വായ തുറന്നാൽ സ്ത്രീവിരുദ്ധത പറയുന്ന ആശാനും ശശിയും വിജയരാഘവനും; മ്ലേച്ഛമായ സ്ത്രീവിരുദ്ധ പരാമർശങ്ങൾക്കെതിരെ നാളിതുവരെയായി കമാന്നൊരക്ഷരം പറയാതിരുന്ന തൊമ്മിക്കുഞ്ഞുങ്ങളാണ് ഒരൊറ്റ ദിവസം കൊണ്ട് ശ്രീജിത്ത് പണിക്കർക്ക് മൂല്യബോധത്തിന്റെ ക്ലാസ്സെടുക്കുന്നത് എന്റെ ചെഗു മുത്തപ്പാ! അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
അഞ്ജു പാർവതി പ്രഭീഷ്
രാഷ്ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കരുടെ ഒരു ഫേസ് ബുക്ക് പോസ്റ്റും അതിലെ ചില പരാമർശങ്ങളുടെയും പേരിലുള്ള വാദപ്രതിവാദങ്ങളാൽ കലുഷിതമാവുകയാണ് സോഷ്യൽമീഡിയ. കഴിഞ്ഞ വർഷം മഹാമാരിയുടെ ഫസ്റ്റ് വേവ് കൊടുമ്പിരി കൊണ്ടിരുന്ന സമയത്ത് കൺമുന്നിൽ തുടർച്ചയായി ആരോഗ്യവകുപ്പിന്റെ പിഴവ് മൂലം മൂന്ന് പീഡനക്കേസുകൾ നടന്നിട്ടും ഒരക്ഷരം മിണ്ടാതെ വായ മൂടിക്കെട്ടിയിരുന്ന സകലമാന സാംസ്കാരിക തൊഴിലുറപ്പ് തൊഴിലാളികളും സൈബറിടങ്ങളിലെ എഴുത്തുപരിസരങ്ങളിലെ ഇടതു തൂലികകളുമൊക്കെ അതി വൈകാരികതയോടെ ശ്രീജിത്ത് പണിക്കർക്കെതിരെ ഹേറ്റ് ക്യാമ്പയിങ്ങ് തുടരുകയാണ്. . ശ്രീജിത്ത് പണിക്കരുടെ ആ പോസ്റ്റിലെ ബ്രഡ് ആൻഡ് ജാം എന്ന പരാമർശമാണ് ഇടതുപക്ഷ സിങ്കങ്ങളെയും സിങ്കത്തികളെയും മടയിൽ നിന്നും സട കുടഞ്ഞ് എണീറ്റു വരാൻ പ്രേരിപ്പിച്ച ഘടകമത്രേ. ഇപ്പോഴിതാ ആ ഒരൊറ്റ പോസ്റ്റിന്മേൽ , പരാമർശങ്ങളിൽ പിടിച്ചു തൂങ്ങി ചാനൽ ചർച്ചകളിൽ നിന്നും പണിക്കരെ ബഹിഷ്കരിക്കാനുള്ള ഇടതുപക്ഷത്തിന്റെ മെയിൻ അജണ്ട അവർ നടപ്പാക്കാനൊരുങ്ങുന്നു.
കമ്മ്യൂണിസ്റ്റ്പാർട്ടി അതിന്റെ വളർച്ചയുടെ തുടക്കഘട്ടങ്ങളിൽ ഇച്ഛാശക്തിയോടെ കൂട്ടുപിടിച്ചത് സർഗ്ഗാത്മകതയെയും സംവാദത്തെയുമായിരുന്നുവെന്നത് യാഥാർത്ഥ്യം. ചിന്തിക്കുന്നവരുടെയും സംവദിക്കുന്നവരുടേയും ഇടങ്ങൾ അന്ന് പാർട്ടിക്ക് ആവശ്യമുണ്ടായിരുന്നു. എന്നാൽ പോകെപോകെ ചിന്തയുടെയും ആശയങ്ങളുടെയും ഇടങ്ങളിൽ സ്വാർത്ഥതയും അസഹിഷ്ണുതയും ഇടം പിടിച്ചപ്പോൾ , നവലിബറൽ പ്രത്യയ ശാസ്ത്രത്തിനു യഥാർത്ഥ സംവാദത്തെ ഭയമായി തുടങ്ങി. സംവാദം മുറ്റിനില്ക്കുന്ന ഒരു സമൂഹത്തിൽ അജണ്ട ഒളിച്ചു കടത്തുന്ന രാഷ്ട്രീയത്തിന് അവരുടെ രീതികൾ നടപ്പാക്കുക സാദ്ധ്യമല്ലല്ലോ. അങ്ങനെ വരുമ്പോൾ വായ തുറന്നാൽ സ്ത്രീവിരുദ്ധത പറയുന്ന ആശാന്മാർക്കും ശശിമാർക്കും വിജയരാഘവനുമൊക്കെ നവോത്ഥാന ജാഥകളുടെ കൊടിക്കാലുകൾ ചുമലിൽ വെച്ചുനടക്കാനോ വനിതാസുരക്ഷാ മതിലുകളുടെ ഇഷ്ടിക ചുമക്കാനോ സാദ്ധൃമാവില്ല. അവിടെയാണ് ശ്രീജിത്ത് പണിക്കരെ പോലുള്ള ആർജ്ജവമുള്ളവരെ ഭയക്കേണ്ട അവശ്യകത പാർട്ടിക്ക് വരുന്നത്.
അങ്ങനെ വരുമ്പോൾ ചർച്ചകളും ചിന്തകളും അടഞ്ഞുപോകേണ്ടതിന്റെ കരുതൽ ഇടതുപക്ഷം കൃത്യമായി നടപ്പാക്കുന്നു. അതിനവർ വെട്ടുക്കിളികളെ കൂട്ടത്തോടെ ഇറക്കുന്നു. സ്വന്തം പ്രസ്ഥാനത്തിൽ നിന്നും ക്രിയാത്മകമായി സംവദിക്കുന്നവന്റെ കുറവ് തിരിച്ചറിഞ്ഞ അവർ ആ കുറവ് അങ്ങനെ നികത്തുന്നത് സൈബർപോരാളികളുടെ ബുള്ളിയിങ്ങിലൂടെയാണ്. അവിടെ കൃത്യമായ ഡാറ്റകളോടെ , വസ്തുതകളെ സൂക്ഷ്മമായി പഠിച്ച്, അപഗ്രഥനം നടത്തി ലോജിക്കോടെ ചോദ്യം ചോദിക്കുന്ന ശ്രീജിത്തിനെ , അയാളുടെ കൃത്യമായ ചോദ്യങ്ങളെ അവർക്ക് തടയിടേണ്ടതായി വരുന്നു. പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും അതിനു പറ്റാതെയാവുമ്പോൾ ( മെന്റൽ ടോർച്ചറും സൈബർ ബുള്ളിയിങ്ങും ഉൾപ്പടെ ) അയാളുടെ പോസ്റ്റിലെ ബ്രഡും ജാമും ഒക്കെ അങ്ങേയറ്റത്തെ അശ്ലീലമാക്കി പൊതു സമൂഹത്തിൽ അവതരിപ്പിക്കേണ്ട ദാറ്റ് ലാസ്റ്റ് ഗതികേടിൽ അവരെത്തുന്നു.
ഇടതുസാംസ്കാരികനായകരും നവോത്ഥാന-പുരോഗമനവാദികളും വരിവരിയായി നിരന്നു നിന്ന് ഇഷ്ടികചുമന്ന് സ്ത്രീസുരക്ഷയുടെ വനിതാമതിൽ കെട്ടിയ സാക്ഷരകേരളത്തിലാണ് കഴിഞ്ഞ വർഷം മഹാമാരികാലത്ത് ഏറ്റവും നിന്ദ്യമായ മൂന്ന് പീഡനങ്ങൾ നടന്നത്. മൂന്നും ആരോഗ്യവകുപ്പ് പ്രതിക്കൂട്ടിലാകുന്ന സാഹചര്യങ്ങളിലും. എന്നിട്ടും കമാന്നൊരക്ഷരം മിണ്ടാതെ വായിൽ പഴം തിരുകിവച്ചിരുന്ന ടീംസാണ് ഇപ്പോൾ ശ്രീജിത്തിനു മോറൽ ക്ലാസ്സ് എടുക്കുന്നത്. ജീവൻരക്ഷാവാഹനമായ ആബുലൻസിൽ വച്ച് രോഗിയായ ,തീർത്തും നിരാലംബയായ ഒരു പെൺകുട്ടിയെ ആബുലൻസ് ഡ്രൈവർ പീഡിപ്പിച്ചപ്പോൾ ഒരക്ഷരം മിണ്ടിയോ ഈ പൊളിറ്റിക്കൽ കറക്ട്നെസ്സുകാർ? ഒരു ആരോഗ്യപ്രവർത്തകന്റെയോ, പ്രവർത്തകയുടെയോ സാന്നിധ്യമില്ലാതെ ഒരു ആംബുലൻസ് ഡ്രൈവറോടൊപ്പം കോവിഡ് രോഗിയായ പത്തൊൻപതുകാരി പെൺകുട്ടിയെ രാത്രിയിൽ യാത്ര ചെയ്യാൻ വിടുന്നതാണോ കേരള മോഡൽ സുരക്ഷയെന്ന് വായ തുറന്ന് ചോദിക്കാൻ ധൈര്യമുണ്ടായോ നിനക്കൊക്കെ?
ക്വാറന്റൈനിലായിരുന്ന യുവതിയെ കെട്ടിയിട്ട് വായിൽ തോർത്ത് തിരുകി ഹെൽത്ത് ഇൻസ്പെക്ടർ ക്രൂരമായി പീഡിപ്പിച്ചുവെന്ന് കേട്ടപ്പോൾ ഒരക്ഷരം മിണ്ടിയോ പുരോഗമനവാദികളെ ? ഫാർമസിസ്റ്റ് പെൺകുട്ടിയെ ഡോക്ടർ പീഡിപ്പിച്ച ശേഷം 500 രൂപ മുദ്രപത്രത്തിൽ ഇനി പീഡിപ്പിക്കില്ലെന്ന് ഒപ്പിട്ടു നല്കിയ മൂന്നാമത്തെ സംഭവത്തിനെതിരെ എന്തേ നിന്റെയൊക്കെ ധാർമ്മികരോഷം തിളച്ചുപൊന്തിയില്ല? ഡോക്ടർ മുതൽ ആബുലൻസ് ഡ്രൈവർ വരെ ഒരേ വിഷയത്തിൽ സ്ത്രീശരീരങ്ങളിൽ ഗവേഷണം നടത്തിയിട്ടും മിണ്ടാതെയിരുന്ന നിനക്കൊക്കെ എന്ത് യോഗ്യതയുണ്ട് അടിമകളെ ഇപ്പോൾ ഈ ബ്രഡ് ആൻഡ് ജാം വിഷയത്തിൽ പ്രതികരിക്കാൻ ?
വരുന്നത് സർക്കാർ ആംബുലൻസ് ആണെന്നും അതിൽ സുരക്ഷിതത്വവും ഉത്തരവാദിത്തവും ഉണ്ടെന്ന ഉറപ്പിന്മേലുമാണ് ഒരു പെൺകുട്ടിയെ യാത്ര ചെയ്യാൻ കുടുംബം അനുവദിക്കുന്നത്. അതല്ലാതെ ഏത് രക്ഷകർത്താക്കളാണ് ഏതെങ്കിലും ആംബുലൻസ് വന്ന് നിന്നാൽ അതിൽ മകളെ കയറ്റി വിടുന്നത്? ഒരു അച്ഛനും അമ്മയ്ക്കും പത്തൊൻപത് വയസ്സുകാരി പെൺകുട്ടിക്കും സർക്കാർ സിസ്റ്റത്തിലുള്ള വിശ്വാസത്തെ തകർത്ത ആരോഗ്യവകുപ്പിന്റെ പോരായ്മയിൽ ,കുത്തഴിഞ്ഞ കേരള മോഡലിൽ കുറ്റം കാണാത്ത നീയൊക്കെയാണ് , ഇപ്പോൾ അത് തുറന്നെഴുതിയ ആളിനെതിരെ ചന്ദ്രഹാസം ഇളക്കുന്നത്. പീഡനം ഒരു കളിവാക്കല്ല. മൂന്ന് പെൺകുട്ടികളുടെ നിസഹായവസ്ഥ എന്നു കൂടി അതിനു അർത്ഥമുണ്ട്. അത് കളിവാക്കായി ഉപയോഗിക്കുന്ന പഴയ ഫ്യൂഡൽ മനോഭാവം പോലെ അപകടകരമാണ് നീയൊക്കെ കാണിച്ച സെലക്ടീവ് മൗനവും.
മുൻ മുഖ്യമന്ത്രിയായ നായനാർ തുടങ്ങി പടത്തലവനായ അച്ചുതാനന്ദനിലൂടെ തുടർന്ന സ്ത്രീ വിരുദ്ധതയും റേപ്പ് ജോക്കുമൊക്കെ ശശിമാരിലൂടെയും ആശാനിലൂടെയും വിജയ രാഘവനിലൂടെയും ഒക്കെ തെളിഞ്ഞൊഴുകുമ്പോൾ ജെൻഡർ ഇക്വാലിറ്റിയും , മസ്കുലിനിറ്റിയും പാട്രിയാർക്കിയും ഹ്യുമാനിറ്റിയും പൊളിറ്റിക്കൽ കറക്റ്റ്നെസും ഒക്കെ കൂടും കുടുക്കയും എടുത്ത് കാശിക്ക് പോകുന്നത് അമാനവ - ആക്രി - മാക്രി - ആക്ടിവിസ്റ്റ് ടീമുകളുടെ ഉമ്മറത്തു കൂടിയാണ്. AKG സെന്ററിലെ മരുന്ന് അടുപ്പിൽ ആഞ്ഞു തിളച്ചു പാകമാവുന്നുണ്ട് മധ്യവർഗ പോതുബോധത്തിന് യോജിക്കാത്ത നാട്ടിൻ പുറം ശൈലിയാണ് ആശാന്റെ സംസാരഭാഷയെന്ന ചുവന്ന ലേഹ്യം . അത് ഉളുപ്പില്ലാതെ ആവോളം എടുത്ത് സേവിക്കുന്നവരാണ് ഇപ്പോൾ പണിക്കർക്കെതിരെ ഉറഞ്ഞുതുള്ളുന്നത്.വിപ്ലവപ്രസ്ഥാനത്തിലെ മഹാരഥന്മാർ നടത്തിയ തീർത്തും മ്ലേച്ഛമായ സ്ത്രീവിരുദ്ധപരാമർശങ്ങൾക്കെതിരെ നാളിതുവരെയായി കമാന്നൊരക്ഷരം പറയാതിരുന്ന തൊമ്മിക്കുഞ്ഞുങ്ങളാണ് ഒരൊറ്റ ദിവസം കൊണ്ട് ശ്രീജിത്ത് പണിക്കർക്ക് മൂല്യബോധത്തിന്റെ ക്ലാസ്സെടുക്കുന്നത് എന്റെ ചെഗു മുത്തപ്പാ !
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്