അൾത്താരകളിൽനിന്നും ഇറങ്ങി മനുഷ്യരിലേക്കുള്ള നിരന്തരയാത്ര ചെയ്ത പുരോഹിതൻ; അരമന മുറ്റത്തു തുളസിത്തറ നട്ടു വെള്ളമൊഴിച്ചു; മാതാ അമൃതാനന്ദമയി നൽകി രുദ്രാക്ഷ മാല നെഞ്ചേറ്റിയ സൗഹൃദം; നവതി വീടുനിർമ്മാണ പരിപാടി ജാതിമതങ്ങളുടെ അതിരുകൾ ഭേദിച്ച കാരുണ്യമായി; ക്രിസോസ്റ്റത്തിന്റെ വിയോഗത്തിൽ നഷ്ടം മതേതര കേരളത്തിന് തീരാനഷ്ടം
മറുനാടൻ മലയാളി ബ്യൂറോ
തിരുവല്ല: ക്രൈസ്തവ സഭകളിലെ പുരോഹിതർ പൊതുവെ അവരുടെ കാരുണ്യപ്രവർത്തനങ്ങൾ സ്വസമുദായത്തിൽ ഒതുക്കുന്നവരായിരുന്നു ഏറെയും. ഇവരിൽ നിന്നുമാണ് മാർ ക്രിസോസ്റ്റം വ്യത്യസ്തനാകുന്നത്. അദ്ദേഹം അൾത്താരകളിൽ നിന്നും അരമനകളിൽ നിന്നും ഇറങ്ങി സാധാരണ മനുഷ്യരിലേക്ക് യാത്രചെയ്ത വ്യക്തിത്വമായിരുന്നു. മറ്റു മതസമൂഹത്തിൽ ഉള്ളവരുമായുള്ള സൗഹൃദവും ഏറെ പ്രശസ്തമായിരുന്നു.
അരമനയുടെ മുറ്റത്തെ തുളസിത്തറയിൽ വലിയ മെത്രാപ്പൊലീത്ത എല്ലാ വേനലിലും വെള്ളമൊഴിച്ചു പരിപാലിക്കുന്ന പ്രകൃതി സ്നേഹിയായിരുന്നു അദ്ദേഹം. കേരളീയമായതിനെ നെഞ്ചിലേറ്റുന്നതിൽ എന്താണ് കുഴപ്പം എന്നു വിമർശകരോടായി അദ്ദേഹം ചോദിച്ചു. വലിയ മുത്തുമാലകളിൽ തടിക്കുരിശ് ചേർത്തിട്ട് എളിമയ്ക്ക് സാക്ഷ്യം പറഞ്ഞ. മാതാ അമൃതാനന്ദമയി ദേവിയുമായി അടുത്ത സൗഹൃദമായിരുന്നു മാർ ക്രിസോസ്റ്റത്തിന്. അമ്മ സ്നേഹത്തോടെ നൽകിയ രുദ്രാക്ഷമാല വാത്സല്യത്തോടെ ഏറെ നാൾ നെഞ്ചേറ്റിയിരുന്നു അദ്ദേഹം.
അമ്മ നട്ടുവളർത്തിയ രുദ്രാക്ഷച്ചെടിയിൽനിന്നുള്ള കായയാണിത്. ഇവിടെ വളരാൻ പ്രയാസമുള്ള മരത്തെ അമ്മ സ്നേഹത്താൽ വളർത്തി. മഠത്തിലെ അന്തേവാസികൾ കൊരുത്തെടുത്ത, ബാക്കിയായ പ്ലാസ്റ്റിക്ക് കട്ടകൾകൊണ്ടൊരുക്കിയ മുത്തുമാലയും അരമനയിൽ കാത്തുവെച്ചു. മാലിന്യം കൊണ്ടുള്ള മാലയെന്ന് പറയുന്നതിലും എനിക്കിഷ്ടം, മാലിന്യത്തിൽനിന്നു പോലും മാലകൾ ഉണ്ടാക്കാം എന്ന അമ്മയുടെ കാഴ്ചപ്പാടാണെന്ന് ഒപ്പമുള്ളവരെ ഓർമ്മപ്പെടുത്തി.
മെത്രാൻ പദവിയിലെത്തുന്നവർ നടന്നുപോയ വഴികളിൽനിന്ന് തനിക്കുമാത്രം കഴിയുന്ന അനായാസത്തോടെ അദ്ദേഹം മാറിനടന്നു. ശുശ്രൂഷകൾ അർപ്പിക്കുകയും ചടങ്ങുകളിൽ മുൻനിരക്കാരനായി നിൽക്കുകയും ചെയ്യുമ്പോഴും ചടങ്ങുപോലെ തീരുന്ന ആത്മീയതയെ പരിഹസിച്ചു. മറ്റൊന്നാണ് ദൈവം പറഞ്ഞിട്ടുള്ളതെന്ന് ഓർമിപ്പിച്ചു. അടയ്ക്കാ പറിച്ചെടുത്ത കുഞ്ഞൂട്ടിയാണ് തന്നെ ബിഷപ്പാക്കിയതെന്ന് പലവട്ടം വിളിച്ചുപറഞ്ഞു. എല്ലാ ജീവിതങ്ങളിലും അന്യന്റെ വിയർപ്പും തഴമ്പും ഇഴപാകിയിട്ടുണ്ടെന്നു തന്നെ ഉദാഹരിച്ച് അദ്ദേഹം പറഞ്ഞുകൊടുത്തു.
മുമ്പേ പോകുന്നവർ വഴി വെട്ടിയവന്റെ ഇന്നലകളെ ഓർക്കുന്നതിനൊപ്പം അവന്റെ ഇന്നത്തെയും നാളത്തെയും വിശപ്പും മനസ്സിൽ കരുതണമെന്ന് എഴുതിവെച്ചു. തനിക്ക് അച്ഛൻ തന്ന പുരയിടവും വീടും വയോജനങ്ങളുടെ ഭവനമാക്കി അദ്ദേഹം പറഞ്ഞത് സ്വന്തം ജീവിതത്തിലും പാലിച്ചു. സ്റ്റാർഡ് അഥവാ സൗത്ത് ട്രാവൻകൂർ ഏജൻസി ഫോർ റൂറൽ ഡവലപ്മെന്റ് എന്ന പ്രസ്ഥാനം സമൂഹത്തിലെ പിന്നാക്കക്കാരുടെ വേദനകൾ കണ്ടറിഞ്ഞു. അതിനുമുന്നിൽ മാർ ക്രിസോസ്റ്റം മുടന്തനായ ആട്ടിൻകുട്ടിക്കൊപ്പമുള്ള ഇടയനെപ്പോലെയായി. 90-ാം പിറന്നാൾ ആഘോഷത്തിലും ഈയൊരു ദർശനം കണ്ടു. നവതി വീടുനിർമ്മാണ പരിപാടി ജാതിമതങ്ങളുടെ അതിരുകൾ ഭേദിച്ച കാരുണ്യമായിരുന്നു.
ഭാരതത്തിലെ 1500 കുടുംബങ്ങൾക്കാണ് ഇതിന്റെ പ്രയോജനം കിട്ടിയത്. ഈ പരിപാടി ഇന്ത്യയും കടന്ന് മെക്സിക്കോയിലേക്കും വളർന്നിരിക്കുന്നു. വേദനിക്കുവന് മതവും ജാതിയും കെട്ടിയ വേലി പൊളിച്ചുതന്നെ കൈത്താങ്ങ് നൽകാൻ നിരന്തരം ഓർമിപ്പിച്ച തിരുമേനി അതിന് മുതിരാത്തവരെ പരിഹസിച്ചു. അതിന്റെ ചൂടേൽക്കുന്നത് വേണ്ടപ്പെട്ടവരോ സ്വന്തക്കാരോയെന്ന് നോട്ടമുണ്ടായില്ല. പുല്ലുമേട് ദുരന്തത്തിൽ സഹായ ഹസ്തവുമായി ക്രൈസ്തവസഭകൾ വരാഞ്ഞതിന് കണക്കറ്റ് അദ്ദേഹം വിമർശിച്ചു.
ഇത്തരം കാര്യങ്ങളിൽ സഭകൾ മിണ്ടാതിരുന്നാൽ എന്തു സാക്ഷ്യമാണ് നൽകാൻ കഴിയുന്നതെന്ന് അദ്ദേഹം ചോദിച്ചു. അന്ന് സഹായവുമായി ക്രൈസ്തവസഭകൾ രംഗത്തുവന്നിരുന്നുവെങ്കിൽ അത് 100 പ്രസംഗത്തേക്കാൾ ശക്തിയുള്ളതായേനെയെന്ന് തിരുമേനി വിമർശിച്ചു. ആവശ്യത്തിലുള്ളവരെ സഹായിക്കലാണ് ക്രൈസ്തവസാക്ഷ്യമെന്നും ഇങ്ങനെ ചെയ്യാത്തതുകൊണ്ട് കേരളത്തിൽ നല്ല ശമര്യാക്കാരനോ നല്ല ക്രിസ്ത്യാനിയോ ഇല്ലെന്ന് ലോകത്തിനു വെളിപ്പെട്ടതായി അദ്ദേഹം നിരീക്ഷിച്ചു. ക്ഷേത്രത്തിലെ ചടങ്ങിലെത്തിയ തനിക്ക് അവിടുത്തെ പ്രസാദം തരാൻ മേൽശാന്തി മടിച്ചപ്പോൾ മാർക്രിസോസ്റ്റം ചോദിച്ചുവാങ്ങി കഴിച്ചു.
ക്രൈസ്തവ വിശ്വാസത്തിലുള്ള തിരുമേനി ക്ഷേത്രപ്രസാദം കഴിക്കുമോയെന്ന് സംശയിച്ചതായി സമീപത്തുള്ളവർ പറഞ്ഞു. അമ്പലത്തിൽ പോകുന്നവർ ദേവനുനേദിച്ച അന്നം പ്രസാദമായി കഴിക്കുമ്പോൾ എന്താണ് അവർക്ക് കിട്ടുന്നതെന്ന് അദ്ദേഹം മറുചോദ്യം എയ്തു. ഈശ്വരീയമായ അനുഗ്രഹം എന്നായിരുന്നു മറുപടി. എങ്കിൽ എന്തിന് തനിക്കുമാത്രം അത് നിഷേധിക്കുന്നതെന്ന് അദ്ദേഹം ചിരിച്ചുകൊണ്ട് ചോദിച്ചപ്പോൾ ക്ഷേത്രവളപ്പിൽ ചിരിയുടെ ഉത്സവം കൊടിയേറി. പ്രകൃതിക്കും പരിസ്ഥിതിക്കുംവേണ്ടി ആ നാവ് നിരന്തരം ശബ്ദിച്ചു. വികസനമെന്നത് അതുവരുന്ന സ്ഥലത്തെ ജനങ്ങൾക്ക് ഗുണം കിട്ടാനാകണമെന്ന നിരീക്ഷണം മുന്നോട്ടുവെച്ചു. നാടിനു വേണ്ടാത്ത വികസന സങ്കൽപ്പങ്ങളെ പരിഹസിച്ച് ഇല്ലാതാക്കി.
സർവ്വജീവജാലങ്ങളെയും സ്നേഹിക്കുക എന്ന പക്ഷക്കാരനായിരുന്നു മാർ ക്രിസോസ്റ്റം. അരമനയിൽ മുയലുകൾ, ആടുകൾ, നാടൻ കോഴികളും അടക്കം വളർത്തിയിരുന്നു. ബൈബിൾ കഥകളിലെ ആട്ടിടയന്മാരെ പോലെ ഓരോ ആടുകളെയും സൂക്ഷ്മമായി നോക്കിയാണ് പോവുക. ദേഹത്തൊരു പോറലോ വയ്യായ്കയോ അവയ്ക്കുണ്ടെങ്കിൽ ആദ്യം കണ്ടെത്തുന്നതും മറ്റാരുമല്ല. മുയലുകൾ കാത്തിരിക്കുന്നത് തിരുമേനിയുടെ വരവിനാണ്. നല്ല പുത്തൻ കാരറ്റും പുല്ലും ഉടൻ കൂട്ടിലെത്തുമെന്ന് അവയ്ക്ക് ഉറപ്പാണ്. ഓമപ്പക്ഷികളെ ഊട്ടാൻ പുതിനയാണ് നല്ലതെന്ന് തിരുമേനി വായിച്ചറിഞ്ഞപ്പോൾ അതിനുള്ള ഒരുക്കമായി.
അരമന മുത്തറ്റത്തെ തുളസി മാത്രമല്ല, തെച്ചിയും ചെമ്പകവും മന്ദാരവും മുതൽ ബുദ്ധമുള വരെ പമ്പാതീരത്ത് അരമനയുടെ മുറ്റത്ത് അദ്ദേഹം നട്ട നനച്ചിരുന്നു. ആനക്കൊമ്പൻ വെണ്ടയും നേർത്ത വെള്ള വഴുതനയും അടങ്ങിയ കൃഷിയിടം പരിപാലിക്കുന്നതിലും അദ്ദേഹം മുന്നിൽ നിന്നും. മക്കളുള്ള ചിലരും അവകാശിയെ വെക്കാഞ്ഞതിന് കാരണമുണ്ടെന്നായിരുന്നു ക്രിസോസ്റ്റത്തിന്റെ വീക്ഷണം. ഒരു അപ്പൂപ്പൻ പറഞ്ഞത്രേ. തനിക്ക് ആറാണ് മക്കൾ. ആരെ നോമിനി വച്ചാലും മറ്റുള്ളവർ പിണങ്ങും. നോമിനിയായവൻ എളുപ്പം പണം സ്വന്തമാക്കാൻ ശ്രമിക്കും. അക്കൗണ്ട് വെളിപ്പെടുത്തി മൂന്നാംനാൾ തിരുമേനി തന്റെ അന്ത്യശുശ്രൂഷയ്ക്ക് കൂടി വന്നേക്കണമെന്ന് ബുക്ക് ചെയ്യും. ലോകം ഇങ്ങനെയാണെന്ന് തിരുമേനി മാനേജരെ ബോധ്യപ്പെടുത്തി.
അസാധ്യമായ ഹാസബോധവും ലോകവീക്ഷണവും കൊണ്ട് മാർക്രിസോസ്റ്റം തന്റെ സ്വർണനാവ് ചുഴറ്റി സദസ്സുകളെ ചിരിയിൽ വീഴ്ത്തി. പരിഹാസം ഏൽക്കാത്തവർ ചുരുക്കം. നവതി ആഘോഷത്തിന് വന്ന നേതാവിന് കിട്ടിയത് അത്തരമൊരെണ്ണമായിരുന്നു. തിരുമേനി നൂറുവർഷം ലോകത്തിനൊപ്പം ഉണ്ടാകട്ടെ എന്നായിരുന്നു ആശംസ. മറുപടി പ്രസംഗത്തിൽ നേതാവിന്റെ ആശംസ തന്നെ വേദനിപ്പിച്ചു എന്ന് തിരുമേനി വെളിപ്പെടുത്തി. എന്റെ പൊന്ന് സാറേ, എന്നെ സ്വൈര്യമായി ജീവിക്കാൻ സമ്മതിക്കില്ലെന്ന് തീരുമാനിച്ചാണോ അങ്ങ് യോഗത്തിന് വന്നത്. തിരുമേനി നൂറുവയസ് ജീവിക്കണം എന്നാണ് ആശംസ. ഇത് വലിയ കാര്യമായിപ്പോയി. അപ്പൻ 110 വയസ് വരെ ജീവിച്ചതാ. അത്രയെങ്കിലും തന്നെ ജീവിക്കാൻ അനുവദിക്കണം എന്നൊരു അപേക്ഷ മാത്രമേയുള്ളൂ. പൊള്ളിയെങ്കിലും നേതാവും മറ്റുള്ളവരും ചിരിച്ചു.
ക്രൈസ്തവവിശ്വാസത്തിന്റെ കൂട്ടായ്മകളെപ്പോലെ അമ്പലമുറ്റങ്ങളിലും ആ വാക്കുകൾ ജനം ശ്രദ്ധയോടെ കേട്ടിരുന്നു. 1918 ഏപ്രിൽ 27-ന് തിരുവല്ല ഇരവിപേരൂരിൽ അടങ്ങപ്പുറത്ത് കലമണ്ണിൽ കെ.ഇ. ഉമ്മൻ കശീശയുടെയും ശോശാമ്മയുടെയും മകനായി ജനനം. ഫിലിപ്പ് ഉമ്മൻ എന്നായിരുന്നു പേര്. പിതാവ് വികാരി ജനറാളായിരുന്നു. 1944-ലാണ് പൗരോഹിത്യത്തിലേക്ക് പ്രവേശിച്ചത്. യേശുദേവനും മഹാത്മാവും സ്വാധീനിച്ച ജീവിതത്തിൽ പിന്നിൽ നിൽക്കുന്നവനോടുള്ള കടമയാണ് ജീവിതമെന്ന് നിരന്തരം ഓർമിപ്പിച്ചു. എല്ലാ അർത്ഥത്തിലും മതേതര കേരളത്തിന്റെ തീരാനാഷ്ടമാകുകയാണ് ക്രിസോസ്റ്റം തിരുമേനിയുടെ വിയോഗം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്