സാമ്പത്തിക ലാഭം ലക്ഷ്യം വച്ച് അഭിനയിച്ച നടനല്ല അച്ഛൻ; കലയോടുള്ള പ്രണയം മാത്രമായിരുന്നു 45 വർഷത്തെ അഭിനയജീവിതത്തിന് പിറകിൽ; ഇപ്പോൾ വരുമാനം തന്റെ ഭർത്താവിന്റെത് മാത്രം;സിനിമ സീരിയൽ താരം കൈലാസ് നാഥിന്റെ മകൾ മറുനാടനോട് മനസ്സുതുറക്കുന്നു
ആർ പീയൂഷ്
എറണാകുളം: കരൾ രോഗം ബാധിച്ച് ഗുരുതരവാസ്ഥയിൽ കഴിയുന്ന സിനിമ സീരിയൽ താരം കൈലാസ് നാഥിന് സഹായമഭ്യർത്ഥിച്ച് കുടുംബം.കൈലാസ് നാഥിന്റെയും കുടുംബത്തിന്റെയും നിലവിലെ അവസ്ഥയെക്കുറിച്ചും അച്ഛൻ നടന്ന വഴികളെക്കുറിച്ചും മറുനാടൻ വായനക്കാരോട് മനസ്സുതുറക്കുകയാണ് മകൾ ധന്യ.സാമ്പത്തീകം മാത്രം ലക്ഷ്യം വച്ച് അഭിനയിച്ച ഒരു നടനല്ല അച്ഛൻ.പാഷന്റെ പുറത്ത് മാത്രമായിരുന്നു അച്ഛന്റെ അഭിനയം.അതുകൊണ്ട് തന്നെ കാര്യമായൊന്നും സമ്പാദിച്ചിട്ടുമില്ലെന്നും ധന്യ പറയുന്നു.
കുറെ വർഷങ്ങളായി അച്ഛൻ പലവിധ രോഗങ്ങൾക്ക് മരുന്നു കഴിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ആരോഗ്യ ഇൻഷൂറൻസ് പോലെയുള്ളവയൊന്നും പ്രായോഗികമായില്ല. അതൊക്കെയാണ് ഇപ്പോൾ തങ്ങളെ ഇത്രയധികം പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
ആരോഗ്യ നില വഷളായത്
ഏതാണ്ട് 25 വർഷക്കാലത്തോളമായി പ്രമേഹവും ഹൃദയസംബന്ധമായ ആസുകഖവുമൊക്കെയായി അച്ഛന് പ്രശ്നങ്ങൾ ഉണ്ടായിരുന്നു.കുറച്ച് നാൾ മുൻപ് അച്ഛന് ഒരു സർജ്ജറി വേണ്ടിവന്നു.അതിനുവേണ്ടി പരിശോധന നടത്തിയപ്പോഴാണ് ലിവറിന്റെതുൾപ്പടെയുള്ള ആരോഗ്യപ്രശ്നങ്ങൾ അറിയുന്നത്.പക്ഷെ അപ്പോഴേക്കും അതിന്റെ സ്റ്റേജ് കുറച്ച് കടന്നിരുന്നു.കരൾ മാറ്റിവെക്കൽ മാത്രമാണ് പരിഹാരമെന്നായിരുന്നു ഡോക്ടർമാർ നിർദ്ദേശിച്ചത്.ചിതകിത്സയിലുടെ മാറ്റാൻ പറ്റുന്ന ഘട്ടം കഴിഞ്ഞെന്നുമായിരുന്നു ഡോക്ടറുടെ വിശദീകരണം.
ഇതിനിടയിലാണ് കഴിഞ്ഞ ആഴ്ച്ച ആന്തരീക രക്തസ്രാവം ഉണ്ടാകുന്നത്.അങ്ങിനെയാണ് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.ഇതിന്റെ തുടർച്ചയായി ഹൃദയത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടാവുകയും അത് കാർഡിയാക് അറസ്റ്റിലേക്ക് വഴിവെക്കുകയും ചെയ്തു.ഇതിനെ തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി അച്ഛൻ വെന്റിലേറ്ററിലായിരുന്നു.സ്ഥിതി ഒന്ന് മെച്ചപ്പെട്ടതിനാൽ ഇപ്പോൾ വെന്റിലേറ്ററിൽ നിന്നും മാറ്റിയിട്ടുണ്ട്.പക്ഷെ ഇപ്പോൾ വീണ്ടും അച്ഛന് ആന്തരീക രക്തസ്രാവം ഉണ്ടായിട്ടുണ്ട്.ഇനിയിപ്പൊ ഹൃദയത്തിന്റെ പ്രവർത്തനം സാധാരണ നിലയിൽ ആകാതെ ഇനിയൊന്നും സാധ്യമല്ലെന്നാണ് ഡോക്ടർമാർ പറയുന്നത്.
കരൾ മാറ്റിവെക്കണമെന്ന് പറഞ്ഞിരുന്നെങ്കിലും ഇപ്പോഴത്തെ അവസ്ഥ വച്ച് എന്താകുമെന്ന് പറയാനാകില്ല.കാരണം ഹൃദയത്തിന്റെ അസുഖത്തിനുള്ള മരുന്ന് നൽകുമ്പോൾ അത് കരളിന് പറ്റുന്നില്ല. അപ്പോഴാണ് ആന്തരീക രക്തസ്രാവമുണ്ടാകുന്നത്.അതുകൊണ്ട് തന്നെ ഹൃദയത്തിന്റെ പ്രവർത്തനം ശരിയായ രീതിയിൽ ആയതിനു ശേഷം മാത്രമെ കരൾ ചികിത്സയെക്കുറിച്ച് ഇനി ചിന്തിക്കാനാകു.ഡോണറെക്കുറിച്ച് അന്വേഷിച്ച് തുടങ്ങുമ്പോഴായിരുന്നു ഈ പ്രതിസന്ധി
സാമ്പത്തീക പ്രതിസന്ധി
അച്ഛനും അമ്മയും അച്ഛന്റെ അമ്മയും ഉൾപ്പെടുന്ന കുടുംബം തിരുവനന്തപുരത്തായിരുന്നു താമസം. എന്നാൽ ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് ഈ മാസം അഞ്ചിന് എറണാകുളത്തേക്ക് മാറുകയായിരുന്നു.കുടുംബത്തിന്റെ വരുമാനം എന്ന് പറയുന്നത് അച്ഛന്റെ അഭിനയത്തിൽ നിന്ന് കിട്ടുന്ന തുക തന്നെയായിരുന്നു.അതിനാൽ തന്നെ ഇപ്പോൾ അതും നിലച്ചു.എന്റെ ഭർത്താവ് ക്ഷേത്രത്തിൽ പൂജാരിയാണ്.ഇപ്പോൾ കുടുംബത്തിന്റെ വരുമാനം ഭർത്താവിന്റെത് മാത്രമായി ചുരുങ്ങി.
അച്ഛന് മരുന്നിന് മാത്രം ഒരുമാസം പതിനയ്യായിരം രൂപവരെയാണ് ആവശ്യമായി വരുന്നത്.എന്നാൽ ഓപ്പേറഷന് ഡോക്ടർമാർ പറയുന്നത് 40 ലക്ഷം രൂപവരെയാണ്.പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ഇടക്കിടക്ക് ഇപ്പോൾ ആശുപത്രിവാസം വേണ്ടിവരുന്നുണ്ട്.വർഷങ്ങളായി രോഗങ്ങൾ ഉള്ളതുകൊണ്ട് ആരോഗ്യ ഇൻഷൂറൻസ് പോലെ ഒന്നും പ്രായോഗികവുമല്ല.അതിനാലാണ് ഇത്തരത്തിലൊരു ചികിത്സ സഹായം ഞങ്ങൾ ആഭ്യർത്ഥിക്കുന്നത്.
ഇത്തവണ മെയ് 7 ാം തീയ്യതിയാണ് അച്ഛനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.അതിനുമുൻപ് ഏപ്രിൽ പകുതിയോടെ അച്ഛൻ ആശുപത്രിയിലായിരുന്നു. നിലവിൽ ഡിസ്ച്ചാർജിനെക്കുറിച്ച് പോലും ഡോക്ടർമാർ ഒന്നും പറഞ്ഞില്ല. അതുകൊണ്ട് തന്നെ എത്രതുകയാകും എന്നൊന്നും സംബന്ധിച്ച് ഒരു ഐഡിയയുമില്ല.തങ്ങളാൽ കഴിയുന്ന സഹായം ആശുപത്രിക്കാരും ചെയ്യാം എന്നു പറഞ്ഞിട്ടുണ്ട്.
ഇതുവരെ അച്ഛന്റെ ചികിത്സയ്ക്കുവേണ്ടി ആരെയും ബുദ്ധമുട്ടിച്ചിട്ടില്ല. പക്ഷെ ഇപ്പോൾ അതല്ല സ്ഥിതി. അങ്ങിനെയാണ് അച്ഛൻ ഉൾക്കൊള്ളുന്ന സംഘടനയായ ആത്മവഴി സഹായം അഭ്യർത്ഥിക്കുന്നത്.സംഘടനയുടെ ഭാരവാഹി ദിനേശ്പണിക്കർ മുഖനയാണ് സംഘടനയെ സമീപിക്കുന്നത്.തുടർന്ന് അദ്ദേഹം അച്ഛന്റെ അവസ്ഥ കാണിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റ് ഇട്ടിരുന്നു. പക്ഷെ സംഘടനയിൽ നിന്ന് സഹായം ലഭിച്ചിട്ടില്ല ഇതുവരെ. എങ്കിലും അച്ഛന്റെ സഹപ്രവർത്തകർ വ്യക്തിപരമായി അവരാൽ ആവുംവിധം തങ്ങളെ സഹായിക്കുന്നുണ്ട്. എന്നിരുന്നാലും സംഘടനയുടെ പേരിൽ തങ്ങൾക്കിതുവരെ ഒന്നുംലഭിച്ചിട്ടില്ല.സർക്കാറിനും സഹായമഭ്യർത്ഥിച്ചു കത്ത് നൽകിയിട്ടുണ്ട്.
അച്ഛന്റെ കലാലോകം
45 വർഷക്കാലമായി ഈ രംഗത്തുള്ള ആളാണ് അച്ഛൻ.വിടരുന്ന മൊട്ടുകൾ എന്ന സിനിമയിൽക്കൂടിയാണ് അച്ഛൻ ഈ രംഗത്തേക്ക് വരുന്നത്.ഇത് കൂടാതെ ശ്രീകുമാരൻ തമ്പിയുടെ അസോസിയേറ്റ് ഡയറക്ടറായും അച്ഛൻ പ്രവർത്തിച്ചിരുന്നു.തുടർന്ന് രണ്ട് സിനിമകൾ സംവിധാനം ചെയ്യുകയും ഉണ്ടായി.മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലെ സിനിമകളിലും അച്ഛൻ അഭിനയിച്ചു.
നാലായിരത്തോളം സീരിയലുകളിലും അച്ഛൻ വേഷമിട്ടിട്ടുണ്ട്.ഇതുകൂടാതെ അച്ഛൻ സൗത്ത് ഇന്ത്യൻ ഫിലീം ചേമ്പറീന്ന് പഠിച്ചിറങ്ങിയ വ്യക്തിയാണ്.അപ്പൊ അച്ഛന്റെ സഹപാഠികളായും സീനിയേഴ്സായുമൊക്കെ പഠിച്ചിറങ്ങിയ വ്യക്തികളാണ് രജനീകാന്ത്,ചിരഞ്ജീവി, ശങ്കർ, ശ്രീനിവാസൻ സർ ഒക്കെ.അത്തരത്തിൽ രജനികാന്തിനെയൊക്കെ പല സോഴ്സ് വഴി വിവരം അറിയിച്ചിട്ടുണ്ട്.
മമ്മൂട്ടി മോഹൻലാൽ ഒക്കെ അച്ഛന്റെ സമകാലീകരായിരുന്നു.മാത്രമല്ല ഇവർക്കൊപ്പവും അച്ഛൻ വേഷമിട്ടിട്ടുണ്ട്. സുഹൃത്തുക്കൾ വഴി അച്ഛന്റെ അവസ്ഥ അവരെയൊക്കെ അറിയിച്ചിട്ടുണ്ട്. അറിയുന്നവർ സഹായിക്കുമെന്നുതന്നെയാണ് പ്രതീക്ഷയെന്നും ധന്യ പറഞ്ഞു നിർത്തുന്നു.
ഉദാരമതികൾ തങ്ങളാൽ കഴിയുന്ന സഹായങ്ങൾ താഴെക്കാണുന്ന അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കാൻ അപേക്ഷിക്കുന്നു.
Kailas Nath
SBI TVM
Account number.67015731970
IFCS.SBIN0070690
Name: Dhanya Kailas
Ac No: 100068155732
Bank Name: IndusInd Bank
IFSC : INDB0000363
Branch: Tripunithura
Dhanya : 9349517000
google pay number; 9349517000
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
- കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍