സർവ്വേ പ്രവചിച്ചത് രണ്ടാം സ്ഥാനം; കൂടിയത് അഞ്ചു കൊല്ലം കൊണ്ട് 425 വോട്ടുകൾ; സിപിഎമ്മുകാർ ഇരുകാലുകളും വെട്ടിമാറ്റിയ ജീവിക്കുന്ന ബലിദാനിയായ നേതാവിന് കിട്ടേണ്ട വോട്ടുകളും ചോർന്നു; സദാനന്ദൻ മാസ്റ്റർക്കെതിരെ നടന്നത് ഗ്രൂപ്പു കളികൾ; കണ്ണൂരിലെ ബിജെപി നേതൃത്വത്തിനെതിരെ ആർ. എസ് എസ്; ബി. ജെ.പിയിൽ തലകളുരുണ്ടേക്കും
അനീഷ് കുമാർ
കണ്ണുർ: സി. പി. എമ്മുകാർ ഇരുകാലുകളും വെട്ടിമാറ്റിയ ബിജെപി സംസ്ഥാന നേതാവിനും പാർട്ടി ശക്തി കേന്ദ്രത്തിൽ നേരിയ വോട്ടു വർധനവ് മാത്രം. ബിജെപി സംസ്ഥാനഉപാധ്യക്ഷന്മാരിലൊരാളായ സി.സദാനന്ദൻ മാസ്റ്റർക്കാണ് കൂത്തുപറമ്പ് മണ്ഡലത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിയ വോട്ടു വർധനവുമാത്രമുണ്ടായത്. സംഘ്് പരിവാർ പ്രസ്ഥാനത്തിന് ഏറെ ബലിദാനികളും സി.പി. എം അക്രമരാഷ്ട്രീയത്തിന്റെ ജീവിക്കുന്ന ഇരകളുമുള്ള പാനൂർ ഉൾപ്പെടുന്ന മണ്ഡലമാണ് കൂത്തുപറമ്പ്.
അഞ്ചുവർഷത്തിനിടെയിൽ ഇവിടെ ആനുപാതികമായി വർധിക്കേണ്ട വോട്ടുകൾ പോലും ഇവിടെ വർധിച്ചില്ലെന്നാണ് പ്രവർത്തകർ പറയുന്നത്. ഇതോടെ ബി. ജെ. പി ജില്ലാ അധ്യക്ഷൻ എൻ. ഹരിദാസ് സ്ഥാനമൊഴിയണമെന്ന ആവശ്യം പ്രവർത്തകരിലും ഒരുവിഭാഗം നേതാക്കളിലും ശക്തമായിരിക്കുകയാണ്. തലശേരിയിൽ സ്ഥാനാർത്ഥിയായി മത്സരിച്ച ഹരിദാസിന്റെ നാമനിർദ്ദേശ പത്രിക തള്ളിപ്പോയത്് കൂത്തുപറമ്പ് മണ്ഡലത്തിലും ബാധിച്ചിട്ടുണ്ടെന്നാണ് ഇവരുടെ വാദം. ഇതിന്റെ ധാർമിക ഉത്തരവാദിത്വം ജില്ലാ നേതൃത്വത്തിനാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. കോവിഡ് വിമുക്തനായതിനു ശേഷം ഹരിദാസ് ഇപ്പോൾ പാർട്ടി പ്രവർത്തനത്തിൽ സജീവമാണ്.
എന്നാൽ തങ്ങൾക്ക് ഏറെ പ്രിയങ്കരനായ സദാനന്ദൻ മാസ്റ്റർക്ക് വോട്ടുകൾ വർധിക്കാത്തതിനാൽ ആർ. എസ്. എസ് നേതൃത്വത്തിന് കടുത്ത അമർഷമുണ്ട്. ബി. ജെ.പിയിലെ ഗ്രൂപ്പിസമാണ് വോട്ടുകുറയാൻ കാരണമെന്നാണ് ഇവരുടെ വിലയിരുത്തൽ. ബിജെപിയുടെ സംഘടനാപ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനായി ആർ. എസ്. എസ് നിയോഗിച്ച നേതാക്കളിലൊരാളാണ് സി. സദാനന്ദൻ. കണ്ണൂരിൽ നടമാടിയ അക്രമരാഷ്ട്രീയത്തിന്റെ ഭാഗമായി മട്ടന്നൂർ ഉരുവച്ചാലിൽ നിന്നും സി.പി. എം പ്രവർത്തകർ ഇദ്ദേഹത്തിന്റെ ഇരുകാലുകളും വെട്ടിമാറ്റിയിരുന്നു. സ്കൂൾ അദ്ധ്യാപകനായ സദാനന്ദൻ ഏറെക്കാലമായി ശയ്യാവലംബിയായിരുന്നു. കൃത്രികക്കാൽ ഉപയോഗിച്ചാണ് ഇപ്പോൾ പൊതുരംഗത്ത് പ്രവർത്തിക്കുന്നത്.
ആർ. എസ്. എസ് പ്രവർത്തകർക്ക് ഏറെ വൈകാരികമായി അടുപ്പമുള്ള നേതാവ് കൂടിയാണ് സദാനന്ദൻ മാസ്റ്റർ. അതുകൊണ്ടു തന്നെ ഇക്കുറി അദ്ദേഹത്തിന് വോട്ടു വർധിപ്പിക്കാൻ കൂത്തുപറമ്പ് മണ്ഡലത്തിൽ ആർ. എസ്. എസ് എണ്ണയിട്ട യന്ത്രം പോലെയാണ് പ്രവർത്തിച്ചത്്. തെരഞ്ഞെടുപ്പ് പ്രചാരണം മുഴുവൻ ആർ. എസ്. എസ് നേതൃത്വമാണ് ഏകോപിച്ചത്. കുടുംബയോഗങ്ങളും ഗൃഹസന്ദർശനങ്ങളുമായി ചിട്ടയായ പ്രവർത്തനമാണ് മറ്റിടങ്ങളിൽ നിന്നും വ്യത്യസ്തമായി കൂത്തുപറമ്പ് മണ്ഡലത്തിൽ നടന്നത്.
അതുകൊണ്ടു തന്നെ പരിവാർ വോട്ടുകളും നിഷ്പക്ഷമതികളുടെ പിൻതുണയും ഉറപ്പിക്കാൻ കഴിഞ്ഞുവെന്ന വിശ്വാസവും തെരഞ്ഞെടുപ്പിനു ശേഷമുണ്ടായിരുന്നു. ഈക്കാരണങ്ങളാൽ ചിലപ്പോൾ ഒരു അട്ടിമറി വിജയം തന്നെ കൂത്തുപറമ്പിൽ ബി, ജെ,പി സ്വപ്നം കണ്ടിരുന്നു. അഖിലേന്ത്യാ നേതാക്കൾ വരെ ബിജെപിസ്ഥാനാർത്്ഥിക്കായി പ്രചാരണത്തിനായി എ ക്ലാസ് മണ്ഡലമായി പരിഗണിച്ചിരുന്ന കൂത്തുപറമ്പിലെത്തിയിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ്്ഫലം പുറത്തുവന്നതോടെ ഇതൊക്കെ നിഷ്ഫലമാവുകയായിരുന്നു.
ഇവിടെ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ പാർട്ടിക്ക് വർധിച്ചത് 425 വോട്ടുകൾ മാത്രമാണ്. കുത്തുപറമ്പ് മണ്ഡലത്തിൽ എൻ.ഡി.എ ഇക്കുറി രണ്ടാം സ്ഥാനത്ത് എത്തുമെന്ന് ചില ചാനൽ സർവ്വേകളിൽ പോലും പറഞ്ഞിരുന്ന സ്ഥലത്താണ് ഈ തിരിച്ചടി. വെറും 21,212 വോട്ടുകൾ മാത്രമാണ് സദാനന്ദൻ മാസ്റ്റർക്ക് ഇക്കുറി ലഭിച്ചത്.കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കുത്തുപറമ്പ് മണ്ഡലത്തിൽ 27,000 വോട്ടുകൾ ബിജെപി സ്ഥാനാർത്ഥികൾ ഇവിടെ നേടിയിരുന്നു. 2016ൽ 20,787 വോട്ടുകളാണ് ബിജെപി സ്ഥാനാർത്ഥിയായ സദാനന്ദൻ മാസ്റ്റർ നേടിയിരുന്നത്. എന്നാൽ ഇക്കുറിയത് 22 212 വോട്ടുകൾ മാത്രമായി മാറിയതെങ്ങനെയെന്നതാണ് പ്രവർത്തകരുടെ ചോദ്യം.
എന്തുതന്നെയായാലും യു.ഡി. എഫ് സ്ഥാനാർത്ഥി പൊട്ടക്കണ്ടി അബ്ദുള്ളയ്ക്കു ബിജെപി വോട്ടുകൾ പോയിട്ടില്ല. എന്നാൽ എൽ.ഡി. എഫ് സ്ഥാനാർത്ഥി കെ.പി മോഹനന് അപ്രതീക്ഷിതമായ ഭൂരിപക്ഷം ലഭിക്കുകയും ചെയ്തു. ഒൻപതിനായിരത്തിന് മുകളിലാണ് മോഹനന്റെ ഭൂരിപക്ഷം. ബി.ജെ. പി വോട്ടുകൾ എൽ. ജെ.ഡി സ്ഥാനാർത്ഥി കൂടിയായ കെ. പി മോഹനന് വ്യാപകമായി മറിച്ചുവെന്ന ആരോപണം യു.ഡി.എഫുമുയർത്തിയിട്ടുണ്ട്. കൂത്തുപറമ്പിൽ തങ്ങളുടെ വോട്ടുഷെയർ മുപ്പതിനായിരമാക്കി വർധിപ്പിക്കാനായിരുന്നു ബിജെപിയുടെ പദ്ധതി. എന്നാൽ ആനുപാതികമായ വർധനവുണ്ടായില്ലെന്നു മാത്രമല്ല നാണം കെടുകയും ചെയ്തു. നിലവിലുള്ള ജില്ലാ നേതൃത്വത്തിന്റെ പിടിപ്പുകേടാണ് തിരിച്ചടിക്കു കാരണമെന്ന വികാരം പാർട്ടിക്കുള്ളിൽ വ്യാപകമായി ഉയർന്നിട്ടുണ്ട്. എൻ. ഹരിദാസടക്കമുള്ള ജില്ലാ നേതൃത്വം സ്ഥാനമൊഴിയണമെന്നാണ് ഇവരുടെ ആവശ്യം.
കേന്ദ്ര സഹമന്ത്രി വി.മുരരളീധരന്റെയും സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെയും നോമിനിയായിട്ടാണ് എൻ. ഹരിദാസ് അറിയപ്പെടുന്നത്. ഹരിദാസിനെ എതിർക്കുന്ന വലിയൊരു വിഭാഗം നേതാക്കൾ പാർട്ടിയിൽ ശക്തമാണ്. മോഹനനൻ മാനന്തേരിയോ, പി. പി വിനോദ്കുമാറിനെയോ നേതൃത്വത്തിലേക്ക് കൊണ്ടു വരണമെന്നാണ് ഇവരുടെ ആവശ്യം. എന്നാൽ പരാജയത്തിന്റെ ധാർമിക ഉത്തരവാദിത്വമേറ്റെടുത്ത് താൻ രാജിവയ്ക്കാൻ തയ്യാറാണെന്ന് ഹരിദാസ് സംസ്ഥാന നേതൃത്വത്തിനെ അറിയിച്ചതായി സൂചനയുണ്ട്. വ്രുന്ന കോർ കമ്മിറ്റിയോഗത്തിൽ മാത്രമേ ഇതു സംബന്ധിച്ച് തീരുമാനമുണ്ടാകൂ.
ഇതിനിടെ ധർമടത്ത് മുഖ്യമന്ത്രിക്കെതിരെ മത്സരിച്ച ബി. ജെ.പി ദേശീയ കൗൺസിൽ അംഗം സി. കെ പത്മനാഭൻ പിണറായി വിജയനെ പുകഴ്ത്തുകയും സംസ്ഥാന നേതൃത്വത്തിനെ അതിരൂക്ഷമായ വിമർശനമുന്നയിച്ചതും പാർട്ടിയെ വെട്ടിലാക്കിയിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍