Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഈട്ടിച്ചുവടിൽ ബസ്സിറങ്ങി നടക്കുമ്പോൾ ബാബുക്കുട്ടൻ കൂളിങ് ഗ്ലാസൊക്കെ വച്ച് കിടിലൻ സ്‌റ്റൈലിൽ; ചിറ്റാറിൽ എത്തിയതിന് പിന്നിലും ഒരുകഥ; പുനലൂർ പാസഞ്ചറിൽ യുവതിയെ ആക്രമിച്ച് ആഭരണങ്ങൾ കവർന്ന പ്രതിയെ കണ്ട് സംശയം തോന്നിയത് നാട്ടുകാർക്ക്; ചിറ്റാർ പൊലീസിന് ഇത് പ്രൈസ് ക്യാച്ച്

ഈട്ടിച്ചുവടിൽ ബസ്സിറങ്ങി നടക്കുമ്പോൾ ബാബുക്കുട്ടൻ കൂളിങ് ഗ്ലാസൊക്കെ വച്ച് കിടിലൻ സ്‌റ്റൈലിൽ; ചിറ്റാറിൽ എത്തിയതിന് പിന്നിലും ഒരുകഥ; പുനലൂർ പാസഞ്ചറിൽ യുവതിയെ ആക്രമിച്ച് ആഭരണങ്ങൾ കവർന്ന പ്രതിയെ കണ്ട് സംശയം തോന്നിയത് നാട്ടുകാർക്ക്; ചിറ്റാർ പൊലീസിന് ഇത് പ്രൈസ് ക്യാച്ച്

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: എറണാകുളം കാഞ്ഞിരമറ്റത്തിന് സമീപം ഒലിപ്പുറത്ത് പുനലൂർ പാസഞ്ചർ ട്രെയിനിൽ സഞ്ചരിച്ച യുവതിക്ക് നേരെയുണ്ടായ ആക്രമണ സംഭവത്തിലെ പ്രതിയെ പിടികൂടിയത് ചിറ്റാറിലെ ഈട്ടിച്ചുവടിൽ നിന്ന്. നൂറനാട് സ്വദേശി ബാബുക്കുട്ടനാണ് കമ്പാർട്ട്മെന്റിൽ ഒറ്റയ്ക്ക് യാത്ര ചെയ്ത യുവതിയെ കത്തി ഉപയോഗിച്ചു ഭീഷണിപ്പെടുത്തി കൊള്ളയടിച്ചത്. ഇയാളെ പത്തനംതിട്ട ചിറ്റാർ പൊലീസാണ് പിടികൂടിയത്. ചിറ്റാറിലെ ഒളിസ്ഥലത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. ഷൊർണൂരിൽ വർഷങ്ങൾക്ക് മുമ്പ് സൗമ്യക്കുണ്ടായ ദുരനുഭവത്തെ ഓർമ്മിപ്പിക്കുന്ന വിധത്തിലായിരുന്നു അപ്രതീക്ഷിത സംഭവം അരങ്ങേറിയത്. ഭാഗ്യം കൊണ്ട് മാത്രമാണ് യുവതി രക്ഷപെട്ടത്.

ഈട്ടിച്ചുവടിൽ ബസ്സിറങ്ങി നടന്നുപോകുന്നതിനിടെയാണ് ബാബുക്കുട്ടനെ പൊലീസ് പിടികൂടിയത്. നാട്ടുകാർക്ക് സംശയം തോന്നി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഇയാൾ ചെറുപ്പത്തിൽ മൂന്നുനാല് വയസുള്ളപ്പോൾ ചിറ്റാറിൽ കുടുംബമായി താമസിച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു. കാട്ടിൽ ഒളിച്ചുകഴിയുകയായിരുന്നു എന്നാണ് ബാബുക്കുട്ടൻ പൊലീസിനോട് പറഞ്ഞത്. എന്നാൽ, കാട്ടിൽ കഴിഞ്ഞതിന്റെ ലക്ഷണങ്ങൾ ഇല്ലെന്നാണ് പൊലീസിന്റെ നിഗമനം. നല്ല വേഷത്തിൽ കൂളിങ് ഗ്ലാസ് ഒക്കെ ധരിച്ച് സ്റ്റൈലിലായിരുന്നു ബാബുക്കുട്ടന്റെ നടപ്പ്. ഇയാളുടെ ഒരുകണ്ണ് ചെറുതാണ്. അതുകൊണ്ട് തന്നെ പ്രതിയെ പെട്ടെന്ന് ആളുകൾ തിരിച്ചറിയും. അതുകൊണ്ടാവാം, ഇയാൾ കൂളിങ് ഗ്ലാസ് വച്ച് മുഖം മറച്ച് നടന്നതെന്ന് കരുതുന്നു.

താൻ കാട്ടിൽ ഒളിച്ചുകഴിയുകയായിരുന്നുവെന്നാണ് ബാബുക്കുട്ടൻ ആവർത്തിച്ചുപറയുന്നത്. പ്രാദേശിക സഹായം ഇയാൾക്ക് കിട്ടിയതായി പൊലീസ് കരുതുന്നില്ല. ഏതായാലും കൊടുംക്രിമിനലിനെ പൂട്ടിയത് ചിറ്റാർ പൊലീസിന് പ്രൈസ് ക്യാച്ചായി മാറിയിരിക്കുകയാണ്.

യുവതിയെ ആക്രമിച്ച സംഭവം ഇങ്ങനെ

ബാബുക്കുട്ടൻ കത്തി ഉപയോഗിച്ചു ഭീഷണിപ്പെടുത്തിയ ശേഷം യുവതിയുടെ ആഭരണങ്ങൾ ഊരി വാങ്ങുകയായിരുന്നു. ആക്രമണത്തിനിടയിൽ യുവതി ട്രെയിനിന് പുറത്തേക്കു ചാടുയായിരുന്നു. ഗുരുവായൂർ പുനലൂർ പാസഞ്ചറിൽ ഏപ്രിൽ 27ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. ചെങ്ങന്നൂരിൽ ജോലിക്ക് പോകാനായി മുളന്തുരുത്തിയിൽനിന്നാണ് യുവതി ട്രെയിനിൽ കയറിയത്. കാഞ്ഞിരമറ്റം കഴിഞ്ഞയുടനെ അജ്ഞാതൻ കത്തി ഉപയോഗിച്ച് കുത്തുമെന്ന് യുവതിയെ ഭീഷണിപ്പെടുത്തി മാലയും വളയും ഊരി വാങ്ങുകയായിരുന്നു. ഈ യുവതി മാത്രമാണ് കമ്പാർട്ട്‌മെന്റിൽ ആ സമയം ഉണ്ടായിരുന്നത്.

മുളന്തുരുത്തി സ്റ്റേഷൻ വിട്ട ഉടനെ ട്രെയിനിലെ ശുചിമുറിയുടെ ഭാഗത്തേയ്ക്ക് വലിച്ചിഴച്ച് കൊണ്ടുവരികയും ആക്രമിക്കുകയും ചെയ്തു. ഈ സമയം വാതിൽ തുറന്നു പുറത്തേയ്ക്കു ചാടാൻ ശ്രമിച്ച യുവതി ഓടുന്ന ട്രെയിനിൽ തൂങ്ങിക്കിടക്കുകയും കൈവിട്ടു താഴെ വീഴുകയുമായിരുന്നു. റെയിൽവേ സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവർ ആശുപത്രിയിലെത്തി സ്ത്രീയുടെ മൊഴിയെടുത്തു.

ബാബുക്കുട്ടൻ കൊടുംക്രിമിനൽ

നൂറനാട് സ്വദേശി ബാബുക്കുട്ടൻ കൊടും ക്രിനിലെന്ന് പൊലീസ്. തീവണ്ടിയിൽ സൗമ്യയെ കൊലപ്പെടുത്തിയിതന് സമാനമായ ആക്രമണം. സൗമ്യക്കേസിൽ ഗോവിന്ദചാമി ചെയ്തതിന് സമാനമാണ് ഇവിടേയും സംഭവിച്ചത്. എന്നാൽ ഭാഗ്യം കൊണ്ട് യുവതി രക്ഷപ്പെട്ടു. തീവണ്ടികളിൽ കവർച്ച നടത്തുന്ന മറ്റൊരു ഗോവിന്ദചാമിയാണ് ബാബുക്കുട്ടൻ എന്നാണ് പൊലീസും പറയുന്നത്.

നിരവധി മോഷണക്കേസുകളും സ്ത്രീപീഡനക്കേസും ഇയാൾക്കെതിരെയുള്ളതായാണ് പൊലീസ് പറയുന്നത്. നൂറനാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ 4 ക്ഷേത്രങ്ങളിലെ കാണിക്ക വഞ്ചി കുത്തിപ്പൊളിച്ച് ലക്ഷങ്ങൾ കവർന്ന കേസും, അയൽവാസിയായ യുവതിയെ കടന്നു പിടിച്ച് പീഡന ശ്രമം നടത്തിയതുമായ കേസും ഉണ്ട്. ഇത് കൂടാതെ ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും മോഷണം നടത്തിയ കേസുകൾ വേറെയും. മോഷണക്കേസിൽ ഒന്നര വർഷത്തോളം തിരുവനന്തപുരം സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിച്ചിറങ്ങി 3 മാസം പിന്നിടുമ്പോഴാണ് ഗുരുവായൂർ - പുനലൂർ പാസഞ്ചറിൽ മുളംതുരുത്തി സ്വദേശിനിയെ ആക്രമിച്ച് സ്വർണം കവർന്നെടുത്തത്.

2020 ലാണ് അയൽവാസിയായ യുവതിയെ ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. കടന്നു പിടിക്കാൻ ശ്രമിച്ചതോടെ യുവതി ബഹളം വച്ചതോടെ ശ്രമം ഉപേക്ഷിച്ച് രക്ഷപെടുകയായിരുന്നു. യുവതിയുടെ പരാതിയിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും റിമാൻഡ് ചെയ്യുകയുമായിരുന്നു. റിമാൻഡ് കാലാവധി പൂർത്തിയായതിന് ശേഷമാണ് 4 ക്ഷേത്രങ്ങളിൽ കവർച്ച നടത്തിയതിന് കോടതി ശിക്ഷിച്ചത്.

ശിക്ഷ കഴിഞ്ഞതിന് ശേഷം പുറത്തിറങ്ങിയ ഇയാൾ വീട്ടിൽ തിരിച്ചെത്തിയെങ്കിലും അധിക ദിവസം ഇവിടെ തങ്ങിയില്ല. ഇവിടെ നിന്നും പോയ ശേഷം വീട്ടുകാർക്ക് യാതൊരു അറിവും ഇല്ലാ എന്നാണ് പൊലീസ് അന്വേഷിച്ചെത്തിയപ്പോൾ പറഞ്ഞത്. ബാബുക്കുട്ടന്റെ മാതാവ് രണ്ടാം വിവാഹം കഴിച്ച് ഭർത്താവിനൊപ്പം താമസമാണ്. സഹോദരി വടകരയിൽ താമസിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP