പാഴായത് പതിനായിരം പച്ച ലഡു; കുത്തുപറമ്പിലെ തോൽവിയെ കുറിച്ച് മുസ്ലിം ലീഗ് അന്വേഷണം; പൊട്ടങ്കണ്ടിക്ക് പാര വെച്ചവരിൽ സ്വന്തം പാർട്ടിക്കാരോ? ലീഗ് കേന്ദ്രങ്ങളിലെ വോട്ട് കുറയൽ ഗൗരവത്തോടെ എടുത്ത് നേതൃത്വം; താൽപ്പര്യമില്ലാതിരുന്നിട്ടും നിർത്തി കാലുവാരിയതിനെതിരെ സ്ഥാനാർത്ഥിയും
അനീഷ് കുമാർ
തലശേരി.. കൂത്തുപറമ്പ് മണ്ഡലത്തിലെ അടിയൊഴുക്കിനെ കുറിച്ച് മുസ്ലിം ലീഗ് ജില്ലാ നേതൃത്വം അന്വേഷണമാരംഭിച്ചു. പാർട്ടിക്കുള്ളിലെ കാല് വാരലാണ് കരുത്തനായ സ്ഥാനാർത്ഥിയെ ഇറക്കിയിട്ടും അട്ടിമറി വിജയം നേടുനാവാതെ പോയതെന്നാണ് വിലയിരുത്തൽ. പ്രവാസി വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ പൊട്ടങ്കണ്ടി അബ്ദുള്ള മുസ്ലിം ലീഗിന്റെ ശക്തികേന്ദ്രമായ പെരിങ്ങളത്തെ മണ്ഡലം പ്രസിഡന്റു കൂടിയാണ് ഓരോ മുസ്ലിം ലീഗ് പ്രവർത്തകനെയും പേരെടുത്ത് വിളിക്കാനുള്ള അടുപ്പവും പൊട്ടക്കണ്ടിക്കുണ്ടായിരുന്നു. മാത്രമല്ല കാൽ നൂറ്റാണ്ടിലേറെക്കാലമായി പെരിങ്ങളം മണ്ഡലത്തിന്റെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കൂടിയായ പൊട്ടങ്കണ്ടിക്ക് മണ്ഡലത്തിലെ രാഷ്ട്രീയ സമവാക്യങ്ങൾ നന്നായി അറിയാവുന്ന നേതാവ് കൂടിയാണ്.
സംസ്ഥാനമാകെ വീശിയടിച്ച എൽ.ഡി.എഫ് തരംഗമുണ്ടെന്ന യാഥാർത്ഥ്യം ഒരു വശത്ത് നിലനിൽക്കുമ്പോഴും മുസ്ലിം ലീഗ് സ്വാധീന കേന്ദ്രങ്ങളിൽ പോലും വോട്ടു കുറഞ്ഞതായി അന്വേഷണ കമ്മിഷൻ കണ്ടെത്തിയിട്ടുണ്ട്. പെരിങ്ങത്തൂർ, കടവത്തൂർ, പാനൂർ മേഖലകളിലെ ലീഗ് കേന്ദ്രങ്ങളിൽ നിന്നു വരെ വോട്ടു ചോർച്ചയുണ്ടായിട്ടുണ്ട്. മൊകേരിക്ക് ഇപ്പുറത്ത് സിപിഎം. ശക്തികേന്ദ്രങ്ങളായ പാട്യം, ചെണ്ടയാട്, കുത്തുപറമ്പ് എന്നീ പ്രദേശങ്ങളാണെങ്കിലും ലീഗിന്റെ പോക്കറ്റുകളിൽ വോട്ടു കുറഞ്ഞതാണ് നേതൃത്വത്തെ അമ്പരപിക്കുന്നത്. അറിഞ്ഞും അറിയാതെയും പൊട്ടക്കണ്ടിയുടെയും അദ്ദേഹം നേതൃത്വം നൽകുന്ന കെ.എം.സി.സിയുടെയും സഹായം ലഭിച്ചവർ മണ്ഡലത്തിൽ ധാരാളമുണ്ട്. വ്യക്തികളും സംഘടനകളും ഇതിലുണ്ട്. ഇവരിൽ കാൽ ശതമാനത്തിന്റെ പിൻതുണ വോട്ടായി മാറുമെന്നായിരുന്നു പൊട്ടക്കണ്ടിയെ സ്ഥാനാർത്ഥിയായി നിർത്തിയതിലൂടെ മുസ്ലിം ലീഗ് നേതൃത്വം കണക്ക് കൂട്ടിയത്.
എന്നാൽ ഇത്തരം നിഷ്പക്ഷ വോട്ടുകൾ കിട്ടിയില്ലെന്നു മാത്രമല്ല തങ്ങളുടെ പോക്കറ്റുകളിലെ വോട്ടുകൾ ലീഗിന് പോവുകയും ചെയ്തു. 2016 ൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായ കെ.പി മോഹനൻ പിടിച്ച വോട്ടുകൾ പോലും പൊട്ടക്കണ്ടിക്ക് ലഭിച്ചില്ലെന്നതാണ് വിചിത്രം സ്ഥാനാർത്ഥിയായി നിൽക്കാൻ താൽപര്യമില്ലാതിരുന്നിട്ടും തന്നെ സ്ഥാനാർത്ഥിയാക്കി നിർത്തി കാലുവാരിയെന്ന പൊട്ടക്കണ്ടിയുടെ പരാതി ഈ കാരണങ്ങൾ കൊണ്ടു തന്നെ തള്ളിക്കളയാൻ മുസ്ലിം ലീഗിന് കഴിയില്ല പാണക്കാട തറവാടുമായി അടുത്ത ബന്ധം പുലർത്തുന്ന പൊട്ടങ്കണ്ടിക്ക് കാലിടറിയത് മുസ്ലിം ലിഗിനെ സംബന്ധിച്ച് കനത്ത ക്ഷീണമാണുണ്ടാക്കിയിരിക്കുന്നത്. പാനൂരിലെ ഒരു വിഭാഗം മുസ്ലിം ലീഗ് നേതാക്കൾ വോട്ട് എൽ.ഡി.എഫിനായി മറച്ചുവെന്നാണ് അന്വേഷണ കമ്മിഷന് മുൻപിലേക്കു ഉയരുന്ന പ്രധാന പരാതികളിലൊന്ന്. പെരിങ്ങളം മണ്ഡലത്തിലെ ഇ.കെ വിഭാഗം വോട്ടും പൂർണമായി യു.ഡി.എഫിലേക്ക് വന്നില്ല.
ഇതു കൂടാതെ കോൺഗ്രസും മണ്ഡലത്തിൽ ആത്മാർത്ഥമായി പണിയെടുത്തില്ലെന്ന വിമർശനമുയർന്നിരുന്നു. മുസ്ലിം ലീഗ് സംസ്ഥാനത്തുത്വം ഇക്കുറി അഴീക്കോടിനെക്കാൾ പ്രതീക്ഷ കൽപ്പിച്ചിരുന്ന മണ്ഡലങ്ങളിലൊന്ന് പെരി ങ്ങളുമായിരുന്നു. ജില്ലാ നേതൃത്വവും ഇത്തവണ സീറ്റുറപ്പിച്ചിരുന്നു. തങ്ങൾ മത്സരിച്ചാൽ മണ്ഡലം തീർച്ചയായും തിരിച്ചു പിടിക്കാമെന്ന ഉറപ്പു നൽകിയാണ് മുസ്ലിം ലീഗ് യു.ഡി.എഫിൽ പെരിങ്ങളം ആവശ്യപ്പെട്ടത്. ആളും അർത്ഥവും മാത്രമല്ല കോടികൾ ഇതിനായി ഒഴുക്കുകയും ചെയ്തു. സിപിഎം നേതാക്കളുമായും അണികളായും അടുത്ത ബന്ധം പുലർത്തുന്ന മുസ്ലിം ലിഗ് നേതാക്കളിലൊരാളാണ് പൊട്ടങ്കണ്ടി അബ്ദുള്ള. അതുകൊണ്ടു തന്നെ രാഷ്ട്രീയ മത്സരത്തിന് ഉപരിയായ വ്യക്തികൾ തമ്മിലുള്ള പോരാട്ടമായാണ് ഇക്കുറി പെരിങ്ങളത്ത് നടക്കുകയെന്ന വ്യാഖ്യാനവുമുണ്ടായി. തരാതരം പോലെ മുന്നണികൾ മാറി സീറ്റു നേടിയിരുന്ന എൽ.ജെ.ഡി സ്ഥാനാർത്ഥിയെ ഇനിയും പേറാൻ കഴിയില്ലെന്ന വികാരവും സിപിഎമ്മിൽ ശക്തമായിരുന്നു.
പ്രാദേശിക നേതാക്കൾ വരെ ഇക്കുറി വോട്ട് പൊട്ടക്കണ്ടിക്ക് ചെയ്യുമെന്ന് തുറന്നു പറയുന്ന സ്ഥിതിയുണ്ടായി. ഇത്തരം അനുകുല സാഹചര്യങ്ങൾ വരെയുണ്ടായിട്ടും പരാജയമെങ്ങനെയുണ്ടായിയെന്ന ചോദ്യമാണ് മുസ്ലിം ലീഗ് അന്വേഷണ കമ്മിഷനുയർന്നുന്നത്. എന്നാൽ പൊട്ടങ്കണ്ടിയുടെ വ്യക്തി പ്രഭാവം ഒരു അനുകൂല ഘടകമാണെങ്കിലും അതു തെരഞ്ഞെടുപ്പിൽ ചലനങ്ങൾ സൃഷ്ടിച്ചില്ലെന്നാണ് ഇതേ കുറിച്ച് ചോദിച്ചപ്പോൾ മുസ്ലിം ലീഗിന്റെ സംസ്ഥാന നേതാവ് സ്വകാര്യമായി സമ്മതിച്ചത്. ഇക്കുറിയും തികച്ചും പൊളിറ്റിക്കൽ പോരാട്ടം തന്നെയാണ് കുത്തുപറമ്പിൽ നടന്നത് 70626 വോട്ട് മോഹനൻ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി നേടിയപ്പോൾ 61085 വോട്ടു മാത്രമേ യു.ഡി.എഫിന് നേടാൻ കഴിഞ്ഞുള്ളു. അതിശക്തമായ ത്രികോണ മത്സരത്തിന്റെ പ്രതീതി സൃഷ്ടിച്ച ബിജെപി സ്ഥാനാർത്ഥി സി.സദാനന്ദൻ മാസ്റ്റർ 21212 വോട്ടുകളും ഇക്കുറി നേടി.
വെറും 425 വോട്ടുകൾ മാത്രമേ 2016 ൽ നിന്നും അഞ്ചു വർഷം പിന്നിടുമ്പോൾ ബിജെപിക്ക് വർധി പിക്കാൻ കഴിഞ്ഞിട്ടുള്ളു. എന്നാൽ പല പേരുകളിൽ നിർത്തിയ സ്വതന്ത്രന്മാർ യു.ഡി.എഫിനാണ് ഗുണം ചെന്ന മോഹനൻകുഞ്ഞി പറമ്പത്ത് മീത്തൽ (1360) വോട്ടുകളും കെ.പി മോഹനൻകൈ തവച്ച പറമ്പത്ത് 543 വോട്ടുകളും നേടി. എന്നാൽ അബ്ദുള്ള പുതിയ പറമ്പത്തെന്ന സതന്ത്രൻ 389 വോട്ടുകൾ മാത്രമേ പിടിച്ചുള്ളു. 494 വോട്ടുകളാണ് നോട്ടയിവിടെ നേടിയത്. തെരഞ്ഞെടുപ്പിന് ശേഷവും മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റി അയ്യായിരം മുതൽ പതിനായിരം വരെയുള്ള വോട്ടുകൾക്ക് യുഡിഎഫ് സ്ഥാനാർത്ഥി വിജയിക്കുമെന്ന കണക്കാണ് നേതൃത്വത്തിന് നൽകിയത്.
ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് ഫോർവേഡ് ചെയ്തതും ഈ കണക്ക് തന്നെയാണ്. അതുകൊണ്ടു തന്നെ തെരഞ്ഞെടുപ് വിജയം ആഘോഷിക്കുന്നതിനായി വൻ ഒരുക്കങ്ങളാണ് മുസ്ലിം ലീഗ് നേതൃത്വം മണ്ഡലത്തിൽ തയ്യാറാക്കിയിരുന്നു. പതിനായിരം പച്ച ലഡുവാണ് വിജയം ആഘോഷിക്കുന്നതിനായി കടവത്തൂരിലെ ഒരു ബേക്കറിയിൽ ഒരുക്കിയത്. ഇതു കൂടാതെ ബിരിയാണിയും മറ്റു മധുര പലഹാരങ്ങളും വെടിക്കെട്ടും ഏർപ്പെടുത്തിയിരുന്നു. പൊട്ടക്കണ്ടിയുടെ വിജയം ചരിത്ര സംഭവമാക്കി മാറ്റാനാണ് പാർട്ടി തീരുമാനിച്ചിരുന്നത്. എന്നാൽ വോട്ടെണ്ണൽ ദിവസം ഉച്ചയോടെ എൽ.ഡി.എഫ് തരംഗം ആഞ്ഞു വീശിയതോടെ കുത്തുപറമ്പ് മണ്ഡലവും എൽ.ഡി.എഫിനൊപ്പം നിൽക്കുകയായിരുന്നു.
വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി കെ.പി മോഹനൻ പുറകിലേക്ക് പോയില്ലെന്ന് മാത്രമല്ല മണിക്കൂറുകൾ കഴിഞ്ഞപ്പോൾ ഭൂരിപക്ഷം വർധിപ്പിക്കുകയും ചെയ്തു. ഇതോടെ മുസ്ലിം ലീഗ് കേന്ദ്രങ്ങളിലെ പ്രതീക്ഷയുടെ ചിരി മായാൻ തുടങ്ങുകയായിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍