രണ്ട് രൂപ കുറഞ്ഞ കാലിത്തീറ്റ വാങ്ങാൻ 25 രൂപയുടെ പെട്രോൾ കത്തിച്ച് യാത്ര; വെണ്ടയ്ക്ക പറിക്കാൻ പോകുന്ന യുവകർഷകർ! നെയ്യുള്ള ഇറച്ചി തേടി കറങ്ങിയയാൾ കുടങ്ങിയ് മജിസ്ട്രേട്ടിന്റെ മുന്നിൽ; ബാർബർ ഷോപ്പില്ലെങ്കിലും മുടിവെട്ടാൻ പോകുന്നവരും; ലോക്ഡൗണിൽ കറങ്ങാൻ ചില വിചിത്ര കാരണങ്ങൾ!
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ലോക്ക്ഡൗൺ കാലത്ത് നിരത്തിൽ ഇറങ്ങരുതെന്ന് പറഞ്ഞാലും വീട്ടിലിരിക്കാതെ ചുറ്റിത്തിരിയുന്ന നിരവധി പേരെ ഇപ്പോഴും കാണാം. പലയിടങ്ങളിലായി ഇത്തരക്കാർ പൊലീസ് വലയിൽ വീണു. പല വ്യത്യസ്തമായ കാരണങ്ങളാണ് ഓരോരുത്തർക്കും ബോധിപ്പിക്കാനുണ്ടായിരുന്ന്ത. പരിപ്പുവട തിന്നാൻ മോഹം തോന്നി തേടിയിറങ്ങിയവർ, ബാർബർഷോപ്പ് ഇല്ലെങ്കിലും തലമുടി വെട്ടാൻ പോയവർ. ഇങ്ങനെ നിരവധി പേരാണ് പൊലീസ് വലയിൽ പോയിചാടിയത്. ഇത്തവണത്തെ ലോക്ഡൗണിലും കേസെടുത്തും ശകാരിച്ചും ബോധവൽക്കരണം നടത്തിയും പൊലീസ് പെടാപ്പാടു പെടുകയാണ്.
കൊച്ചി ഒരാൾ മഞ്ഞുമ്മലിൽ നിന്നാണു കളമശേരിയിൽ എത്തിയത് . ആവശ്യം കാലിത്തീറ്റ വാങ്ങണം. മഞ്ഞുമ്മലിൽ കിട്ടില്ലേ എന്നു ചോദിച്ചപ്പോൾ അവിടത്തേക്കാൾ 2 രൂപ കുറച്ച് കളമശേരിയിൽ കിട്ടുമെന്നു മറുപടി. 2 രൂപയുടെ ലാഭത്തിനു വേണ്ടി മഞ്ഞുമ്മലിൽ നിന്നു 25 രൂപയുടെ പെട്രോൾ കത്തിക്കണോ എന്ന ചോദ്യത്തിന് അത്രയ്ക്കു ചിന്തിച്ചില്ലെന്ന് ഉത്തരം.
ഇടപ്പള്ളി ടോൾ വ്യാപാരമേഖലയാണ്. അവിടെ നിന്നു പലചരക്കു സാധനങ്ങൾ വാങ്ങാതെ ലാഭം നോക്കി ഗൃഹനാഥൻ കാറുമായെത്തിയതു കിലോമീറ്ററുകൾ താണ്ടി സൗത്ത് കളമശേരിയിൽ. ഇവിടെ മൊത്തവ്യാപാരക്കടയിൽ നിന്നു ചില്ലറ വിൽപനയ്ക്കു മൊത്തവ്യാപാരത്തിൽ നിശ്ചയിച്ചിട്ടുള്ള വിലയേ ഈടാക്കൂ എന്ന പ്രത്യേകതയാണ് ഇദ്ദേഹത്തെ ആകർഷിച്ചത്.
പിറവം രാമമംഗലത്ത് പൊലീസിനു മുന്നിൽ അപ്രതീക്ഷിതമായാണ് ഒരു കാർ വന്നു പെട്ടത്. 'മുടിവെട്ടാൻ പോവുകയാ സാറെ.' ലോക്ഡൗൺ സമയത്ത് ബാർബർ ഷോപ്പ് ഇല്ലെന്നു പൊലീസ്. 'വല്യച്ഛന്റെ മകനാണു മുടിവെട്ടുന്നത്'. തട്ടിപ്പു മനസിലാക്കിയ പൊലീസ് വാഹനം പിടിച്ചെടുത്തു സ്റ്റേഷനിൽ എത്തിച്ചു. കേസെടുത്തപ്പോഴേക്കും ഭാര്യ സ്ഥലത്തെത്തി. പൊലീസ് ചെയ്തത് വളരെ നല്ല കാര്യമാണെന്നായിരുന്നു അവരുടെ നിലപാട്. പല വട്ടം താൻ മുന്നറിയിപ്പു നൽകിയെങ്കിലും ഭർത്താവ് കൂട്ടാക്കിയില്ലെന്നും അവർ പറഞ്ഞു. ഭാര്യയുടെ ജാമ്യത്തിൽ ഭർത്താവിനെ വിട്ടയച്ചു.
നെയ്യുള്ള ഇറച്ചി തേടി കറങ്ങിയയാൾ വരാപ്പുഴയിൽ െസക്ടറൽ മജിസ്ട്രേട്ടിനു മുന്നിൽ കുടുങ്ങി. വീടിന്റെ സമീപത്തെ ഇറിച്ചിക്കടയിൽ നെയ്യുള്ള ഇറച്ചി ലഭ്യമല്ലെന്നായിരുന്നു വിശദീകരണം. വിജനമായ റോഡിൽ ഡ്രൈവിങ് പഠിക്കാനിറങ്ങിയ ദമ്പതിമാരും ഇവിടെ പരിശോധനയിൽ കുടുങ്ങി. മറ്റൊരാളുടെ കാര്യം അരിവാങ്ങാൻ ഇറങ്ങിയതാണ്. വിലപിടിപ്പുള്ള കാറുമായി എത്തിയ മഡിയൻ സ്വദേശി പറഞ്ഞത് പ്രത്യേക തരം അരിയുടെ ഭക്ഷണം മാത്രമേ താൻ കഴിക്കൂ എന്നാണ്. ഇത് വാങ്ങാൻ വേണ്ടിയാണ് അദ്ദേഹം കാറുമായി നഗരത്തിൽ ഇറങ്ങിയത്. ഇദ്ദേഹത്തെ പൊലീസ് പിന്നീട് തിരിച്ചയച്ചു. സിഗരറ്റ് വലിക്കാനായി നഗരത്തിലേക്ക് ഇറങ്ങിയ ആളുകളെയും പൊലീസ് വിരട്ടി വിട്ടു.
പ്രമുഖന്റെ വീട്ടിലേക്ക് മീൻ വാങ്ങാനാണ് മറ്റൊരാൾ വാഹനവുമായി ഇറങ്ങിയത്. ഇദ്ദേഹത്തെയും പൊലീസ് തിരിച്ചയച്ചു. കാസർകോട് ആലമ്പാടി സ്വദേശികളായ രണ്ടു യുവാക്കൾ ചെറുവത്തൂരിൽ നിന്നു പഴയ ബൈക്ക് വാങ്ങി തിരികെ പോകും വഴി മൂലക്കണ്ടത്ത് പൊലീസ് പിടിയിലായി. നഗരത്തിലേക്ക് കറങ്ങാൻ ഇറങ്ങിയ യുവാക്കളെയും പൊലീസ് മടക്കി അയച്ചു. ഇന്നലെ അഗ്നിരക്ഷാ സേനയ്ക്ക് കീഴിലെ 20 സിവിൽ ഡിഫൻസ് അംഗങ്ങളും ചെക്ക് പോയിന്റുകളിൽ പൊലീസിനെ സഹായിക്കാൻ ഉണ്ടായിരുന്നു.
കൊച്ചി സിറ്റി പൊലീസ് ജില്ലാ പരിധിയിലെ ഒരു ഇ പാസിനുള്ള അപേക്ഷകളും കോമഡിയാണ്: വെണ്ടയ്ക്ക പറിക്കാൻ പോകണം. എവിടേക്കാണു പോകേണ്ടതെന്ന്, തൃക്കാക്കര മേഖലയിൽ നിന്നുള്ള അപേക്ഷയിലുണ്ടായിരുന്നില്ല. ഇ പാസിനുള്ള ഇത്തരം കൗതുകങ്ങളടക്കമുള്ള നൂറു കണക്കിന് അപേക്ഷകളാണ് സിറ്റി, റൂറൽ പൊലീസ് ജില്ലാ പൊലീസ് മേധാവികളുടെ ഓഫിസുകളിൽ പ്രതിദിനം ലഭിക്കുന്നത്. നഗരത്തിലെ ഒരു വനിതയുടെ ആവശ്യം, അമ്മയുടെ വീട്ടിലേക്കു പോകണമെന്നാണ്.
ഓൺലൈൻ ആയി ക്ലാസ് എടുക്കാനുണ്ടെന്നും അതിനു ഭർത്താവിന്റെ വീട് അനുയോജ്യമല്ലെന്നുമാണു വനിതയുടെ വാദം. യാത്രയ്ക്കുള്ള ഇ പാസിനായി അപേക്ഷിക്കുന്നവരിൽ ഡോക്ടർമാരും നഴ്സ്മാരും അഗ്നിരക്ഷാ സേനാംഗങ്ങളുമുണ്ട്. സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരും നഴ്സ്മാരുമാണ് ഇതിലധികം പേരും. ഇവർക്കാർക്കും ജോലി സ്ഥലത്തേക്കും തിരിച്ചും പാസ് േവണ്ട. ഇ പാസിനായി സിറ്റി പൊലീസിൽ ഇതിനകം ലഭിച്ച അപേക്ഷകളിൽ രണ്ടായിരത്തോളം പേർ അവശ്യ സേവനമെന്ന നിലയിൽ യാത്രാ പാസ് ആവശ്യമില്ലാത്തവരാണ്.
ആശുപത്രിയിൽ പോകണമെന്ന ആവശ്യമുയർത്തി അപേക്ഷിക്കുന്നവരാണ് അധികവും. എന്നാൽ, ചില അപേക്ഷകരെ ഫോണിൽ വിളിച്ചു തിരക്കിയപ്പോഴാണു രസം. കാണിക്കേണ്ട ഡോക്ടറേതാണെന്നും പോകേണ്ട ആശുപത്രിയേതാണെന്നും മാത്രമല്ല, അസുഖം എന്താണെന്നു പോലും അറിയാത്ത 'രോഗി'കളേറെ. അത്യാവശ്യമായി ആശുപത്രിയിൽ പോകേണ്ടവർക്കു മെഡിക്കൽ രേഖകളും തിരിച്ചറിയൽ കാർഡും സത്യവാങ്മൂലവും മതിയെന്നു പൊലീസ്.
ജോലി ചെയ്യാനുള്ള യാത്രയെന്നാണു മറ്റു ചിലർ കാണിക്കുന്നത്. പക്ഷേ, എവിടെ, എന്തു ജോലിയെന്നു പലരും വ്യക്തമാക്കില്ല. വാഹനത്തിന്റെ നമ്പർ, തിരിച്ചറിയൽ കാർഡ് നമ്പർ തുടങ്ങിയവയില്ലാതെ അപേക്ഷിക്കുന്നവരുമുണ്ട്. 3 ദിവസത്തിനിടെ സിറ്റിയിൽ ലഭിച്ച 11,800 ഇ പാസ് അപേക്ഷകളിൽ 455 എണ്ണം മാത്രമാണ് അനുവദിച്ചത്. എറണാകുളം റൂറലിലാകട്ടെ, 20,692 അപേക്ഷകളാണു ലഭിച്ചത്. അനുവദിച്ചതാകട്ടെ, 2603എണ്ണവും.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍