പിസിയുടെ പുതിയ വിവാദ പരാമർശം. മുസ്ലിംവിരുദ്ധ പരാമർശത്തിന്റെ പേരിൽ പിസി ക്കെതിരെ പൊലീസിൽ പരാതിയും എത്തി

കേരളത്തെ മുസ്ലിം ഭൂരിപക്ഷ പ്രദേശമായി മാറ്റിത്തീർക്കാൻ രണ്ടുലക്ഷം ക്രിസ്ത്യൻ പെൺകുട്ടികളെ മതപരിവർത്തനം ചെയ്യിപ്പിച്ചിട്ടുണ്ടെന്നായിരുന്നു പിസി ജോർജിന്റെ വിവാദ പരാമർശം. ജോർജിന്റെ പരാമർശം വംശീയമാണെന്നും ക്രിസ്ത്യൻ- മുസ്ലിം സമുദായങ്ങൾക്കിടയിൽ സ്പർദ്ധ വളർത്താൻ ഉദ്ദേശിച്ചുകൊണ്ടുള്ളതാണെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി. ഈരാറ്റുപേട്ട നടയ്ക്കൽ കാരക്കാട് സ്വദേശിയായ എംഎം മുജീബാണ് ഈരാട്ടുപേട്ട സ്റ്റേഷനിൽ പരാതി നൽകിയത്. വിവാദ അഭിമുഖത്തിന്റെ പകർപ്പുകളും പരാതിയോടൊപ്പം സമർപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

കേരളം മുസ്ലിം സ്റ്റേറ്റാക്കുന്നതിന്റെ ഭാഗമായി രണ്ടുലക്ഷത്തോളം ക്രിസ്ത്യൻ സ്ത്രീകളെ മുസ്ലീമാക്കിയെന്നും ആ രണ്ട് ലക്ഷം സ്ത്രീകളേയും പ്രസവിപ്പിച്ചുവെന്നുമാണ് പിസി ജോർജ് പറഞ്ഞത്. 2030ൽ കേരളം ഒരു മുസ്ലിം സ്റ്റേറ്റാക്കുമെന്നും 2040ൽ ഇന്ത്യ മുസ്ലിം രാജ്യമാക്കുമെന്നും പ്രഖ്യാപനം തന്നെയുണ്ടെന്ന് ജോർജ് അഭിമുഖത്തിൽ പറഞ്ഞു. 15 ലക്ഷം വരെ ക്രിസ്ത്യാനികളെ അവർ വെടിവെച്ച് കൊന്നിട്ടുണ്ടാകുമെന്നും ജോർജ് അഭിമുഖത്തിനിടെ സൂചിപ്പിച്ചു.

ലൗ ജിഹാദുണ്ടെന്ന് ആവർത്തിച്ച് പിസി ജോർജ് നടത്തുന്ന വിദ്വേഷ പരാമർശങ്ങൾ മുൻപും ചർച്ചയായിരുന്നു. ഈരാറ്റുപേട്ടയിൽ മാത്രം 47 പെൺകുട്ടികളെ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് മുൻപ് പിസി ജോർജ് പറഞ്ഞത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. സുപ്രീംകോടതിക്ക് മുന്നിൽ ലൗജിഹാദ് ഇല്ലെന്നും ഉണ്ടെന്ന് തനിക്ക് ബോധ്യമുള്ളതുകൊണ്ടാണ് പറയുന്നതെന്നും പിസി ജോർജ് പറഞ്ഞു.

'സഖാവ് വി എസ് അച്യൂതാനന്ദൻ വളരെ വ്യക്തമായിട്ട് ലൗ ജിഹാദിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്. ഇതിന് പിന്നിൽ മുസ്ലിം സമുദായമല്ല. മുസ്ലീമിലെ ചില തീവ്രവാദികളാണ്. അവര് ചെയ്യുന്ന മര്യാദകേടാണ്. ഇവർ എന്ത് വൃത്തികേടിനും കൂട്ട് നിൽക്കും. ഈരാറ്റുപേട്ടയിൽ മാത്രം 47 കുട്ടികളെ നഷ്ടപ്പെട്ടിട്ടുണ്ട്. അതിൽ 12 പേരും മുസ്ലിം പെൺകുട്ടികളാണ്. 35 ക്രിസത്യനും. നായർ ഈഴവ പെൺകുട്ടികളും ക്രിസത്്യൻ പെൺകുട്ടികളും. അതിൽ ഏറ്റവും സൗന്ദര്യം ഉള്ള പെൺകുഞ്ഞുങ്ങൾ. ഇവരെ എങ്ങനെ ചാക്കിടുന്നുവെന്ന് അറിയില്ല. പോയാൽ പിന്നെ കിട്ടുന്നില്ല. ഒരാഴ്ച് മുമ്പ് ഒരാൾ പോയി. ആര് കൊണ്ട് പോയി എങ്ങനെ കൊണ്ട് പോയി എന്നൊന്നും അറിയില്ല. ഒരു മാസം മുമ്പ് പ്രാർത്ഥിച്ചോണ്ടിരിക്കുമ്പോഴാണ് ഒരു പെൺകുട്ടി മോട്ടോർ സൈക്കിളിൽ പോയത്. പിറ്റേന്ന് ഞങ്ങൾ വിവാഹിതരായി എന്നും പറഞ്ഞ് തലയിൽ മുണ്ട് ഇട്ടാണ് പടം കണ്ട്. തന്തയും തള്ളയും എങ്ങനെ സഹിക്കും. അതാണ് ഇവിടുത്തെ പ്രശ്നം. പറഞ്ഞുകഴിയുമ്പോൾ ആർക്കെങ്കിലും വിഷമം ഉണ്ടെങ്കിൽ അവർ സഹിക്കട്ടെ. എന്നായിരുന്നു പിസി ജോർജ് മുൻപ് മറ്റൊരു അഭിമുഖത്തിൽ പറഞ്ഞത്.

തൊടുപുഴയിൽ ഏപ്രിൽ 11ലെ പി.സി ജോർജിന്റെ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങൾ:

'ലൗ ജിഹാദ് ഇല്ലെന്ന് സുപ്രീം കോടതി പറയുന്നു. എന്നാൽ എനിക്കറിയാം ലൗ ജിഹാദ് ഉണ്ടെന്ന്. സുപ്രീം കോടതി പറയുന്നത് തെറ്റാണെന്ന് ഞാൻ പറയുന്നു. ഈ പോക്ക് അവസാനിപ്പിക്കണമെങ്കിൽ ഒരൊറ്റ മാർഗമേയുള്ള. മഹത്തായ ഭാരതത്തെ ഒരു ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണം. ഹിന്ദു രാഷ്ട്രമാക്കണമെന്ന് പിസി ജോർജ് പറഞ്ഞാൽ അത് വലിയ പ്രശ്‌നമാണ് എന്നാൽ ആ പ്രശ്‌നത്തെ ഞാൻ നേരിട്ടോളാം.

ഇന്ത്യ ഒരു മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് രാഷ്ട്രമാണ്. ആ മതേതര സോഷ്യലിസ്റ്റ് രാഷ്ട്രത്തിൽ നടന്നു കൊണ്ടിരിക്കുന്ന മതേതരത്വം ഈ രീതിയിലാണ്. ലൗ ജിഹാദ് ഉൾപ്പെടെ രാഷ്ട്രീയത്തിനപ്പുറമുള്ള വർഗ്ഗീയ ഇടപാടുകൾ ഇന്ത്യയിലെമ്പാടും നടന്നു വരികയാണ്. അത് കേരളത്തിൽ വളരെ കൂടുതലാണ്. കേരളത്തിൽ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിലുമുണ്ട്'എന്നായിരുന്നു വാക്കുകൾ.

തിരഞ്ഞെടുപ്പ് വേളയിൽ പിസിക്കെതിരെ ഒരുവിഭാഗം പരസ്യമായി രംഗത്ത് വരികയും കൂക്കി വിളിക്കുകയും ചെയ്തിരുന്നു. ഇടയ്ക്ക് പിസി പ്രചാരണം നിർത്തി വയ്ക്കുന്ന നിലയുമുണ്ടായി. തിരഞ്ഞെടുപ്പിൽ തോറ്റതിന് പിന്നാലെ ഈരാറ്റുപേട്ട സ്വദേശി പിസി ക്കെതിരെ വധഭീഷണിയുമായി വീഡിയോ പുറത്തിറക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP