കേരളത്തിൽ ബിജെപിയുടെ ഏക അക്കൗണ്ട് സിപിഎം പൂട്ടിച്ചപ്പോൾ ബംഗാളിൽ സിപിഎമ്മിന്റെ അക്കൗണ്ടും പൂട്ടി! കേരളത്തിലെ ശത്രുക്കൾ ബംഗാളിൽ മിത്രങ്ങളായപ്പോൾ കോൺഗ്രസിനും സിപിഎമ്മിനും ആശ്വസിക്കാൻ കനൽക്കത്തരി പോലുമില്ല; ദേശീയ തലത്തിൽ സംപൂജ്യരായതോടെ സിപിഎമ്മിലെ 'പോളിറ്റ് ബ്യൂറോ' ഇനി കേരളാ ഘടകം തന്നെ! ഇന്ത്യയിലെ ഇടതു മുഖമായി പിണറായി മാറുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
കൊൽക്കത്ത: കേരളത്തിൽ ബിജെപിയുടെ ഏക അക്കൗണ്ട് ഇക്കുറി പൂട്ടിക്കുമെന്ന് പിണറായി വിജയൻ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ വ്യക്തമാക്കിയിരുന്നു. ഈ വാക്കു പാലിക്കുന്ന ഫലങ്ങളാണ് പിന്നീട് പുറത്തുവന്നതും. കേരളത്തിൽ ബിജെപിയുടെ അക്കൗണ്ട് പൂട്ടിയത് സൈബർ ഇടത്തിൽ അടക്കം വലിയ ആഘോഷമാക്കി സിപിഎം മാറ്റുമ്പോൾ തന്നെ ബംഗാളിനെ കുറിച്ച് ആരും അധികം മിണ്ടുന്നില്ല. ബംഗാളിൽ സിപിഎമ്മിന്റെ അടിത്തറ സമ്പൂർണമായി തകർന്നിരിക്കയാണ്. കേരളത്തിൽ ബിജെപിയുടെ അക്കൗണ്ട് പൂട്ടിതിനൊപ്പം ബംഗാളിൽ സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും അക്കൗണ്ട് ഒരുമിച്ചു പൂട്ടി. ഇതോടെ സിപിഎം എന്ന രാഷ്ട്രീയ പാർട്ടി കേരളത്തിൽ മാത്രമായി ഒതുങ്ങിയിരിക്കയാണ്. ഇന്ത്യയിലെ ഇടതുപക്ഷത്തിന്റെ ഏക മുഖമായി പിണറായി വിജയൻ എന്ന നേതാവ് മാറുകയാണ്.
കഴിഞ്ഞ തവണ 20 സീറ്റുണ്ടായിരുന്നിടത്തായിരുന്നു സ്ഥാനത്താണ് ഇപ്പോൾ പൂജ്യത്തിലേക്ക് സിപിഎം നിലംപൊത്തിയിരിക്കുന്നത്. ഒരു സീറ്റ് പോലും നേടാതെ ബംഗാളിൽ ഇടതുപതനം ഏതാണ്ടു പൂർണമാകുകയാണ്. 1957 മുതലുള്ള ചരിത്രത്തിൽ ആദ്യമായാണ് ഇടതുപക്ഷം സംപൂജ്യരാകുന്നത്. ഈ തകർച്ച സിപിഎമ്മിന്റെ സംഘടനാതലത്തിലും ഇനി പ്രതിഫലിക്കും. കേരള ഘടകത്തിന്റെ മേൽക്കൈ ഏതറ്റം വരെയെന്ന് അടുത്ത പാർട്ടി കോൺഗ്രസിൽ വ്യക്തമാകും. ഇനി സിപിഎമ്മിലെ പോളിറ്റ്ബ്യൂറോ എല്ലാം കേരള ഘടകത്തിലെ നേതാക്കലാകും.
പ്രധാനമായും സിപിഎമ്മും സിപിഐയും കോൺഗ്രസും ഇന്ത്യൻ സെക്കുലർ ഫ്രണ്ടുമായിരുന്നു ബംഗാളിലെ സംയുക്ത മുന്നണി. അസമിൽ കോൺഗ്രസ് നയിച്ച മുന്നണിയുടെയും തമിഴ്നാട്ടിൽ ഡിഎംകെ മുന്നണിയുടെയും ഭാഗമായിരുന്നു ഇടതു പാർട്ടികൾ. കോൺഗ്രസ് ഉൾപ്പെടെയുള്ള മതനിരപേക്ഷ കക്ഷികളുമായി പരസ്യ കൂട്ടുകെട്ടെന്ന 2018 ലെ സിപിഎം പാർട്ടി കോൺഗ്രസ് തീരുമാനം പൂർണമായി നടപ്പാക്കിയ തിരഞ്ഞെടുപ്പുകളെന്ന പ്രത്യേകതയും ഇത്തവണയുണ്ടായിരുന്നു. 2016 ൽ കോൺഗ്രസിനു 44 സീറ്റും 12.25 % വോട്ടും, സിപിഎമ്മിന് 26 സീറ്റും 19.75 % വോട്ടും ലഭിച്ചിരുന്നു; സിപിഐക്ക് ഒരു സീറ്റും 1.45 % വോട്ടും. ഇത്തവണ, ഒടുവിൽ ലഭ്യമായ കണക്കുകളനുസരിച്ച്, 3 പാർട്ടിക്കും സീറ്റൊന്നുമില്ല. വോട്ട് ശതമാനം: സിപിഎം 4.67, കോൺഗ്രസ് 2.98, സിപിഐ 0.23.
സിപിഎം കേന്ദ്ര നിലപാടിനു വിരുദ്ധമായാണ് ബംഗാളിൽ 2016 ൽ കോൺഗ്രസുമായി സഹകരിച്ചത്. തങ്ങളോട് ആലോചിക്കാതെ കോൺഗ്രസുമായി ധാരണയുണ്ടാക്കിയെന്നായിരുന്നു അന്നു സിപിഐയുടെ പരാതി. കോൺഗ്രസുമായി ധാരണയെന്ന തെറ്റു തിരുത്തണമെന്നായിരുന്നു അന്നു സിപിഎം കേന്ദ്ര കമ്മിറ്റി ബംഗാൾ ഘടകത്തിനു നൽകിയ നിർദ്ദേശം. ഈ വിഷയത്തിൽ ബംഗാൾ ഘടകവും കേന്ദ്ര നേതൃത്വവുമായുണ്ടായ തർക്കം പാർട്ടിയെ പിളർത്തുമെന്ന സ്ഥിതിവരെയെത്തിയിരുന്നു. ഒടുവിൽ, നിലനിൽപിനെന്നോണം, കോൺഗ്രസ് ഉൾപ്പെടെ മതനിരപേക്ഷ കക്ഷികളുമായി ധാരണായാവമെന്ന് 2018 ലെ പാർട്ടി കോൺഗ്രസ് തീരുമാനിച്ചു.
ഇത്തവണ ഇടതും കോൺഗ്രസും കൂടിയാലോചിച്ചു ധാരണയുണ്ടാക്കി. അതിനിടെയാണ് അബ്ബാസ് സിദ്ദിഖിയുടെ ഇന്ത്യൻ സെക്കുലർ ഫ്രണ്ട് (ഐഎസ്എഫ്) എന്ന പുതിയ പാർട്ടിയുടെ രംഗപ്രവേശം. ഈ ന്യൂനപക്ഷ പാർട്ടിയുമായുള്ള സഹകരണം കോൺഗ്രസിലും സിപിഎമ്മിലും തർക്കങ്ങൾക്കു വഴിവച്ചു. ഒടുവിൽ, ഐഎസ്എഫുമുള്ള മുന്നണിയുടെ നേതൃത്വം സിപിഎമ്മിനെന്നു ധാരണയായി. ത്രിപുരയിൽ അധികാരത്തിലുള്ള ബിജെപിയിൽ ആഭ്യന്തര പ്രശ്നങ്ങളേറെയുണ്ട്. അവിടെ നിയമസഭയിൽ 16 സീറ്റുള്ള സിപിഎം, തിരിച്ചുവരവിനുള്ള ശ്രമം തുടരുകയുമാണ്. എന്നാൽ, പല പരീക്ഷണങ്ങളും നടത്തിയിട്ടും ബംഗാളിൽ മാറ്റം സാധ്യമാകുന്നില്ലെന്നതാണ് സിപിഎമ്മിനെ കടുത്ത പ്രതിസന്ധിയിലാക്കുന്നത്.
ബംഗാളിൽ സംയുക്ത മുന്നണിയുടെയും ഇടതിന്റെയും പരാജയം നിരാശയുണ്ടാക്കുന്നുവെന്നാണു പൊളിറ്റ്ബ്യൂറോ പ്രതികരിച്ചത്. സ്വയംവിമർശനപരമായ അവലോകനം നടത്തി പാഠങ്ങൾ മനസ്സിലാക്കുമെന്നും പറയുന്നു. ഐഎസ്എഫുമായുള്ള കൂട്ടുകെട്ട് ദോഷം ചെയ്തെന്നു വിമർശനമുണ്ട്. ബിജെപിയെ ചെറുക്കുയെന്നതാണ് മുഖ്യലക്ഷ്യമെന്നും അതിനു സാധിക്കുക തൃണമൂലിനാണെന്നും വിലയിരുത്തിയായിരുന്നത്രേ ഇത്തവണ മുസ്ലിം വോട്ട്. അതിൽ ഏറിയ പങ്കും തൃണമൂലിനുതന്നെ ലഭിച്ചു. തൃണമൂലുമായി സഹകരിച്ചാൽ, ഇടതിനും കോൺഗ്രസിനും ലഭിക്കുന്ന തൃണമൂൽ വിരുദ്ധ വോട്ടുകൾ നഷ്ടപ്പെടുമെന്ന സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തലും പാളി. സിപിഎം ചെറുപ്പക്കാർക്കു കൂടുതലായി സീറ്റ് നൽകിയെങ്കിലും ബംഗാളിലെ പാർട്ടി നേതൃത്വം തികച്ചും ദുർബലമെന്നാണു വിമർശനം.
1957 മുതൽ തിരഞ്ഞെടുപ്പുകൾ കണ്ടിട്ടുള്ള താൻ ഇത്രയും വർഗീയവൽക്കരിക്കപ്പെട്ട തിരഞ്ഞെടുപ്പ് കണ്ടിട്ടില്ല എന്നാണ് പ്രചാരണത്തിനിടെ സിപിഎം പൊളിറ്റ്ബ്യൂറോ അംഗം ബിപൻ ബസു സമൂഹ മാധ്യമത്തിൽ കുറിപ്പിട്ടത്. ബിജെപി നടത്തിയ പ്രചാരണത്തെ മുൻനിർത്തിയാണ് മുതിർന്ന നേതാവ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഇന്ത്യൻ സെക്യുലർ ഫ്രണ്ട് എന്ന പുതിയ പാർട്ടിയെ മുന്നണിയിൽ ഉൾപ്പെടുത്തി സിപിഎമ്മും മതരാഷ്ട്രീയത്തെ പുൽകാൻ തയാറായി. എന്നാൽ ബംഗാൾ ജനത അതെല്ലാം തള്ളി. 199 സീറ്റു നേടി ഭരണം നടത്തിയിരുന്ന മമത ഇത്തവണ നില മെച്ചപ്പെടുത്തി.
സ്വാതന്ത്ര്യാനന്തരം രാജ്യം കണ്ട ഭീകരമായ വർഗീയലഹളകളിൽ പലതും ബംഗാളിനെ നടക്കിയിട്ടുണ്ട്. എന്നാൽ ക്രമേണ വർഗീയ രാഷ്ട്രീയത്തോട് അകലം പാലിക്കുകയാണ് ബംഗാൾ ചെയ്തത്. സംസ്ഥാനത്ത് ശക്തിപ്രാപിച്ചുവന്ന ഇടതുരാഷ്ട്രീയം ആണ് വർഗീയതയെ തടഞ്ഞുനിർത്തുന്നതിൽ പ്രധാനപങ്കുവഹിച്ചത്. എഴുപതുകളുടെ തുടക്കത്തിലെ കിഴക്കൻ ബംഗാളിൽനിന്നുള്ള അഭയാർഥി പ്രവാഹമായിരുന്നു മറ്റൊന്ന്.
ജീവൻ രക്ഷിക്കാനും ജീവിതം കരുപ്പിടിപ്പിക്കാനുമായി എത്തിയ ലക്ഷക്കണക്കിന് ജനങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുക്കാനും അവരെ സഹായിക്കാനും പുരോഗമന പ്രസ്ഥാനങ്ങൾ തയാറായി. ഇങ്ങനെ മാനുഷിക മുഖമുള്ള രാഷ്ട്രീയത്തെ സാമുദായികവൽക്കരിക്കാൻ ഇത്തവണത്തെ പ്രചാരണത്തിൽ ബോധപൂർവമായ ശ്രമമുണ്ടായി. സംസ്ഥാനത്തെ 28 ശതമാനം വരുന്ന മുസ്ലിം വോട്ടർമാർ പരമ്പരാഗതമായി സിപിഎമ്മിനേയും തുടർന്ന് മമതയേയും ആണ് തുണച്ചിരുന്നത്. 75 സീറ്റുകളിൽ നിർണായകമാണ് മുസ്?ലിം വോട്ട്. ഇന്ത്യൻ സെക്യുലർ ഫ്രണ്ടിന്റെ സാന്നിധ്യം മമതയ്ക്ക് ദോഷമാകുമെന്നു കരുതിയെങ്കിലും അതുണ്ടായില്ല.
ബിജെപിക്ക് നേട്ടമായത് ഇടതുപക്ഷത്തിന്റെ ക്ഷീണം.
2016 നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സഖ്യത്തോടെ ഇടതുമുന്നണിയും മറുവശത്ത് ഒറ്റയ്ക്ക് തൃണമൂലും ഏറ്റുമുട്ടി. ഇടതുസഖ്യം 39 ശതമാനവും മമത 45 ശതമാനവും നേടി. കോൺഗ്രസിന് 44 സീറ്റുകിട്ടിയപ്പോൾ ഇടതുപക്ഷം 32 സീറ്റിലേക്ക് ചുരുങ്ങി. 2014ലെ 17 ശതമാനം എന്ന ബിജെപി വോട്ട് 2016 ആയപ്പോൾ 10 ശതമാനം ആയതുമാത്രമാണ് ഇടതുപക്ഷത്തിന് ചൂണ്ടിക്കാട്ടാൻ ഉണ്ടായ ഏക കാര്യം. ഇതേ കാലയളവിൽ കോൺഗ്രസ് സഖ്യമുണ്ടായിട്ടും ഇടതു സഖ്യത്തിന്റെ വോട്ട് 3 ശതമാനം കുറഞ്ഞത് അവർ ചർച്ചയ്ക്കെടുത്തില്ല. അതായത് രണ്ടു വർഷം മുൻപ് ബിജെപി കൊണ്ടുപോയ വോട്ട് അവരിലേക്ക് തിരിച്ചെത്തിയില്ല എന്ന കാര്യം അവർ ഗൗരവത്തിലെടുത്തില്ല.
ഇതേസമയം തൃണമൂലിനെ വിറപ്പിക്കാൻ കോൺഗ്രസോ ഇടതുസഖ്യമോ തയാറല്ലെന്നതും അഥവാ അതിന് അവർക്ക് വേണ്ട പിന്തുണയില്ലെന്നതും നോക്കിക്കണ്ട ബിജെപി ആ ഒഴിവിലേക്ക് ഇടിച്ചുകയറി. ഏറെ പതിറ്റാണ്ടുകൾക്കു ശേഷം ബംഗാൾ രാഷ്ട്രീയത്തിൽ മതം കടന്നുവരാൻ തുടങ്ങി. തൃണമൂൽ വിരുദ്ധ ഇടതുവോട്ടുകൾ ബിജെപിയിലേക്ക് ഒഴുകാൻ തുടങ്ങി. 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 42 സീറ്റിൽ 18 എണ്ണത്തിൽ വിജയിച്ച് ബിജെപി എല്ലാവരെയും ഞെട്ടിച്ചു. 2016ലെ വോട്ടുശതമാനം 10 ആയിരുന്നത് 40ലേക്ക് എത്തി. ഇടതുപക്ഷത്തിന്റെ വോട്ടുശതമാനം 27ൽ നിന്ന് 7.5 ആയി. കോൺഗ്രസിന് 7ശതമാനവും തൃണമൂലിന് 2 ശതമാനവും വോട്ട് കുറഞ്ഞു.
ഈ കാലയളവിൽ ഇടതുപക്ഷത്തിന്റെ ഒരു കോടി വോട്ട് ബിജെപിയിലേക്ക് പോയെന്നാണ് കണക്ക്. അതോടെ തൃണമൂലിന് ബദൽ ബിജെപി എന്ന നിലവന്നു. മമതയ്ക്ക് എതിരായ ഭരണവിരുദ്ധ വികാരം ക്രമേണ വർധിച്ചുവന്നത് ബിജെപി മുതലെടുക്കാൻ തുടങ്ങി. അതോടെ കൂറുമാറ്റം എന്ന വിജയകരമായ സിദ്ധാന്തവും ബിജെപി പ്രയോഗിക്കാൻ തുടങ്ങി. മുൻ മന്ത്രിയായ സുവേന്ദു അധികാരിയെ കൊണ്ടുവന്ന ബിജെപി 9 എംഎൽഎമാരെയും കൂറുമാറ്റിച്ചു. ഇതിൽ ഓരോ സിപിഎം, സിപിഐ, കോൺഗ്രസ് എംഎൽഎമാർ കൂടി ഉണ്ടായിരുന്നു എന്നതാണ് രസകരം.
തെറ്റു തിരുത്തുക എന്നത് കമ്യൂണിസ്റ്റ് നിഘണ്ടുവിലെ പ്രധാന വാക്കാണ്. ആത്മപരിശോധനയും തെറ്റു തിരുത്തലുമാണ് പാർട്ടിക്കുള്ളിലെ ജനാധിപത്യം നിലനിർത്താനും പാർട്ടിയെ ശുദ്ധീകരിക്കാനുമുള്ള വഴി. എന്നാൽ ഒരു തരം തെറ്റുതിരുത്തലും സിപിഎമ്മിൽ ഉണ്ടായില്ല എന്നത് അദ്ഭുതപ്പെടുത്തുന്ന വസ്തുതയാണ്. പകരം കോൺഗ്രസിന്റെയും അബ്ബാസ് സിദ്ദിഖിയുടെ ഇന്ത്യൻ സെക്യുലർ ഫ്രണ്ടിന്റേയും സഹായത്തോടെ ഇത്തവണ പിടിച്ചുകയറാനാണ് പാർട്ടി ശ്രമിച്ചത്. ഇത് ജനങ്ങളെ കൂടുതൽ രോഷാകുലരാക്കുകയും ചെയ്തു.
ദരിദ്രജന പക്ഷപാതിത്വമാണ് ആദ്യകാലത്ത് ഇടതുരാഷ്ട്രീയത്തിന്റെ കൈമുതലായിരുന്നത്. സുദീർഘഭരണത്തെ തുടർന്ന് അതു പിന്നെ ജീർണിച്ചു. അതു തിരിച്ചുപിടിക്കാൻ ഒരു പദ്ധതിയും അവർക്കുണ്ടായില്ല. പകരം ചെറുപ്പക്കാരെ ഇറക്കി പ്രതാപം തിരിച്ചുപിടിക്കാനള്ള ശ്രമമാണ് നടത്തിയത്. ഇത്തവണ ദയനീയ പരാജയമാണ് ഇടതുമുന്നണി നേരിട്ടത്. 137 സീറ്റിൽ മത്സരിച്ചിട്ടും ചലനമുണ്ടാക്കാനായില്ലെന്നത് ബംഗാളിലെ ചുവപ്പു കൊടി അസ്തമിക്കുന്ന കാഴ്ച്ച വ്യക്തമാക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്