ഫോൺ എടുത്താൽ തെറിവിളിയാണ്; വിളിക്കുന്നവനെയെല്ലാം തിരിച്ചും പറയുന്നുണ്ട്; മാന്യതയുള്ള മുസ്ലീങ്ങൾ ഇങ്ങനെയൊക്കെ ചെയ്യുമോ? അടിക്കാൻ വരുന്നവനെ തിരിച്ചടിക്കാനുള്ള ആരോഗ്യമുണ്ട്; ഈരാറ്റുപേട്ടയിൽ ഇറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥ വന്നാൽ ആത്മഹത്യ ചെയ്യും; പിസി ജോർജ് രണ്ടും കൽപ്പിച്ചു തന്നെ; പൂഞ്ഞാറിലെ തോൽവിയുടെ കാരണം പിസി മറുനാടനോട് പറയുമ്പോൾ
ആർ പീയൂഷ്
കോട്ടയം: ഒപ്പമുണ്ടായിരുന്ന ഈരാറ്റുപേട്ടക്കാരനായ പേഴ്സനൽ സ്റ്റാഫാണ് തനിക്കെതിരെ വർഗ്ഗീയ പ്രചരണം അഴിച്ചു വിട്ടതെന്ന് പി.സി ജോർജ്ജ്. കൈക്കൂലി വാങ്ങിയതിന് ജോലിയിൽ നിന്നും പിരിച്ചു വിടുകയും പാർട്ടിയിൽ നിന്നും പുറത്താക്കുകയും ചെയ്തതിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് വർഗ്ഗീയ പ്രചരണത്തിന് കാരണമെന്നും പി.സി ജോർജ്ജ് മറുനാടനോട് പറഞ്ഞു. ഈരാറ്റുപേട്ടയിലെ മുസ്ലിം പള്ളികളിൽ തനിക്ക് വോട്ട് ചെയ്യരുതെന്ന് വിളിച്ചു പറയിപ്പിച്ചെന്നും അതിന്റെ ഭാഗമായി ഇസ്ലാം മത വിശ്വാസികളുടെ ഒരു വോട്ടു പോലും കിട്ടിയില്ല എന്നും അദ്ദേഹം പറഞ്ഞു.
ലൗജിഹാദിനെ ഉയർത്തിക്കാട്ടിയതും വലിയ രീതിയിൽ വോട്ട് കുറയാൻ കാരണമായി. ഈരാറ്റുപേട്ടയിൽ മാത്രമായി 47 പെൺകുട്ടികളാണ് ലൗജിഹാദിനിരയായത്. സ്നേഹിച്ച് വിവാഹം കഴിച്ചതിന് ശേഷം മതം മാറ്റുകയും പിന്നീട് ഉപേക്ഷിക്കുകയോ നാടുകടത്തുകയോ ചെയ്യുന്ന ഇത്തരം സമ്പ്രദായങ്ങൾ അംഗീകരിക്കാൻ കഴിയില്ല. അതിനാൽ ശക്തമായി ഇക്കാര്യത്തെ എതിർത്തു. എന്നാൽ മറ്റൊരു രീതിയിലേക്ക് അവർ വളച്ചൊടിച്ച് ആയുധമാക്കി പ്രയോഗിക്കുകയായിരുന്നു. എസ്.ഡി.പി.ഐ എന്ന തീവ്രവാദ സംഘടനയും കരുക്കൾ നീക്കി. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ തേവരുപാറയിൽ വച്ച് കൂകി വിളിച്ച് അപമാനിച്ചു. കൂകി വിളിച്ചവനോട് എനിക്ക് നിന്റെ വോട്ട് വേണ്ട എന്ന് പറഞ്ഞു. കൂകി വിളിച്ചയാളുടെ വോട്ട് വേണ്ട എന്നാണ് പറഞ്ഞത്. എന്നാൽ അത് വീഡിയോ പകർത്തി ആരുടെയും വോട്ട് വേണ്ട എന്നാക്കി പ്രചരിപ്പിച്ചു. ഇതെല്ലാം ഇസ്ലാം വിശ്വാസികളുടെ വോട്ട് ലഭിക്കാതിരിക്കാൻ ഇടയായി.
എന്നാൽ ഹിന്ദു സമൂഹം എല്ലാവരും എനിക്ക് വോട്ട് ചെയ്തു. പക്ഷേ എസ്.എൻ.ഡി.പി വിഭാഗത്തിലെ കുറച്ചു വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ക്രിസ്ത്യൻ വോട്ടുകൾ 27 ശതമാനം പോലും കിട്ടിയില്ല. മൂന്നു സ്ഥാനാർത്ഥികൾ ക്രിസ്ത്യാനികൾ ആയതാണ് അതിന് കാരണം. പക്ഷേ ഈരാറ്റുപേട്ടക്കാർ ഒന്നു മനസ്സിലാക്കണം. ഒന്നുമല്ലാതിരുന്ന ഈരാറ്റുപേട്ടയെ ഇന്ന് ഈ കാണുന്ന രൂപചത്തിലാക്കിയത് ഞാനാണ്. വില്ലേജ് ഓഫീസ്, ട്രഷറി, മുൻസിഫ് കോടതി, ബസ് സ്റ്റാന്റ്, 110 കെ.വി സബ് സ്റ്റേഷൻ, ബ്ലോക്ക് ഓഫീസ്, ഫയർ സ്റ്റേഷൻ തുടങ്ങീ നിരവധി ഓഫീസുകൾ ഇവിടെ എത്തിച്ചു. ഇനിയും നടപ്പിലാക്കാൻ പദ്ധതികൾക്ക് ഫണ്ട് അനുവദിപ്പിച്ചുണ്ട്. ഫയർ സ്റ്റേഷന് സ്വന്തമായി കെട്ടിടം, വാഗമൺ റോഡിന്റെ ടെണ്ടർ പൂർത്തിയാക്കി, കോരുത്തോട് റോഡിന് 10 കോടി, എരുമേലി - മുണ്ടക്കയം ബൈപാസിൽ ലൈറ്റ് തെളിയിക്കാൻ 30 ലക്ഷം, വയോജനങ്ങളുടെ ഉല്ലാസ ഉദ്യോനത്തിന് 35 ലക്ഷം അങ്ങനെ പോകുന്നു. നിയുക്ത എംഎൽഎയെക്കൊണ്ട് ഈ പദ്ധതികളൊക്കെ പൂർത്തിയാക്കിക്കാൻ ജനങ്ങൾ ശ്രദ്ധിക്കണമെന്നും പി.സി പറഞ്ഞു.
എൻ.ഡി.എയ്ക്ക് വേണ്ടി പ്രവർത്തിച്ചിട്ടില്ല എന്ന് പി.സി പറയുന്നു. പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയായി നിന്ന കെ.സുരേന്ദ്രന് വേണ്ടി പ്രവർത്തിച്ചിരുന്നു. സുരേന്ദ്രനെ പിൻതുണയ്ക്കാൻ കാരണം ശബരിമല വിഷയത്തിൽ ഉറച്ച നിലപാടുമായി മുന്നിട്ടു വന്നതു കൊണ്ടാണ്. അതു കൊണ്ട് ഈരാറ്റുപേട്ടയിൽ വലിയ രീതിയിൽ എതിർപ്പുയർന്നു. വിവാഹത്തിന് വിളിക്കരുത് മരണത്തിന് വിളിക്കരുത് എന്നൊക്കെ പള്ളികളിൽ കൂടി നിർദ്ദേശം നൽകുകയും ചെയ്തു. ശബരിമല പ്രശ്നത്തിൽ ഇടപെട്ടു എന്നകാരണം മൂലം മാറ്റിനിർത്തപ്പെടുകയായിരുന്നു. എനിക്ക് ഹിന്ദുവും മുസ്ലീമും ക്രിസ്ത്യാനിയും ഒരു പോലെയാണ്. ആർക്കു പ്രശ്നമുണ്ടായാലും ഞാൻ ഇടപെടും. അതാണ് ഇതുവരെയുള്ള ശീലം.
തോൽവിക്ക് ശേഷം മൊബൈൽ ഫോണിലേക്ക് നിരന്തരം ഫോൺകോളുകൾ വരുന്നുണ്ട്. ഇന്റർനെറ്റ് കോളുകളാണ് വരുന്നതേറെയും. ഫോൺ എടുത്താൽ ഉടൻ തെറിവിളിയാണ്. വിളിക്കുന്നവനെയെല്ലാം തിരിച്ചും പറയുന്നുണ്ട്. മാന്യതയുള്ള മുസ്ലീങ്ങൾ ഇങ്ങനെയൊക്കെ ചെയ്യുമോ? ഇവനൊക്കെ ഹറാമായി ജനിച്ചവന്മാരാണ്. ഇതിനിടയിൽ ഒരുത്തൻ എന്നെ അങ്ങ് തീർക്കുമെന്ന് പറഞ്ഞ് രംഗത്ത് വന്നിട്ടുണ്ട്. ഞാൻ ഈരാറ്റുപേട്ടയിൽ ഇറങ്ങിയാൽ എന്തൊക്കെയോ ചെയ്യുമെന്ന്. അവന് നട്ടെല്ലിന് ഉറപ്പുണ്ടേൽ എന്റെ മുന്നിൽ വരട്ടെ. വിദേശത്തെവിടെയോ ഇരുന്ന് ചെലക്കാനല്ലാതെ അവനെ കൊണ്ട് എന്തെങ്കിലും പറ്റുമോ? അടിക്കാൻ വരുന്നവനെ തിരിച്ചടിക്കാനുള്ള ആരോഗ്യമൊക്കെ എനിക്കുണ്ട്. ഈരാറ്റുപേട്ടയിൽ ഇറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥ വരികയാണെങ്കിൽ ആത്മഹത്യ ചെയ്യുമെന്നും പിസി പറയുന്നു.
തൻപ്രമാണിത്തമാണ് യു.ഡി.എഫിന്റെ തോൽവിക്ക് കാരണമെന്ന് പി.സി ചൂണ്ടിക്കാട്ടുന്നു. യു.ഡി.എഫിന്റെ ഒപ്പം എന്നെയും നിർത്തിയിരുന്നെങ്കിൽ പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂർ, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ ജയിച്ചിരുന്നേനെ. ജയിക്കുന്ന സീറ്റുകളൊക്കെ അവർ തന്നെ നശിപ്പിച്ചു. എന്നെ കൂട്ടണ്ട എന്ന തീരുമാനം അവരെ 41 സീറ്റിൽ കൊണ്ടെത്തിച്ചു. അതേ പോലെ തന്നെയാണ് ജോസ് കെ മാണിയെ ഒഴിവാക്കിയത്. കോൺഗ്രസ്സിന് ഇനിയും ചിന്തിക്കാൻ സമയമുണ്ട്. ചിന്തിച്ചു പ്രവർത്തിച്ചാൽ അടുത്ത തവണ വിജയിക്കാൻ കഴിയും.
പിണറായി വിജയനുമായി യാതൊരു പടലപിണക്കവുമില്ലെന്ന് ജോർജ്ജ് വ്യക്തമാക്കുന്നു. ആകെ ചെയ്ത തെറ്റ് വി എസ് അച്ചുനാനന്ദനെ ജനകീയ നേതാവാക്കി മാറ്റി എന്നതാണ്. പ്രതപക്ഷ നേതാവായിരിക്കുമ്പോൾ നിരവധി കേസുകൾ വി.എസിന് കൈമാറുകയും വലിയ പ്രതിഷേധങ്ങൾ ഉണ്ടാകുകയും ചെയ്തു. അത് പിണറായിക്ക് ഇഷ്ടപ്പെട്ടില്ല എന്ന് പിന്നീടാണ് അറിയുന്നത്. കമ്യൂണിസ്റ്റ് പാർട്ടിയിൽ അങ്ങനെയൊരു തർക്കമുണ്ടാകുമെന്ന് അറിയില്ലായിരുന്നു. പിണറായി കരുതി ഞാൻ എതിരാണെന്ന്. പക്ഷേ ഞാൻ കരുതിയത് എന്നെ വലിയ ഇഷ്ടമാണെന്ന്. എന്നാൽ അന്ന് പിണറായി എന്നോട് അങ്ങനെ പോകരുത് എന്ന് ഒരുവാക്ക് പറഞ്ഞിരുന്നെങ്കിൽ ഞാൻ വി.എസിനൊപ്പം പോകില്ലായിരുന്നു. പിണറായി എനിക്ക് വലിയ ഇഷ്ടമാണ്, പക്ഷേ സ്വർണ്ണക്കടത്തിന് കൂട്ടു നിന്നത് അംഗീകരിക്കാൻ കഴിയില്ല. ഇതു പോലെയുള്ള കള്ളന്മാരെ ഇപ്പോഴും അദ്ദേഹം ചുമന്നുകൊണ്ട് നടക്കുന്നത് ശരിയല്ല. കുറച്ചു കൂടി മാന്യതയിലേക്ക് വരണം എന്നാണ് ഈ ഘട്ടത്തിൽ പറയാനുള്ളത്.
തോറ്റതുകൊണ്ട് പൂഞ്ഞാറുകാരോട് യാതൊരു പിണക്കവുമില്ലെന്നാണ് പി.സി ജോർജ്ജ് പറയുന്നത്. വർഗ്ഗീയത പറഞ്ഞ് വോട്ടു പിടിക്കേണ്ട ആവശ്യം എനിക്കില്ല. ഇതുവരെയും അങ്ങനെ ചെയ്തിട്ടില്ല. എന്നോട് വൃത്തികേടുകൾ പറഞ്ഞപ്പോൾ ഞാനും ദേഷ്യപ്പെട്ട് എന്തെങ്കിലും പറഞ്ഞു കാണും. അത് നിങ്ങൾക്ക് വേദനയുണ്ടാക്കിയെങ്കിൽ എന്റെ വേദന കൂടി നിങ്ങൽ മനസ്സിലാക്കണം. അല്ലാതെ ജീവിതകാലം മുഴുവൻ ശത്രുതയുമായി പോകുന്നത് ശരിയല്ല എന്നാണ് എന്റെ അഭിപ്രായം. പക്ഷേ എന്നെ ചീത്ത വിളിച്ചാൽ ഞാൻ തിരിച്ചു ചീത്ത വിളിക്കും, തല്ലിയാൽ തിരിച്ചു തല്ലും, വെടിവച്ചാൽ തിരിച്ചു വെടിവയ്ക്കും. അതിന് ആരും എന്നോട് പിണങ്ങരുത്. 40 കൊല്ലം എംഎൽഎ ആയി ജോലി ചെയ്തവനാണ് ഞാൻ. എന്നെ ജീവിക്കാൻ സമ്മതിക്കണം. അച്ഛനെ കേറിമോൻ എടോ പോടോന്ന് വിളിക്കുമ്പോൾ തോന്നുന്ന അതേ വികാരമാണ് എനിക്കും ഉള്ളത് എന്ന് മനസ്സിലാക്കണം.
Stories you may Like
- പിസി ജോർജ് വഴി കോട്ടയം ജില്ലാ പഞ്ചായത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമ്പോൾ
- സ്ഥാനാർത്ഥിയായി പിസി ജോർജ് വരുമോ? എല്ലാം മോദിയും അമിത് ഷായും തീരുമാനിക്കും
- താമര ചിഹ്നത്തിൽ പിസി മത്സരിക്കാൻ സാധ്യത ഏറെ
- പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർത്ഥിയാവുക നടൻ ഉണ്ണി മുകുന്ദനോ പിസി ജോർജോ?
- ഏത് കുറ്റിച്ചൂലിനെ സ്ഥാനാർത്ഥിയായി നിർത്തിയാലും പിന്തുണയ്ക്കുമെന്ന പ്രസ്താവന ദോഷം ചെയ്യുമോ?
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്