സോഷ്യൽ ഡിസ്റ്റൻസ്, മാസ്ക്, ഹാൻഡ് വാഷിങ് എന്നീ അടിസ്ഥാന ശീലങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കുക; 'ബ്രേക്കിങ് ന്യൂസ്' കണക്കിനുള്ള കോവിഡ് വാർത്തകൾ ശ്രദ്ധിക്കാതിരിക്കുക; അടുപ്പമുള്ള സഹായം അർഹിക്കുന്നവരെ സാമ്പത്തികമായി സഹായിക്കുക; രണ്ടാമത്തെ ലോക്ക് ഡൗണിനെ എങ്ങനെ നേരിടണമെന്ന് മുരളീ തുമ്മാരുകുടി എഴുതുന്നു
മുരളീ തുമ്മാരുകുടി
ഇന്ന് മുതൽ കേരളത്തിൽ രണ്ടാമത്തെ ലോക്ക് ഡൗൺ തുടങ്ങിയിരിക്കയാണ്. വീണ്ടും വെല്ലുവിളിയുടെ കാലമാണ്. ഒന്നാമത്തെ ലോക്ക് ഡൗണിന്റെ സമയത്ത് 'ലോക്ക് ഡൗൺ കഴിയുമ്പോൾ കാര്യങ്ങൾ ശരിയാകും' എന്നൊരു വിശ്വാസം ആളുകളിൽ ഉണ്ടായിരുന്നു. പക്ഷെ ഇത്തവണ അതില്ല. ഈ ലോക്ക് ഡൗൺ എത്ര നീളുമെന്നോ, അഥവാ അവസാനിച്ചാൽ പോലും ഇനിയൊരു ലോക്ക് ഡൗൺ ഉണ്ടാകില്ലെന്നോ യാതൊരു ഉറപ്പുമില്ല.
ആരോഗ്യത്തെപ്പറ്റിയും, എന്തിന് മരണത്തെ പറ്റിയും ഉള്ള ആശങ്കകൾ വർദ്ധിക്കുകയാണ്. മൊത്തം നൂറു കേസുകൾ മാത്രം കേരളത്തിൽ വന്ന സമയത്ത് ആണ് ഒന്നാമത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. അന്ന് കേരളത്തിൽ കൊറോണ മരണങ്ങൾ സംഭവിച്ചിരുന്നില്ല. ഇന്നിപ്പോൾ പ്രതിദിനം കേസുകൾ നാല്പതിനായിരം കടന്നു, മരണം നൂറോടടുക്കുന്നു. പക്ഷെ ഇന്ന് രണ്ടാമത്തെ ലോക്ക് ഡൗൺ വരുമ്പോൾ കൊറോണ അക്കങ്ങളിൽ ഒതുങ്ങുന്നില്ല. ഏതാണ്ട് എല്ലാവരുടെയും വീടുകളിലോ ബന്ധു വീടുകളിലോ കൊറോണ എത്തിയിട്ടുണ്ട്. നമ്മൾ അറിയുന്ന ആരെങ്കിലും ഒക്കെ കൊറോണ കൊണ്ട് മരിച്ചിട്ടും ഉണ്ട്.
സാമ്പത്തികമായും വെല്ലുവിളികളുടെ കാലമാണ്. സർക്കാർ സംവിധാനങ്ങളിലും ഐ ടി കമ്പനികളിലും ഒക്കെ ജോലി ഉള്ളവർ ഒഴിച്ചുള്ളവർക്ക് കഴിഞ്ഞ ഒരു വർഷം സാമ്പത്തികമായി അസ്ഥിരതകളുടെ, ബുദ്ധിമുട്ടിന്റെ, ആശങ്കയുടെ ഭാഗമാണ്. ബിസിനസ്സുകൾ ഒക്കെ പുതിയതായി ഒന്ന് പച്ചപിടിച്ചു വരുമ്പോൾ ആണ് രണ്ടാമത്തെ ലോക്ക് ഡൗൺ. തൊഴിലുകൾ നഷ്ടപ്പെടും, ബിസിനസ്സ് കുറയുകയോ ഇല്ലാതാവുകയോ ചെയ്യും, സാമ്പത്തിക ബുദ്ധിമുട്ട് കൂടും, ആശങ്കകൾ പതിന്മടങ്ങാകും.
വിദ്യാഭ്യാസ രംഗത്തെ വെല്ലുവിളികളും അന്തമില്ലാതെ തുടരുന്നു. ഒരു വർഷം മുഴുവൻ വിദ്യാലയങ്ങളിൽ പോകാതെ പറ്റിയ സൗകര്യങ്ങളുമായി ഓൺലൈൻ പഠനം നടത്തിയതിന് ശേഷം അടുത്ത അധ്യയന വർഷത്തോടെ കാര്യങ്ങൾ സാധാരണഗതിയിൽ ആകും എന്നുള്ള പ്രതീക്ഷയിൽ ആയിരുന്നു എല്ലാവരും. ഇതും തകരുകയാണ്. സാധാരണ വിദ്യാഭ്യാസം തടസ്സപ്പെടുമ്പോൾ ഉന്നത വിദ്യാഭ്യാസം, വിദേശങ്ങളിലേക്ക് പഠിക്കാൻ പോകുന്നത് ഉൾപ്പടെ ഉള്ളത്, ഒക്കെ താറുമാറായിരിക്കയാണ്. ഇത്തരത്തിൽ എവിടെ നോക്കിയാലും ആശങ്കയുടെ നാളുകൾ ആണ്. ഇതൊക്കെ നമ്മൾ എല്ലാവരേയും മാനസികമായി ഏറെ ബാധിക്കുന്നുണ്ട്. ലോക്ക് ഡൗൺ കഴിഞ്ഞും കൊറോണക്കാലം കഴിഞ്ഞും ഈ കാലഘട്ടം ഉണ്ടാക്കിയ മാനസിക പ്രശ്നങ്ങൾ സമൂഹത്തിൽ കാണും.
ഇതൊക്കെയാണെങ്കിലും ഈ ലോക്ക് ഡൗൺ നമ്മൾ പൂർണ്ണമായും അനുസരിച്ചേ പറ്റൂ. കാരണം മറ്റു രാജ്യങ്ങളിൽ കഴിഞ്ഞ വർഷം കണ്ടത് പോലെ, ഇന്ത്യയിൽ ഇപ്പോൾ നമ്മൾ കാണുന്നത് പോലെ തെരുവുകളിൽ ശരിയായ ചികിത്സയും സംരക്ഷണവും കിട്ടാതെ ആളുകൾ പിടഞ്ഞുമരിക്കുന്ന സാഹചര്യം ഒഴിവാക്കാൻ നമ്മുടെ അടുത്ത് മറ്റൊരു ഉപാധി ഇല്ല. കേരളത്തിലെ കേസുകളുടെ എണ്ണം ഇപ്പോൾ നാല്പതിനായിരം ആയി, മരണം അമ്പത് കടന്നു. ഇപ്പോഴത്തെ ലോക്ക് ഡൗൺ നമ്മൾ പൂർണ്ണമായി അനുസരിച്ചാൽ തന്നെ കേസുകളുടെ എണ്ണം അൻപതിനായിരത്തിന് മുകളിൽ പോയതിന് ശേഷം മാത്രമേ തിരിച്ചു താഴേക്ക് വരൂ. മരണ സംഖ്യ നൂറിനപ്പുറമെത്തിയിട്ട് ആയിരിക്കും താഴേക്കുള്ള ട്രെൻഡിൽ എത്തുക.
പക്ഷെ ഈ ലോക്ക് ഡൗൺ നമ്മൾ പൂർണ്ണമായി അനുസരിച്ചാൽ മഹാവിപത്തിന്റെ പടുകുഴിയുടെ അറ്റത്തു നിന്നും സമൂഹത്തെ നമുക്ക് തിരിച്ചു കൊണ്ടുവരാൻ സാധിക്കും. സർക്കാർ പറയുന്നതിൽ കൂടുതൽ സ്വയം നിയന്ത്രണങ്ങൾ ഏറ്റെടുക്കുന്ന ഓരോ വ്യക്തിയും കുടുംബവും ഈ മഹാമാരിയെ തോൽപ്പിക്കാനുള്ള സാധ്യത അത്രയും കൂട്ടുകയാണ്.
ഈ സാഹചര്യത്തിൽ നമ്മൾ ഓരോരുത്തരും എന്താണ് ചെയ്യേണ്ടത് ?
1. സർക്കാർ പറഞ്ഞിരിക്കുന്ന ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ പൂർണ്ണമായി അനുസരിക്കുക. സാധിക്കുമെങ്കിൽ അതിനപ്പുറവും നിയന്ത്രണങ്ങൾ സ്വയം ഏർപ്പെടുത്തുക. അടുത്ത ഒരു മാസത്തേക്ക് നിങ്ങൾ എത്ര കുറച്ച് ആളുകളുമായി ബന്ധപ്പെടുന്നോ അത്രയും കുറച്ചു സാദ്ധ്യതകൾ ആണ് രോഗം വരാൻ നിങ്ങൾക്ക് ഉള്ളത്.
2. സോഷ്യൽ ഡിസ്റ്റൻസ്, മാസ്ക്, ഹാൻഡ് വാഷിങ് എന്നീ അടിസ്ഥാന ശീലങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കുക
3. നമ്മുടെ എല്ലാവരുടെയും ചിന്തയെയും മനസികാവസ്ഥയെയും ഈ കോവിഡ് കാലം പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് സ്വയം മനസിലാക്കുക. അത്കൊണ്ട് തന്നെ മറ്റുള്ളവരോട് ഇടപെടുമ്പോൾ ഇതൊരു 'സാധാരണ സമയം' അല്ല എന്ന് സ്വയം എപ്പോഴും ഓർമ്മപ്പെടുത്തുക.
4. വീട്ടിലെ കുട്ടികൾ, പ്രായമായവർ, ഭിന്നശേഷി ഉള്ളവർ ഇവർക്കൊക്കെ സാധാരണയിൽ കൂടുതൽ മാനസിക സംഘർഷം ഉണ്ടാകും. അവരോട് എല്ലാ ദിവസവും ഈ വിഷയത്തെ പറ്റി സംസാരിക്കുക, ആശങ്കകൾ അകറ്റുക.
5. നമ്മുടെ മാധ്യമങ്ങൾ അറിഞ്ഞോ അറിയാതേയോ ആളുകളുടെ ആശങ്കകൾ കൂട്ടുന്നുണ്ട്. സ്ഥിരമായി കോവിഡ് വാർത്തകൾ മാത്രം ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നതുകൊണ്ട് നമ്മുടെ രോഗ സാദ്ധ്യതകൾ കുറയുകയോ കാര്യങ്ങൾ മെച്ചപ്പെടുകയോ ഇല്ല. അതുകൊണ്ട് തന്നെ ഓരോ ദിവസവും മുഖ്യമന്ത്രിയുടെ പത്ര സമ്മേളനവും ഏതെങ്കിലും ഒരു വാർത്തയും അല്ലാതെ സ്ഥിരമായി 'ബ്രേക്കിങ് ന്യൂസ്' കണക്കിനുള്ള കോവിഡ് വാർത്തകൾ ശ്രദ്ധിക്കാതിരിക്കുക.
6. ഒന്നാമത്തെ ലോക്ക് ഡൗണിന്റെ കാലത്ത് ലോകത്ത് ബേബി ബൂം ഉണ്ടാകുമെന്നൊക്കെയാണ് വിദഗ്ദ്ധർ അഭിപ്രായപ്പെട്ടിരുന്നത്. പക്ഷെ അമേരിക്കയിൽ കഴിഞ്ഞ നൂറു വർഷത്തിനുള്ളിൽ ഏറ്റവും കുറഞ്ഞ ജനന നിരക്കാണ് രണ്ടായിരത്തി ഇരുപതിൽ ഉണ്ടായതെന്നാണ് കണക്കുകൾ പറയുന്നത്. (
American Birth And Fertility Rates Plunge To All Time Lows During Covid Pandemic, CDC Says, Forbes, മെയ് 5). കുട്ടികൾ ഉണ്ടാകാതിരിക്കുന്നത് മാത്രമല്ല പ്രശ്നം.
കോവിഡ് ഒരു വർഷം പിന്നിടുമ്പോൾ ഇറ്റലിയിൽ നിന്നും ഇന്ത്യയിൽ നിന്നും ടർക്കിയിൽ നിന്നും അമേരിക്കയിൽ നിന്നുമുള്ള പഠനങ്ങൾ കാണിച്ചത് ആളുകളിൽ ലൈംഗിക താല്പര്യം കുറയുന്നു എന്നാണ്. (Studies from around the world tell a similar story. Research conducted in Turkey, Italy, India and the US in 2020 all points to the decline in sex with partners as well as solo acts, directly attributed to lockdown. 'I think a big part of the reason for that is because so many people were just too stressed out,' says Justin Lehmiller, social psychologist and research fellow at The Kinsey Institute, which conducted the US-based study. 'How the pandemic has changed our sex lives, BBC ഏപ്രിൽ 23, 2021). വ്യക്തിജീവിതത്തിലും കുടുംബത്തിലും ഏതൊക്കെ തരത്തിലുള്ള വെല്ലുവിളികൾ ആണ് ഇതുണ്ടാക്കുന്നതെന്ന് നമ്മൾ പ്രത്യേകം ശ്രദ്ധിക്കണം.
7 . ഈ ലോക്ക് ഡൗൺ കാലം പുതിയതായി എന്തെങ്കിലും പഠിക്കാനുള്ള അവസരമായി എടുക്കുക. കുറച്ചു നിർദ്ദേശങ്ങൾ ഞാൻ വരുന്ന ദിവസങ്ങളിൽ നൽകുന്നുണ്ട്.
8 . നമ്മളുമായി സാമ്പത്തികമായി ഇടപെടുന്നവരുടെ , ഓട്ടോ ഡ്രൈവർ തൊട്ട് ബ്യൂട്ടീഷ്യൻ വരെ, കാര്യം നമ്മൾ ഒന്ന് പ്രത്യേകം ശ്രദ്ധിക്കണം. അവർ ചോദിക്കാതെ എന്തെങ്കിലും സാമ്പത്തിക സഹായം നല്കാൻ പറ്റിയാൽ നല്ലതാണ്. പൊതുവെ തൊഴിൽ ചെയ്തു ജീവിച്ചു ശീലിച്ചവർക്ക് മറ്റുള്ളവരോട് സഹായം ചോദിക്കാൻ ബുദ്ധിമുട്ടുണ്ടാകും.
9 . നമ്മുടെ അടുത്ത ബന്ധുക്കൾ, അയൽക്കാർ, സുഹൃത്തുക്കൾ ഇവരുടെ കാര്യത്തിലും പ്രത്യേകം ശ്രദ്ധ വേണം. സാമ്പത്തിക സഹായം വേണ്ടെങ്കിൽ പോലും മാനസിക പിന്തുണ പ്രധാനമാണ്. അവരോട് കൂടുതൽ സംസാരിക്കുക. സാധാരണ സംസാരിക്കാറില്ലാത്തവരെ പോലും തിരഞ്ഞു പിടിച്ചു വിളിക്കുക.
10 . ഈ കൊറോണക്കാലം നമ്മൾ തരണം ചെയ്യണമെങ്കിൽ പരസ്പര സഹായം ഏറ്റവും ആവശ്യമാണ്. ആശുപത്രിയിൽ ബെഡ് കിട്ടുന്നത് മുതൽ വിദേശത്തേക്കുള്ള യാത്ര, വിദ്യാഭ്യാസം, എന്നിങ്ങനെ അനവധി കാര്യങ്ങളിൽ ആളുകൾക്ക് മറ്റുള്ളവരുടെ ഉപദേശവും സഹായവും വേണ്ടി വരും. പക്ഷെ സാധാരണ ചെയ്യാൻ പറ്റുന്ന സഹായം പോലും ചെയ്യാൻ പറ്റാത്ത സാഹചര്യത്തിലായിരിക്കും കൂടുതൽ പേരും. എന്നാൽ പോലും ഇത്തരം സാഹചര്യത്തിൽ ഇടപെടാൻ പരമാവധി ശ്രമിക്കുക. കൊറോണ കഴിഞ്ഞും വീണ്ടും കാണേണ്ടവർ ആണ് നമ്മൾ ഒക്കെ എന്ന് ഓർക്കുക.
കഴിഞ്ഞ ലോക്ക് ഡൗൺ കാലത്ത് ഞാൻ ദിവസവും ഓരോ കഥകൾ എഴുതിയിരുന്നു (യാത്ര ചെയ്തിരുന്ന കാലം) എന്ന പേരിൽ. മറ്റുള്ളവരെ എഴുതാൻ പ്രേരിപ്പിക്കുകയും അതൊരു പുസ്തകമായി പ്രസിദ്ധീകരിക്കുകയും ചെയ്തു. ഈ ലോക്ക് ഡൗൺ കാലത്തും എന്ത് ചെയ്യണം എന്നൊരു ആലോചനയിൽ ആണ്. ലോക്ക് ഡൗൺ ഇല്ലാത്ത സ്വിറ്റസർലണ്ടിൽ യാത്ര ചെയ്ത് ലൈവ് ആയി സംസാരിക്കാം എന്ന് ഞാൻ ഒരു ഐഡിയ പറഞ്ഞു. 'നിങ്ങളെ കായികമായും പൊങ്കാലയായും എയറിൽ നിർത്തുമെന്ന്' എന്റെ അടുത്ത സുഹൃത്തുക്കൾ ഭീഷണിപ്പെടുത്തി. അതുകൊണ്ട് ആ ഐഡിയ വിട്ടു.
പകരം കൊറോണ എന്ന മഹാമാരിയെ മറ്റുള്ള രാജ്യങ്ങൾ എങ്ങനെയാണ് നേരിട്ടത്, അതിൽ നിന്നും എന്ത് പാഠങ്ങൾ പഠിക്കാം എന്നുള്ള അതിജീവനത്തിന്റെപാഠങ്ങൾ ഒരു സീരീസ് ആയി എഴുതാം എന്ന് കരുതുന്നു. നാളെ മുതൽ അടുത്ത ഞായർ വരെ. ചൈന മുതൽ ഇസ്രയേൽ വരെയുള്ള രാജ്യങ്ങൾ എന്തൊക്കെ നയങ്ങളും സാങ്കേതിക വിദ്യയും ഉപയോഗിച്ചാണ് കൊറോണയുടെ കുരുക്കിൽ നിന്നും പുറത്ത് വന്നത് ?, അവയിൽ നിന്നും നമുക്ക് എന്തെങ്കിലും പഠിക്കാനുണ്ടോ എന്നതൊക്കെയായിരിക്കും വിഷയം. ശരിയായ നയങ്ങളും പദ്ധതികളും ഉണ്ടെങ്കിൽ സമൂഹത്തിന് കൊറോണയെ അതിജീവിക്കാനാകും എന്നതിന്റെ തെളിവുകൾ നമ്മുടെ ചുറ്റും ഇപ്പോൾ തന്നെ ഉണ്ട്. അതുകൊണ്ട് ഈ കൊറോണക്കാലം നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും. സുരക്ഷിതരായിരിക്കുക.
Stories you may Like
- മുരളീ തുമ്മാരുകുടി മുൻകൂട്ടി കണ്ടത് താനൂരിൽ സംഭവിക്കുമ്പോൾ
- മുരളി തുമ്മാരുകുടി ചർച്ചയാക്കിയത് എംജി യൂണിവേഴ്സിറ്റിയിലെ ട്രാൻസ്ക്രിപ്റ്റ് ദുരന്തകഥ
- പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ മീൻപിടിത്ത ബോട്ട് രൂപ മാറ്റം നടത്തി
- സെക്രട്ടറിയേറ്റിൽ തീപിടുത്തം ഉണ്ടാകുന്നതും മുരളി തുമ്മാരുകുടി പ്രവചിച്ചിരുന്നോ
- മുരളി തുമ്മാരുകുടിയുടെ പരാതി, കെഎസ്ഇബി സ്ഥാപിച്ച സ്റ്റേ വയർ നീക്കി
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്