ഒരു നാടോടിക്കഥ പോലെ മനോഹരമായ കഥ; ഹാസ്യവും പ്രണയവും പ്രണയഭംഗവും പാട്ടുകളും സെന്റിമെന്റ്‌സും ചതിയും ആക്ഷനും സമാസമം; ദൃശ്യമികവിന്റെ കുളിരോർമയിൽ 'തേന്മാവിൻ കൊമ്പത്തിന്റെ' 27 വർഷങ്ങൾ: സഫീർ അഹമ്മദ് എഴുതുന്നു
സഫീർ അഹമ്മദ്
'തേനൂറും പ്രിയദൃശ്യങ്ങളിൻ കൊമ്പത്ത് മാണിക്യനും കാർത്തുമ്പിയും'
കേരളം വേനൽ ചൂടിൽ വെന്തുരുകി നില്ക്കുന്ന തൊണ്ണൂറ്റിനാല് ഏപ്രിൽ മാസത്തിലെ അവസാന വാരത്തിൽ തേന്മാവിൻ കൊമ്പത്ത് എന്ന സിനിമയുടെ ഓഡിയൊ കാസറ്റ് അത്യാവശ്യം നല്ല പത്ര പരസ്യങ്ങളുടെ അകമ്പടിയോടെ റിലീസായി. ആ സിനിമയിലെ പാട്ടുകളെല്ലാം വളരെ പെട്ടെന്ന് തന്നെ ലോട്ടറി വിൽപ്പനക്കാരിലൂടെയും കാസറ്റ് കടകളിലൂടെയും ഒക്കെ കേരളത്തിലെ തെരുവുകളായ തെരുവുകളിൽ എല്ലാം അലയടിച്ചു, ആളുകൾ ആ പാട്ടുകളെല്ലാം നെഞ്ചിലേറ്റി പാടി.. 'കറുത്ത പെണ്ണേ നിന്നെ കാണാഞ്ഞിട്ടൊരു നാളുണ്ടേ', മലയാളികളുടെ കാതിൽ തേന്മഴ പെയ്യിച്ച പാട്ടും പാടി മാണിക്യനെയും കാർത്തുമ്പിയെയും തേന്മാവിൻ കൊമ്പത്തിലൂടെ പ്രിയദർശൻ തിരശ്ശീലയിൽ അവതരിപ്പിച്ചിട്ട് ഇന്നേക്ക്, മെയ് 13ന് 27 വർഷങ്ങൾ ആയി...
താളവട്ടത്തിലൂടെയും ചിത്രത്തിലൂടെയും ഒക്കെ പ്രേക്ഷകരെ അങ്ങേയറ്റം എന്റർടെയിൻ ചെയ്ത് ബോക്‌സ് ഓഫീസിൽ വൻ വിജയ സിനിമകൾ പ്രിയദർശൻ-മോഹൻലാൽ കൂട്ടുരെട്ട് സമ്മാനിച്ചപ്പോൾ കരുതിയിരുന്നത് ഈ സിനിമകൾക്ക് മേലെ നില്ക്കുന്ന, ചിരിപ്പിക്കുന്ന, രസിപ്പിക്കുന്ന സിനിമ ഇനി അവർക്ക് സൃഷ്ടിക്കാൻ കഴിയില്ല എന്നാണ്. എന്നാൽ അതിന് ശേഷം ചിത്രത്തോളം ചിരിപ്പിച്ച, രസിപ്പിച്ച, വിജയം നേടിയ കിലുക്കം വന്നു, കിലുക്കത്തോളം രസിപ്പിച്ച തേന്മാവിൻ കൊമ്പത്തും ചന്ദ്രലേഖയും വന്നു, ഇതിനിടയിൽ ഇവരുടെ തന്നെ മറ്റ് ഒട്ടനവധി സിനിമകളും വന്നു..ഒരു ഇൻഡസ്ട്രി ഹിറ്റ് സിനിമ പല സംവിധായകർക്കും നടന്മാർക്കും ഒരു ബാധ്യതയായി മാറുമ്പോൾ പ്രിയൻ-ലാൽ കൂട്ടുക്കെട്ട് അത് പലവട്ടം ആവർത്തിച്ച് കൊണ്ടേയിരുന്നു..
ഒരു നാടോടിക്കഥ പോലെ മനോഹരമായ കഥയിലെ ഹാസ്യവും പ്രണയവും പ്രണയഭംഗവും പാട്ടുകളും സെന്റിമെന്റ്‌സും ചതിയും ആക്ഷനും ഒക്കെ വളരെ ചിട്ടയോടെ തിരക്കഥയിൽ സമന്വയിപ്പിച്ച് അവയല്ലാം പ്രത്യേക ലൈറ്റിങ്ങും കളർ പറ്റേണും കൊടുത്ത് ദൃശ്യ ഭംഗി നിറഞ്ഞ മികവാർന്ന ഫ്രെയിമുകളിൽ കെ.വി.ആനന്ദ് എന്ന അന്നത്തെ പുതുമുഖ ഛായാഗ്രാഹകന്റെ ക്യാമറ കണ്ണിലൂടെ ഒപ്പിയെടുത്ത് തേന്മാവിൻ കൊമ്പത്ത് പ്രിയദർശൻ അവതരിപ്പിച്ചപ്പോൾ മലയാള സിനിമയ്ക്ക് ലഭിച്ചത് ഏറ്റവും ലക്ഷണം ഒത്ത ഒരു എന്റർടെയിനറാണ്.
മലയാള സിനിമയിൽ തേന്മാവിൻ കൊമ്പത്തിന് മുമ്പൊ ശേഷമോ ഇത്രത്തോളം ദൃശ്യ മികവുള്ള, ദൃശ്യ പൊലിമയുള്ള, പ്രേക്ഷകന്റെ കണ്ണിന് കുളിർമ നല്കിയ ഒരു സിനിമ ഉണ്ടായിട്ടില്ല. ഒരുപക്ഷേ മലയാള സിനിമ ചരിത്രത്തിൽ തിയേറ്ററുകളിൽ ഏറ്റവും കൂടുതൽ പൊട്ടിച്ചിരികൾ ഉയർത്തിയ രംഗങ്ങൾ തേന്മാവിൻ കൊമ്പത്തിലേത് ആയിരിക്കും, ശ്രീഹള്ളി-മുദ്ദുഗവു രംഗങ്ങളായിരിക്കും..
പ്രിയദർശന്റെ പൂച്ചയ്‌ക്കൊരു മൂക്കുത്തി മുതൽ ഉള്ള ബഹുഭൂരിപക്ഷം സിനിമകൾക്കും എഡിറ്റിങ്ങ് നിർവ്വഹിച്ചിട്ടുള്ള, ഗുരു തുല്യനായി കാണുന്ന എൻ.ഗോപാലകൃഷ്ണനെ സാമ്പത്തികമായി സഹായിക്കാൻ വേണ്ടിയാണ് തേന്മാവിൻ കൊമ്പത്തിന് വേണ്ടി പ്രിയദർശനും മോഹൻലാലും വീണ്ടും കൈ കോർത്തത്, എൻ.ഗോപാലകൃഷ്ണനെ നിർമ്മാതാവിന്റെ കുപ്പായമണിയിച്ച് കൊണ്ട്. പൂർത്തിയാകാത്ത തിരക്കഥകളുമായി സിനിമയുടെ ഷൂട്ടിങ്ങ് തുടങ്ങുന്ന, സെറ്റിൽ ഇരുന്ന് കൊണ്ട് തിരക്കഥയും സംഭാഷണവും എഴുതുന്ന ശീലമുള്ള പ്രിയദർശൻ ആദ്യമായി എഴുതി പൂർത്തിയാക്കിയ തിരക്കഥയുമായി ഷൂട്ടിങ്ങ് തുടങ്ങിയത് തേന്മാവിൻ കൊമ്പത്തിന് വേണ്ടിയാണ്. സാധാരണ പ്രിയൻ-ലാൽ സിനിമകൾ പോലെ തന്നെ മനോഹരമായിരുന്നു തേന്മാവിൻ കൊമ്പത്തും.
എന്നാൽ തികച്ചും വ്യത്യസ്തവും, പ്രത്യേകിച്ച് കഥ പറയാൻ തെരഞ്ഞെടുത്ത പശ്ചാത്തലം..ശ്രീഹള്ളി എന്ന സാങ്കൽപ്പിക അതിർത്തി ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ശ്രീകൃഷ്ണനോടും യശോദാമ്മയോടുമുള്ള മാണിക്യന്റെ സ്‌നേഹവും കൂറും, കാർത്തുമ്പിയുടെയും മാണിക്യന്റെയും വഴക്കിടലും പ്രണയവും പാട്ടും നൃത്തവും, അപ്പക്കാളയുടെ കുരുട്ട് ബുദ്ധിയും ചതിയും ഒക്കെ ഹാസ്യത്തിന്റെ രസക്കൂട്ടിൽ മുമ്പെങ്ങും കാണാത്ത ദൃശ്യ മികവോടെയും സാങ്കേതിക മേന്മയോടെയും പ്രിയദർശൻ അവതരിപ്പിച്ചപ്പോൾ മലയാള സിനിമയ്ക്കും പ്രേക്ഷകർക്കും അതൊരു നവാനുഭൂതിയായി. അവരത് രണ്ട് കൈയും നീട്ടി സ്വീകരിച്ചു..സിനിമയ്ക്ക് രണ്ടേ മുക്കാൽ മണിക്കൂറോളം ദൈർഘ്യം ഉണ്ടായിട്ട് പോലും പ്രേക്ഷകന് ഒട്ടും തന്നെ മുഷിച്ചിൽ അനുഭവപ്പെടാതിരുന്നത് പ്രിയദർശന്റെ തിരക്കഥയുടെ കരുത്തുകൊണ്ടും സംവിധാനത്തിലെ പുതുമ കൊണ്ടുമാണ്.
ഇനിയൊരു ഫ്‌ളാഷ്ബാക്ക്:
1994 മെയ് 13 വെള്ളിയാഴ്‌ച്ച, പെരിന്തൽമണ്ണ അങ്ങാടിപ്പുറം ഗവൺമെന്റ് പോളിടെക്‌നിക്കിലെ ഒന്നാം വർഷ എഞ്ചിനീയറിങ്ങ് ഡിപ്ലോമ പരീക്ഷ നടക്കാൻ പോകുന്ന ഹാളിന്റെ വരാന്തയിൽ ഞാൻ ഉൾപ്പെടെയുള്ള കുറച്ച് വിദ്യാർത്ഥികൾ വലിയൊരു ചർച്ചയിൽ ആയിരുന്നു, തേന്മാവിൻ കൊമ്പത്ത് ഏത് ഷോ കാണാൻ പോകണമെന്ന ചർച്ച..9.30 ന്റെ സെക്കന്റ് ഷോ കാണാനായി ഞങ്ങൾ നാല് പേരെടങ്ങുന്ന സംഘം എട്ട് മണിയോട് കൂടി പെരിന്തൽമണ്ണ സവിത തിയേറ്ററിലെത്തിയപ്പോൾ അവിടം അക്ഷരാർത്ഥത്തിൽ ജനപ്രളയം ആയിരുന്നു.
സ്ഥിരമായി കൊടുങ്ങല്ലൂരിൽ നിന്നും തൃശ്ശൂരിൽ നിന്നും ഒക്കെ റിലീസ് ദിവസം സിനിമകൾ കണ്ടിരുന്ന ഞങ്ങൾ തിയേറ്ററിൽ തിരക്ക് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഒരിക്കലും ഇത്രയും വലിയൊരു ജനത്തിരക്ക് പ്രതീക്ഷിച്ചിരുന്നില്ല,അതും പെരിന്തൽമണ്ണ പോലെയുള്ള ഒരു സെന്ററിൽ. ഞങ്ങളുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന രണ്ട് മല്ലന്മാർ എങ്ങനെയൊ ഉന്തി തള്ളി ക്യൂവിൽ കയറിപ്പറ്റി ടിക്കറ്റുകൾ എടുത്തു,നിറഞ്ഞ ആവേശത്തോടെ തിയേറ്ററിന്റെ അകത്തേക്ക് പ്രവേശിച്ചു. റിലീസ് ദിവസം തിക്കും തിരക്കും നിറഞ്ഞ ക്യൂവിൽ നിന്നും ടിക്കറ്റ് എടുത്ത് തിയേറ്ററിനകത്തേക്ക് ഓടുമ്പോൾ ഉള്ള സന്തോഷവും ആവേശവും, അതൊന്ന് വേറെ തന്നെയാണ്. താളവട്ടവും ചിത്രവും വന്ദനവും കിലുക്കവും ഒക്കെ തന്ന ലഹരിയിലുള്ള അമിത പ്രതീക്ഷകളുടെ ഭാരത്തോടെ ഞാൻ ഉൾപ്പെടെയുള്ള കാണികൾ നിറഞ്ഞ സദസ്സിൽ കരഘോഷത്തോടെ തേന്മാവിൻ കൊമ്പത്തിന്റെ പ്രദർശനം ആരംഭിച്ചു.
മനോഹരമായ ടൈറ്റിൽ ഗാനത്തോടെ,അതിലും മനോഹരമായ രംഗങ്ങളോടെ കഥ പറയാൻ ഉദ്ദേശിക്കുന്ന പശ്ചാത്തലത്തിലേക്ക് പെട്ടെന്ന് കാണികളെ കൊണ്ടെത്തിക്കാൻ സംവിധായകന് കഴിഞ്ഞു. മോഹൻലാലിന്റെ മാണിക്യൻ എന്ന കഥാപാത്രത്തിന്റെ ലളിതമായ ഇൻട്രൊ രംഗവും, ശ്രീകൃഷ്ണൻ കള്ള് കുടിച്ചത് യശോദാമ്മ ചോദ്യം ചെയ്യുന്നതും, അതേ പറ്റി മാണിക്യൻ വിശദീകരിക്കുന്നതും, അപ്പക്കാളയെ ശിക്ഷിക്കുന്നതും, നാട്ടുകൂട്ടവും കാളയോട്ട മൽസരവും, കെപിഎസി ലളിതയുടെ കാർത്തു എന്ന കഥാപാത്രത്തിനോട് 'ആ കിളവനെ വിട്ടേര്, ഞാൻ റെഡിയാണ്' എന്ന് പറയുന്നതുമൊക്കെയായി രസകരമായി സിനിമ തുടർന്നു. ശോഭനയുടെ കാർത്തുമ്പിയും കുതിരവട്ടം പപ്പുവിന്റെ അമ്മാവനും കൂടി കഥയിൽ രംഗപ്രവേശം ചെയ്ത് മാണിക്യനുമായി വഴക്ക് തുടങ്ങിയതോട് കൂടി തിയേറ്ററിൽ ചിരിയുടെ അളവ് ക്രമേണ വർദ്ധിച്ചു..കാർത്തുമ്പി പേര് പറയുമ്പോൾ 'ആര് കാറിത്തുപ്പി' എന്ന മാണിക്യൻ പറയുന്ന രംഗം, പപ്പുവിന്റെ 'താനാരാണെന്ന് തനിക്കറിയില്ലെങ്കിൽ താൻ എന്നോട് ചോദിക്ക്' എന്ന രംഗം, കാളവണ്ടിയിൽ വെച്ച് പപ്പുവിനെ മാണിക്യൻ ചീത്ത വിളിക്കുന്ന രംഗവും, എന്തേ മനസ്സിലൊരു നാണം പാട്ടുമൊക്കെയായി തിയേറ്ററിൽ ചിരി വിതറി രസച്ചരട് മുറിയാതെ സിനിമ പുരോഗമിച്ചു..
മാണിക്യനും കാർത്തുമ്പിയും കാട്ടിൽ അകപ്പെട്ടതോട് കൂടി സിനിമ ടോപ്പ് ഗിയറിൽ പാഞ്ഞു. കാണികളുടെ ചെറുപുഞ്ചിരികൾ പൊട്ടിച്ചിരികളിലേക്ക് വഴി മാറി. 'ശ്രീഹള്ളിലേയ്ക്കുള്ള വഴി' എന്ന രംഗം തിയേറ്ററിൽ സൃഷ്ടിച്ച പൊട്ടിച്ചിരികളുടെയും കൈയടികളുടെയും ഓളം പറഞ്ഞറിയിക്കുന്നതിന് അപ്പുറമാണ്. തിയേറ്ററിൽ അതിന്റെ അലയൊളികൾ അടങ്ങാൻ കുറച്ച് സമയം എടുത്തു. അടുത്ത 'ഒരു ചാള' രംഗത്തിലെ സംഭാഷണങ്ങൾ ഈ നീണ്ട ചിരികൾക്കിടയിൽ വ്യക്തമായി കേൾക്കാൻ പറ്റിയിരുന്നില്ല..എവാളുതേ അക്കരേലു രംഗവും മുദ്ദുഗവു രംഗങ്ങളും തിയേറ്ററിൽ വീണ്ടും പൊട്ടിച്ചിരിയുടെ മാലപ്പടക്കം കൊളുത്തി. കാർത്തുമ്പിയോട് 'പോരുന്നൊ എന്റെ കൂടെ' എന്ന് മാണിക്യൻ ചോദിച്ച ശേഷം 'കറുത്ത പെണ്ണേ' ഗാനരംഗം ആരംഭിച്ചപ്പോൾ തിയേറ്റർ മൊത്തം കൈയടികൾ കൊണ്ട് മുഖരിതമായി. കാരണം അത്ര മാത്രം ജനപ്രീതി നേടിയിരുന്നു സിനിമ റിലീസ് ആകുന്നതിന് മുമ്പ് തന്നെ ആ ഗാനം. കറുത്ത പെണ്ണേ ഗാനരംഗത്തിൽ അലസമായ ചുവടുകളോടെ ആടിപ്പാടുന്ന മാണിക്യനും കാർത്തുമ്പിയും കൂടി കാണികൾക്ക് സമ്മാനിച്ചത് ആസ്വാദനത്തിന്റെ പുതിയ തലങ്ങളാണ്.
ശ്രീകൃഷ്ണന്റെയും പ്രണയവും അപ്പക്കാളയുടെ കുരുട്ട് ബുദ്ധിയും ചതിയും മല്ലിക്കെട്ടുമായിട്ടുള്ള സ്റ്റണ്ട് രംഗങ്ങളുമായി ഒക്കെ സിനിമ രസകരമായി മുന്നോട്ട് പോയി ശുഭപര്യവസായി ആയി അവസാനിക്കും നേരം ഫിലിമ്ഡ് ബൈ പ്രിയദർശൻ എന്ന് സ്‌ക്രീനിൽ തെളിഞ്ഞപ്പോൾ വീണ്ടും തിയേറ്ററിൽ കരഘോഷം ഉയർന്നു. അടിപൊളി, സൂപ്പർ, കിലുക്കം പോലെ കൊള്ളാമല്ലെ എന്നൊക്കെ പറഞ്ഞ് കൊണ്ടായിരുന്നു ഞാനുൾപ്പെടെയുള്ള കാണികൾ സന്തോഷത്തോടെ തിയേറ്ററിൽ നിന്നും ഇറങ്ങിയത്.. ടാസ്‌കിയും,ശ്രീഹള്ളിയിലേക്കുള്ള വഴിയും,മുദ്ദുഗവും, കറുത്ത പെണ്ണേയും ഒക്കെ ആയിരുന്നു തിരിച്ച് പാതി രാത്രിക്ക് പോസ്റ്റലിലേക്കുള്ള ഞങ്ങളുടെ നടത്തത്തിലെ സംസാര വിഷയം..
(ഫ്‌ളാഷ് ബാക്കിന് ഇവിടെ അവസാനം)
മോഹൻലാൽ അവതരിപ്പിച്ചതിൽ ഏറ്റവും സാധാരണക്കാരന്റെ വേഷങ്ങളിലൊന്നാണ്മാണിക്യൻ..ഹാസ്യത്തിന്റെ, പ്രണയത്തിന്റെ, വിധേയത്വത്തിന്റെ, നിസ്സഹായവസ്ഥയുടെ ഭാവങ്ങളെല്ലാം അതീവ ഹൃദ്യമായി മോഹൻലാലിലൂടെ മിന്നി മറഞ്ഞപ്പോൾ മാണിക്യൻ എന്ന കഥാപാത്രം പ്രേക്ഷകരുടെ ഏറെ ഇഷ്ടം നേടി എന്നെന്നും ഓർക്കപ്പെടുന്നതായി മാറി. യശോദമ്മയ്ക്ക് പൊങ്കലിന് ഉടുക്കുവാൻ കസവ് പുടവ കൊടുത്ത ശേഷമുള്ള മാണിക്യന്റെ സംഭാഷണങ്ങളുള്ള രംഗവും അതിനൊപ്പം ഒഴുകിയെത്തുന്ന മിന്നാരത്തിലെ നിലാവെ മായുമൊ എന്ന പാട്ടിന്റെ ഈണത്തിലുള്ള പശ്ചാത്ത സംഗീതവും തേന്മാവിൻ കൊമ്പത്തിൽ ഏറെ ഇഷ്ടമുള്ള ഒന്നാണ്.
പ്രിയദർശൻ മുമ്പ് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുള്ള ഒരു കാര്യമാണ് മോഹൻലാലുമായി ഓരൊ സിനിമകൾ ചെയ്യുമ്പോഴും അത് വരെ കാണാത്ത പുതിയ ചില ഭാവങ്ങൾ മോഹൻലാലിൽ കാണാറുണ്ടെന്ന്. പ്രിയദർശന്റെ ആ അഭിപ്രായം അക്ഷരംപ്രതി ശരി വെയ്ക്കുന്നതാണ് തേന്മാവിൻ കൊമ്പത്തിലെ ചില രംഗങ്ങളിലെ മോഹൻലാലിന്റെ പ്രകടനം. അതിലൊന്നാണ് പപ്പുവിന്റെ കഥാപാത്രം 'താനാരാണെന്ന് തനിക്കറിയില്ലെങ്കിൽ താൻ എന്നോട് ചോദിക്ക്' എന്നൊക്കെ പറയുമ്പോൾ മോഹൻലാലിന്റെ മാണിക്യൻ അതിന് കൊടുക്കുന്ന റിയാക്ഷൻ, ഒന്നും മനസിലാകാതെ വാ പൊളിച്ച് നിന്ന് 'ഇയാളിത് എന്തോന്ന് പറയുന്നത്' എന്ന ഭാവം, ഗംഭീരമാണത്.
ഇന്നത്തെ ട്രോളുകളിൽ ഏറ്റവും കൂടുതൽ നിറയുന്നതും മേൽപ്പറഞ്ഞ ലാൽ ഭാവങ്ങൾ തന്നെയാണ്.ഭാഷ അറിയാത്തതുകൊണ്ട് ഒരു ചായയുടെ കാശ് മാത്രം എടുത്താൽ മതിയെന്ന് കടക്കാരനോട് പറഞ്ഞ് മനസിലാക്കാൻ കഴിയാതെയുള്ള നിസ്സഹായതയുടെ ഭാവം, ലേലു അല്ലു രംഗത്തിലെ നാണക്കേടിന്റെ ഭാവം,ഇതെല്ലാം മുമ്പെങ്ങും കാണാത്ത ലാൽ ഭാവങ്ങളായിരുന്നു. നിസ്സഹായതയുടെയും നാണക്കേടിന്റെയും ഭാവങ്ങൾ പ്രകടിപ്പിക്കുമ്പോൾ അതൊക്കെ പ്രേക്ഷകർക്ക് ചിരി സമ്മാനിക്കുകയും ചെയ്തു എന്നത് മോഹൻലാലിലെ അസാമാന്യ പ്രതിഭയെ ഒരിക്കൽ കൂടി അടയാളപ്പെടുത്തുന്നതാണ്.
മോഹൻലാലിനെ കൂടാതെ ശോഭന,നെടുമുടിവേണു,ശ്രീനിവാസൻ,കുതിരവട്ടം പപ്പു,കവിയൂർ പൊന്നമ്മ, കെപിഎസി ലളിത, സോണിയ, ശങ്കരാടി തുടങ്ങിയ നടീനടന്മാരൊക്കെ മികച്ച പ്രകടനമാണ് കാഴ്‌ച്ചവെച്ചത്. കാട്ടിൽ വെച്ചുള്ള രംഗങ്ങളിൽ വന്ന് പോകുന്ന പേരറിയാത്ത നടന്മാരുടെ മുഖം വരെ തേന്മാവിൻ കൊമ്പത്ത് കണ്ടവർ മറക്കില്ല. ഇതിൽ വലിയൊരു അവസരം ലഭിച്ചത് പഴയകാല നടി ഖദീജയ്ക്കാണ്. മലയാളത്തിലെ ഏറ്റവും പൊട്ടിച്ചിരി സൃഷ്ടിച്ച ശ്രീഹള്ളി രംഗത്തിൽ മോഹൻലാലിനോടൊപ്പം ഭാഗമാകുവാൻ അവർക്ക് സാധിച്ചു. മാഹൻലാൽ-ശോഭന ജോഡിക്ക് നിറഞ്ഞാടാനുള്ള ഒരുപാട് രംഗങ്ങളും തേന്മാവിൻ കൊമ്പത്തിൽ ഉണ്ടായിരുന്നു. സാധാരണ മിക്ക പ്രിയൻ-ലാൽ സിനിമകൾക്കുള്ള ആ പ്രത്യേകത തേന്മാവിൻ കൊമ്പത്തിനും ഉണ്ടായിരുന്നു. വീണ്ടും വീണ്ടും സിനിമ കാണാൻ പ്രേക്ഷകനെ പ്രേരിപ്പിക്കുന്ന പ്രത്യേകത.
തേന്മാവിൻ കൊമ്പത്തിന്റെ സവിശേഷതകളിലൊന്ന് ഗിരീഷ് പുത്തഞ്ചേരി-ബേണി ഇഗ്‌നേഷ്യസ് ടീമിന്റെ ശ്രവണസുന്ദരമായ പാട്ടുകളായിരുന്നു. മാഗ്‌ന സൗണ്ട് റിലീസ് ചെയ്ത പാട്ടുകളെല്ലാം സിനിമ ഇറങ്ങുന്നതിന് മുമ്പ് തന്നെ സൂപ്പർ ഹിറ്റായിരുന്നു. ഇതിൽ ഏറ്റവും പോപ്പുലർ ആയ പാട്ട് എം.ജി.ശ്രീകുമാറും ചിത്രയും മനോഹരമായി ആലപിച്ച 'കറുത്ത പെണ്ണേ' ആയിരുന്നു..രാമായണക്കാറ്റ് പോലെ തൊണ്ണുറുകളിലെ ഏറ്റവും ജനപ്രീതി നേടിയ പാട്ടുകളിലൊന്നാണ് 'കറുത്ത പെണ്ണേ' എന്ന് നിസംശയം പറയാം. തിയേറ്ററുകളിൽ ഈ പാട്ടിന് കിട്ടിയ കൈയടികൾ ആ ജനപ്രിയത വിളിച്ചോതുന്നതാണ്. 'കറുത്ത പെണ്ണേ' പാട്ട് ശരിക്കും ആ സിനിമയ്ക്ക് വേണ്ടി ഈണമിട്ട ഒന്നല്ല..രഞ്ജിനി കാസറ്റ്‌സിന് വേണ്ടി
ബേണി-ഇഗ്‌നേഷ്യസ്-എം.ജി.ശ്രീകുമാർ ടീം ഒന്നിച്ച 1991ലെ ഓണപ്പാട്ട് ആൽബത്തിലെ ഒരു പാട്ടായിരുന്നു 'കറുത്ത പെണ്ണേ'.
ആ പാട്ടിന്റെ പല്ലവിയിലെ അതേ വരികളും ഈണവുമാണ് തേന്മാവിൻ കൊമ്പത്തിൽ ഉള്ളത്. എന്നാൽ അനുപല്ലവിയിലെ വരികളും ഈണവും പുതിയതായി കൂട്ടി ചേർക്കുകയും ചെയ്തു. രഞ്ജിനി കാസറ്റ്‌സ് റിലീസ് ചെയ്ത ഉള്ളടക്കത്തിന്റെ ഓഡിയൊ കാസറ്റിൽ ഈ ഓണം ആൽബത്തിന്റെ പരസ്യം ഉണ്ടായിരുന്നു, അപ്പോഴാണ് കറുത്ത പെണ്ണേ പാട്ട് ആദ്യമായി കേട്ടതും..തേന്മാവിൻ കൊമ്പത്തിലെ മറ്റൊരു മനോഹരമായ പാട്ട് ആയിരുന്നു 'കള്ളി പൂങ്കുയിലേ'..ലളിതമായ വരികളാൽ,വശ്യമായ ഈണത്താൽ സിനിമയുടെ കഥയോടും സന്ദർഭത്തിനോടും അത്രമാത്രം ഇഴുകി ചേർന്ന പാട്ടായിരുന്നു 'കള്ളി പൂങ്കുയിലേ'..മറ്റ് മൂന്ന് പാട്ടുകളും മികച്ച നിലവാരം പുലർത്തിയെങ്കിലും കോപ്പിയടി ആരോപണം ആ ഗാനങ്ങളുടെ മേൽ ഉണ്ടായിരുന്നു.
1994ലെ മികച്ച സംഗീത സംവിധായകർക്കുള്ള സംസ്ഥാന അവാർഡ് ബേണി-ഇഗ്‌നേഷ്യസ് നേടിയിരുന്നു, ഒപ്പം അത് വിവാദം ആകുകയും ചെയ്തു. തേന്മാവിൻ കൊമ്പത്തിന്റെ ഓഡിയൊ കാസറ്റ് റൈറ്റ് അന്നത്തെ റെക്കോർഡ് തുകയ്ക്ക് നേടിയ മാഗ്‌ന സൗണ്ട് കാസറ്റ് വിൽപ്പനയിലും റെക്കോർഡ് ഇട്ടു. ചിത്രത്തിനും ഹിസ് ഹൈനസ് അബ്ദുള്ളയ്ക്ക് ശേഷം ഏറ്റവും കൂടുതൽ കാസറ്റ് വിൽപ്പന നടന്നിട്ടുള്ളത് തേന്മാവിൻ കൊമ്പത്തിന്റെതാണ്. പാട്ടുകൾ പോലെ തന്നെ സിനിമയോട് ചേർന്ന് നിന്ന് രംഗങ്ങൾക്ക് കൂടുതൽ മികവ് നല്കിയവയായിരുന്നു എസ്‌പി.വെങ്കിടേഷ് ഒരുക്കിയ മനോഹരമായ പശ്ചാത്ത സംഗീതവും..
തേന്മാവിൻ കൊമ്പത്തിനെ അതി മനോഹരമായ ഒരു സിനിമയാക്കി മാറ്റിയതിൽ തിരക്കഥാകൃത്തും സംവിധായകനുമായ പ്രിയദർശനും നടീനടന്മാർക്കും ഒപ്പം തന്നെ അതിലെ മുഖ്യ സാങ്കേതിക പ്രവർത്തകരും വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ക്യാമറ കൊണ്ട് കവിത രചിച്ചു എന്നൊക്കെ പറഞ്ഞ് കേട്ടിട്ടുണ്ടെങ്കിലും അത് ശരിക്കും പ്രേക്ഷകർ അനുഭവിച്ചറിഞ്ഞത് കെ.വി.ആനന്ദ് തന്റെ ക്യാമറ കണ്ണിലൂടെ ഒപ്പിയെടുത്ത നയന മനോഹരമായ ദൃശ്യങ്ങളിലൂടെയാണ്. ഛായാഗ്രാഹകനും സംവിധായകനും ദൃശ്യ ഭംഗിയാർന്ന ഫ്രെയിമുകൾ ഒരുക്കാൻ കഥയ്ക്ക് ചേർന്ന മികച്ച പശ്ചാത്തലം തയ്യാറാക്കിയ കലാ സംവിധായകൻ സാബു സിറിളിന്റെ അന്നേ വരെയുള്ള ഏറ്റവും മികച്ച വർക്കായിരുന്നു തേന്മാവിൻ കൊമ്പത്ത്. ഇരുവരുടെയും തേന്മാവിൻ കൊമ്പത്തിലെ മികച്ച വർക്ക് ദേശീയ തലത്തിൽ തന്നെ അംഗീകരിക്കപ്പെട്ടു.
1994 ലെ മികച്ച ഛായാഗ്രാഹകനുള്ള അവാർഡ് കെ.വി.ആനന്ദും മികച്ച കലാ സംവിധായകനുമുള്ള അവാർഡ് സാബു സിറിളും കരസ്ഥമാക്കി. കിലുക്കത്തിലൂടെ മലയാള സിനിമയിലെ പരമ്പരാഗത ശബ്ദലേഖനത്തിൽ മാറ്റങ്ങൾ കൊണ്ട് വന്ന് പ്രേക്ഷകർക്ക് പുതിയ അനുഭവം നല്കിയ ദീപൻ ചാറ്റർജി തേന്മാവിൻ കൊമ്പത്തിലും തന്റെ മികവ് പുലർത്തി. ഗായത്രി അശോകൻ രൂപകൽപ്പന ചെയ്ത പോസ്റ്ററുകളും വളരെ മനോഹരവും ആകർഷകവും ആയിരുന്നു. രാജു-ശെൽവി ടീമിന്റെ നൃത്ത സംവിധാനവും ത്യാഗരാജന്റെ സംഘട്ടന സംവിധാനവും സിനിമയ്ക്ക് ഭംഗി നല്കിയ മറ്റ് ഘടകങ്ങളാണ്. രണ്ട് ദേശീയ അവാർഡുകൾ കൂടാതെ 1994ലെ ഏറ്റവും ജനപ്രീതിയും കലാമൂല്യവും ഉള്ള സിനിമ അവാർഡ് അടക്കം മൊത്തം അഞ്ച് കേരള സംസ്ഥാന അവാർഡുകൾ തേന്മാവിൻ കൊമ്പത്ത് വാരിക്കൂട്ടി. കൂടാതെ തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലേക്ക് തേന്മാവിൻ കൊമ്പത്ത് റീമേക്ക് ചെയ്യുകയും ചെയ്തു. തമിഴ് റീമേക്കായ രജിനിക്കാന്തിന്റ മുത്തു തേന്മാവിൻ കൊമ്പത്ത് നേടിയ പോലെ തന്നെ വലിയ വിജയം നേടുകയും ചെയ്തു.
പ്രിയദർശൻ സിനിമകൾ, തൊരു സംഘം ചെറുപ്പക്കാരുടെ കൂട്ടായ്മ ആയിരുന്നു, ്യാമറയ്ക്ക് മുന്നിലായാലും പിന്നിലായാലും..ക്യാമറയ്ക്ക് മുന്നിൽ സ്ഥിരമായി മോഹൻലാൽ,ശങ്കർ, ശീനിവാസൻ, മുകേഷ്, രാജു തുടങ്ങിയവരുടെ യുവനിര,ക്യാമറയ്ക്ക് പിന്നിൽ എസ്.കുമാർ,സാബു സിറിൾ,എം.ജി.ശ്രീകുമാർ തുടങ്ങിയവരുടെ നിര..എന്നാൽ ഇതിൽ നിന്നൊക്കെ വ്യത്യസ്തമായി ഈ യുവനിരയുമായി തലമുറകളുടെ വ്യത്യാസം ഉള്ള ഒരു സാങ്കേതിക പ്രവർത്തകൻ ഈ പ്രിയദർശൻ കൂട്ടുക്കെട്ടിൽ ഉണ്ടായിരുന്നു,എഡിറ്റർ ആയ എൻ.ഗോപാലകൃഷ്ണൻ, തേന്മാവിൻ കൊമ്പത്തിന്റെ നിർമ്മാതാവ്..പ്രിയദർശന്റെ ആദ്യ സിനിമയായ പൂച്ചയ്‌ക്കൊരു മൂക്കുത്തി മുതൽ ഭൂൽ ഭൂല്ലയ്യ വരെയുള്ള ഒട്ടുമിക്ക മലയാളം,തമിഴ്,തെലുങ്ക്,ഹിന്ദി സിനിമകളുടെയും എഡിറ്റിങ്ങ് നിർവ്വഹിച്ചിരിക്കുന്നത് എൻ.ഗോപാലകൃഷ്ണനാണ്..പ്രിയദർശൻ സിനിമകളിലെ ഹാസ്യ രംഗങ്ങളും പ്രണയ രംഗങ്ങളും ഗാന രംഗങ്ങളും ആക്ഷൻ രംഗങ്ങളും ഒക്കെ തിയേറ്ററിൽ ആഘോഷമാക്കുന്നതിൽ,ഇത്രമാത്രം പ്രിയങ്കരമാക്കുന്നതിൽ എൻ.ഗോപാലകൃഷ്ണന്റെ എഡിറ്റിങ്ങ് പാറ്റേൺ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്..
കേരളത്തിലെ 27 എ ക്ലാസ് തിയേറ്ററുകളിൽ മെയ് 13ന് റിലീസ് ചെയ്ത തേന്മാവിൻ കൊമ്പത്ത് മികച്ച അഭിപ്രായത്തോടെവൻ ഇനീഷ്യൽ കളക്ഷനും ലോങ്ങ് റണ്ണും നേടി 1994 ൽ ഏറ്റവും സാമ്പത്തിക വിജയം നേടിയ സിനിമയായി മാറി.. ചെറുപ്പക്കാരെയും കുടുംബ പ്രേക്ഷകരെയും ഒരു പോലെ ആകർഷിച്ച തേന്മാവിൻ കൊമ്പത്ത് റിലീസ് ചെയ്ത എല്ലാ തിയേറ്ററുകളിലും 50 ദിവസവും 9 തിയേറ്ററുകളിൽ 100 ദിവസവും 3 തിയേറ്ററുകളിൽ 125 ദിവസവും 1 തിയേറ്ററിൽ 150 ദിവസവും പ്രദർശിപ്പിച്ചു.
എ ക്ലാസ് തിയേറ്ററുകളിലെ പോലെ തന്നെ വളരെ വലിയ വിജയമാണ് ബി,സി ക്ലാസ് തിയേറ്ററുകളിലും തേന്മാവിൻ കൊമ്പത്തിന് ലഭിച്ചത്..ഈ സിനിമ വിഷുവിന് റിലീസായിരുന്നുവെങ്കിൽ കിലുക്കത്തിന്റെയും മണിച്ചിത്രത്താഴിന്റെയും ഒക്കെ കളക്ഷൻ റെക്കോർഡ് പഴങ്കഥ ആകുമായിരുന്നു. താരതമ്യേന ചെറിയൊരു വിതരണ കമ്പനിയായ സൂര്യ സിനി ആർട്‌സിലൂടെ റിലീസ് ചെയ്തിട്ടും മൂന്നാം വാരം മുതൽ പ്രതികൂല കാലാവസ്ഥ ആയിരുന്നിട്ടും തേന്മാവിൻ കൊമ്പത്ത് നേടിയ ഈ ബ്ലോക്‌ബസ്റ്റർ വിജയം അതിന്റെ ജനപ്രീതിയെ അടിവരയിട്ട് സൂചിപ്പിക്കുന്നു. എന്റെ നാട്ടിലും തേന്മാവിൻ കൊമ്പത്ത് നൂറ് ദിവസത്തോളം പ്രദർശിപ്പിച്ചു, കൊടുങ്ങല്ലൂർ മുഗൾ തിയേറ്ററിൽ,നാല് പ്രാവശ്യം സിനിമ കാണുകയും ചെയ്തു..
മുപ്പതിലധികം സിനിമകളിലൂടെ സഞ്ചരിച്ച് പ്രിയൻ-ലാൽ കൂട്ടുക്കെട്ട് ഇന്ന് എത്തി നില്ക്കുന്നത് മികച്ച സിനിമയ്ക്കുള്ള ദേശീയ അവാർഡ് നേടിയ, മലയാളത്തിലെ ഏറ്റവും വലിയ ബജറ്റിൽ നിർമ്മിച്ച മരക്കാർ എന്ന സിനിമയിലാണ്. മരക്കാരിലൂടെ കലാമൂല്യവും സാങ്കേതിക മികവും ഒത്തിണങ്ങിയ ഒരു ദൃശ്യവിസ്മയം പ്രിയൻ-ലാൽ കൂട്ടുക്കെട്ട് പ്രേക്ഷകർക്കായി സമ്മാനിക്കുമെന്നും, ബോക്‌സ് ഓഫീസിൽ പുതിയ റെക്കോഡുകൾ രചിക്കുമെന്നും,മലയാള സിനിമയുടെ കീർത്തി ഒരിക്കൽ കൂടി ഇന്ത്യയൊട്ടുക്കും അലയടിക്കുമെന്നും നമുക്ക് പ്രത്യാശിക്കാം.
Stories you may Like
- പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുത്ത് ഡോ. ഇമാം ഉമർ അഹമ്മദ് ഇല്യാസി
- ഉന്നതരെ ഒഴിവാക്കി പിഎസ്സി പരീക്ഷാ തട്ടിപ്പിൽ ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം
- പി എസ് സി കോൺസ്റ്റബിൾ പരീക്ഷാ തട്ടിപ്പ് കേസിൽ അട്ടിമറിയോ?
- പി എസ് സി പരീക്ഷാ തട്ടിപ്പ് കേസിൽ 6 പ്രതികൾക്ക് മേൽ കുറ്റം ചുമത്തി
- പിൻഗാമിക്ക് 29 വർഷം തികയുമ്പോൾ സഫീർ അഹമ്മദിന്റെ കുറിപ്പ്
- TODAY
- LAST WEEK
- LAST MONTH
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- തെറിക്കുത്തരം മുറിപ്പത്തൽ എന്നതാണ് സിപിഎം ആഗ്രഹിക്കുന്നതെങ്കിൽ എന്റെ ഭാഷാശൈലി അതല്ലെന്ന് ഡീൻ കുര്യാക്കോസ്; എംഎം മണിയുടേത് സമാനതകളില്ലാത്ത വ്യക്തി അധിക്ഷേപം; തിരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് പരാതി നൽകിയേക്കും; 'ഷണ്ഡനും പെണ്ണുപിടിയനും' സിപിഎമ്മിന് തലവേദനയാകും; മണിയാശാൻ ചർച്ചകളിൽ
- ഒഎൽഎക്സിൽ വിൽപ്പനയ്ക്ക് വച്ച കാർ ടെസ്റ്റ് ഡ്രൈവിന് വാങ്ങിയത് ഗൂഢാലോചന; മുൻഭാര്യയോടും ഭർത്താവിനോടുമുള്ള വിരോധം തീർക്കാൻ എല്ലാം ആസൂത്രണം ചെയ്തത് ചീരാലിലെ മുഹമ്മദ് ബാദുഷാ; മോൻസിയിലേക്ക് അന്വേഷണം എത്തിയത് നിർണ്ണായകമായി; ബത്തേരിയിലേത് സമാതകളില്ലാത്ത പക; പൊലീസിന് കൈയടിക്കാം
- സഹകരിച്ചില്ലെങ്കിൽ മാർക്ക് കുറയ്ക്കും; വെവയ്ക്കിടെ മെഡിക്കൽ വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി
- ബിജെപിക്ക് ബോണ്ട് സ്വീകരിക്കാൻ ചട്ടം മറി കടന്ന് കേന്ദ്ര സർക്കാർ അനുമതി നൽകിയെന്ന് റിപ്പോർട്ട്; ബംഗ്ലൂരുവിൽ നിന്നും 10 കോടിയുടെ ബോണ്ടാണ് ചട്ടം ഇളവ് ചെയ്ത് ഇത്തരത്തിൽ ബിജെപി സ്വീകരിച്ചത് എന്ന് ആരോപണം; പിഎം കെയറിലും മോദിയെ കുടുക്കാൻ കോൺഗ്രസ്; ആര് ആർക്ക് പണം നൽകിയെന്നത് നിർണ്ണായകമാകും; ആളിക്കത്തി ബോണ്ട് വിവാദം
- ലണ്ടനിലേക്കുള്ള കുടിയേറ്റം വർദ്ധിച്ച് കരകവിഞ്ഞ് പൊട്ടാറായ അവസ്ഥയിലെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്; ലണ്ടനിലെ പ്രധാന സിറ്റി പ്രദേശങ്ങളിൽ താമസിക്കുന്നവർ ഒരു കോടിയിലേറെ, ഉയർന്ന ജീവിത ചെലവും വീടു വാടകയും ലണ്ടനിലെ ജീവിതം കൂടുതൽ ദുസ്സഹമാക്കുമ്പോൾ
- 39 ഡിഗ്രി ചൂടിലും ആവേശം ചോരാതെ അണികളുടെ ആവേശം; പ്രധാനമന്ത്രിയെ ഒരു നോക്ക് കാണാനായി കാത്തുനിന്ന ജനാവലി അദ്ദേഹത്തെ പുഷ്പവൃഷ്ടി നടത്തിയും വന്ദേമാതരം വിളിച്ചും സ്വീകരിച്ചു; പാലക്കാടിനെ ഇളക്കി മറിച്ച് മോദിയുടെ റോഡ് ഷോ
- കിരണും ലക്ഷ്മിയും വിവാഹിതരായത് വീട്ടുകാരുടെ എതിർപ്പ് മറികടന്ന്; ലക്ഷ്മിയുടെ ബിരുദ പഠനത്തെ ഭർത്താവും വീട്ടുകാരും എതിർത്തു; ലക്ഷ്മിയുടെ മരണം പഠനം മുടങ്ങിയതിലുള്ള നിരാശ മൂലമാകാമെന്ന് പൊലീസ്
- വിദേശ നഴ്സുമാരെ അമിതമായി വേണ്ടെന്നു ബ്രിട്ടന്റെ നയവിദഗ്ധയായ നഴ്സിങ് ഓഫീസർ; മലയാളി നഴ്സുമാർക്ക് മുൻപിൽ വാതിൽ അടയുമോ? സർക്കാരിന് വേണ്ടി റൂത് മേ പറയുന്നത് റിക്രൂട്ടിങ് കുറയ്ക്കണം എന്നു തന്നെ; യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- സുഹൃത്തിനെ കാണാനെത്തിയ മലയാളി യുവാവിനെ കാത്തിരുന്നത് ആകസ്മിക മരണം; വെയിൽസിലെ ബ്രഹ്മോവരിൽ മരിച്ചത് പാലക്കാട് സ്വദേശി രാജേഷ്; രണ്ടു പതിറ്റാണ്ടായി യുകെ മലയാളിയായ രാജേഷ് മരണത്തിനു കീഴടങ്ങുമ്പോൾ നിസ്സഹായതയോടെ കുടുംബം
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
- 8,200 കോടി വിറ്റുവരവുള്ള ചേരി! പത്തുലക്ഷത്തോളം താമസക്കാർ; ഹാജിമസ്താനും, ദാവൂദടക്കമുള്ള ഡോണുകൾ വളർന്ന മണ്ണ്; കാമാട്ടിപുരയിലെ വേശ്യാലയങ്ങളും മാറുന്നു; അദാനിക്ക് വേണ്ടത് 17 വർഷം; ലോകത്തിലെ ഏറ്റവും വലിയ ചേരി നിർമ്മാർജന പദ്ധതിക്ക് ധാരാവിയിൽ തുടക്കമാവുമ്പോൾ
- സിനിമയിലെ സെക്സ് രംഗത്തിന്റെ പൂർണതയ്ക്ക് വേണ്ടി സഹതാരവുമായി കിടക്കപങ്കിടാൻ ഇവാൻസ് നിർബന്ധിച്ചു; ആരോപണവുായി ഷാരോൺ സ്റ്റോൺ
- 'നിനക്ക് ഇത്ര തടിയില്ലേടാ, പോയി കിളച്ചു തിന്നുകൂടേയെന്ന്' ചോദിച്ചത് അഞ്ജു കൃഷ്ണയെന്ന് ആരോപണം; ക്രിക്കറ്റ് ബാറ്റും ഹോക്കി സ്റ്റിക്കും കൊണ്ട് തല്ലിയത് എസ് എഫ് ഐ ജില്ലാ നേതാവെന്നും ആക്ഷേപം; അക്ഷയ്ക്കെതിരേയും മൊഴി; സ്വർണ്ണ മാലയും പേഴ്സും മോഷ്ടിച്ചതും സഖാക്കൾ! എസ് എഫ് ഐ പ്രതിരോധത്തിലേക്ക്
- സിപിഎം നടത്തിയത് കോടികളുടെ കള്ളപ്പണ ഇടപാടോ? ഇഡിയുടെയും ഇൻകംടാക്സിന്റെയും അന്വേഷണം സിപിഎം ദേശീയ നേതൃത്വത്തിലേക്ക്; യെച്ചൂരിയെ ഇൻകം ടാക്സ് ചോദ്യം ചെയ്യും; നൂറ് കണക്കിന് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം
- എസ് എഫ് ഐ രാഷ്ട്രീയത്തെ നെഞ്ചുവിരിച്ച് എതിർത്ത കെ എസ് യുക്കാരൻ; മസിലുപിടിത്തമില്ലാത്ത കൗൺസിലറെ തോൽപ്പിക്കാൻ കഴിയാത്തതിനാൽ പുനഃസംഘടനയിലൂടെ വാർഡ് ഇല്ലാതാക്കിയ എതിരാളി രാഷ്ട്രീയം; കരുണാകരന്റെ വൽസല ശിഷ്യൻ; ഇനി തമ്പാനൂർ സതീഷ് ബിജെപിക്കാരൻ
- ഒസിഐ കാർഡ് ഉണ്ടെങ്കിൽ എന്തും ചെയ്യാമെന്ന ധാരണയിൽ ഇനി ഇന്ത്യയിൽ എത്തണ്ട; അവർ ഇനി വിദേശ പൗരന്മാർ തന്നെ; കേന്ദ്രം കടുപ്പിക്കുകയാണ്; കർക്കശ നിലപാടിലേക്ക് ഇന്ത്യൻ സർക്കാർ; തിരഞ്ഞെടുപ്പ് കാലത്തു നാട്ടിലെത്തുന്ന മലയാളി ഒസിഐ കാർഡ് ഉടമകൾ ശ്രദ്ധിക്കണം
- ഡ്രൈവിങ് സ്കൂളുകളുടെ വക്കാലത്തുമായി എളമരം എത്തി; ഇനി എല്ലാം തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഡ്രൈവിങ് സ്കൂൾ ഉടമകളുടെ മനസ്സ് അറിഞ്ഞ് മാത്രം തീരുമാനം; മന്ത്രി ഗണേശ്കുമാർ കൊണ്ടുവന്ന ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരങ്ങൾ നടക്കില്ല; അഴിമതി കുറയ്ക്കാനുള്ള പദ്ധതിക്ക് 'ചെക്ക്' പറഞ്ഞ് മുഖ്യമന്ത്രി; ഗണേശന്റെ നീക്കം നിർണ്ണായകം
- ബൈക്കിൽ ലിഫ്റ്റ് കൊടുത്തു; ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ തോട്ടിൽ തള്ളിയിട്ട് തല ചവിട്ടി താഴ്ത്തിയ ശേഷം കവർച്ച; സിസിടിവിയിൽ പതിഞ്ഞത് നിർണ്ണായകമായി; പേരാമ്പ്രയിലെ അനുവിനെ കൊന്നത് സ്ഥിരം മോഷ്ടാവ്; ബലാത്സംഗക്കേസിലും പ്രതി; കൊണ്ടോട്ടിക്കാരൻ എത്തിയത് മോഷണ ബൈക്കിൽ; പ്രതിയെ പിടിച്ച് പൊലീസ്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 'ത്രിവർണ്ണപതാക പൈശാചികം; അല്ലാഹുവിന്റെയടുത്ത് അതിന് ഒരു വിലയുമില്ല''; ഫ്രഞ്ച് പതാകയെ നിന്ദിച്ച മുസ്ലിം പണ്ഡിതൻ ഇമാം മജൂബിയെ നാടുകടത്തി; പുറത്താക്കപ്പെട്ടത് ടൂണീഷ്യയിൽ നിന്ന് വന്ന് 38 വർഷമായി ഫ്രാൻസിൽ താമസിക്കുന്നയാൾ; ഭീകരതയോട് സന്ധിയില്ലാതെ മാക്രോൺ സർക്കാർ
- തിരുവല്ല കെ എസ് ആർ ടി സി സ്റ്റാന്റിലെത്തിയ പെൺകുട്ടി അവിടെ നിന്നും യൂണിഫോം മാറ്റി കളർ ഡ്രസ് ധരിച്ച് രണ്ട് യുവാക്കൾക്കൊപ്പം ബസിൽ യാത്ര; സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി; പെൺകുട്ടിയെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ കൊണ്ടാക്കി യുവാവ് മുങ്ങി; ഒരാൾ പിടിയിൽ; തിരുവല്ലയിലെ പെ്ൺകുട്ടിയെ തിരിച്ചു കിട്ടുമ്പോൾ
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- അൽ മുക്താദിർ ജൂവലറി ഗ്രൂപ്പിന്റെ വിവിധ ഷോറുമുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; തിരുവനന്തപുരത്തെയും കൊച്ചിയിലെയും അടക്കം എട്ടുഷോറൂമുകളിൽ പരിശോധന; ഐടി റെയ്ഡ് ഡിസംബറിൽ നടന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അധികൃതരുടെ പരിശോധനയ്ക്ക് പിന്നാലെ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍