കൊടുംവേനലിലെ കുളിർ മഴ പോലെ; സ്വാമി അധ്യാത്മാനന്ദയുടെ 'വിദ്യാസ്മൃതിലയം' കഥകൾക്ക് വേണ്ടി അവതാരികയുമായി സി രാധാകൃഷ്ണൻ
മറുനാടൻ ഡെസ്ക്
വലുപ്പവും തൂക്കവും നോക്കിയാൽ ഇതൊരു ചെറിയ പുസ്തകമാണ്. ഏതാനും മണിക്കൂറുകളിൽ വായിച്ചു തീർക്കാം- ഇത് ഇപ്പോൾ ഞാൻ ചെയ്ത പോലെ . പക്ഷെ ഈ പുസ്തകത്തിന്റെ യഥാർത്ഥ ആകാരം ഏറെ വലുതു തന്നെ. കാരണം, ഇത് അനേകതരം വർത്തമാനകാല മഹാഭയങ്ങളിൽ നിന്ന് മോചനം നൽകാൻ മതിയാവുന്നു. അത്ഭുതമില്ല. അറിവും വാത്സല്യവും ആത്മശുദ്ധിയുമുള്ള ആചാര്യന്മാരുടെ അനുഗ്രഹം അങ്ങനെ ആണല്ലോ. അകത്തു വിതയ്ക്കപ്പെട്ട വിത്തായി അത് കിളിർത്തുവളർന്ന് ഉള്ളത്തെ പച്ചപിടിപ്പിക്കുന്നു.
മൂന്നു വൻ പേടികളെയാണ് മായാജാലം കൊണ്ടെന്ന പോലെ ഈ ഒരുപ്പുകിൽ കൃഷിയിലൂടെ ഒഴിപ്പിക്കുന്നത്. വിദ്യാലയം എന്നിടത്തെ കുറിച്ച് അദ്ധ്യാപകനും വിദ്യാർത്ഥിക്കുമുള്ള താന്താങ്ങളുടെ ഇനം പേടിയാണ് ആദ്യത്തേത് . ഉപന്യസിച്ചല്ല, കഥ പറഞ്ഞ് ഇരുകൂട്ടരേയും സ്വാമിജി കഥയുള്ളവരാക്കുന്നു. ഒട്ടും മുഷിപ്പിക്കാതെ .
കഥ കേൾക്കുന്നവരുടെ വിതാനത്തിൽ താഴെ നിലത്തു നിന്നാണ് , ഉന്നത പീഠത്തിലിരുന്നല്ല, കഥ പറയുന്നത് എന്നൊരു വിശേഷവുമുണ്ട്.
ഗുരു അദ്ധ്യാപകനും അവിടം വിട്ട് അദ്ധ്യാപഹയനും പിന്നെയും മുരടിച്ച് വെറും മാഷും, ഒപ്പം ശിഷ്യൻ വിദ്യാർത്ഥിയും വെറും മാർക്കാർഥിയും പിന്നെ രാഷ്ട്രീയക്കാർക്കു വേണ്ടി തായാട്ടു കാട്ടുന്ന കുട്ടിക്കുരങ്ങും ആയതോടെ അടിമുടി ചേറായ വിഡ്ഢ്യാഭ്യാസ ചന്തയെ എങ്ങനെ ഇനിയുമൊരു പൂങ്കാവനമാക്കാമെന്ന് ഏതു സാധാരണക്കാരനും മനസ്സിലാവാൻ ഇതു മതി.
മൂന്നു സ്നേഹങ്ങളാണ് ഈ ചികിത്സയുടെ മധുര മരുന്നുകൾ . പ്രാഥമികമായി ഗുരുവിന് താൻ പഠിപ്പിക്കുന്ന വിഷയത്തോടുള്ള പ്രിയം, പിന്നെ ശിഷ്യരോടുള്ള പ്രിയം. ഈ മൂന്നും സ്വാഭാവികമായി ഉണ്ടാവുന്നതാക്കുകയും വേണം. അങ്ങനെയെങ്കിൽ ഗുരു എന്തു പറഞ്ഞാലും, മൗനം പാലിച്ചാൽ പോലും , ശിഷ്യൻ എല്ലാം പഠിച്ചിരിക്കും ! ഏതു കുഞ്ഞിന്റേയും ആദ്യ ഗുരുക്കളായ മാതാപിതാക്കൾക്കും ഇതേ അളവിൽ ഗുരുത്വമുണ്ടായാൽ സർവ്വം ശുഭം . ഏതു ഹെർക്കുലിയൻ കുതിരത്തൊഴുത്തും വൃത്തിയുടേയും വെടുപ്പിന്റേയും കാര്യത്തിൽ പഞ്ചനക്ഷത്ര നിലവാരത്തിലേക്ക് ഉയരും!
ഇന്ന് സർവസാധാരണമായ മറ്റൊരു പേടി കല്യാണപ്പേടിയാണ്. കല്യാണം എന്നാൽ മംഗളം എന്നാണ് അർത്ഥമെന്നിരിക്കെയാണ് ഇത് !. പേടി മൂത്ത് , വിവാഹമേ വേണ്ട എന്ന് നിശ്ചയിക്കുന്നവരും കുറവല്ല. സ്വാതന്ത്ര്യം പോകുമെന്ന് കരുതിയാണ് ഉപക്ഷ എന്നേ പരസ്യമായി പറയൂ !. സത്യത്തിൽ മറ്റൊരാളെ അംഗീകരിക്കാൻ തനിക്കാകുമോ എന്നും മറ്റൊരാൾ തന്നെ അംഗീകരിച്ചില്ലെങ്കിലോ എന്നുള്ള പേടിയാണ് ഈ ഗതികെട്ട നിലപാടിന്റെ തായ് വേര്.
പൊട്ടിയെ കെട്ടിയാൽ കെട്ടിയോൻ പോറ്റിക്കോളണം എന്നാണ് പ്രമാണം. പൊട്ടനെ കെട്ടിയാൽ കെട്ടിയോളുടെ ഗതിയും ഇതു തന്നെ എന്നു മറുവശം. ആരുമങ്ങനെ പുറത്ത് പറയാറില്ലെന്നാലും, തുല്യ അളവിൽ ശരിയാണ്. ഭാരമാകുന്ന ഇണ ഒരിക്കലും തുണയല്ല!. എന്നാലോ, തുണയാകാവുന്ന ഇണയെ ഭാരമാക്കുന്ന മണ്ടത്തരമാണ് പലപ്പോഴും ജീവിത നാടകം !. അവകാശവും അധികാരവും പരസ്പരം മത്സരിച്ച് ദുരന്തത്തിലെത്തുന്നു. പ്രകൃതിയിൽ ആർക്കും ആരുടെ മേലും ഒരധികാരവുമില്ല. ഉണ്ടെന്നു കരുതിയാൽ ചെറുതായാലും വലുതായാലും കുരുക്ഷേത്രം ഫലം, എന്ന ലഘുവായ കാര്യം ഒരു നിമിഷം ഓർത്താൽ വഴി സുഗമമായി. പണിയെടുക്കാനായാലും കെട്ടിപ്പിടിക്കാനായാലും പ്രാതികൂല്യങ്ങളോട് പോരാടാനായാലും രണ്ടിനു പകരം നാലായി കൈകൾ !. കുന്നിൽ പുറത്തു മേയാൻ കയറഴിച്ചു വിടുന്ന പശു അന്തിക്ക് വേറെയെണ്ടും മുളയാറില്ല. കെട്ടിയിട്ട പശുവോ, O -വട്ടത്തെ പുല്ലു തിന്നു തീർത്ത് വിശന്നും ദാഹിച്ചും അമറിക്കരഞ്ഞ് നാടിന്റെ സ്വൈരം കെടുത്തും , ചിലപ്പോൾ കയർ അറുത്തെന്നും വരും !. പാണിഗ്രഹണമന്ത്രം പ്രാണനാവസാനം വരേയും മറക്കാനാവുമോ എന്നാണ് സീത രാമനോട് ചോദിക്കുന്നത്. സ്നേഹം ഒരു നനുത്ത മുളയാണ് , ഒടിയാൻ എളുപ്പം. പക്ഷെ കാതലായാൽ എളുപ്പം വളക്കാൻ പോലും പറ്റില്ല !. എപ്പോഴും ചിരിക്കുന്ന പുരുഷനേയും എപ്പോഴും കരയുന്ന സ്ത്രീയെയും വിശ്വസിക്കാൻ കൊള്ളില്ല എന്നൊരു പ്രമാണമുള്ളത് എപ്പോഴായാലും ഒപ്പം കരയുകയും ചിരിക്കുകയും ചെയ്യുന്നവരുടെ പാരസ്പര്യത്തിൽ തരിമ്പും പ്രസക്തമല്ല. തീർച്ച. അധികാരത്തിന്റെ ധാർഷ്ട്യം ആവശ്യപ്പെടുന്ന അടയാളങ്ങളുടെ കാർക്കശ്യം കാൺകെ കണ്വൻ കണ്ഠം ബാഷ്പനിരുദ്ധമാവുന്നു. മൂല്യ സ്മൃതിയുടെ മധുരത്തെ കുറിച്ച് ഓർമ്മിപ്പിക്കുന്ന ഈ സന്ന്യാസിവര്യന്റെ സ്വരത്തിലുള്ളതും അതേ കാരുണ്യബാഷ്പത്തിന്റെ ആർദ്രത .
ജീവിതാശാ ബലീയസി ! സങ്കൽപ ശേഷിയാൽ സ്വന്തം അന്ത്യം ദു:സ്വപ്നമായി സദാ മനസ്സിൽ കാണുന്നതിനാൽ സർവ്വഥാ പ്രമുഖമാണ് മനുഷ്യന് മരണ ഭയം. അതിനെ അതിജീവിക്കാൻ ദർശനമെന്ന ഔഷധം ഒന്നു മാത്രമേ ഫലപ്രദമായുള്ളൂ. ജനിക്കുന്നതും മരിക്കുന്നതും ഞാനല്ല എന്നെ ജനിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നതാണ്. യഥാർത്ഥമായ ഞാൻ എന്ന സത്യത്തെ കുറിച്ചുള്ള ബോധത്തിൽ ഉറച്ചു നിൽക്കുക. കാലത്തായാലും അകാലത്തായാലും എവിടെ വിരിയുന്ന പൂവും കരുപ്പിടിപ്പിക്കുന്ന കായും ഒന്നൊഴിയാതെ അചിരേണ കൊഴിഞ്ഞേ തീരൂ. എത്ര നാൾ ഞെട്ടിൽ നിന്നു എന്നതല്ല, എത്ര സന്തോഷമായി നിന്നു എന്നും ആ നിൽപ്പിൽ എത്ര സന്തോഷം ലോകത്തിന് പകർന്നു എന്നതുമാണ് പ്രധാനം. ഞാൻ നിത്യവും സത്യവും പൂർണവും സ്വതന്ത്രവുമായ ഈശ്വരനാണെന്നിരിക്കെ എനിക്കു മരണമില്ല എന്ന ഉറച്ച വിശ്വാസമേ സങ്കടഹാരിയായി ഉള്ളൂ. അത് എന്നും അകത്തു തന്നെ മറവിലുണ്ടുതാനും.
യോഗിയായാലും ഭോഗിയായാലും ഭൗതികശരീരം അനിത്യമാണ്. മനുഷ്യ ശരീരമെന്നല്ല ഭൗതിക പ്രപഞ്ചത്തിൽ ഒന്നും ശാശ്വതമല്ല. ആക്കിത്തീർക്കാൻ ആരാലും ആവുകയുമില്ല. അതുകൊണ്ട് അപരിഹാര്യമായ മരണത്തെ കുറിച്ച് ആരും വിഷമിക്കേണ്ട എന്നാണ് ഭഗവദ് വചനം. വിവരമുള്ളവർ ഇത് ഉൾക്കൊള്ളുകയും കാര്യം അത്രയും വശമാകാത്തവരെ അതിലേക്ക് കൊണ്ടുവരാൻ സസ്നേഹം ശ്രമിക്കുകയും വേണം. കരച്ചിൽ ദൗർബല്യമോ കുറച്ചിലോ അല്ല. കരിങ്കാറുകൾ പെയ്തൊഴിഞ്ഞാൽ മാനം നന്നായി തെളിയും. വായുവിലെ അഴുക്ക് നീങ്ങും. പിന്നത്തെ സൂര്യോദയം അപൂർവ്വ സുന്ദരമാവും.!
വിവേകമില്ലാതെ നൂറ്റാണ്ടു ജീവിക്കുന്ന സന്തതിയെ അപേക്ഷിച്ച് പതിനാറു വയസ്സിനകം പരമജ്ഞാനിയാവുന്ന ജന്മത്തെയാണ് കാംക്ഷിക്കുന്നതെന്നതാണ് മാർക്കണ്ഡേയന്റെ അമ്മ ഭഗവാനോട് പറഞ്ഞത്. ആ പ്രായം കൊണ്ട് സച്ചിദാനന്ദവും ചിരഞ്ജീവിയാകാനുള്ള വഴിയും ആ കുട്ടി കണ്ടെത്തുകയും ചെയ്തു. ശരിയായ അറിവും ബോധവും തന്നെയാണ് ഈശ്വരൻ. അതുമായി സമ്പർക്കമുണ്ടായാൽ എല്ലാ സൗഭാഗ്യങ്ങൾക്കും വഴിയൊരുങ്ങും. കാരണം, അതും പരിശ്രമവും ഒരുമിക്കുന്നേടത്ത് നിശ്ചയമായും ജയവും ഐശ്വര്യവും പുലരും.
കവി കൂടിയായ ഈ സ്വാമിയുടെ ഭാഷ അദ്ദേഹത്തിന്റെ ജീവിതം പോലെ ലളിത സുന്ദരവും പ്രസന്നവുമാണ്. ഒരേ സമയം ചങ്ങാതിയും സാക്ഷിയും രക്ഷകനും വഴിക്കാട്ടിയും ഗുരുവുമാണ് ഇദ്ദേഹം. തന്റെ ധർമ്മവും കർമ്മവും സൂക്ഷ്മമായി തിരിച്ചറിഞ്ഞ ഒരാളുടെ നിസ്സംഗതയും അനുതാപവും സമഭാവനയും വരികൾക്കിടയിൽ വായിക്കാം. അതോടൊപ്പം കുട്ടിത്തത്തിന്റെ നിറ വിശുദ്ധിയും നർമ്മ സമൃദ്ധിയും കൂസലില്ലാക്കുസൃതിയും .
കേരളീയ നവോത്ഥാനത്തിന് ഇനിയുമൊരു വസന്തമുണ്ടാകുമെന്ന ഉറപ്പാണ് സ്വാമി അധ്യാത്മാനന്ദയുടെ പുറപ്പാടുകളിൽ നിന്ന് നമുക്കു കിട്ടുന്നത്. അദ്ദേഹത്തിനും അദ്ദേഹത്തെ കേൾക്കുകയും വായിക്കുകയും ചെയ്യുന്നവർക്കും വിജയം സുനിശ്ചിതം. എന്തുകൊണ്ടെന്നാൽ, കെട്ടിലും മട്ടിലും ഉള്ളിലിരിപ്പിലും ഭിന്നങ്ങളായ കോടാനുകോടി ചരാചരവാദ്യങ്ങളുടെ നാദതാളമേളപ്പൊരുത്തത്തിൽ അവതരിപ്പിക്കുന്ന അമൃത തുല്യമായ വിശ്വമഹാസിംഫണിയിലെ മഹാലയത്തിന് അവകാശികളാക്കാൻ അവർ സന്നദ്ധരാവുകയാണല്ലോ.
സ്വസ്തിയുരുവിട്ട് കൈകൂപ്പി നിൽക്കാം
സി.രാധാകൃഷ്ണൻ.
(മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച സ്വാമി അധ്യാത്മാനന്ദയുടെ 'വിദ്യാസ്മൃതിലയം' കഥകൾക്ക് വേണ്ടി എഴുതിയ അവതാരിക)
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്