'കോൺഗ്രസ് ഈ ഇലക്ഷനിൽ ദയനീയ പരാജയം ഏറ്റുവാങ്ങിയതിൽ ഏറ്റവുമധികം ആഹ്ലാദിക്കുന്നയാളാണ് ഞാൻ'; കടമറ്റത്ത് കത്തനാർ സീരിയൽ രണ്ടാം ഭാഗം പാർട്ടി ചാനലിൽ എടുത്ത് കടം കയറി മുടിഞ്ഞപ്പോൾ ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ഹസനും നൈസായി കൈയൊഴിഞ്ഞു; പ്രകാശ് പോൾ പറയുന്നു ആ ചതിയുടെ കഥ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഒരുകാലത്ത് മലയാളികൾ ടെലിവിഷൻ സെറ്റുകൾക്ക് മുമ്പിൽ ആകാംക്ഷയോടെ കാത്തിരുന്ന ഒരുസീരിയലുണ്ടായിരുന്നു: കടമറ്റത്ത് കത്തനാർ. കത്തനാർ...കത്തനാർ...കടമറ്റത്തു കത്തനാർ കത്തനാർ...'' ഈ ടൈറ്റിൽ സോംഗുമായി ഏഷ്യാനെറ്റിലായിരുന്നു സീരിയലിന്റെ ആഗ്യഭാഗം. കത്തനാരെ അവതരിപ്പിച്ച പ്രകാശ്പോൾ അന്ന താരമായി. എന്നാൽ, സീരിയലിന്റെ രണ്ടാം ഭാഗം എടുത്തതോടെ പ്രകാശ് പോൾ വലിയ കടക്കാരനായി. അക്കഥയാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നത്.
കോൺഗ്രസ് ആഭിമുഖ്യത്തിലുള്ള ജയ്ഹിന്ദ് ചാനലിലാണ് കടമറ്റത്ത് കത്തനാർ സീരിയൽ രണ്ടാംഭാഗം സംപ്രേഷണം ചെയ്തത്. ഇതോടെ പോളിനെ 'അച്ചോ' എന്ന് വിളിച്ച് അനുഗ്രഹം തേടിയിരുന്ന സ്ഥിതിയിൽ നിന്ന് കടക്കാരെ പേടിച്ച് ഒളിച്ചോടേണ്ട അവസ്ഥയായി. ഇടയ്ക്ക് മദ്യത്തിനടിമയായി. ആത്മഹത്യയെക്കുറിച്ചുപോലും ചിന്തിച്ചു.
ജയ്ഹിന്ദ് ചാനലിന് കടമറ്റത്തു കത്തനാർ രണ്ടാം ഭാഗം നൽകി. ഒരു എപ്പിസോഡിന് ഒരുലക്ഷം രൂപ അവർ നൽകും. എൺപത്തഞ്ചു ലക്ഷത്തോളം രൂപ പലരിൽ നിന്ന് കടം വാങ്ങിയാണ് പ്രകാശ് പോൾ നിർമ്മാണം നടത്തിയത്. എന്നാൽ ആദ്യത്തെ കുറച്ച് എപ്പിസോഡുകൾക്കുള്ള പണം മാത്രമാണ് ചാനലിൽ നിന്ന് ലഭിച്ചത്. ഒടുവിൽ 69 എപ്പിസോഡിൽ കഥ അവസാനിപ്പിച്ചു. ഫലം, ഒരുകോടിയോളം രൂപ കടം!
സീരിയലിൽ അഭിനയിച്ച ആർട്ടിസ്റ്റുകൾ, യൂണിറ്റംഗങ്ങൾ, സുഹൃത്തുക്കൾ തുടങ്ങി ചുറ്റുമുള്ള എല്ലാവരുടെയടുത്തും പ്രകാശ് പോൾ കടക്കാരനായി. കാർ പണയം വച്ചു, പിന്നീടത് നഷ്ടപ്പെട്ടു. പണം നൽകിയവരെ ഭയന്ന് വീടിന് പുറത്തിറങ്ങാതെ ഒന്നര വർഷത്തോളം കാലം ചെലവഴിച്ചു. പിന്നീട് മദ്യത്തിൽ അഭയം തേടി. വാടക നൽകാൻ കഴിയാതെ വന്നതിനാൽ ചെറിയ വാടകയിൽ വീടുകൾ മാറി മാറി താമസിച്ചു. വീട്ടിലെ ഫർണിച്ചറുകൾ വിറ്റ് ആഹാരത്തിനുള്ള വക കണ്ടെത്തി.
ഒടുവിൽ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു. ജീവനൊടുക്കാൻ തീരുമാനിച്ച ആ നിമിഷത്തിലാണ് കരിക്കിൻവില്ല കൊലക്കേസിലെ മുഖ്യ പ്രതിയായിരുന്ന റെനി ജോർജിനെ പ്രകാശ് പോൾ വിളിച്ചത്. റെനിയുടെ ഉപദേശങ്ങൾ ജീവിതത്തിൽ പുതിയ പ്രതീക്ഷകൾ നൽകി. ഇപ്പോൾ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിരിച്ചടിയേറ്റപ്പോൾ ഏറ്റവുമധികം സന്തോഷിക്കുന്നയാളാണ് താനെന്ന് പറയുന്നു പ്രകാശ് പോൾ. അതിന്റെ കാരണം അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ വിശദീകരിക്കുന്നു.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:
എന്നെ സ്നേഹിച്ചിരുന്ന എന്റെ എല്ലാ സുഹൃത്തുക്കളും ഇതു മുഴുവൻ വായിക്കണമെന്നപേക്ഷ. 14 വർഷമായി ഞാൻ നേരിടുന്ന ദുരന്തങ്ങളുടെ ആമുഖം മാത്രമാണിത്.
നീതിബോധം, നിഷ്പക്ഷത, ദയ, നിരീക്ഷണപാടവം, ബുദ്ധി ഇവയൊക്കെ ഭരണകർത്താക്കൾക്ക് അവശ്യം വേണ്ട ഗുണങ്ങളാണ്. ഇവയിൽ ഒന്നുപോലുമില്ലാത്ത ചില നേതാക്കൾ നയിച്ച കോൺഗ്രസ്, ഈ ഇലക്ഷനിൽ ദയനീയ പരാജയം ഏറ്റുവാങ്ങിയതിൽ ഏറ്റവുമധികം ആഹ്ലാദിക്കുന്നയാളാണ് ഞാൻ. എന്റെ ആഹ്ലാദത്തിനു കാരണം തികച്ചും വ്യക്തിപരമാണുതാനും. അത്തരം കാഴ്ചപ്പാടിൽ ഇതിനെ സമീപിക്കുന്നത് അനുചിതമായിരിക്കാം. എങ്കിലും സന്തോഷിക്കാതെവയ്യ.
യാതൊരു തത്വദീക്ഷയുമില്ലാത്ത, നയിക്കാൻ മാർഗരേഖകളില്ലാത്ത, അടിസ്ഥാനപ്രമാണങ്ങളില്ലാത്ത സ്വാർത്ഥമതികളുടെയും സ്ഥാനമോഹികളുടെയും ആൾക്കൂട്ടം മാത്രമാണവർ. ഒരു ജനതയെ നയിക്കാൻ കോൺഗ്രസ് ഒരു തരത്തിലും യോഗ്യരല്ല. തൊട്ടടുത്തു നില്ക്കുന്ന വ്യക്തിയെ സ്വന്തം പ്രയോജനങ്ങൾക്ക് പരീക്ഷണവസ്തുവാക്കി അവസാനം കുപ്പത്തൊട്ടിയിലേക്കു വലിച്ചെറിയുവാൻ ഒട്ടും മടിയില്ലാത്തവർ, പത്രത്തിൽ വായിച്ചും പറഞ്ഞുകേട്ടറിഞ്ഞും മാത്രം പരിചയമുള്ള, 'ജനം' എന്ന സാധുക്കൾക്ക് എന്തു നന്മയായിരിക്കും കൊടുക്കുന്നത്! തോറ്റു തുന്നംപാടാൻ ഇടയാക്കിയതിന് ദൈവത്തിനു നന്ദി.
കോൺഗ്രസിന്റെ കരുണയില്ലാത്ത തേറ്റപ്പല്ലുകൾക്കിടയിൽ പെട്ട് എന്റെ ജീവിതമാണ് ഞെരിഞ്ഞമർന്നത്. ഇത് എനിക്കു മാത്രം സംഭവിച്ച ദുരന്തമായി ഞാൻ കാണുന്നില്ല. ബലിയാടുകളുടെ ഒരു നിര എന്റെ മുന്നിലും പിന്നിലുമുണ്ട്.
കടമറ്റത്തു കത്തനാർ ഏഷ്യാനെറ്റിൽ ടെലികാസ്റ്റ് അവസാനിച്ച് രണ്ടു വർഷം പിന്നിട്ട സമയം. ചെറിയ കടങ്ങൾ, ചെറിയ ഉയർച്ചകൾ, ചെറിയ താഴ്ചകൾ, ചെറിയ വീഴ്ചകൾ ഇവയൊക്കെയായി സന്തോഷത്തോടെ പൊയ്ക്കൊണ്ടിരുന്ന എന്റെ ജീവിതം, ആ സമയത്തു കുറെക്കൂടി മെച്ചപ്പെട്ട അവസ്ഥയിലായിരുന്നു.
അന്നുകെപിസിസി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തലയുമായി നടന്ന ഒരു സംഭാഷണത്തിന്റെ രൂപത്തിലാണ് ദുർവിധി എന്റെ ജീവിതത്തിലേക്ക് ഓടിക്കയറിയത്. കെപിസിസിയുടെ പുതിയ ചാനലിൽ എനിക്കൊരു പ്രൊജക്ട് തരാമോ എന്നു ചോദിച്ച എന്നോട് 'കത്തനാർ' രണ്ടാംഭാഗം ചെയ്യാമോ എന്നൊരു മറുചോദ്യമാണ് രമേശ് ചോദിച്ചത്. അതാണെങ്കിൽ ചാനലിനും അതുകൊണ്ട് രക്ഷപ്പെടാം എന്നതാണ് അദ്ദേഹം കണ്ടെത്തിയ ന്യായം. ഏതായാലും വരാനുള്ളതു വഴിയിൽ തങ്ങിയില്ല. കത്തനാർ ഏഷ്യാനെറ്റിൽ ചെയ്തുകൊണ്ടിരുന്നപ്പോൾ മുതൽ ഞാൻ ഒരു സ്വപ്നമായി മനസ്സിൽ കൊണ്ടുനടന്ന 'കത്തനാർ രണ്ടാം ഭാഗം', രമേശ് ചെന്നിത്തലയും എം എം ഹസ്സനും നയിക്കുന്ന ജയ്ഹിന്ദ് ചാനലിനുവേണ്ടി ചെയ്യാൻ തീരുമാനമായി. ഞാൻ പ്രൊഡ്യൂസറും പ്രധാന നടനും. രമേശിന്റെയും ഹസ്സന്റെയും സ്നേഹവായ്പും പ്രോൽസാഹനങ്ങളും ചാനലിന്റെ സാമ്പത്തികപിൻതുണയും വേണ്ടുവോളം.
ആദ്യഭാഗത്തേക്കാൾ ഗംഭീരമാക്കണം രണ്ടാംഭാഗം എന്ന വാശിയോടെ സാമ്പത്തികലാഭം എന്ന ചിന്തപോലുമില്ലാതെ ഞാൻ ഷൂട്ട് ആരംഭിച്ചു. ചോദിച്ചപ്പോഴും ചിലപ്പോഴൊക്കെ ചോദിക്കാതെപോലും അഡ്വാൻസ് പേയ്മെന്റുകൾ തന്ന് ജയ്ഹിന്ദ് എന്നെ അത്ഭുതപ്പെടുത്തി. മറ്റൊരു ചാനലിലുമില്ലാത്ത സമ്പ്രദായം ആവേശത്തോടെ ഞാൻ ഷൂട്ട് തുടർന്നു.
ടെലികാസ്റ്റ് തുടങ്ങി. ഞാനും മറ്റ് അണിയറപ്രവർത്തകരും ചാനലുമൊക്കെ ആവേശത്തിലായി. സീരിയൽ കൊള്ളാം. ആദ്യഭാഗത്തേക്കാൾ എന്തുകൊണ്ടും ഒരുപടി മുന്നിൽതന്നെ. പക്ഷേ എല്ലാ ആഹ്ലാദവും കെട്ടടങ്ങാൻ മൂന്നാഴ്ചയിലധികം വേണ്ടിവന്നില്ല. സീരിയൽ ആരും കാണുന്നില്ല. റേറ്റിംഗിന്റെ പരിസരത്തുപോലും വരുന്നുമില്ല. കാരണം കണ്ടെത്താൻ ശ്രമിച്ച ചാനലിന് അപ്പോഴാണ് സത്യം ബോദ്ധ്യപ്പെട്ടത്. അഡ്ഡ്രസ്സില്ലാത്ത ഇങ്ങനെയൊരു ചാനലിനെപ്പറ്റി ജനങ്ങൾ കേട്ടിട്ടുപോലുമില്ല. ഡിഷ് ടിവിയിലോ കേബിളിലോ ഇതിന്റെ കണക്ഷൻ കിട്ടിയിട്ടുള്ളവർ വളരെ ചുരുക്കം.
എല്ലാം തകിടംമറിഞ്ഞതു പെട്ടെന്നായിരുന്നു. ചോദിക്കാതെയും അഡ്വാൻസ് തന്നിരുന്നവർ പലതവണ ചോദിക്കുമ്പോൾ മാത്രം പണം തരുക പതിവായി. പിന്നീട് അതും ഇല്ലാതായി. വൈകിയാലും പേയ്മെന്റ് കിട്ടാതിരിക്കില്ലെന്നു വിശ്വസിച്ചതുകൊണ്ട് ഞാൻ 10 രൂപ പലിശയ്ക്കും 15 രൂപ പലിശയ്ക്കുമൊക്കെ ലക്ഷങ്ങൾ കടം വാങ്ങി ഷൂട്ട് നടത്തി ടെലികാസ്റ്റ് മുടങ്ങാതെ കൊണ്ടുപോയി.
പക്ഷേ കാര്യങ്ങൾ കൈവിട്ടുപോയി. അടുത്ത ദിവസത്തെ എപ്പിസോഡ് ഷൂട്ട് ചെയ്യാൻ പണമില്ലാത്ത അവസ്ഥയിൽ ടെലികാസ്റ്റ് പെട്ടെന്ന് അവസാനിപ്പിക്കേണ്ടി വന്നു.
ആ സമയത്ത് ജയ്ഹിന്ദ് എഗ്രിമെന്റനുസരിച്ച് എനിക്കു ബാക്കിതരാനുള്ള തുക 57 ലക്ഷം. അതിനുവേണ്ടി ഞാനനുഭവിച്ച യാതനകൾ ഓർക്കാൻകൂടി വയ്യ. അന്നു പ്രതിപക്ഷനേതാവായിരുന്ന ഉമ്മൻ ചാണ്ടിയെയും രമേശിനെയും ഹസ്സനെയും മാറിമാറി കാണൽ മാത്രമായി എന്റെ പണി. ചാനലിന്റെ ദാരിദ്ര്യം പറഞ്ഞു കേൾപ്പിക്കുകയും ഇടയ്ക്കിടെ ചെറിയ ചെറിയ തുകകൾ തരുകയും ചെയ്തതല്ലാതെ എന്റെ പ്രശ്നം പരിഹരിക്കുന്ന തരത്തിൽ ആശ്വാസകരമായ ഒരു തീരുമാനവും ഉണ്ടായില്ല. പലിശയ്ക്കു പണം തന്നവർ വേട്ടയാടാൻ തുടങ്ങി. കടമായി തന്നവർ വല്ലാതെ ഞെരുക്കാനും തുടങ്ങി. കടം 60 ലക്ഷം. 57 ലക്ഷം ഒന്നിച്ചു കിട്ടിയിരുന്നുവെങ്കിൽ 3ലക്ഷം കടമേ എനിക്കു ബാക്കിയുണ്ടാകുമായിരുന്നുള്ളൂ. എങ്ങനെയും എനിക്കതു കൊടുത്തു തീർക്കുവാനും പറ്റുമായിരുന്നു.
കടക്കാരുടെ ഭീഷണികൾ താങ്ങാൻ പറ്റാതെ വന്ന ഘട്ടത്തിൽ ഞാൻ അടുത്ത മണ്ടൻ തീരുമാനമെടുത്തു. ജയ്ഹിന്ദിന്റെ മുൻപിൽ സത്യഗ്രഹമിരിക്കാൻ പോകുന്നുവെന്ന് ഉമ്മൻ ചാണ്ടിയെയും രമേശിനെയും ഹസ്സനെയും അറിയിച്ചു. ആകെ തണുത്ത പ്രതികരണം മാത്രം.
ഈ വിവരം സോണിയ ഗാന്ധിക്കു ഇമെയ്ലായി അയച്ചുകൊടുത്തു. അവർ അതു കണ്ടില്ലെങ്കിലോ എന്നു കരുതി അതിന്റെ കോപ്പി അവരെ നേരിട്ട് ഏൽപിക്കാനുള്ള മാർഗവും ഉണ്ടാക്കി. പക്ഷേ ഒരു പ്രതികരണവും ഉണ്ടായില്ല.
പക്ഷേ സോണിയക്കയച്ച മെയ്ലിനെക്കുറിച്ചറിഞ്ഞ രമേശും ഹസ്സനും ഉറഞ്ഞുതുള്ളി. ഉമ്മൻ ചാണ്ടിയാകട്ടെ അതറിഞ്ഞ ഭാവം കാട്ടിയതുമില്ല.
ഞാൻ പറഞ്ഞ ദിവസംതന്നെ സത്യഗ്രഹം തുടങ്ങി. ദിവസങ്ങൾ കഴിഞ്ഞു. ഒരു കാര്യം എനിക്കു മനസ്സിലായി. കൊല്ലക്കുടിയിലാണ് ഞാൻ സൂചി വില്ക്കാൻ നോക്കിയത്. സത്യഗ്രഹം മതിയാക്കി തലയും കുമ്പിട്ടു ഞാൻ തിരികെ പോന്നു ഒരു തവണകൂടി മൂന്നു നേതാക്കളെയും ഞാൻ പോയിക്കണ്ടു. ഉമ്മൻ ചാണ്ടി നിസ്സഹായനായ നീതിമാന്റെ മുഖംമൂടിയെടുത്തണിഞ്ഞു. രമേശ് അപക്വമതിയായ ഒരു വിഡ്ഢിയുടെ മുഖാവരണം എനിക്കണിയിച്ചുതന്നു. ഹസ്സനാകട്ടെ ക്രോധത്തോടെ ആക്രോശിച്ചു: 'ഞാൻ ഈ ചാനലിന്റെ ചെയർമാനായിരിക്കുന്ന കാലം താൻ പൈസ വാങ്ങുന്നത് എനിക്കൊന്നു കാണണം.' തോറ്റോടുകയല്ലാതെ മറ്റു വഴിയൊന്നും എന്റെ മുന്നിലില്ലായിരുന്നു. ഓടി. മാസങ്ങൾക്കു ശേഷം 28 ലക്ഷം ബാക്കിയുള്ളപ്പോൾ 4 ലക്ഷം രൂപകൂടി തന്ന് ഹസ്സൻ ആ അക്കൗണ്ട് ക്ലോസ് ചെയ്തു.
അന്നത്തെ കടക്കാരിൽനിന്ന് പൂർണമായ ഒരു മോചനം പിന്നീടൊരിക്കലും എനിക്കുണ്ടായില്ല. കടംവീട്ടാൻ നടത്തിയ ശ്രമങ്ങളെല്ലാം കൂടുതൽ കൂടുതൽ നഷ്ടങ്ങളിലേക്കും കെണികളിലേക്കും എന്നെ തള്ളിയിട്ടുകൊണ്ടിരുന്നു. പരസ്യമായ ആരോപണങ്ങൾ, കള്ളക്കേസുകൾ, ഭീഷണികൾ. ആകെ തളർന്നുപോയ അവസ്ഥ. ഇതിനു കാരണക്കാരായവരെ ഞാൻ ശത്രുക്കളായിത്തന്നെ കാണുന്നു.
ശത്രു പരാജയപ്പെടുന്നതു കാണുമ്പോൾ ദുഃഖിക്കുന്നയാളാണ് ഞാൻ. പക്ഷേ സ്വന്തം വിനാശം ഇരന്നു വാങ്ങിയ ഇവരെ കാണുമ്പോൾ ആഹ്ലാദിക്കാതെ വയ്യ. ചരിത്രത്തിന്റെ ഇരുൾമൂടിയ ഇടനാഴികളിൽ മാത്രമാകട്ടെ ഇനി ഇവരുടെ സ്ഥാനം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- തോരാമഴയിലും കാറ്റിലും താറുമാറായി യുഎഇയിലെ ജനജീവിതം; കാറുകൾ വെള്ളത്തിൽ മുങ്ങി; 500 ഓളം വിമാനങ്ങൾ റദ്ദാക്കി; സ്കൂളുകൾ അടച്ചു; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; യുഎഇയിൽ റെഡ് അലർട്ട്
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്