Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'അച്ഛൻ മരിക്കുമ്പോൾ അമ്മയും സഹോദരിയും ആശുപത്രിയിൽ; മരണ വിവരം എല്ലാവരോടും പറഞ്ഞ് പറഞ്ഞ് ഞാൻ കല്ലുപോലെയായി; കോവിഡ് മരണമായതിനാൽ വിട്ടിലേക്ക് വരാൻ പലരും മടിച്ചു; അച്ഛനെ ശ്മശാനത്തിലെത്തിച്ചതും ചിത കൊളുത്തിയതും അസ്ഥി പെറുക്കിയതും ഒറ്റയ്ക്ക്'; നടുക്കുന്ന ഓർമകൾ പങ്കുവച്ച് നടി നിഖില വിമൽ

'അച്ഛൻ മരിക്കുമ്പോൾ അമ്മയും സഹോദരിയും ആശുപത്രിയിൽ; മരണ വിവരം എല്ലാവരോടും പറഞ്ഞ് പറഞ്ഞ് ഞാൻ കല്ലുപോലെയായി; കോവിഡ് മരണമായതിനാൽ വിട്ടിലേക്ക് വരാൻ പലരും മടിച്ചു; അച്ഛനെ ശ്മശാനത്തിലെത്തിച്ചതും ചിത കൊളുത്തിയതും അസ്ഥി പെറുക്കിയതും ഒറ്റയ്ക്ക്'; നടുക്കുന്ന ഓർമകൾ പങ്കുവച്ച് നടി നിഖില വിമൽ

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: കോവിഡ് ബാധിച്ച് അച്ഛന്റെ മരണം ഏൽപ്പിച്ച ആഘാതവും ആ നാളുകളിൽ നേരിട്ട നൊമ്പരപ്പെടുത്തുന്ന അനുഭവങ്ങളും പങ്കുവെച്ച് നടി നിഖില വിമൽ. കൊവിഡിന്റെ ആദ്യതരംഗത്തിലായിരുന്നു നിഖിലയ്ക്ക് അച്ഛൻ പവിത്രനെ നഷ്ടമാകുന്നത്.

കോവിഡ് ബാധിച്ച് അമ്മയും സഹോദരിയും ആശുപത്രിയിൽ കഴിയവേയായിരുന്നു രോഗം മൂർച്ഛിച്ച് അച്ഛന്റെ വിയോഗം. കോവിഡ് മരണമായതുകൊണ്ട് തന്നെ വീട്ടിലേക്ക് വരാൻ പലരും തയ്യാറായില്ല. വീട്ടിലെ ഇളയകുട്ടിയായിട്ടും മൃതദേഹം ശ്മശാനത്തിൽ എത്തിച്ചതുൾപ്പെടെ അന്ത്യകർമ്മങ്ങളെല്ലാം നിഖിലയ്ക്ക് ഒറ്റയ്ക്ക് ചെയ്യേണ്ടി വന്നു. അച്ഛൻ മരിച്ച് ഒരാഴ്ച കഴിഞ്ഞാണ് താൻ കരയാൻ പോലും തുടങ്ങിയതെന്ന് നിഖില വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു.

അച്ഛൻ എം.ആർ പവിത്രൻ നേതാവായിരുന്നു, ആക്ടിവിസ്റ്റായിരുന്നു. കുറച്ചുകാലം മുൻപ് ഒരപകടത്തിനു ശേഷം അച്ഛനു ചില ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. അതുകൊണ്ടു തന്നെ അച്ഛന് കോവിഡ് വരാതിരിക്കാൻ വളരെ ശ്രദ്ധിച്ചിരുന്നതാണ്.

അച്ഛൻ ഒരുപാട് സുഹൃത്തുക്കളുള്ള ആളായിരുന്നു. അവർക്കാർക്കും അവസാനമായി അച്ഛനെ ഒന്ന് കാണാൻ കഴിഞ്ഞില്ല. ഞാനിടയ്ക്ക് ഓർക്കും, അസുഖം കുറഞ്ഞ് വീട്ടിൽ വന്നിട്ട് അച്ഛൻ പോയിരുന്നെങ്കിൽ എന്ന്,' നിഖില പറയുന്നു.

അമ്മയ്ക്കാണ് ആദ്യം പനി തുടങ്ങിയത്. അതു കഴിഞ്ഞ് അച്ഛന്. പിന്നെ ചേച്ചിക്കും കോവിഡ് പോസിറ്റീവായി. അച്ഛന് കോവിഡ് സ്ഥിരീകരിച്ച് കഴിഞ്ഞപ്പോൾ തന്നെ ഡോക്ടർമാർ പറഞ്ഞിരുന്നു. ന്യുമോണിയയായി മാറിയിട്ടുണ്ട്. ഉള്ളിലൊക്കെ നിറയെ അണുബാധയുണ്ട് എന്ന്.

പക്ഷേ, ഇതിലും വലിയ വിഷമാവസ്ഥകൾ അച്ഛൻ തരണം ചെയ്തിട്ടുണ്ടല്ലോ അപ്പോൾ ഇതും അതിജീവിക്കും എന്നായിരുന്നു ഞാൻ ചിന്തിച്ചത്. ആർക്കും കയറി കാണാനുള്ള അനുവാദം ഉണ്ടായിരുന്നില്ല. അമ്മയും ചേച്ചിയും അപ്പോഴും പോസിറ്റീവ് തന്നെയായിരുന്നു. അച്ഛന്റേത് കോവിഡ് മരണമായതു കൊണ്ട് എല്ലാവർക്കും പേടിയായിരുന്നു വീട്ടിലേക്ക് വരാൻ.

മാതമല്ല, കൊവിഡിന്റെ തുടക്ക കാലമായതുകൊണ്ട് കർശനമായ നിയന്ത്രണങ്ങളുമുണ്ടായിരുന്നു. ഞാൻ വീട്ടിലെ ഇളയ കുട്ടിയാണ്. അത്ര വലിയ പ്രശ്നങ്ങളെയൊന്നും നേരിടേണ്ടി വന്നിട്ടില്ല. ആ ഞാനാണ് എന്റെ അച്ഛനെ ശ്മശാനത്തിലെത്തിച്ചതും ചിത കൊളുത്തിയതും അസ്ഥി പെറുക്കിയതും.

ചെറുപ്പത്തിൽ വീട്ടിൽ മരണം കണ്ടപ്പോഴെല്ലാം എല്ലാത്തിനും ഓടി നടക്കാൻ ഇഷ്ടം പോലെ ആളുകളെ കണ്ടിട്ടുണ്ട്. സുഹൃത്തുക്കളും ബന്ധുക്കളും എല്ലാ കാര്യങ്ങളും ഏറ്റെടുത്ത് ചെയ്യും. പക്ഷേ, അച്ഛനെ കൊണ്ടുവരുമ്പോൾ ഞാനും അച്ഛന്റെ വിരലിലെണ്ണാവുന്ന സുഹൃത്തുക്കളും മാത്രമേയുള്ളൂ വീട്ടിൽ. എല്ലാവരേയും ഞാനാണ് അച്ഛൻ മരിച്ച വിവരം വിളിച്ച് അറിയിച്ചത്. പറഞ്ഞ് പറഞ്ഞ് ഞാൻ കല്ല് പോലെയായി. അച്ഛൻ മരിച്ച് എട്ടു ദിവസം കഴിഞ്ഞാണ് ഞാൻ കരയാൻ തുടങ്ങിയത്. നിഖില പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP