കണ്ണാടി ഷാജി കേസിൽ പ്രതിയായത് ചെറു സഹായങ്ങളുടെ പേരിൽ; ടാറ്റു പതിച്ച് കൊടുക്കുന്ന സ്ഥാപന മറവിൽ പുതു മേഖലയിലേക്ക്; ശാസ്തമംഗലത്ത് പൂട്ടു വീണപ്പോൾ താവളം മാറ്റിയത് ആന്ധ്രയിലേക്ക്; കൂട്ടിന് റിട്ടയേർഡ് എസ് പിയുടെ മകനും; മയക്കുമരുന്ന് മാഫിയയെ കേരളത്തിൽ നിയന്ത്രിക്കുന്നത് ഈ 29കാരൻ; അലൻ പുന്നൂസ് എന്ന ഡോൺ എക്സൈസിന് തലവേദനയാകുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേരളത്തിലെ കഞ്ചാവ് മാഫിയയെ ഇപ്പോൾ നിയന്ത്രിക്കുന്നത് തിരുവനന്തപുരം സ്വദേശിയായ 29കാരൻ. കണ്ണാടി ഷാജി കൊലക്കേസിലെ പ്രതിയാണ് ഈ മാഫിയാ നേതാവ്. സിനിമകളെ വെല്ലും വിധമാണ് ഈ യുവാവ് കഞ്ചാവ് ലോബിയുടെ പ്രധാനിയാകുന്നത്. കണ്ണാടി ഷാജി കൊലക്കേസിൽ പ്രതിയായതാണ് ഈ യുവാവിന്റെ ജീവിതം മാറി മറിയുന്നത്.
നന്തൻകോട് വാട്സ് ലെയിനിൽ അലൻ പുന്നൂസ് എന്ന അലൻ ജയരാജാണ് എക്സൈസിന് തലവേദനായി മാറുന്ന ഈ മലയാളി. ആന്ധ്രയിൽ ഇരുന്ന് കേരളത്തിലെ മയക്കുമരുന്ന് കച്ചവടം നിയന്ത്രിക്കുന്ന ഗുണ്ടാ നേതാവ്. ഇയാളുടെ സംഘത്തിലെ ആളുകളാണ് രണ്ട് ദിവസമായി എക്സൈസിന്റെ വലയിൽ കടുങ്ങുന്നത്. ഇടവക്കോട് കൊലക്കേസിലെ പ്രതി പാറ അഭിലാഷാണ് അലൻ പുന്നൂസിന്റെ വലംകൈ. കേരളത്തിൽ അഭിലാഷാണ് കച്ചവടം നിയന്ത്രിക്കുന്നത്. വിവാദങ്ങളെ തുടർന്ന് ഏതാനും വർഷമായി അലൻ നാട്ടിൽ പോലും വരാറില്ല.
ആന്ധ്രയിലെ രഹസ്യ കേന്ദ്രത്തിൽ ഇരുന്നാണ് അലൻ എല്ലാം നിയന്ത്രിക്കുന്നത്. ഒരു റിട്ടേഡ് എസ് പിയുടെ മകനാണ് സംഘത്തിലെ രണ്ടാമൻ. ഇവരെ രണ്ടു പേരേയും ഉടൻ പിടികൂടിയാലേ കേരളത്തിലേക്കുള്ള കഞ്ചാവ് വരവും മയക്കുമരുന്ന് കടത്തും നിയന്ത്രിക്കാൻ കഴിയൂവെന്ന് എക്സൈസ് പറയുന്നു. എന്നാൽ ആന്ധ്രയിലെ അതീവ രഹസ്യ കേന്ദ്രത്തിലുള്ള ഇവരിലേക്ക എത്തുക എളുപ്പമല്ലെന്നും എക്സൈസിന് അറിയാം. കേരളത്തിലെ ജയിലുകളിൽ പോലും ഈ സംഘം മയക്കുമരുന്ന് കടത്തുന്നുണ്ടെന്നതാണ് വസ്തുത.
2016ൽ അലൻ പുന്നൂസ് പിടിയിലായിരുന്നു. ഒന്നര ലിറ്റർ ഹാഷിഷ് ഓയിലും ഒന്നര കിലോ കഞ്ചാവും മാരകായുധങ്ങളുമായിട്ടായിരുന്നു അലനും കൂട്ടാളികളും പിടിയിലായത്. അന്ന് ചിറക്കുളം കോളനിയിൽ അനൂപ് (27), ചിറക്കുളം അച്ചുനിവാസിൽ ഗിരീഷ് (19) എന്നിവരെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. ശാസ്തമംഗലത്ത് വീട് വാടകയ്ക്കെടുത്ത് അലൻ പുന്നൂസിന്റെ നേതൃത്വത്തിലുള്ള സംഘം ശരീരത്തിൽ ടാറ്റൂ പതിച്ച് കൊടുക്കുന്നതിന്റെമറവിൽ വിദ്യാർത്ഥികളെ ആകർഷിച്ച് വലയിലാക്കി മയക്കുമരുന്നുകൾ വിപണനം നടത്തിവരികയായിരുന്നു.
ബംഗളൂരുവിലെ ചിക് തിരുപ്പതി എന്ന സ്ഥലത്ത് വീട് വാടകയ്ക്കെടുത്തിട്ടുള്ള സംഘം അവിടെ ഹാഷിഷ്, ബ്രൌൺഷുഗർ, കഞ്ചാവ് തുടങ്ങിയ ലഹരിവസ്തുക്കൾ ശേഖരിച്ചശേഷം അവിടെയും വിൽപ്പന നടത്തുകയും വോൾവോ ബസുകളിൽ വിദ്യാർത്ഥികൾ എന്ന വ്യാജേന മയക്കുമരുന്നുകൾ ബാഗുകളിലാക്കി ശാസ്തമംഗലത്തെ കേന്ദ്രത്തിൽ എത്തിച്ചശേഷമാണ് വിൽപ്പന നടത്തുന്നതെന്ന് അന്ന് കണ്ടെത്തിയിരുന്നു. ഇവിടെ മയക്കുമരുന്ന് ഉപയോഗിക്കുന്നതിനും സൗകര്യം ചെയ്തുകൊടുത്തു. ആധുനികരീതിയിലുള്ള മയക്കുമരുന്ന് ഉപയോഗിക്കുന്നതിനുള്ള ഉപകരണങ്ങളും വിവിധ തരത്തിലുള്ള സിറിഞ്ചുകളും ഹോർഡറുകളും മാരകായുധങ്ങളും അന്ന് കണ്ടെടുക്കുകയും ചെയ്തു. ഈ കേസിൽ പിടിയിലായി പുറത്തിറങ്ങിയ ശേഷമാണ് അലൻ കേരളത്തിൽ നിന്നും താവളം മാറ്റുന്നത്.
ഒന്നാംപ്രതി അലൻ കണ്ണാടി ഷാജി കൊലക്കേസിലെ പ്രതിയും ഒമ്പതോളം അടിപിടി കേസിലെയും മയക്കുമരുന്ന് കേസുകളിലെയും പ്രതിയാണ്. ഇയാളുടെപേരിൽ കർണാടകത്തിലും തമിഴ്നാട്ടിലും കേസുകളുണ്ട്. കണ്ണാടി ഷാജി കൊലക്കേസിൽ അലൻ നേരിട്ട് പങ്കെടുത്തിരുന്നില്ല. ഒന്നാം പ്രതി പേരൂർക്കട കൃഷ്ണകുമാറിനും മറ്റും സഹായ ചെയ്തു കൊടുത്തതാണ് വിനയായത്. എന്നാൽ ഈ കേസിൽ അലൻ ഗൂഢാലോചന കുറ്റത്തിന് പ്രതിയായി. ഇതോടെയാണ് ഇയാൾ പൊലീസിനെ കുഴക്കുന്ന കുറ്റവാളിയായി മാറിയത്. പിന്നീട് മയക്കുമരുന്ന് കച്ചവടത്തിലെ സാധ്യതകളിലേക്ക് ഇടപാടുകൾ മാറ്റി. ഇതോടെ സാമ്പത്തികമായും കരുത്തനായി.
തിരുവനന്തപുരം ആക്കുളം റോഡിൽ എക്സൈസ് എൻഫോഴ്സ്മെന്റ് നടത്തിയ റെയ്ഡിൽ 200 കിലോ കഞ്ചാവ് ഇന്ന് പിടികൂടിയിരുന്നു. സംഭവത്തിൽ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. പിടിച്ചെടുത്ത കഞ്ചാവിന് രണ്ടര കോടിയോളം വില വരുമെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം തിരുവനന്തപുരം തച്ചോട്ടുകാവിൽ നിന്ന് 205 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. ലോക്ക്ഡൗൺ സാഹചര്യത്തിൽ ചരക്ക് വാഹനങ്ങളിൽ കർശന പരിശോധന നടത്തേണ്ടെന്ന് സർക്കാർ ഉത്തരവുണ്ടായിരുന്നു. ഇതിന്റെ മറവിലാണ് വ്യാപകമായി കഞ്ചാവ് കടത്ത്. ഇതിനെല്ലാം പിന്നിൽ അലനാണ്. അഭിലാഷിന് കൈമാറാൻ കൊണ്ടു വന്ന കഞ്ചാവാണ് പിടികൂടിയത്.
തച്ചോട്ടുകാവിന് അടുത്ത് അന്തിയൂർക്കോണത്തിനു സമീപം മുക്കംപാലമൂടിനു സമീപത്തുവച്ച് വെള്ളിയാഴ്ച വൈകീട്ട് നാലിനാണ് കഞ്ചാവുമായി വന്ന കാർ എക്സൈസ് പിന്തുടർന്നു പിടികൂടിയത്. കെ.എൽ. 45 സി 6408 രജിസ്ട്രേഷനുള്ള കാറിൽ ചാക്കുകളിലായിട്ടാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ആന്ധ്രയിലെ രാജമുന്ദ്രിയിൽനിന്ന് കഞ്ചാവ് കയറ്റിയ കാർ കാര്യവട്ടത്ത് എത്തിക്കാനായിരുന്നു ലഹരികടത്തുകാർ ഇവർക്കു നൽകിയിരുന്ന നിർദ്ദേശം. അഞ്ചു ലക്ഷം രൂപയാണ് പ്രതിഫലമെന്ന് പ്രതികൾ എക്സൈസിനോടു പറഞ്ഞു. ഇവർക്കൊപ്പം എത്തിയ മറ്റൊരു വാഹനമാണ് ഇന്ന് പിടികൂടിയത്.
ആന്ധ്രയിൽനിന്നുള്ള യാത്രയ്ക്കിടെ ചെന്നൈയിൽവച്ച് ഇവരുടെ കാർ ലോറിയുമായി കൂട്ടിയിടിച്ചിരുന്നു. സാരമായി കേടുപാടുണ്ടായെങ്കിലും ഇവർ വാഹനം ഓടിച്ചുവരുകയായിരുന്നു. എക്സൈസ് പിടികൂടുന്ന സമയത്തും ഇവർ അമിത വേഗതയിലായിരുന്നു. രണ്ടു കാറുകളിലായി 203 കിലോ കഞ്ചാവ് കടത്തവേ ബാലരാമപുരത്തുവച്ച് ആറു മാസം മുമ്പ് പിടിയിലായ സംഘമാണ് തലസ്ഥാനത്ത് കഞ്ചാവ് കച്ചവടം പൊടിപൊടിക്കുന്നത്. അന്ന് എക്സൈസ് ഉദ്യോഗസ്ഥരെ കാറിടിച്ച് കൊല്ലാനും ശ്രമിച്ചു. എന്തിനും മടിക്കാത്ത ഈ ടീമിനെ വളർത്തുന്നത് അലൻ പൊന്നൂസാണെന്ന് എക്സൈസ് പറയുന്നു.
സർക്കിൾ ഇൻസ്പെക്ടർമാരായ ടി.അനികുമാർ, ജി.കൃഷ്ണകുമാർ, ഇൻസ്പെക്ടർമാരായ കെ.വി.വിനോദ്, ടി.ആർ.മുകേഷ്കുമാർ, ആർ.ജി.രാജേഷ്, എസ്.മധുസൂദനൻനായർ, പ്രിവന്റീവ് ഓഫീസർമാരായ ബി.ഹരികുമാർ, രാജ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ പി.സുബിൻ, എസ്.ഷംനാദ്, ആർ.രാജേഷ്, എം.വിശാഖ്, ജിതേഷ്, ബിജു, ശ്രീലാൽ, മുഹമ്മദ് അലി, അനീഷ്, രാജീവ്, അരുൺ എന്നിവർ ചേർന്നാണ് ഇന്നും ഇന്നലെയുമായി പ്രതികളെ പിടികൂടിയത്. കോവിഡ് നിയന്ത്രണങ്ങൾ ആരംഭിച്ച ശേഷവും ലഹരികടത്ത് തുടരുന്നു എന്നതിന്റെ സൂചനയാണ് ഇത്.
നിരവധി ക്രിമിനൽ കേസുകളെ തുടർന്ന് ആന്ധ്ര, ബാംഗ്ലൂർ എന്നിവിടങ്ങളിലേക്കു താമസം മാറിയ അലൻ പൊന്നു, പാറ അഭിലാഷ്, നിഖിൽ, രാജ്കുമാർ എന്നിവർക്ക് തലസ്ഥാനത്ത് എല്ലാ സഹായവും ചെയ്ത സിദ്ധാർത്ഥിനെ നേരത്തെ എക്സൈസ് സംഘം പിടികൂടിയിരുന്നു. ചെറുകിട കഞ്ചാവ് വില്പനക്കാർക്കും സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കുമായി ഇടനിലക്കാരനായി ഇയാൾ പ്രവർത്തിച്ചിരുന്നു. വില്പനക്കാരിൽ നിന്നും പറഞ്ഞുറപ്പിച്ച തുക വാങ്ങിയെടുക്കാനായി സിദ്ധാർത്ഥിന് പ്രത്യേക ഗുണ്ടാസംഘവുമുണ്ട്.
ന്യൂജെൻ ലഹരി മരുന്നുകളും എം.ഡി.എം.എ, എൽ.എസ്.ഡി തുടങ്ങിയവയുടെ വ്യാപാരവും ഇയാൾ നടത്തിയിരുന്നതായി കണ്ടെത്തി. സിദ്ധാർത്ഥുമായി ബന്ധപ്പെട്ട അന്വേഷണമാണ് അലൻ പൊന്നൂസിന്റെ മാഫിയയെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ എക്സൈസിന് നൽകിയത്.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍