തമിഴ്നാട്ടിൽ സർക്കാർ രൂപീകരണത്തിനുള്ള നീക്കം വേഗത്തിലാക്കി ഡിഎംകെ; തമിഴ്നാട് ഗവർണർക്ക് കത്ത് നൽകി എം.കെ. സ്റ്റാലിൻ; പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ വെള്ളിയാഴ്ച നടത്താൻ തീരുമാനം
ന്യൂസ് ഡെസ്ക്
ചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ മിന്നുന്ന വിജയം നേടിയ ഡി.എം.കെ മുന്നണി സർക്കാർ രൂപീകരണത്തിനുള്ള നീക്കം വേഗത്തിലാക്കി. തമിഴ്നാട് ഗവർണർ ബൻവാരിലാൽ പുരോഹിതുമായി കൂടിക്കാഴ്ച നടത്തിയ ഡി.എം.കെ. അധ്യക്ഷൻ എം.കെ. സ്റ്റാലിൻ സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചുള്ള കത്ത് നൽകി. ഡി.എം.കെയുടെ 133 പേരടക്കം 159 എംഎൽഎമാർ ഒപ്പിട്ട പിന്തുണ കത്താണ് ഗവർണർക്ക് കൈമാറിയത്.
സർക്കാർ രൂപീകരിക്കാൻ സ്റ്റാലിനെ ഔദ്യോഗികമായി ഗവർണർ വൈകീട്ട് ക്ഷണിക്കുമെന്നാണ് റിപ്പോർട്ട്. മുതിർന്ന ഡി.എം.കെ നേതാക്കളായ ടി.ആർ. തങ്കബാലു, ദുരൈ മുരുകൻ, എ. രാജ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ മെയ് ഏഴിന് നടത്താനാണ് തീരുമാനം. ചൊവ്വാഴ്ച എം.കെ. സ്റ്റാലിനെ ഡി.എം.കെ പാർലമെന്ററി പാർട്ടി നേതാവായി തെരഞ്ഞെടുത്തിരുന്നു. ജയലളിതയുടെയും കരുണാനിധിയുടെയും സാന്നിധ്യമില്ലാതെ നടന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിൽ 234 അംഗ നിയമസഭയിലേക്ക് ഡി.എം.കെ ഒറ്റക്ക് 133 സീറ്റുകൾ നേടിയപ്പോൾ അണ്ണാ ഡി.എം.കെ മുന്നണി 75 സീറ്റിൽ മാത്രമാണ് വിജയിച്ചത്.
സ്ഥാപക നേതാവ് കൂടിയായ കരുണാനിധി വിടവാങ്ങിയതോടെ ഡിഎംകെയുടേയും മുത്തുവേൽ കരുണാധിധി സ്റ്റാലിൻ എന്ന എം കെ സ്റ്റാലിന്റെയും രാഷ്ട്രീയഭാവി കൂടി നിർണ്ണയിക്കുന്ന തിരഞ്ഞെടുപ്പായിരുന്നു തമിഴ്നാട് ഇത്തവണ കണ്ടത്. പത്ത് വർഷത്തെ ഇടവേളയ്ക്കു ശേഷം ഡിഎംകെയെ അധികാരത്തിലേറ്റാൻ സ്റ്റാലിന്റെ കരങ്ങൾക്കാവുമോ എന്ന ചോദ്യമാണ് തിരഞ്ഞെടുപ്പ് കാലത്തുടനീളം തമിഴ്നാട്ടിലെ രാഷ്ട്രീയ ചർച്ചകളിൽ മുഴങ്ങിക്കേട്ടത്.
കരുണാനിധിയുടെ അനന്തരാവകാശി എന്ന നിലയിലും രാഷ്ട്രീയനേതാവെന്ന നിലയിലും തമിഴ്നാട് ജനത സ്റ്റാലിനിൽ അർപ്പിക്കുന്ന വിശ്വാസത്തിന്റെ മാറ്റ് തെളിയിക്കുന്ന വിധിയെഴുത്തു കൂടിയാണ് ഡിഎംകെയുടെ വൻ വിജയത്തിൽ പ്രതിഫലിക്കുന്നത്.
സ്റ്റാലിൻ എന്ന പേര് ലഭിച്ചതിൽ നിന്നു തുടങ്ങുന്നതാണ് കരുണാനിധിയുടെ മകന്റെ 'രാഷ്ട്രീയ ബന്ധം'. സോവിയറ്റ് നേതാവ് ജോസഫ് സ്റ്റാലിൻ മരണപ്പെട്ടതിന് നാല് ദിവസം മുൻപു ജനിച്ച മകന് അദ്ദേഹത്തിന്റെ പേരു നൽകാൻ കരുണാനിധി തീരുമാനിക്കുകയായിരുന്നു. സ്വന്തം താൽപര്യപ്രകാരം ഗോപാലപുരത്ത് ഡിഎംകെയുടെ യുവജനവിഭാഗം സ്ഥാപിച്ചുകൊണ്ട് ആരംഭിച്ച സ്റ്റാലിന്റെ രാഷ്ട്രീയ ജീവിതം പടിപടിയായാണ് മുകളിലേക്ക് ഉയർന്നുവന്നത്.
മകന് പ്രത്യേക പരിഗണന നൽകുന്നുവെന്ന വിമർശനം ഉണ്ടാവാതിരിക്കാൻ കരുണാനിധിയും ശ്രദ്ധ പുലർത്തിയിരുന്നു, വിശേഷിച്ച് ആദ്യ കാലത്ത്. ഡിഎംകെ 13 വർഷത്തിനു ശേഷം ഭരണം പിടിച്ച 1989ലാണ് സ്റ്റാലിൻ ആദ്യമായി നിയമസഭയിൽ എത്തുന്നത്. എന്നാൽ മന്ത്രിസ്ഥാനമൊന്നും ലഭിച്ചില്ല. വീണ്ടും 1996ൽ ഡിഎംകെ ഭരണത്തിലെത്തിയപ്പോഴും എംഎൽഎ ആയിത്തന്നെ തുടർന്നു. പിന്നീട് ചെന്നൈ മേയർ സ്ഥാനം ലഭിച്ചപ്പോൾ നടത്തിയ വികസനപ്രവർത്തനങ്ങളാണ് സ്റ്റാലിനെ കൂടുതൽ ജനശ്രദ്ധയിലേക്ക് എത്തിക്കുന്നത്.
ഡിഎംകെയിലും സ്റ്റാലിന്റെ വാക്കുകൾക്ക് വില കിട്ടിത്തുടങ്ങുന്നത് ഇക്കാലത്താണ്. ചെന്നൈ മേയർ ആയിരുന്നപ്പോൾ ലഭിച്ച ഭരണപരിചയം പിൽക്കാലത്ത് മന്ത്രിസ്ഥാനം ലഭിച്ചപ്പോഴും സ്റ്റാലിന് തുണയായിട്ടുണ്ട്.
കരുണാനിധിയുടെ നിഴലിൽ നിന്ന് പുറത്തുവരുന്ന സ്റ്റാലിനെയാണ് പിൽക്കാലത്ത് കണ്ടത്. 2ജി അഴിമതിയിൽ ഡിഎംകെ കോൺഗ്രസ് ബന്ധം ഉലഞ്ഞ കാലത്ത് പാർട്ടി യുപിഎ വിട്ടുവരാൻ ശഠിച്ചത് സ്റ്റാലിൻ ആയിരുന്നു. അവസാനം കരുണാനിധി ആ തീരുമാനം കൈക്കൊള്ളുകയും ചെയ്തു. അനാരോഗ്യത്താൽ കരുണാനിധി അവശത നേരിട്ട നിയമസഭാ തിരഞ്ഞെടുപ്പായിരുന്നു 2016ലേത്. സ്വയം മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടാതെ 'കലൈജ്ഞർ ആയിരിക്കും മുഖ്യമന്ത്രി'യെന്നാണ് സ്റ്റാലിൻ അന്ന് ജാഗ്രതയോടെ പ്രചരണവേദികളിൽ ഉടനീളം സംസാരിച്ചത്.
അത്തവണത്തെ വോട്ട് ഷെയറിൽ എഐഎഡിഎംകെയിൽ നിന്നും 1.7 ശതമാനം മാത്രം താഴെയായിരുന്നു ഡിഎംകെ എങ്കിലും 136നെതിരെ 98 സീറ്റുകൾ മാത്രമാണ് നേടാനായത്. അച്ഛൻ വീൽചെയറിൽ ആയിരുന്ന ആ കാലയളവിലാണ് തമിഴ്നാട് നിയമസഭയിൽ സ്റ്റാലിൻ പാർട്ടിയെ ആദ്യമായി നയിക്കുന്നത്.
കരുണാനിധിയുടെ മരണത്തിനു മുൻപേ വർക്കിങ് പ്രസിഡന്റ് ആയിരുന്ന സ്റ്റാലിൻ ഡിഎംകെയുടെ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെടുന്നത് 2018ലാണ്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 39ൽ 38 സീറ്റും ഡിഎംകെ നേടിയതാണ് പാർട്ടിയെ നയിച്ചുതുടങ്ങിയതിനു ശേഷം നേടിയ ആദ്യവിജയം. സ്റ്റാലിന് വലിയ ദേശീയ ശ്രദ്ധ ലഭിക്കാൻ കാരണമായ ഈ വിജയം ദ്രാവിഡ മണ്ണിൽ വേരൂന്നാനുള്ള ബിജെപിയുടെ ശ്രമങ്ങൾക്കും കനത്ത തിരിച്ചടിയായിരുന്നു.
സ്വന്തം പാർട്ടിയിൽ സമ്പൂർണ്ണ നിയന്ത്രണമുള്ള സ്റ്റാലിന് മുന്നണിയിലുള്ള അപ്രമാദിത്യവും ശ്രദ്ധേയമാണ്. ഇത്തവണത്തെ സീറ്റ് വീതംവെപ്പിലും അത് ദൃശ്യമായിരുന്നു. 2016ൽ കരുണാനിധി ഉണ്ടായിരുന്നപ്പോൾ 41 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസ് ഇക്കുറി 25 സീറ്റുകളിൽ മാത്രമാണ് മത്സരിച്ചത്. അതേസമയം ഇക്കുറി ഡിഎംകെയുടെ അക്കൗണ്ടിൽ നിന്നും കൂടുതൽ സീറ്റ് വിട്ടുനൽകി ഇടത് പാർട്ടികളെ കൂടെ നിർത്താനും സ്റ്റാലിന് കഴിഞ്ഞു. എട്ട് പാർട്ടികളാണ് ഇപ്പോൾ സഖ്യത്തിൽ ഉള്ളത്
പത്ത് വർഷത്തിനു ശേഷമുള്ള ഡിഎംകെയുടെ തിരിച്ചുവരവിൽ മറ്റൊരു ഉദയവും ഡിഎംകെ അണികൾ കാണുന്നുണ്ട്. അത് സ്റ്റാലിന്റെ മകനും സിനിമാ താരവുമായ ഉദയനിധിയുടെ കടന്നുവരവാണ്. എഐഡിഎംകെ സഖ്യത്തിന്റെ ഭാഗമായ ബിജെപിക്കുവേണ്ടി പ്രചരണം നടത്താനെത്തിയ സമയത്ത് മോദിക്കും അമിത് ഷായ്ക്കുമൊക്കെ എതിരെയുള്ള ഉദയനിധിയുടെ പ്രതികരണങ്ങൾ വലിയ വാർത്താശ്രദ്ധ നേടിയിരുന്നു.
ചെപ്പോക്ക്-തിരുവള്ളിക്കേനി മണ്ഡലത്തിൽ നിന്നും ആദ്യമായി മത്സരിച്ച ഉദയനിധി 35,888 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തോടെയാണ് ജയിച്ചിരിക്കുന്നത്. ഉദയനിധിക്ക് സ്റ്റാലിൻ മന്ത്രിസ്ഥാനം നൽകുമോ അതോ കരുണാനിധിയുടെ പാതയിൽ കാത്തിരിക്കാൻ പറയുമോ എന്നറിയാനാണ് ഡിഎംകെ അണികൾ കാത്തിരിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- തെറിക്കുത്തരം മുറിപ്പത്തൽ എന്നതാണ് സിപിഎം ആഗ്രഹിക്കുന്നതെങ്കിൽ എന്റെ ഭാഷാശൈലി അതല്ലെന്ന് ഡീൻ കുര്യാക്കോസ്; എംഎം മണിയുടേത് സമാനതകളില്ലാത്ത വ്യക്തി അധിക്ഷേപം; തിരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് പരാതി നൽകിയേക്കും; 'ഷണ്ഡനും പെണ്ണുപിടിയനും' സിപിഎമ്മിന് തലവേദനയാകും; മണിയാശാൻ ചർച്ചകളിൽ
- സുരേഷ് ഗോപി എല്ലാ സ്ഥലത്തും കയറി നിരങ്ങുകയാണ്; വീട്ടിലെത്തുമ്പോൾ ഗെറ്റൗട്ട് അടിക്കുന്ന പാരമ്പര്യം കുടുംബത്തിനില്ല; മൂന്നാം സ്ഥാനത്ത് പോകുന്നതിന്റെ അങ്കലാപ്പാണ് സുരേഷ് ഗോപിക്ക്; കെ കരുണാകരന്റെ ഭാര്യ സഹോദരിയുടെ വസതി സന്ദർശിച്ച സുരേഷ് ഗോപിക്ക് മറുപടി നൽകി കെ മുരളീധരൻ
- ഒഎൽഎക്സിൽ വിൽപ്പനയ്ക്ക് വച്ച കാർ ടെസ്റ്റ് ഡ്രൈവിന് വാങ്ങിയത് ഗൂഢാലോചന; മുൻഭാര്യയോടും ഭർത്താവിനോടുമുള്ള വിരോധം തീർക്കാൻ എല്ലാം ആസൂത്രണം ചെയ്തത് ചീരാലിലെ മുഹമ്മദ് ബാദുഷാ; മോൻസിയിലേക്ക് അന്വേഷണം എത്തിയത് നിർണ്ണായകമായി; ബത്തേരിയിലേത് സമാതകളില്ലാത്ത പക; പൊലീസിന് കൈയടിക്കാം
- സഹകരിച്ചില്ലെങ്കിൽ മാർക്ക് കുറയ്ക്കും; വെവയ്ക്കിടെ മെഡിക്കൽ വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി
- ബിജെപിക്ക് ബോണ്ട് സ്വീകരിക്കാൻ ചട്ടം മറി കടന്ന് കേന്ദ്ര സർക്കാർ അനുമതി നൽകിയെന്ന് റിപ്പോർട്ട്; ബംഗ്ലൂരുവിൽ നിന്നും 10 കോടിയുടെ ബോണ്ടാണ് ചട്ടം ഇളവ് ചെയ്ത് ഇത്തരത്തിൽ ബിജെപി സ്വീകരിച്ചത് എന്ന് ആരോപണം; പിഎം കെയറിലും മോദിയെ കുടുക്കാൻ കോൺഗ്രസ്; ആര് ആർക്ക് പണം നൽകിയെന്നത് നിർണ്ണായകമാകും; ആളിക്കത്തി ബോണ്ട് വിവാദം
- ലണ്ടനിലേക്കുള്ള കുടിയേറ്റം വർദ്ധിച്ച് കരകവിഞ്ഞ് പൊട്ടാറായ അവസ്ഥയിലെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്; ലണ്ടനിലെ പ്രധാന സിറ്റി പ്രദേശങ്ങളിൽ താമസിക്കുന്നവർ ഒരു കോടിയിലേറെ, ഉയർന്ന ജീവിത ചെലവും വീടു വാടകയും ലണ്ടനിലെ ജീവിതം കൂടുതൽ ദുസ്സഹമാക്കുമ്പോൾ
- 39 ഡിഗ്രി ചൂടിലും ആവേശം ചോരാതെ അണികളുടെ ആവേശം; പ്രധാനമന്ത്രിയെ ഒരു നോക്ക് കാണാനായി കാത്തുനിന്ന ജനാവലി അദ്ദേഹത്തെ പുഷ്പവൃഷ്ടി നടത്തിയും വന്ദേമാതരം വിളിച്ചും സ്വീകരിച്ചു; പാലക്കാടിനെ ഇളക്കി മറിച്ച് മോദിയുടെ റോഡ് ഷോ
- കൊലയ്ക്ക് മുമ്പ് പാന്റ് മടക്കിയ നിലയിൽ; തിരികെ പോകുമ്പോൾ പാന്റ് നനഞ്ഞ് മടക്ക് അഴിഞ്ഞും; പേരാമ്പ്ര അനുവധക്കേസിൽ നിർണായക തെളിവായി പ്രതി മുജീബിന്റെ സിസി ടിവി ദൃശ്യങ്ങൾ; പൊലീസ് എത്തും മുമ്പേ തെളിവ് നശിപ്പിക്കാൻ മുജീബിന്റെ ഭാര്യയുടെ ശ്രമം; പ്രതി പൊലീസ് കസ്റ്റഡിയിൽ
- വിദേശ നഴ്സുമാരെ അമിതമായി വേണ്ടെന്നു ബ്രിട്ടന്റെ നയവിദഗ്ധയായ നഴ്സിങ് ഓഫീസർ; മലയാളി നഴ്സുമാർക്ക് മുൻപിൽ വാതിൽ അടയുമോ? സർക്കാരിന് വേണ്ടി റൂത് മേ പറയുന്നത് റിക്രൂട്ടിങ് കുറയ്ക്കണം എന്നു തന്നെ; യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
- 8,200 കോടി വിറ്റുവരവുള്ള ചേരി! പത്തുലക്ഷത്തോളം താമസക്കാർ; ഹാജിമസ്താനും, ദാവൂദടക്കമുള്ള ഡോണുകൾ വളർന്ന മണ്ണ്; കാമാട്ടിപുരയിലെ വേശ്യാലയങ്ങളും മാറുന്നു; അദാനിക്ക് വേണ്ടത് 17 വർഷം; ലോകത്തിലെ ഏറ്റവും വലിയ ചേരി നിർമ്മാർജന പദ്ധതിക്ക് ധാരാവിയിൽ തുടക്കമാവുമ്പോൾ
- സിനിമയിലെ സെക്സ് രംഗത്തിന്റെ പൂർണതയ്ക്ക് വേണ്ടി സഹതാരവുമായി കിടക്കപങ്കിടാൻ ഇവാൻസ് നിർബന്ധിച്ചു; ആരോപണവുായി ഷാരോൺ സ്റ്റോൺ
- 'നിനക്ക് ഇത്ര തടിയില്ലേടാ, പോയി കിളച്ചു തിന്നുകൂടേയെന്ന്' ചോദിച്ചത് അഞ്ജു കൃഷ്ണയെന്ന് ആരോപണം; ക്രിക്കറ്റ് ബാറ്റും ഹോക്കി സ്റ്റിക്കും കൊണ്ട് തല്ലിയത് എസ് എഫ് ഐ ജില്ലാ നേതാവെന്നും ആക്ഷേപം; അക്ഷയ്ക്കെതിരേയും മൊഴി; സ്വർണ്ണ മാലയും പേഴ്സും മോഷ്ടിച്ചതും സഖാക്കൾ! എസ് എഫ് ഐ പ്രതിരോധത്തിലേക്ക്
- സിപിഎം നടത്തിയത് കോടികളുടെ കള്ളപ്പണ ഇടപാടോ? ഇഡിയുടെയും ഇൻകംടാക്സിന്റെയും അന്വേഷണം സിപിഎം ദേശീയ നേതൃത്വത്തിലേക്ക്; യെച്ചൂരിയെ ഇൻകം ടാക്സ് ചോദ്യം ചെയ്യും; നൂറ് കണക്കിന് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം
- എസ് എഫ് ഐ രാഷ്ട്രീയത്തെ നെഞ്ചുവിരിച്ച് എതിർത്ത കെ എസ് യുക്കാരൻ; മസിലുപിടിത്തമില്ലാത്ത കൗൺസിലറെ തോൽപ്പിക്കാൻ കഴിയാത്തതിനാൽ പുനഃസംഘടനയിലൂടെ വാർഡ് ഇല്ലാതാക്കിയ എതിരാളി രാഷ്ട്രീയം; കരുണാകരന്റെ വൽസല ശിഷ്യൻ; ഇനി തമ്പാനൂർ സതീഷ് ബിജെപിക്കാരൻ
- ഒസിഐ കാർഡ് ഉണ്ടെങ്കിൽ എന്തും ചെയ്യാമെന്ന ധാരണയിൽ ഇനി ഇന്ത്യയിൽ എത്തണ്ട; അവർ ഇനി വിദേശ പൗരന്മാർ തന്നെ; കേന്ദ്രം കടുപ്പിക്കുകയാണ്; കർക്കശ നിലപാടിലേക്ക് ഇന്ത്യൻ സർക്കാർ; തിരഞ്ഞെടുപ്പ് കാലത്തു നാട്ടിലെത്തുന്ന മലയാളി ഒസിഐ കാർഡ് ഉടമകൾ ശ്രദ്ധിക്കണം
- ഡ്രൈവിങ് സ്കൂളുകളുടെ വക്കാലത്തുമായി എളമരം എത്തി; ഇനി എല്ലാം തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഡ്രൈവിങ് സ്കൂൾ ഉടമകളുടെ മനസ്സ് അറിഞ്ഞ് മാത്രം തീരുമാനം; മന്ത്രി ഗണേശ്കുമാർ കൊണ്ടുവന്ന ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരങ്ങൾ നടക്കില്ല; അഴിമതി കുറയ്ക്കാനുള്ള പദ്ധതിക്ക് 'ചെക്ക്' പറഞ്ഞ് മുഖ്യമന്ത്രി; ഗണേശന്റെ നീക്കം നിർണ്ണായകം
- ബൈക്കിൽ ലിഫ്റ്റ് കൊടുത്തു; ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ തോട്ടിൽ തള്ളിയിട്ട് തല ചവിട്ടി താഴ്ത്തിയ ശേഷം കവർച്ച; സിസിടിവിയിൽ പതിഞ്ഞത് നിർണ്ണായകമായി; പേരാമ്പ്രയിലെ അനുവിനെ കൊന്നത് സ്ഥിരം മോഷ്ടാവ്; ബലാത്സംഗക്കേസിലും പ്രതി; കൊണ്ടോട്ടിക്കാരൻ എത്തിയത് മോഷണ ബൈക്കിൽ; പ്രതിയെ പിടിച്ച് പൊലീസ്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 'ത്രിവർണ്ണപതാക പൈശാചികം; അല്ലാഹുവിന്റെയടുത്ത് അതിന് ഒരു വിലയുമില്ല''; ഫ്രഞ്ച് പതാകയെ നിന്ദിച്ച മുസ്ലിം പണ്ഡിതൻ ഇമാം മജൂബിയെ നാടുകടത്തി; പുറത്താക്കപ്പെട്ടത് ടൂണീഷ്യയിൽ നിന്ന് വന്ന് 38 വർഷമായി ഫ്രാൻസിൽ താമസിക്കുന്നയാൾ; ഭീകരതയോട് സന്ധിയില്ലാതെ മാക്രോൺ സർക്കാർ
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- തിരുവല്ല കെ എസ് ആർ ടി സി സ്റ്റാന്റിലെത്തിയ പെൺകുട്ടി അവിടെ നിന്നും യൂണിഫോം മാറ്റി കളർ ഡ്രസ് ധരിച്ച് രണ്ട് യുവാക്കൾക്കൊപ്പം ബസിൽ യാത്ര; സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി; പെൺകുട്ടിയെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ കൊണ്ടാക്കി യുവാവ് മുങ്ങി; ഒരാൾ പിടിയിൽ; തിരുവല്ലയിലെ പെ്ൺകുട്ടിയെ തിരിച്ചു കിട്ടുമ്പോൾ
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- അൽ മുക്താദിർ ജൂവലറി ഗ്രൂപ്പിന്റെ വിവിധ ഷോറുമുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; തിരുവനന്തപുരത്തെയും കൊച്ചിയിലെയും അടക്കം എട്ടുഷോറൂമുകളിൽ പരിശോധന; ഐടി റെയ്ഡ് ഡിസംബറിൽ നടന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അധികൃതരുടെ പരിശോധനയ്ക്ക് പിന്നാലെ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍