വിടവാങ്ങുന്നത് 'മ' എന്ന മലയാളഅക്ഷരം കൊണ്ട് മാന്ത്രികലോകം തീർത്തയാൾ; ഗിന്നസിലും ലിംകാ ബുക്ക് ഓഫ് റിക്കോർഡ്സിലും ഇടം പിടിച്ചു; മകാരം മത്തായി എന്ന പേരിട്ടത് തിക്കുറിശ്ശി; അപൂർവകഴിവുകൾ കൊണ്ട് മലയാളിയെ അതിശയിപ്പിച്ച മകാരം മത്തായി ഓർമയാകുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
കണ്ണൂർ: 'മ' എന്ന മലയാള അക്ഷരം കൊണ്ട് മാന്ത്രികലോകം തീർത്തയാളാണ് ഇന്ന് അന്തരിച്ച മാത്യു കൊട്ടാരം എന്ന മകാരം മത്തായി (84). കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ പഞ്ചായത്തിൽ ചുങ്കക്കുന്ന് സ്വദേശിയാണ്.
1988 ൽ അമ്പതാം വയസ്സിലാണ് മാത്യു മകാരപ്രസംഗം തുടങ്ങിയത്. ആദ്യം എഴുതി പഠിച്ചായിരുന്നു അവതരണം. എന്നാൽ ഇതുശീലമായതോടെ ഏത് വിഷയം പറഞ്ഞാലും മായിൽ വാക്കുകളുടെ വെടിക്കെട്ട് തീർക്കാൻ കഴിയുംവിഝം നത്തായി മാറി. 1997-ൽ ഡൽഹി ഗുഡ്ഗാവിൽ അഞ്ച് മണിക്കൂർ മകാരപ്രസംഗം നടത്തി കൗതുകപ്രസംഗത്തിനുള്ള ലോക റെക്കോഡ് കുറിച്ചിട്ടുണ്ട് മത്തായി. ഏത് വിഷയത്തിലും പ്രസംഗിക്കാൻ കഴിവുള്ള പണ്ഡിതർ ഉണ്ടാകും. എന്നാൽ, ഏത് വിഷയവും 'മ'യിൽ തുടങ്ങുന്ന വാക്കുകൾ മാത്രമുപയോഗിച്ച് സംസാരിക്കാൻ ഒരുപക്ഷേ മകാരം മത്തായിക്ക് മാത്രമേ കഴിയുമായിരുന്നുള്ളൂ. അഞ്ച് മണിക്കൂർ നിർത്താതെ പ്രസംഗിച്ചാലും തീരാത്ത 'മ'യുടെ കടലായിരുന്നു മത്തായി.
വർക്കിയുടെയും ബ്രിഗീതയുടെയും മകനായി 1937-ൽ തൊടുപുഴയിലാണ് മാത്യു ജനിച്ചത്. 1958-ൽ വർക്കി ബാവലിപ്പുഴയ്ക്ക് വടക്ക് പൊയ്യമലയിലേക്ക് കുടിയേറി. പത്താംതരം വരെ തൊടുപുഴയിലാണ് മാത്യു പഠിച്ചത്. അന്നേ നല്ല വായനക്കാരനായിരുന്നു. കൈയിൽ കിട്ടുന്നതെന്തും വായിക്കും. കിടപ്പിലാകുംവരെയും ആ ശീലത്തിന് മാറ്റമുണ്ടായിരുന്നില്ല.
നാടകവും കഥാപ്രസംഗവും സ്വന്തമായി എഴുതി അവതരിപ്പിക്കുന്നത് ചെറുപ്പത്തിലേ മാത്യുവിന്റെ ശീലമായിരുന്നു. രമണൻ, വാഴക്കുല, കരുണ തുടങ്ങിയ കഥാപ്രസംഗങ്ങൾ തൊടുപുഴയിൽ ഉപേക്ഷിച്ചാണ് മാത്യു കേളകത്തെത്തിയത്. എന്നാൽ, നാടകം അദ്ദേഹത്തിനൊപ്പം മലബാറിൽ കുടിയേറി. 'ഒരു ജീവിതം തകരുന്നു' എന്ന സാമൂഹിക നാടകവും 'ഇനി കേരളം നിങ്ങൾക്കില്ല' എന്ന രാഷ്ട്രീയ നാടകവും മാത്യു എഴുതി സംവിധാനം ചെയ്തു.
1983-ൽ കൊട്ടിയൂർ മേഖലയിൽ അഞ്ചിടങ്ങളിലായി ഉണ്ടായ ഉരുൾപൊട്ടലാണ് മാത്യുവിന്റെ ജീവിതം മാറ്റി മറിച്ചത്. അമ്പായത്തോട്ടും കണ്ടപ്പുനത്തും പാലുകാച്ചിയിലും നെല്ലിയോടിയിലും പാൽച്ചുരത്തും ഒരേ ദിവസം ഉരുൾപൊട്ടലുണ്ടായപ്പോൾ ആരുമറിയാതെ മാത്യുവിന്റെ ഉള്ളിലും ഒരു ഉരുൾപൊട്ടി- പ്രാസം തുളുമ്പുന്ന കവിതയുടെ ഉരുളായിരുന്നു അത്.
സർവചരാചരസാക്ഷിയാം ഈശ്വരാ, സർവനിയന്താവേ നീ തുണയ്ക്ക, സർവജ്ഞരെന്നൊരു ഗർവം നടിക്കുന്ന, സർവജനങ്ങളോടും ക്ഷമിച്ച്... തുടങ്ങി 40 പുറങ്ങളിൽ എഴുതിയ ആ കവിത 'കൊട്ടിയൂരിലെ ഉരുൾപൊട്ടൽ' എന്ന പേരിൽ മാത്യു പുസ്തകമാക്കി. 50 പൈസ നിരക്കിൽ വിൽപ്പനയ്ക്ക് വെച്ച പുസ്തകം അന്ന് ചൂടപ്പംപോലെ വിറ്റുപോയി. അങ്ങനെ മാത്യു കൊട്ടിയൂരുകാരുടെ ഗ്രാമകവിയായിമാറി.
തിരുവനന്തപുരത്തുനിന്ന് കൊട്ടിയൂരിലെ ആശുപത്രിയിലെത്തിയ ഡോ. ബാലകൃഷ്ണനും ആ പുസ്തകം കിട്ടി. അദ്ദേഹം കവിതയെയും കവിയെയും കുറിച്ച് സുഹൃത്തുക്കളായ തിക്കുറിശ്ശി സുകുമാരൻ നായരോടും പ്രേംനസീറിനോടും പറഞ്ഞു. തിക്കുറിശ്ശിയെ കാണാനുള്ള അവസരവും അദ്ദേഹം മാത്യുവിന് ഒരുക്കിക്കൊടുത്തു. കവിതയെയും കവിയെയും കൈവിടാൻ തിക്കുറിശ്ശിക്കായില്ല. മാത്യുവിൽനിന്ന് അതിലും വലുതെന്തോ പ്രതീക്ഷിച്ചെന്നപോലെ അദ്ദേഹത്തെ തിക്കുറിശ്ശി സ്വന്തം വീട്ടിൽ നിർത്തി പഠിപ്പിക്കാൻ തുടങ്ങി. അതിനിടയിൽ 'കൊട്ടിയൂരിലെ ഉരുൾപൊട്ടൽ' എന്ന കവിത 'മാമലയ്ക്ക് മാനഭംഗം' എന്ന പേരിൽ മാത്യു മാറ്റിയെഴുതി. 'മ'യിൽ തുടങ്ങുന്ന വാക്കുകൾ രണ്ടായിരം വരികളിൽ ഉരുൾപൊട്ടിയൊഴുകി. അതിലെ തെറ്റുകൾ തിരുത്തി അവതാരികയെഴുതിയ തിക്കുറിശ്ശി 1988-ൽ തിരുവനന്തപുരം വി.ജെ.ടി.ഹാളിൽ വെച്ച് അത് പ്രകാശനം ചെയ്യുന്നതിനും നേതൃത്വം നൽകി. മലബാറിൽനിന്നെത്തിയ 'പയ്യന്റെ' കഴിവ് തിരിച്ചറിഞ്ഞ് എന്തെന്നില്ലാത്ത വാത്സല്യത്തോടെ തിക്കുറിശ്ശി മാത്യുവിന്റെ രക്ഷാകർതൃത്വം സ്വയം ഏറ്റെടുക്കുകയായിരുന്നു. ചടങ്ങിൽ ഗാനഗന്ധർവൻ യേശുദാസിൽനിന്ന് ലോകത്തിലെ ആദ്യത്തേതെന്ന് കരുതുന്ന സമ്പൂർണ പ്രഥമാക്ഷരപ്രാസകൃതിയുടെ ആദ്യപ്രതി ഏറ്റുവാങ്ങിയത് തിക്കുറിശ്ശിയായിരുന്നു. അന്ന് തിക്കുറിശ്ശി സദസ്സിന് മാത്യുവിനെ പരിചയപ്പെടുത്തിയത് മകാരം മത്തായി എന്ന പേരിലായിരുന്നു. പിന്നീട് ആ പേരിൽ തന്നെ മത്തായി അറിയപ്പെടുകയായിരുന്നു. 'മ'യിൽ മറുപടിപ്രസംഗം നടത്തണമെന്ന തിക്കുറിശ്ശിയുടെ നിർദ്ദേശം ഏറെ ബുദ്ധിമുട്ടിയെങ്കിലും അന്ന് മാത്യു പാലിച്ചു. എന്നാൽ, പിന്നീടങ്ങോട്ട് മാത്യു 'മ'യുടെ മലവെള്ളപ്പാച്ചിലായി.
1992ൽ തിരുവനന്തപുരത്ത് എട്ടുമണിക്കൂർ തുടർച്ചയായി 'മ' കാരത്തിൽ സംസാരിച്ച് ലിംക ബുക്ക് ഓഫ് റെക്കോർഡിൽ ഇടംനേടിയ ഇദ്ദേഹം മുഴുവൻ വാക്കുകളും വരികളും 'മ' യിൽ തുടങ്ങുന്ന 176 പേജുള്ള പുസ്തകവും രചിച്ചിട്ടുണ്ട്. ഇത് ഇത്തരത്തിലുള്ള ലോകത്തിലെ ഏറ്റവും വലിയ പുസ്തകമെന്ന നിലയിൽ ഗിന്നസിലും സ്ഥാനം പിടിച്ചിരുന്നു.
കേരളത്തിലും ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളിലും വിദേശങ്ങളിലും മാക്ഷരങ്ങൾകൊണ്ട് മായാജാല പ്രകടനം നടത്തിയ മത്തായിയെ തേടിയെത്തിയത് അനവധി അവാർഡുകളും പുരസ്കാരങ്ങളുമാണ്. 'മ' യ്ക്കു പുറമേ അ, ക, പ, സ, ട്ട, എന്നീ അക്ഷരങ്ങൾ കോർത്തിണക്കിയും മത്തായി സംസാരിച്ചിരുന്നു.
തൃശ്ശൂർ സാഹിത്യ അക്കാദമി ഹാളിൽ നടന്ന ചടങ്ങിലാണ് പ്രഭാഷണകലയുടെ ആചാര്യൻ ഡോ. സുകുമാർ അഴീക്കോടുമായി മകാരം ആദ്യമായി വേദി പങ്കിട്ടത്. മത്തായിയുടെ സിദ്ധി അപാരവും അവിശ്വസനീയവുമാണെന്നായിരുന്നു പ്രസംഗം കേട്ട അഴീക്കോടിന്റെ പ്രതികരണം. ഇതുപോലെ പ്രസംഗിക്കാൻ ഒരു പണ്ഡിതനും കഴിയില്ലെന്നും ഈ കല മത്തായിക്ക് സ്വന്തമാണെന്നുമായിരുന്നു അഴീക്കോടിന്റെ പ്രശംസ.
'മ മൊഴിഞ്ഞ് മൊഴിഞ്ഞ് മത്തായിയുടെ മണ്ടയിലെ മുടിയെല്ലാം മാഞ്ഞല്ലോ' എന്ന മകാരപ്രയോഗം കൊണ്ടാണ് മുൻ മുഖ്യമന്ത്രി ഇ.കെ.നായനാർ മാത്യുവിന്റെ മികവിന് സർട്ടിഫിക്കറ്റ് നൽകിയത്. കാഞ്ഞങ്ങാട് ടൗൺ ഹാളിൽ നടന്ന ചടങ്ങിനിടെയായിരുന്നു അത്.
ലീഡർ കെ.കരുണാകരനും ഒരിക്കൽ മത്തായിയുടെ 'പ്രാസായുധത്തിൽ' മയങ്ങിവീണിട്ടുണ്ട്. കരുണാകരന്റെ സപ്തതി ആഘോഷച്ചടങ്ങിൽ കവിത അവതരിപ്പിക്കാൻ അവസരം കിട്ടിയപ്പോഴായിരുന്നു അത്. രാഷ്ട്രീയജീവിതവും ഗുരുവായൂരപ്പഭക്തിയും കൂട്ടിപ്പിടിച്ച് രാഷ്ട്രീയഭീഷ്മാചാര്യനാക്കി വർണിച്ചുള്ള കവിതയുടെ അവസാനവരികളാണ് കരുണാകരനെ ശരിക്കും ഹരംകൊള്ളിച്ചത്. 'കരുണാനിധിയാണ് കൂറുള്ളോർക്കെല്ലാം പക്ഷേ, കാലുവാരികൾക്കങ്ങ് കാലനായ് കലാശിക്കും' -ഈ വരികൾ കേട്ടതും സദസ്സിൽ ചിരിയുടെയും കൈയടിയുടെയും കൂട്ടപ്പൊരിച്ചിലുയർന്നു. വേദിയിലിരിക്കുകയായിരുന്ന കരുണാകരൻ നിറചിരിയുമായി മാത്യുവിന്റെ അരികിലെത്തി തോളിൽ തട്ടിപ്പറഞ്ഞു: മത്തായീ, അതൊന്നുകൂടി...
മത്തായി മകാരവുമായി പോകാത്ത ഇടങ്ങൾ ഇന്ത്യയിൽ വിരളമായിരിക്കും. മലയാളി സംഘടനകൾ ഉള്ളിടങ്ങളിലെല്ലാം മത്തായി എത്തിയിട്ടുണ്ട്. രാജ്യത്തിന് പുറത്ത് ഖത്തറിൽ മാത്രമാണ് പോയിട്ടുള്ളത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് അതിന് വഴിതെളിച്ചത്.
ഏറെനാളായി കാൻസർ ബാധിതനായിരുന്നു മകാരം മത്തായി. കോവിഡ് കാലത്ത് പരിപാടികൾ ഇല്ലാത്തതിനാലും സ്വന്തമായുള്ള ഭൂമി കഴിഞ്ഞ പ്രളയത്തിൽ നശിച്ചതിനാലും അവസാനകാലത്ത് സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിലായിരുന്നു അദ്ദേഹം. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹായം കൊണ്ടാണ് ചികിത്സ നടന്നിരുന്നത്. മൂന്ന് പതിറ്റാണ്ടിലേറെക്കാലം അക്ഷരപ്രാസം കൊണ്ട് മലയാളിമനസുകളെ രമിപ്പിച്ച മകാരം മത്തായിക്ക് വിട.
ഭാര്യ ഏലിക്കുട്ടി. മക്കൾ മേഴ്സി, മനോജ്. മരുമക്കൾ ജെയ്മോൻ, സോൾജി. സംസ്കാരം ചുങ്കക്കുന്ന് ഫാത്തിമ മാതാ ഫൊറോന പള്ളിയിൽ നടക്കും.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്