ക്രിസ്ത്യൻ സമുദായത്തിൽ ജനിച്ച ഒരു മതത്തിലും വിശ്വസിക്കാത്ത കമ്മ്യൂണിസ്റ്റുകാരനെ ഭർത്താവായി സ്വീകരിച്ചതുകൊണ്ടാണോ എന്നോടിത് ചെയ്തത്? ജമാഅത്തെ ഇസ്ലാമി നടത്തുന്ന സ്കൂളിൽ നിന്നും അദ്ധ്യാപികയെ അകാരണമായി പിരിച്ചുവിട്ടതായി പരാതി; പിരിച്ചുവിട്ടതിനെതിരെ നിയമ നടപടിക്കൊരുങ്ങി അദ്ധ്യാപിക
ജാസിം മൊയ്തീൻ
മലപ്പുറം: മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിൽ ജമാഅത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന മർകസുൽ ഉലൂം സ്കൂളിൽ നിന്നും 14 വർഷം ജോലി ചെയ്ത അദ്ധ്യാപികയെ അകാരണമായി പിരിച്ചുവിട്ടതായി പരാതി. മലപ്പുറം വാഴക്കാട് നൂഞ്ഞിക്കര സ്വദേശി ഖദീജയെയാണ് സ്കൂളിൽ നിന്നും പിരിച്ചുവിട്ടത്. ഖദീജ കഴിഞ്ഞ 14 വർഷമായി മർകസ് സ്കൂളിലെ ഹൈസ്കൂൾ, ഹയർസെകണ്ടറി വിഭാഗങ്ങളിൽ മലയാളം അദ്ധ്യാപികയായി ജോലി ചെയ്തിരുന്ന ആളാണ്.
എന്നാൽ ഏപ്രിൽ മാസം 16ന് ഖദീജയെ സ്കൂളിലേക്ക് വിളിച്ച് മുപ്പതാം തിയ്യതിവരെയെ ജോലിയുണ്ടാകൂ എന്നറിയിക്കുകയും നോട്ടീസ് നൽകുകയുമായിരുന്നു. 14 വർഷങ്ങൾക്ക് മുമ്പ് സകൂളിലെ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം അദ്ധ്യാപിക ആയിട്ടാണ് ഖദീജ ജോലിയിൽ പ്രവേശിക്കുന്നത്. എന്നാൽ പിന്നീട് ഹയർസെകണ്ടറിയിൽ കൂടി ക്ലാസുകളെടുക്കണമെന്ന് സ്കൂൾ മാനേജ്മെന്റ് നിർദ്ദേശിക്കുകയായിരുന്നു. ഇതനുസരിച്ച് രണ്ട് വിഭാഗങ്ങളിലും വർഷങ്ങളായി ജോലി ചെയ്തു വരുന്നതിനിടയിലാണ് ഇപ്പോൾ ഖദീജയെ പിരിച്ചുവിട്ടിരിക്കുന്നത്.
ഹയർസെകണ്ടറി വിഭാഗത്തിൽ ഒഴിവില്ലെന്നാണ് സ്കൂൾ അധികൃതർ കാരണമായി പറഞ്ഞിട്ടുള്ളത്. എന്നാൽ താൻ സ്കൂളിൽ ജോലിയിൽ പ്രവേശിച്ചത് ഹൈസ്കൂൾ വിഭാഗത്തിലാണെന്നും സ്കൂൾ പറഞ്ഞതുകൊണ്ടാണ് ഹയർസെകണ്ടറിയിൽ കൂടി ജോലി ചെയ്തതെന്നും ഖദീജ പറയുന്നു. മാത്രവുമല്ല ഇത്തരമൊരു സാഹചര്യമുണ്ടായാൽ സ്വാഭാവികമായും തന്നേക്കാൾ ജൂനിയർ ആയ അദ്ധ്യാപകരെയാണ് അത് ബാധിക്കേണ്ടത് എന്നും ഖദീജ മറുനാടൻ മലയാളിയോട് പറഞ്ഞു.
14 വർഷമായി താൻ ഈ സ്കൂളിന് വേണ്ടി രാപ്പകലില്ലാതെ ആത്മാർത്ഥയോട് കൂടി ജോലി ചെയ്യുന്നുണ്ടെന്നും അതിനുള്ള പ്രതിഫലമാണ് ഇപ്പോൾ ലഭിച്ചതെന്നും ഖദീജ പറയുന്നു. ഈ കോവിഡ് കാലത്ത് സ്ഥാപനങ്ങളിൽ നിന്നും ജീവനക്കാരെ പിരിച്ചുവിടരുതെന്ന് സർക്കാർ ഉത്തരവുണ്ട്. എന്നാൽ അതെല്ലാം കാറ്റിൽ പറത്തിയാണ് സ്കൂൾ മാനേജ്മെന്റ് പ്രവർത്തിക്കുന്നത്. ഏപ്രിൽ 30ന് ജോലിയിൽ നിന്ന് പിരിഞ്ഞുപോകണമെന്ന് കാണിച്ച് നോട്ടീസ് ലഭിച്ചത് ഏപ്രിൽ 16നാണ്. 15 എന്നാണ് നോട്ടീസിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
ഒരാളെ പിരിച്ചുവിടുമ്പോൾ ഒരു മാസം കാലാവധി നൽകണമെന്ന ചട്ടവും ജമാഅത്തെ ഇസ്ലാമിയുടെ ഉടമസ്ഥതയിലുള്ള സ്കൂൾ മനേജ്മെന്റ് പാലിച്ചിട്ടില്ല. മനുഷ്യന്റെ ധർമ്മത്തെ കുറിച്ചും മതേതരത്വത്തെ കുറിച്ചും വേദികൾ തോറും സംസാരിക്കുന്ന ജമാഅത്തെ ഇസ്ലാമി എന്ന സംഘടനയുടെ മുഖം വ്യാജമാണെന്നാണോ ഞാൻ മനസിലാക്കേണ്ടതെന്നും ഖദീജ ചോദിക്കുന്നു. പരിശുദ്ധ റമളാൻ മാസത്തിൽ പോലും ഏത് മനുഷ്യനോടും ഏത് അനീതിയും ചെയ്യാൻ കഴിയും എന്നാണോ ഞാൻ ധരിക്കേണ്ടത്? അവിടെയുണ്ടായിരുന്ന നല്ല മനുഷ്യരായ അധികാരികൾ ഇന്ന് ഇല്ല എന്നാണോ ഞങ്ങളെപോലുള്ളവർ മനസിലാക്കേണ്ടത്?അതോ, ക്രിസ്ത്യൻ സമുദായത്തിൽ ജനിച്ച് എന്നാൽ ഒരു മതത്തിലും വിശ്വസിക്കാത്ത ഒരു കമ്മ്യൂണിസ്റ്റുകാരനെ ഭർത്താവായി സ്വീകരിച്ചതുകൊണ്ടാണോ തന്നോട് ഇങ്ങനെ ചെയ്യുന്നത് എന്നും ഖദീജ ചോദിക്കുന്നു.
2013ലായിരുന്നു ഖദീജയുടെ വിവാഹം. സംഭവത്തിൽ നിയമ നടപടി സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഖദീജ. പ്രാഥമിക ഘട്ടമെന്ന നിലയിൽ കൊണ്ടോട്ടിയിലെ അസിസ്റ്റന്റ് ലേബർ കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ട്. അതേ സമയം ജോലിയിൽ നിന്നും പിരിച്ചുവിട്ടതുമായി സംബന്ധിച്ച് ഫെയ്സ് ബുക്കിൽ പോസ്റ്റിട്ടതിന് ശേഷം സ്കൂൾ പ്രിൻസിപ്പൾ ഖദീജയെ വിളിച്ച് പോസ്റ്റ് പിൻവലിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ പരാതിയുമായി മുന്നോട്ട് പോകാൻ തന്നെയാണ് ഖദീജയുടെ തീരുമാനം.
ഖദീജയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
പ്രിയ സുഹൃത്തുക്കളെ,
ഞാൻ കഴിഞ്ഞ 14 വർഷമായി ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള കൊണ്ടോട്ടിയിലെ മർക്കസുൽ ഉലൂം ഇംഗ്ലീഷ് സീനിയർ സെക്കണ്ടറി സ്കൂളിൽ High School ലും Higher Secondry യിലും മലയാളം അദ്ധ്യാപികയായി ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. എന്നെ ആദ്യം അപ്പോയ്ന്റ് - ചെയ്തത് ഹൈസ്കൂൾ ടീച്ചർ പോസ്റ്റിലേക്കാണ്. വർഷങ്ങൾക്കുശേഷം സ്ഥാപനം നിർദ്ദേശിച്ചേപാൾ ഹയർ സെക്കണ്ടറിയിലും മലയാളം ക്ലാസ് എടുത്ത് തുടങ്ങി.
അങ്ങനെയിരിക്കെയാണ് ഒട്ടും പ്രതീക്ഷിക്കാതെ ഇക്കഴിഞ്ഞ April 16ന് സ്ഥാപനത്തിലെ പ്രിൻസിപ്പൽ എന്നെ സ്കൂളിലേക്ക് വിളിപ്പിച്ച് ഒരു letter കയ്യിൽ തന്നു. ഹയർ സെക്കണ്ടറിയിൽ മലയാളം ടീച്ചറുടെ പോസ്റ്റ് നിലവിൽ ഇല്ല എന്നും അതിനാൽ മർക്കസ് സ്കൂളിൽ April 30 കഴിഞ്ഞ് സേവനത്തിൽ നിന്നും വിടുതൽ നല്കുന്നു എന്നും ഒരു എഴുതിയ കത്ത്.
തികച്ചും അന്യായവും ഒട്ടും മനുഷ്യത്വപരവും അല്ലാത്ത ഈ പ്രവർത്തിയെ എനിക്ക് അംഗീകരിക്കാനായില്ല. സ്വാഭാവികമായും ചോദിച്ചു - 'എന്നെ എങ്ങനെ നിങ്ങൾ ഇറക്കി വിടും? ഞാൻ ഹൈസ്കൂൾ ക്ലാസുകൾ കൂടി കൈകാര്യം ചെയ്യുന്ന ആൾ ആണല്ലോ. സ്ഥാപനം ഹയർ സെക്കണ്ടറി എടുക്കാൻ ആവശ്യപ്പെട്ടതു കൊണ്ടല്ലേ ഞാൻ ഹയർ സെക്കണ്ടറിയിൽ ആയത്? പിന്നെ ഹയർ സെക്കണ്ടറിയിൽ മലയാളമില്ലെന്ന് പറഞ്ഞ് പുറത്താക്കുന്നതെങ്ങനെയാണ്? എന്ത് ന്യായമാണിതിൽ?''
''ഹയർ സെക്കണ്ടറിയിലെ 16 പീരിഡ് cut ചെയ്താൽ ബാക്കി 14 പീരിയിഡേ നിങ്ങൾക്കുള്ളു. ബാക്കി പീരിഡ് നിങ്ങൾക്ക് തരാൻ കഴിയില്ല. തന്നാൽ താഴെ Section നിൽ നിന്ന് ആള് പോകേണ്ടിവരും. അത് പറ്റില്ല.'' - എന്നും എന്നദ്ദേഹം പറഞ്ഞു. ലോകത്ത് എവിടെയും നടക്കാത്ത ന്യായീകരണങ്ങൾ. ''പീരിഡ് കുറഞ്ഞാൽ നേരത്തെ തന്ന പിരീയഡുകൾ തരികയല്ലേ ചെയ്യേണ്ടത്?'' എന്നെല്ലാം ഞാൻ ചോദിച്ചു. ''തീരുമാനം എന്റെ തല്ല മാനേജ്മെന്റിന്റെതാണ്'' എന്ന് അദ്ദേഹം കൈ ഒഴിഞ്ഞു. ഞാൻ മാനേജറെയും ട്രസ്റ്റ് ചെയർമാനേയും കണ്ടു. ''ഇങ്ങനെ ഒരു തീരുമാനെടുത്തത് എന്തടിസ്ഥാനത്തിലാണ്? എന്താണതിന്റെ മാനദണ്ഡം?'' - ഞാൻ ചോദിച്ചു. ''നിയമമനുസരിച്ച് ഡിവിഷൻ ഫാൾ വന്നാൽ അവസാനം Join ചെയ്ത ആളാണ് ഒഴിയേണ്ടി വരിക? അതല്ലേ ശരി?'' എന്ന് ഞാൻ വാദിച്ചു. മാനേജർക്കോ ചെയർമാനോ മറുപടിയുണ്ടായില്ല.
ഇനി മറ്റെന്തെങ്കിലും കാരണമാവോ എന്ന് ഞാൻ അന്വേഷിച്ചു. ഇല്ല, എന്റെ ക്ലാസിനെ കുറിച്ചോ മറ്റോ അവർക്ക് ഒരു തരത്തിലും മോശം അഭിപ്രായമില്ലെന്നും പറഞ്ഞു. പിന്നെ എന്താണ് ഇങ്ങനെ ചെയ്യാൻ?
ഈ ഒരവസ്ഥയിൽ ഇങ്ങനെ ചെയ്യുന്നത് നീതിയല്ല എന്ന് ഞാൻ ശക്തമായി വാദിച്ചു. ആരും കേൾക്കാൻ തയ്യാറായില്ല.
കോവിഡിന്റെ ഈ ദുരന്തകാലത്ത് പലരും പ്രതിസന്ധിയിലാണ്. അത്തരം ഒരു സാഹചര്യത്തിലാണ് സാമൂഹ്യഉത്തരവാദിത്തമുള്ള (ഉണ്ടെന്ന് പറയപ്പെടുന്ന) ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള ഒരു സ്ഥാപനം അവിടത്തെ ജീവനക്കാരോട് ഇങ്ങനെ ചെയ്യുന്നത്. ഈ പ്രതിസന്ധിഘട്ടത്തിൽ ആളുകളെ സ്ഥാപനങ്ങളിൽനിന്ന് പറഞ്ഞ് വിടരുതെന്ന് സർക്കാർ ലേബർ കമ്മീഷണർക്ക് നിർദ്ദേശം നൽകിയ ഒരു സംസ്ഥാനത്താണ് ഇത്തരം അനീതി അരേങ്ങേറുന്നത്. കൂട്ടത്തിൽ ഒന്ന് കൂടി പറയട്ടേ എന്നെ പോലെ ഒരു പാട് പേരെ ഈ സ്ഥാപനം പറഞ്ഞുവിട്ട് കഴിഞ്ഞു. ചിലർക്ക് അക്കമിട്ട് നിരത്തിയ കാരണങ്ങൾ ഉണ്ട് . ഇവയിൽ മിക്കതും അടിസ്ഥാനമില്ലാത്തവയാണ്. പക്ഷെ ആരും ഇത് വരെ ചോദ്യം ചെയ്യാൻ പോയിട്ടില്ല. അതിനുള്ള ധൈര്യമില്ലാഞ്ഞിട്ടാവാം. അല്ലെങ്കിൽ വേറെയും ഉണ്ടല്ലോ സ്ഥാപനങ്ങൾ എന്ന് സമാധാനിച്ചിട്ടാവാം.
എനിക്ക് തോന്നിയത് ഇത് പുറം ലോകത്തെ അറിയിക്കാനാണ്. അതിനാലാണ് ഈ post. ഒരാൾക്ക് എന്തെങ്കിലും പോരായ്മ ഉണ്ടെങ്കിൽ അപ്പപ്പോൾ തിരുത്തി കൊടുക്കുകയോ Warning നല്കുകയോ ചെയ്യുക എന്നതാണ് നീതിയുക്തമായ സംഗതി. അതിന് പകരം ഒരു വർഷം മുഴുവൻ അവരെ കൊണ്ട് പണി ചെയ്യിച്ച് (ചത്ത് പണിതു) അവസാനം ഒരു letter നല്കി അവരെ ഒഴിവാക്കുന്നതാണ് ഞാൻ പലപ്പോഴും കണ്ടിട്ടുള്ളത്. ഇരയെ കേൾക്കാനോ അവരുടെ അവസ്ഥ പരിഗണിക്കാനോ അവർ തുനിയാറില്ല. അതിനാൽ അവിടെ ജോലി ചെയ്യുന്നവന്റെ ഉള്ളിൽ വർഷാവസാനം ഭയപ്പാടാണ്. ആർക്കാകും നറുക്ക് വീഴുക? നേരിട്ട് കാണണമെന്ന് നോട്ടീസ് കൈ പറ്റിയാൽ പിന്നെ ആ date വരെ അവരുടെ ഉള്ളിൽ ആധിയാണ്. ഞാൻ സമാധാനത്തോടെയിരിക്കുമ്പോൾ എന്റെ തൊട്ടടുത്തിരിക്കുന്നയാൾ നോട്ടീസ് വാങ്ങി ആശങ്കയിൽ ഇരിക്കാകും. കണ്ട് കണ്ട് സഹിക്കാൻ പറ്റാതായിരുന്നു. ഇത്തരം നെറികേടുകൾക്കെതിരെ അധികാരികളോട് നിരന്തരം പടവെട്ടിയവരാണ് ഞങ്ങളിൽ ചിലർ. അത്തരം ചലനങ്ങൾ അവർ അടിച്ചൊതുക്കി. മുമ്പിൽ തെറ്റു കണ്ടാൽപോലും പ്രതികരിക്കാൻ ഭയപ്പാടുള്ള ഒരുപറ്റം അദ്ധ്യാപകരുടെ സമൂഹമാണ് ഇന്ന് അവിടെയുള്ളത്. അതിന് പറ്റുന്നവർ ഇവിടെ മതി അല്ലാത്തവർക്ക് പോകാം എന്നാണ് പല മീറ്റിങ്ങുകളിലും കേട്ടത്. ആദ്യ കാലത്തെ അദ്ധ്യാപകർ പലപ്പോഴും പ്രതികരിച്ചിരുന്നു.
പബ്ലിക് പരീക്ഷകളുള്ള (10 , 12) ക്ലാസുകളെ കൈകാര്യം ചെയ്ത് 14 വർഷം അവിടെ പണിയെടുത്ത എന്റെ സിനിയോരിറ്റിക്ക് യാതൊരു സ്ഥാനവുമില്ല, എന്റെ ആത്മസമർപ്പണത്തിന് വിലയില്ല. എന്റെ അധ്വാനത്തിന് വിലയില്ല. അധ്വാനം എന്ന് പറയുമ്പോൾ ചില്ലറ അധ്വാനമല്ല അത്. പബ്ലിക് പരീക്ഷകൾക്ക് തയ്യാറെടുക്കാൻ കുട്ടികൾക്ക് നാലും അഞ്ചും പരീക്ഷകൾക്ക് ചോദ്യപേപ്പർ (റിവിഷൻ, മോഡൽ ) തയ്യാറാക്കൽ അതും എന്നെ സംബന്ധിച്ച് 2 പബ്ലിക് പരീക്ഷകളുള്ള ക്ലാസിന് (10 and 12 ) ആണെന്ന് നിങ്ങൾ ഓർക്കണം. ഓരോ വർഷവും മലയാളത്തിൽ നല്ല വിജയവും നേടിക്കൊടുത്തിട്ടുണ്ട്. ഈ കോവിഡ് കാലത്ത് പോലും ഒരു കുറവും വരുത്താതെ പരീക്ഷ നടത്തി. റിസൾട്ട് നല്കി ഞങ്ങൾ. 20 ശതമാനം വേതനം കുറച്ച് വാങ്ങി സാലറി ചലഞ്ച് നടത്തി ഞങ്ങൾ. (നിങ്ങളിൽ എത്ര ആളുകൾക്ക് ഇതറിയും CBSE സ്കൂളിലെ സാലറി ചലഞ്ച്?) രോഗവ്യാപനത്തിന്റെയും രോഗഭയത്തിന്റെയും സമയത്ത് സ്കൂളിൽ വരാൻ പ്രയാസമുണ്ടെന്നറിയിച്ചിട്ടും ഞങ്ങളെ വരാാൻ നിർബന്ധിച്ചു. ഞങ്ങൾ സ്കൂളിൽ വന്നു പണിയെടുത്തു. പ്രിൻസിപ്പലും എച്ച് എം മാരും വരുന്നു നിങ്ങൾക്ക് വന്നാൽ എന്താ എന്ന് ചോദിച്ച് ഞങ്ങളെ സ്കൂളിൽ വരുത്തിച്ചു.Live class ന് പുറമേ, ക്ലാസിന്റെ YouTube link; Notebook Checking, Class Test, Arts Fest, പ്രധാനപ്പെട്ട ദിനാഘോഷങ്ങൾ, Progress Card Work അങ്ങനെ.... നീളുന്ന പ്രവർത്തനങ്ങൾ. എല്ലാത്തിലും പുറമെ ഓരോ ക്ലാസിലെയും ഫീസ് രക്ഷിതാക്കളിൽ നിന്ന് പിരിച്ചെടുത്തു നല്കി. (അതിന് രക്ഷിതാക്കളിൽ നിന്ന് കേൾക്കുന്ന മോശം വാക്കുകൾ വേറെ..) എല്ലം ഞങ്ങൾ നടത്തി. അവസാനം വർഷാന്ത്യത്തിൽ എത്ര ലാഘവത്തോടെയാണ് ഒരു കത്ത് കയ്യിൽ തന്ന് പറഞ്ഞ് വിടുന്നത്?
പീരിഡ് കുറയുകയോ ഡിവിഷൻ ഫാൾ ഉണ്ടാവുകയോ ചെയ്താൽ ചില മാനദണ്ഡങ്ങൾ പാലിച്ചാണ് സാധാരണ ഒരാളെ വിടാറുള്ളത്. മലയാളം Dept. ലെ സീനിയർ ടീച്ചറായ ഞാൻ ഒഴിവാക്കപ്പെടുന്നതിന് കാരണം എന്താണ്? എന്തുകൊണ്ട് ഞാൻ പോകേണ്ടി വരുന്നു? എന്ന എന്റെ ചോദ്യത്തിന് കൃത്യമായ ഉത്തരം എന്നെ ബോധിപ്പിക്കാൻ മാനേജ്മെന്റിന് ആയില്ല. ലോകത്ത് ഒരിടത്തും കേൾക്കാത്ത വാദങ്ങൾ പറഞ്ഞ അവരുടെ നടപടി എനിക്ക് സ്വീകാര്യമല്ല. ശിക്ഷിക്കെപ്പെടും മുമ്പ് ഒരാൾക്ക് അയാൾ ചെയ്ത തെറ്റെന്താണെന്ന് അറിയാനുള്ള അവകാശം ഉണ്ട്. അത് പോലും എനിക്ക് ഉണ്ടായില്ല.
പ്രിയമുള്ള സുഹൃത്തുക്കളെ, ഒരു ദുരന്തം വരുമ്പോൾ ശത്രുത പോലും മറന്ന് ഒന്നാവുക എന്നതും, തളരുന്നവരെ ചേർത്ത് പിടിക്കുക എന്നതും സാധാരണ മനുഷ്യർക്കിടയിൽ നാം കാണാറുള്ളതാണ്. അതാണ് മനുഷ്യധർമ്മവും. മനുഷ്യനായാൽ മനുഷ്യത്വം ഉണ്ടായിരിക്കുക എന്നതാണ് മുഖ്യം. അതുകൊണ്ടാണല്ലോ അവനെ മനുഷ്യൻ എന്ന് വിളിക്കുന്നത്.
Kondotty മർക്കസുൽ ഉലൂം സ്കൂളിലെ അധികാരികളിൽ മനുഷ്യർ ഇല്ല എന്നാണോ ഞാൻ കരുതേണ്ടത്? മനുഷ്യന്റെ ധർമ്മത്തെ കുറിച്ചും മതേതരത്വത്തെ കുറിച്ചും വേദികൾ തോറും സംസാരിക്കുന്ന ജമാ അത്തെ ഇസ്ലാമി എന്ന സംഘടനയുടെ മുഖം വ്യാജമാണെന്നാണോ ഞാൻ മനസിലാക്കേണ്ടത്? പരിശുദ്ധ റമളാൻ മാസത്തിൽ പോലും ഏത് മനുഷ്യനോടും ഏത് അനീതിയും ചെയ്യാൻ കഴിയും എന്നാണോ ഞാൻ ധരിക്കേണ്ടത്? അവിടെയുണ്ടായിരുന്ന നല്ല മനുഷ്യരായ അധികാരികൾ ഇന്ന് ഇല്ല എന്നാണോ ഞങ്ങളെപോലുള്ളവർ മനസിലാക്കേണ്ടത്?
അതോ, കൃസ്ത്യൻ സമുദായത്തിൽ ജനിച്ച് എന്നാൽ ഒരു മതത്തിലും വിശ്വസിക്കാത്ത ഒരു കമ്മ്യൂണിസ്റ്റുകാരെനെ ഭർത്താവായി സ്വീകരിച്ചതുകൊണ്ട് (വിവാഹം 2013) അന്ന് എന്നോട് ചെയ്യാൻ പറ്റാത്തത് ഇന്ന്ചെയ്തു എന്നാണോ ഞാൻ കരുതേണ്ടത്?
എന്നെപ്പോലെ അന്യായമായി പുറത്താക്കപ്പെട്ട, പുറത്താക്കപ്പെടാനിരിക്കുന്ന അനേകം നിസ്സഹായരായ അദ്ധ്യാപക - അദ്ധ്യാപികമാർക്കുവേണ്ടികൂടി ഞാൻ നിയമത്തിന്റെ വഴിയേ നീങ്ങുവാൻ തീരുമാനിച്ചിരിക്കുകയാണ്. എന്നെ സ്നേഹിച്ച, സഹായിച്ച, മർകസിലെ മുഴുവനാളുകളുടെയും എല്ലാ നല്ല മനുഷ്യരുടെയും പിന്തുണ പ്രതീക്ഷിക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- ഡ്രഗ്സ് കൺട്രോൾ വകുപ്പ് ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ചിലെ പരിശോധനയിൽ കണ്ടെത്തിയത് ഗുണനിലവാരമില്ലാത്ത 14 മരുന്നുകൾ; ഈ മരുന്നുകൾ ആരും വിൽക്കരുത്; നിരോധിച്ച ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വിശദാംശങ്ങൾ അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്