പ്രാണൻ കിട്ടാതെ പിടയുന്ന കോവിഡ് രോഗികൾക്കായി യുകെ മലയാളിയായ ചിത്രാലക്ഷ്മിയുടെ കുടുംബ ട്രസ്റ്റ് നൽകിയത് 70 ലക്ഷം രൂപ; അച്ഛമ്മയുടെ ഓർമ്മക്കായി രൂപം നൽകിയ ട്രസ്റ്റിന്റെ പ്രവർത്തനം ആശ്വാസമാകുക ആയിരക്കണക്കിന് രോഗികൾക്ക്; ഒറ്റപ്പാലത്തെ നന്മ അഭിമാനമായി മാറുമ്പോൾ
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: പ്രാണൻ കിട്ടാതെ പിടയുന്ന കോവിഡ് രോഗികളെ കുറിച്ചറിഞ്ഞപ്പോൾ മുൻപിൻ നോക്കാതെ ഒറ്റപ്പാലത്തെ ലക്ഷ്മി ചാരിറ്റബിൾ ട്രസ്റ്റ് നൽകിയത് 70 ലക്ഷം രൂപ. യുകെ മലയാളികളുടെ പ്രിയപ്പെട്ട നൃത്ത അദ്ധ്യാപികയായ ചിത്ര ലക്ഷ്മിയുടെ കുടുംബത്തിന്റെ പേരിലുള്ളതാണ് ലക്ഷ്മി ട്രസ്റ്റ്. അറുപതു വർഷം മുൻപ് ചിത്രാലക്ഷ്മിയുടെ അച്ഛൻ ഇ പി മാധവൻ നായർ തന്റെ അമ്മ ലക്ഷ്മിയുടെ ഓർമക്കായി ആരംഭിച്ചതാണ് ലക്ഷ്മി ട്രസ്റ്റ്. ഇക്കാലത്തിനിടയിൽ ആയിരക്കണക്കിന് രോഗികൾക്കും പാവപെട്ടവർക്കുമായി അനേക ലക്ഷം രൂപയുടെ ധനസഹായമാണ് ഈ ട്രസ്റ്റ് ഇതുവരെ പൂർത്തിയാക്കിയത്.
എന്നാൽ കോവിഡ് കാലത്ത് അമാന്തമില്ലാത്ത സഹായം തന്നെ വേണമെന്ന ചിന്തയാണ് തൃശൂർ മെഡിക്കൽ കോളേജിൽ നിന്നും ഒറ്റപ്പാലം താലൂക്ക് ഹോസ്പിറ്റലിൽ നിന്നും എത്തിയ ആവശ്യത്തോട് പ്രതികരിക്കാൻ ലക്ഷ്മി ട്രസ്റ്റ് ഭാരവാഹികളെ പ്രേരിപ്പിച്ചത്. ഇതിന്റെ ഭാഗമായി സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളോട് കിടപിടിക്കും വിധം ഓരോ ബെഡിനോടും ചേർന്ന് സെൻട്രലൈസ്ഡ് ഓക്സിജൻ സപ്ലൈ സിസ്റ്റം സ്ഥാപിക്കുന്നതിനാണ് മെഡിക്കൽ കോളേജിന് 50 ലക്ഷം രൂപയും ഒറ്റപ്പാലം താലൂക്ക് ഹോസ്പിറ്റലിന് 20 ലക്ഷം രൂപയും നൽകാൻ തയ്യാറാകുന്നതെന്നു ട്രസ്റ്റ് ഭാരവാഹികൾ വ്യക്തമാക്കി.
കോവിഡിന്റെ അതിതീവ്ര വ്യാപനം നടക്കുന്ന ജില്ലാ ആയതിനാൽ തൃശൂരിലെ രോഗികൾക്ക് ആശ്വാസം ആകണമെന്നതാണ് ട്രസ്റ്റ് ചിന്തിക്കുന്നത്. മാത്രമല്ല ഇത്തരം ഒരു സഹായത്തിലൂടെ കോവിഡ് കാലത്തിനു ശേഷവും അനേകായിരം രോഗികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും എന്നതും തീരുമാനം എടുക്കുന്നതിൽ പ്രധാനമായെന്നു മാനേജിങ് ട്രസ്റ്റി രാജൻ എരണത്ത് വ്യക്തമാക്കി.
ആശുപത്രി മേധാവികൾ തന്നെ ലക്ഷ്മി ട്രസ്റ്റ് ഇത്തരം കാര്യങ്ങൾ ഏറ്റെടുക്കുന്നതിനാൽ സഹായം അഭ്യർത്ഥിക്കുക ആയിരുന്നു. പ്രാണ എയർ ഫോർ കെയർ എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. മെഡിക്കൽ കോളേജിലേക്ക് 160 ബെഡുകൾക്കും താലൂക്ക് ആശുപത്രിക്കായി 148 ബെഡുകൾക്കുമാണ് ഈ സൗകര്യം ഒരുക്കുന്നത്.
ഒറ്റപ്പാലത്തെ വ്യവസായ പ്രമുഖൻ കൂടിയായ ചിത്രാലക്ഷ്മിയുടെ അച്ഛൻ ഇ പി മാധവൻ നായർ തന്റെ അമ്മയുടെ സ്മരണയ്ക്കായാണ് 1962ൽ ലക്ഷ്മി ട്രസ്റ്റ് രൂപീകരിച്ചത്. അദ്ദേഹത്തിന്റെ മരണ ശേഷം ഭാര്യയും മക്കളും അടക്കമുള്ളവർ ചേർന്നാണ് ഈ ട്രസ്റ്റിനെ മുൻപോട്ടു നയിക്കുന്നത്. ഒരു നാടിന്റെ മൊത്തം തണലാകാൻ ഒരു കുടുംബം കാരണമായി മാറി എന്നതാണ് ഇപ്പോൾ ഒറ്റപ്പാലത്തുകാർക്കു സന്തോഷം പകരുന്ന പ്രധാന കാര്യം.
പദ്ധതി നടപ്പാകുന്നതിന്റെ ഭാഗമായി ആദ്യ ഗഡുവായി തൃശൂർ മെഡിക്കൽ കോളേജിന് 19.20 ലക്ഷം രൂപയും ഒറ്റപ്പാലം താലൂക്ക് ആശുപത്രിക്ക് അഞ്ചു ലക്ഷം രൂപയും കൈമാറിക്കഴിഞ്ഞു. ഇതിനിടയിൽ കേന്ദ്ര സർക്കാർ പദ്ധതി സഹായമായി തൃശൂർ മെഡിക്കൽ കോളേജിൽ ഒന്നര കോടി രൂപയുടെ ഓക്സിജൻ പ്ലാന്റ് പ്രവർത്തനം തുടങ്ങിയതും ലക്ഷ്മി ട്രസ്റ്റ് നൽകുന്ന സെൻട്രലൈസ്ഡ് ഓക്സിജൻ സപ്ലൈ സംവിധാനത്തിന് കരുത്തായി മാറും.
പ്രവർത്തനം മൂന്നു ജില്ലകളിലേക്കും
ഒറ്റപ്പാലത്തെ നാട്ടുകാർക്കിടയിൽ ഒതുങ്ങി പ്രവർത്തിച്ചിരുന്ന ലക്ഷ്മി ട്രസ്റ്റ് ഏതാനും വർഷമായി പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളിലേക്കായി പ്രവർത്തനം പടർത്തിയിരിക്കുകയാണ്. ഇവിടെ നിന്നുള്ള അനേകായിരം രോഗികൾക്കാണ് ട്രസ്റ്റിന്റെ ധനസഹായം ലഭിച്ചിരിക്കുന്നത്. തൃശൂരിലെ ജൂബിലി മിഷൻ ഹോസ്പിറ്റൽ, ദയ ഹോസ്പിറ്റൽ എന്നിവയുമായി സഹകരിച്ചു സൗജന്യ ചികിത്സയും ട്രസ്റ്റ് ഉറപ്പാക്കുന്നു. ജൂബിലി മിഷൻ ഹോസ്പിറ്റലിന് പുതിയ ഓങ്കോളജി വാർഡ് സജ്ജമാക്കാൻ 75 ലക്ഷം രൂപ സംഭാവന നൽകിയ ട്രസ്റ്റിന് തിരികെ ഓരോ വർഷവും 15 ലക്ഷം രൂപയ്ക്കാവശ്യമായ സൗജന്യ ചികിത്സയാണു ആശുപത്രി മടക്കി നൽകുന്നത്.
ഇതിലൂടെ ആയിരക്കണക്കിന് രോഗികളിലേക്കാണ് ട്രസ്റ്റ് കാരുണ്യത്തിന്റെ കരങ്ങൾ നീട്ടുന്നത്. ദയ ഹോസ്പിറ്റലിൽ ഡയാലിസിസ് മെഷീനുകൾ 18 ലക്ഷം രൂപ ചെലവിൽ നൽകിയ ട്രസ്റ്റ് ഇവിടെയും പാവപ്പെട്ട രോഗികൾക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുന്നുണ്ട്. ആലത്തൂർ, ഒറ്റപ്പാലം പോലെയുള്ള പ്രദേശങ്ങളിൽ ഡയാലിസിസ് സൗകര്യമുള്ള ആശുപത്രികൾ പേരിനു മാത്രമായത് ഈ രംഗത്ത് കൂടുതൽ ശ്രദ്ധ നൽകാൻ ട്രസ്റ്റിനെ പ്രേരിപ്പിക്കുന്നതായും ഭാരവാഹികൾ വ്യക്തമാക്കി.
കരുത്തായത് ഭൂ സ്വത്തുക്കൾ
സ്വന്തം കമ്പനിയുടെ ബ്രാൻഡ് ഇമേജ് വഴി ലഭിക്കുന്ന റോയൽറ്റി വരുമാനമാണ് ആദ്യ കാലത്തു ട്രസ്റ്റിനെ കൈപിടിച്ച് നടത്തിയിരുന്നത്. തീപ്പെട്ടി വ്യവസായത്തിൽ പേരെടുത്ത ലയൺ ബ്രാൻഡിന്റെ ഉടമകളായിരുന്നു എരണത് തറവാട്ടുകാർ. ഭൂസ്വത്തും കമ്പനികളൂം ഉണ്ടായിരുന്ന കുടുംബം വരുമാനത്തിൽ നല്ല പങ്കും സാമൂഹ്യ സേവനത്തിനായി ചെലവിടുക ആയിരുന്നു. ഇതിനിടയിൽ ട്രസ്റ്റിന് വേണ്ടി കണ്ടുവച്ചിരുന്ന നാല് ഏക്കർ കണ്ണായ ഭൂമി സർക്കാർ ഏറ്റെടുത്തിരുന്നു.
ഈ വകയിൽ കോടിക്കണക്കിനു രൂപയാണ് ട്രസ്റ്റിൽ എത്തിച്ചേർന്നത്. ഈ പണം സ്ഥിരനിക്ഷേപമായി സൂക്ഷിച്ചാണ് ഇപ്പോൾ വലിയ തുകയുടെ സാമൂഹ്യ പ്രവർത്തനം ഏറ്റെടുക്കാനാകുന്നത്. ജനങ്ങൾ പ്രയാസപ്പെടുന്ന ഇക്കാലത്തു പണം കൈയിൽ സൂക്ഷിച്ചു വയ്ക്കുന്നതിലും നല്ലതു ജീവകാരുണ്യ പ്രവർത്തനത്തിന് ഉപകാരപ്പെടുത്തുക എന്നതാണ് ആശുപത്രി സേവനങ്ങൾ മെച്ചപ്പെടുത്താൻ ഉപയോഗിക്കാൻ കാരണമായതെന്നും ലക്ഷ്മി ട്രസ്റ്റ് വ്യക്തമാക്കുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍