കോവിഡ് രണ്ടാം തരംഗം പ്രതീക്ഷിക്കാതെ വാക്സിനുകൾ കയറ്റുമതി ചെയ്തു ലോകത്തിന്റെ ഫാർമസിയെന്ന് വീമ്പു പറഞ്ഞു; അവശ്യഘട്ടത്തിൽ സ്വന്തം ജനങ്ങൾക്ക് വാക്സിൻ നൽകാനും കഴിഞ്ഞില്ല; മോദി സർക്കാറിനെതിരെ ആർഎസ്എസിലും അതൃപ്തി പുകയുന്നു; ലോക മാധ്യമങ്ങളിലും മുഖം നഷ്ടമായി മോദി; കേന്ദ്ര സർക്കാർ നിസ്സംഗതയിലെ കോടതി ഇടപെടലും കനത്ത പ്രഹരം
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗം ഇത്രമേൽ രാജ്യത്തെ അസ്വസ്ഥപ്പെടുത്തുന്നതിൽ ഭരണ തലത്തിലുണ്ടായ വീഴ്ച്ച വളരെ വ്യക്തമാണ്. രണ്ടാം തരംഗം നേരിടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രസർക്കാറും ഒന്നും ചെയ്തില്ലെന്ന വിമർശനം വിവിധ കോണുകളിൽ നിന്നും ഉയരുമ്പോൾ സംഘപരിവാർ കുടുംബത്തിലും അസ്വസ്ഥതകൾ പുകഞ്ഞു തുടങ്ങി. കേന്ദ്രസർക്കാർ പൂർണമായും പ്രതിരോധത്തിലായ മറ്റൊരു ഘട്ടം ഇല്ലെന്ന് തന്നെ പറയാവുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിക്കഴിഞ്ഞു. രണ്ടാം കോവിഡ് തരംഗം നാടിനെ വരിഞ്ഞു മുറുക്കുമ്പോൾ ജനങ്ങളോട് എങ്ങനെ മറുപടി പറയുമെന്ന് അറിയാത്ത അവസ്ഥയിലാണ് ബിജെപി കേന്ദ്ര നേതാക്കൾ. പ്രതിരോധമെല്ലാം സംസ്ഥാന സർക്കാറുകളുടെ മേൽ കെട്ടിവെച്ച് കൈകഴുകിയിരിക്കയാണ് കേന്ദ്രസർക്കാർ.
ഇതാദ്യായി മോദി സർക്കാറിനെതിരെ ആർഎസ്എസിലും അതൃപ്തി പുകഞ്ഞു തുടങ്ങിയതായാണ് ദേശീയ മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ. കോവിഡ് വാക്സിൻ വിതരണം അടക്കമുള്ള കാര്യത്തിലാണ് മോദിയോട് ആർ്എസ്എസിന് അതൃപ്തി പുകയുന്നത്. തദ്ദേശീയമായി രണ്ട് വാക്സിനുകൾ വികസിപ്പിച്ചെടുത്തെങ്കിലും അവ സ്വന്തം രാജ്യത്തിനായി ശേഖരിച്ചു വെക്കാതെ കയറ്റുമതി ചെയ്ത നയമാണ് ആർഎസ്എസിനെ ചൊടിപ്പിക്കുന്നത്. ലോകത്തിന്റെ വാക്സിൻ ഫാക്ടറിയെന്ന് പറയുമ്പോഴും സ്വന്തം ആവശ്യത്തിന് വാക്സിൻ ഇല്ലാത്ത അവസ്ഥയാണ് കടുത്ത വിമർശനങ്ങൾക്ക് ഇട നൽകുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് രണ്ടാഴ്ച കഴിയുമ്പോൾ പോലും കേന്ദ്രത്തിന്റെ കോവിഡ് പ്രതികരണം അപര്യാപ്തമായി തന്നെ തുടരുന്നു. പ്രധാനപ്പെട്ട വിഷയമായ ഓക്സിജൻ ലഭ്യതയിൽ വിവിധ ഹൈക്കോടതികളും സുപ്രീം കോടതിയും കേന്ദ്രത്തിന്റെ ചെവിക്കുപിടിച്ചു കഴിഞ്ഞു. 'പെട്ടെന്നുള്ളതും അപ്രതീക്ഷിതവുമായിരുന്നു' രണ്ടാം തരംഗം എന്നതാണ് കേന്ദ്ര നേതാക്കൾ ആവർത്തിച്ചു പറയുന്നത്. അതായാത് രണ്ടാം തരംഗത്തെ നേരിടാൻ രാജ്യം യാതൊരു മുന്നൊരുക്കവും നടത്തിയില്ലെന്ന് വ്യക്തം.
ഫെബ്രുവരി പകുതിയോടെ മുംബൈയിൽ കോവിഡ് വലിയ വർദ്ധനവ് വന്നു തുടങ്ങിയതായും ഓക്സിജന്റെ ആവശ്യകത മുതൽ വേരിയന്റിന്റെ ആഘാത സാധ്യത വരെയുള്ള എല്ലാ മുന്നറിയിപ്പുകളും നൽകപ്പെട്ടിട്ടും സർക്കാരിന് ഇതിനായി തയ്യാറെടുക്കാൻ വേണ്ട സമയം ഉണ്ടായിട്ടും, എന്തുകൊണ്ട് സംഭവിച്ചു എന്ന ചോദിച്ചപ്പോൾ, 'ഇത്രയും തീവ്രമായ ഒരു തരംഗത്തെ ആരും പ്രതീക്ഷിച്ചിരുന്നില്ല,' എന്ന ഉത്തരമായിരുന്നു കേന്ദ്ര മന്ത്രിമാർക്കുണ്ടായിരുന്നത്.
സ്ഥിതിഗതികൾ ഇത്രയും രൂക്ഷമാണ് എന്നിരിക്കെ, അതിന്റെ ആഘാതത്തെ കേന്ദ്രം എങ്ങനെയാണ് തെറ്റായി വായിച്ചെടുത്തത് എന്ന ചർച്ച ചെയ്യാൻ ആരും തയ്യാറായില്ല എന്ന് മാത്രമല്ല, കോവിഡിനെതിരായ പോരാട്ടത്തിൽ പ്രധാനമന്ത്രിയെ പ്രശംസിച്ചു കൊണ്ട് ബിജെപി പ്രമേയം പാസാക്കുകയും ചെയ്തു. ഇവരിൽ ഭൂരിഭാഗവും നേതൃത്വത്തിലെ പിഴവ് കണ്ടെത്താൻ മടിയുള്ളവരും, സ്ഥിതിഗതികൾ കൈകാര്യം ചെയ്യുന്നതിനുള്ള പ്രധാനമന്ത്രിയുടെ, പ്രത്യക്ഷത്തിൽ കാണാനും ബോധ്യപ്പെടാനുമാവാത്ത, ശ്രമങ്ങൾക്ക് പിന്നിൽ അണിനിരക്കുന്നവരുമാണ്.
കോവിഡ് പ്രതിരോധത്തിന് സർക്കാർ ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും ജനങ്ങൾക്ക് അത് ബോധ്യപ്പെടുന്ന തരത്തിലുള്ള ഒരു രാഷ്ട്രീയ സന്ദേശം ആവിഷ്കരിക്കുന്നതിൽ പരാജയപ്പെടുന്നു എന്ന അഭിപ്രായങ്ങൾ ഉയർത്തുന്നവർ സർക്കാർ ടീമിനെ നവീകരിക്കേണ്ട ആവശ്യകതയിലേക്കും വിരൽചൂണ്ടുന്നു.
അന്താരാഷ്ട്ര മാധ്യമങ്ങളിൽ മുഖം പോയി മോദി
ഇന്ത്യയിലെ കോവിഡ് നേരുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക തോൽവിയായി എന്ന അഭിപ്രായമാണ് ലോക മാധ്യമങ്ങളെല്ലാം ഉയർത്തുന്നത്. കോവിഡ് നിയന്ത്രിക്കുന്നതിൽ മോദി സർക്കാർ പരാജയപ്പെട്ടെന്ന് അന്താരാഷ്ട്ര മെഡിക്കൽ ജേണലായ 'ലാൻസെറ്റ്' റിപ്പോർട്ടു ചെയ്തു. മഹാമാരി നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനെക്കാൾ ട്വിറ്ററിൽനിന്ന് വിമർശനങ്ങൾ നീക്കംചെയ്യിപ്പിക്കുന്നതിലായിരുന്നു സർക്കാരിന്റെ ശ്രദ്ധയെന്ന് 'ലാൻസെറ്റ്' മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തി.
ഓഗസ്റ്റ് ഒന്നോടെ ഇന്ത്യയിലെ കോവിഡ് മരണങ്ങൾ 10 ലക്ഷമാകുമെന്ന് അമേരിക്കയിലെ വാഷിങ്ടൺ സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് മെട്രിക്സ് ആൻഡ് ഇവാല്യുവേഷന്റെ വിലയിരുത്തൽ. അങ്ങനെ സംഭവിച്ചാൽ, അതു വരുത്തിവെച്ചതാണെന്നും മോദി സർക്കാരിന്റെ കെടുകാര്യസ്ഥതയാണ് അതിനുകാരണമെന്നും മുഖപ്രസംഗം പറയുന്നു.
മാർച്ച് ആദ്യം കോവിഡ്കേസുകൾ കൂടുന്നതിനുമുമ്പ് മഹാമാരിയുടെ അവസാനഘട്ടത്തിലാണ് ഇന്ത്യയെന്ന് ആരോഗ്യമന്ത്രി ഹർഷവർധൻ പ്രഖ്യാപിച്ചു. രണ്ടാംതരംഗത്തിന്റെ അപകടത്തെക്കുറിച്ചും പുതിയ വൈറസ് വകഭേദങ്ങളുണ്ടാകുന്നതിനെക്കുറിച്ചും ആവർത്തിച്ച് മുന്നറിയിപ്പുണ്ടായിട്ടും ഇന്ത്യ കോവിഡിനെ തോൽപ്പിച്ചു എന്ന ധാരണയാണ് സർക്കാർ പരത്തിയത്. ഇന്ത്യൻ മെഡിക്കൽ ഗവേഷണകൗൺസിലിന്റെ സിറോ സർവേ രാജ്യത്തെ 21 ശതമാനംപേരിലേ കൊറോണ വൈറസിനെതിരായ ആന്റിബോഡികളുള്ളൂവെന്ന് കണ്ടെത്തിയിരുന്നുവെന്നും മുഖപ്രസംഗം പറയുന്നു.
ഉത്തർപ്രദേശും മഹാരാഷ്ടയുംപോലുള്ള സംസ്ഥാനങ്ങൾ രണ്ടാംതരംഗത്തിന് ഒട്ടുംതന്നെ തയ്യാറെടുത്തിരുന്നില്ല. എന്നാൽ, കേരളവും ഒഡിഷയും പോലുള്ളവ മെച്ചപ്പെട്ട തയ്യാറെടുപ്പുകൾ നടത്തി. അവർ ആവശ്യത്തിന് മെഡിക്കൽ ഓക്സിജൻ ഉത്പാദിപ്പിക്കാനുള്ള ശേഷിയുണ്ടാക്കി. അതിനാൽ, രണ്ടാംതരംഗത്തിൽ ആവശ്യത്തിന് മെഡിക്കൽ ഓക്സിജനില്ലാതെ കഷ്ടപ്പെട്ട സംസ്ഥാനങ്ങൾക്ക് അത് എത്തിച്ചുകൊടുക്കാൻ അവയ്ക്കുകഴിഞ്ഞുവെന്ന് 'ലാൻസെറ്റ്' പറയുന്നു. ഇന്ത്യയുടെ വാക്സിനേഷൻ പരിപാടിയെയും 'ലാൻസെറ്റ്' നിശിതമായി വിമർശിക്കുന്നുണ്ട്.
സുപ്രീംകോടതി നിയോഗിച്ച ദേശീയ കർമസമിതിയും കേന്ദ്രത്തിന് തിരിച്ചടി
കോവിഡിനെ നേരിടുന്നതിൽ കേന്ദ്രം പരാജയപ്പെട്ടിടത്താണ് സുപ്രീംകോടതി ഇടപെടൽ നടത്തിയിരിക്കുന്നത്. കോവിഡ് പ്രതിസന്ധി പരിഹരിക്കാൻ, ശാസ്ത്രീയതയും വിഷയ വൈദഗ്ധ്യവും പരിഗണിച്ചു കൊണ്ട് ദേശീയ സമിതി രൂപീകരിച്ചതോടെ പ്രധാനമന്ത്രിയുടെ കീഴിലുള്ള സമിതിക്കും അത് പ്രഹരമായി. ഭാവിയിലേക്ക് ആവശ്യമായി വരുന്ന കാര്യങ്ങൾ മനസ്സിലാക്കി, അനുഭവങ്ങളുടെ കൂടി വെളിച്ചത്തിൽ ഉപയോഗപ്പെടുത്തുകയാണു ലക്ഷ്യം. കേന്ദ്രത്തിന് രണ്ടാം തരംഗം നേരിടുന്നതിൽ വീഴ്ച്ചപറ്റിയെന്ന പരോക്ഷ വിമർശനവും ഇതിൽ ഉയരുന്നനുണ്ട്.
ഓക്സിജൻ, മരുന്ന്, അടിസ്ഥാന സൗകര്യങ്ങൾ, മനുഷ്യവിഭവ ശേഷി, വിഭവങ്ങൾ വിവിധയിടങ്ങളിൽ എത്തിക്കാനുള്ള സൗകര്യം തുടങ്ങിയവയിൽ കണക്കുകൂട്ടലുകളും നിർദ്ദേശങ്ങളും സമർപ്പിക്കാൻ കോടതി നിർദ്ദേശിക്കുന്നു. ഭാവി കാര്യങ്ങളിലും സമിതിക്ക് നിർണായക സ്വാധീനമുണ്ടാകും. പ്രത്യേകിച്ചും മൂന്നാം കോവിഡ് തരംഗത്തിനുള്ള സാധ്യത കേന്ദ്ര സർക്കാർ തന്നെ ചൂണ്ടിക്കാട്ടുമ്പോൾ.
മെഡിക്കൽ ഓക്സിജൻ ആവശ്യകത, ലഭ്യത, വിതരണം എന്നിവ സംബന്ധിച്ചു രാജ്യത്തെ സ്ഥിതി പരിശോധിച്ചു നിർദ്ദേശം നൽകണം. സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഓക്സിജൻ അനുവദിക്കാനുള്ള മാനദണ്ഡം രൂപീകരിക്കണം. കൃത്യമായ ഇടവേളകളിൽ പരിശോധനയും ആവശ്യമായ മാറ്റങ്ങളും നിർദ്ദേശിക്കണം. അവശ്യമരുന്നുകളുടെ ലഭ്യത പരിശോധിക്കുകയും ഉറപ്പുവരുത്തുകയും ചെയ്യുക തുങ്ങിയ കാര്യങ്ങളാണ ്ദേശീയ കർമ്മ സതിയുടെ പരിധിയിൽ വരുന്നത്.
ഉൾപ്രദേശങ്ങളിൽ ഉൾപ്പെടെ ആരോഗ്യവിദഗ്ധന്റെ പരിചരണവും സേവനവും ലഭ്യമാക്കാൻ സാങ്കേതിക സംവിധാനങ്ങളുടെ ഉപയോഗം ഉറപ്പാക്കുക. ഡോക്ടർമാരുടെയും നഴ്സുമാരുടെയും പാരാമെഡിക്കൽ ജീവനക്കാരുടെയും ലഭ്യത വർധിപ്പിക്കുക. തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ഗവേഷണ രീതികൾ പ്രോത്സാഹിപ്പിക്കുക. കോവിഡ് നിയന്ത്രണത്തിനും ചികിത്സയ്ക്കും ഫലപ്രദമായ മാതൃകകൾ കണ്ടെത്തി പങ്കുവയ്ക്കുക.
സംസ്ഥാന തലത്തിൽസമിതി നിയോഗിക്കുന്ന ഉപസമിതി ഓഡിറ്റിങ് നടത്തും. സംസ്ഥാന വകുപ്പു സെക്രട്ടറി, കേന്ദ്രത്തിൽ നിന്ന് അഡീഷനൽ/ജോയിന്റ് സെക്രട്ടറി, ഭരണതലത്തിൽ പരിചയമുള്ള 2 ഡോക്ടർമാർ, പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ പ്രതിനിധി എന്നിവർ അംഗങ്ങളാകും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്