സിപിഎമ്മിന്റെ ബി ടീമാണോ ട്വന്റി ട്വന്റി? എന്തിനാണ് കോൺഗ്രസ് തങ്ങളെ പേടിക്കുന്നത്? എങ്ങനെയാണ് എൽഡിഎഫിന് തുടർഭരണം കിട്ടിയത്? മത്സരിച്ച ആറുമണ്ഡലങ്ങളിൽ മൂന്നാം സ്ഥാനത്ത്; കന്നിയങ്കത്തിൽ ട്വന്റി ട്വന്റി നിർണായക ശക്തി ആയെങ്കിലും ഒരുകാര്യം കടന്ന കയ്യായി പോയെന്ന് സാബു എം ജേക്കബ് മറുനാടനോട്
ആർ പീയൂഷ്
കൊച്ചി: കിഴക്കമ്പലം ട്വന്റി ട്വന്റിക്ക് നിയമ സഭാ തെരഞ്ഞെടുപ്പിൽ ചുവടു പിഴച്ചത് എട്ടു സീറ്റുകളിൽ മത്സരിച്ചതിനാൽ. ഒന്നോ രണ്ടോ സീറ്റുകളിൽ മത്സരിച്ചിരുന്നുവെങ്കിൽ വിജയം സുനിശ്്ചിതമാകുമായിരുന്നു എന്ന് പാർട്ടി പ്രസിഡന്റ് സാബു.എം.ജേക്കബ്ബ് മറുനാടനോട് പ്രതികരിച്ചു. നിയമസഭയിലേക്കുള്ള കന്നിയങ്കത്തിൽ വിജയം ആവർത്തിക്കാനായില്ലെങ്കിലും മൽസരിച്ച എട്ടിടങ്ങളിൽ മിക്കയിടത്തും നിർണായക ശക്തിയായി മാറാൻ ട്വന്റി ട്വന്റിക്ക് കഴിഞ്ഞു എന്നും അദ്ദേഹം പറഞ്ഞു. അൽപ്പം കടന്ന കൈയായിപ്പോയി എല്ലായിടത്തും സ്ഥാനാർത്ഥികളെ നിർത്തിയത്. 14 ദിവസം മാത്രമാണ് പ്രചരണത്തിനായി ലഭിച്ചത്. പുതിയൊരു പാർട്ടിയെ ജനങ്ങൾക്ക് പരിചയപ്പെടുത്താൻ ഈ ചുരുങ്ങിയ ദിവസം പോരാതെ വന്നു. അതിനാലാണ് പരാജയം സംഭവിച്ചത്. പാർട്ടിക്ക് സ്വാധീനമുള്ള കുന്നത്തുനാട്ടിലും മറ്റേതെങ്കിലും ഒരിടത്തോ മാത്രം സ്ഥാനാർത്ഥികളെ നിർത്തിയതെങ്കിൽ വിജയിച്ചേനെ. കാരണം എട്ടിടങ്ങളിലും പ്രചാരണത്തിനായി പോയവർ തദ്ദേശ തെറഞ്ഞെടുപ്പിൽ വിജയിച്ച പഞ്ചായത്തുകളിലുള്ളവരാണ്. അതിനാൽ വേണ്ടത്ര ജനങ്ങളിലേക്ക് പ്രചാരണം എത്തിയില്ല. ആ വീഴ്ചയാണ് തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം-സാബു എം ജേക്കബ്ബ് പറഞ്ഞു.
കുന്നത്തുനാടിന് പുറമേ ഏഴു മണ്ഡലങ്ങളിൽ മത്സരിക്കാൻ ഇറങ്ങിയപ്പോൾ ഞങ്ങൾക്ക് അവിടുത്തെ ഒരു സാഹചര്യവും അറിയില്ലായിരുന്നു. അതിർത്തികൾ പോലും നിശ്ചയമില്ലായിരുന്നു. അങ്ങനെയുള്ളപ്പോൾ ജനങ്ങളെ നേരിൽക്കണ്ട് വോട്ടഭ്യർത്ഥിക്കാൻ ഏറെ പ്രയാസപ്പെടേണ്ടി വന്നു. പുതിയ പാർട്ടിയായതിനാൽ അവിടെയുള്ളവരെ പറഞ്ഞ് ബോദ്ധ്യപ്പെടുത്തുക എന്നത് ശ്രമകരമായ ജോലിയായിരുന്നു. എങ്കിലും പരമാവധി ആളുകളിലേക്ക് ഇറങ്ങിച്ചെല്ലാൻ കഴിഞ്ഞു. സ്ഥാനാർത്ഥികളായിരുന്നവർ രാഷ്ട്രീയ പരിചയമില്ലാത്തവരായിരുന്നു. അവരെ എല്ലാ കാര്യങ്ങളും പഠിപ്പിച്ച് മുന്നോട്ട് കൊണ്ടു വരികയായിരുന്നു. എല്ലാ കാര്യങ്ങളും ഭംഗിയായി നിർവ്വഹിച്ചെങ്കിലും വിജയിക്കാൻ കഴിഞ്ഞില്ല. മൂന്ന് മുന്നണികൾക്ക് എതിരെയായിരുന്നു ഞങ്ങൾ മത്സരിച്ചതെന്നോർണം. എന്നാൽ എറണാകുളം ജില്ലയിൽ മൽസരിച്ച എട്ടിൽ ആറ് മണ്ഡലങ്ങളിലും ട്വന്റി ട്വന്റി മൂന്നാം സ്ഥാനത്തെത്തി. ഒരു പഞ്ചായത്തിൽ മാത്രമുണ്ടായിരുന്ന പാർട്ടി മൂന്നാം സ്ഥാനത്തെത്തുക എന്ന് പറഞ്ഞാൽ ചെറിയ കാര്യമല്ല. ജനങ്ങൾ ട്വന്റി ട്വന്റിയെ സ്വീകരിച്ചു എന്നതിന്റെ തെളിവാണിത്. എട്ട് മണ്ഡലങ്ങളിൽ ബിജെപിയെ പിന്തള്ളി ജില്ലയിലെ 14.5 ശതമാനം വോട്ട് നേടാൻ കഴിഞ്ഞു എന്നത് വലിയ കാര്യമാണ്. എങ്കിലും തോൽവി അംഗീകരിക്കുന്നു എന്നും സാബു എം ജേക്കബ്ബ് പറയുന്നു.
കുന്നത്തുനാട്, കൊച്ചി,കോതമംഗലം,പെരുമ്പാവൂർ,വൈപ്പിൻ,മൂവാറ്റുപുഴ തുടങ്ങിയ മണ്ഡലങ്ങളിലാണ് ട്വന്റി ട്വന്റി മൂന്നാം സ്ഥാനത്തെത്തിയത്. എറണാകുളത്തും,തൃക്കാക്കരയിലും നാലാം സ്ഥാനം മാത്രമേ ലഭിച്ചുള്ളു. കൊച്ചിയിലും, കുന്നത്തുനാട്ടിലും എൽ.ഡി.എഫ് വിജയത്തിന് ട്വന്റി ട്വന്റി നേടിയ വോട്ടുകൾ നിർണായകമായി. 2815 ഓളം വോട്ടുകൾക്ക് വി പി സജീന്ദ്രനെ പി വി ശ്രീനിജൻ തോൽപിച്ചു.യുഡിഎഫ് സ്ഥാനാർത്ഥിയുടെ തോൽവിക്ക് ട്വന്റി ട്വന്റി നേടിയ 41,890 വോട്ട് നിർണ്ണായകമായി. ശക്തികേന്ദ്രമായ വാഴക്കുളം മുതൽ യു.ഡി.എഫിന് ലീഡ് കുറഞ്ഞപ്പോൾ എൽ.ഡി.എഫ് കേന്ദ്രങ്ങളായ വടവുകോട് പുത്തൻകുരിശ്, തിരുവാണിയൂർ പഞ്ചായത്തിലെ വോട്ട് കൃത്യമായി പെട്ടിയിൽ വീണു. അതേസമയം ട്വന്റി ട്വന്റിക്ക് കിഴക്കമ്പലം, കുന്നത്തുനാട്, ഐക്കരനാട്, മഴുവന്നൂർ തുടങ്ങി ഭരിക്കുന്ന പഞ്ചായത്തുകളിൽ പോലും പ്രതീക്ഷിച്ചത്ര വോട്ട് നേടാനായില്ല. തദ്ദേശതെരഞ്ഞെടുപ്പിനേക്കാൾ 2000 വോട്ട് കിഴക്കമ്പലത്ത് പോലും കുറഞ്ഞു.
കൊച്ചിയിൽ ട്വന്റി ട്വന്റി സ്ഥാനാർത്ഥി ഷൈനി ആന്റണി 19,550 വോട്ട് നേടിയപ്പോൾ യുഡിഎഫിനുണ്ടായത് വലിയ തോൽവിയാണ് .കോൺഗ്രസ്സിന്റെ ടോണി ചമ്മണി എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ കെ ജെ മാക്സിയോട് തോറ്റത് 14,079 വോട്ടുകൾക്ക്. പെരുമ്പാവൂരിൽ ട്വന്റി ട്വന്റി സ്ഥാനാർത്ഥി ചിത്ര സുകുമാരൻ 17,994 വോട്ട് നേടിയപ്പോൾ യു.ഡി.എഫ് സ്ഥാനാർത്ഥി എൽദോസ് കുന്നപ്പിള്ളിയുടെ ഭൂരിപക്ഷം 2624 വോട്ടായി ചുരുങ്ങി. കോതമംഗലത്തും ട്വന്റി ട്വന്റി സ്ഥാനാർത്ഥി ഡോ.ജോ ജോസഫ് 7978വോട്ട് നേടിയപ്പോൾ 6605 വോട്ടുകൾക്ക് യുഡിഎഫ് സ്ഥാനാർത്ഥി ഷിബു തെക്കുപുറം എൽ.ഡി.എഫിലെ ആന്റണി ജോണിനോട് തോറ്റു. തൃക്കാക്കരയിലും,എറണാകുളത്തും നാലാം സ്ഥാനത്താണെങ്കിലും യുഡിഎഫ് സ്ഥാനാർത്ഥികളുടെ ഭൂരിപക്ഷം ഗണ്യമായി കുറക്കാൻ ട്വന്റി ട്വന്റിക്കായി.
സിപിഎമ്മിന്റെ ബി ടീമാണ് ട്വന്റി ട്വന്റി എന്ന പി ടി തോമസിന്റെ ആരോപണത്തോട്, യു.ഡി.എഫ് വോട്ട് ട്വന്റി ട്വന്റി നേടിയെങ്കിൽ അത് കോൺഗ്രസ്സിന്റെ കഴിവുകേട് എന്നായിരുന്നു സാബു എം ജേക്കബ്ബിന്റെ മറുപടി. ഒരു ദേശീയ മുന്നണി ഒരു പഞ്ചായത്തിൽ മാത്രം ഒതുങ്ങുന്ന പാർട്ടിയെ ഭയപ്പെടുക എന്നു വച്ചാൽ ഞങ്ങൾ അത്രയും വലിയ ശക്തിയാണ് എന്ന് അവർ മനസ്സിലാക്കിയതു കൊണ്ടാണ്. ഇപ്പോൾ അവർ പറയുന്നത് ട്വന്റി ട്വന്റിയാണ് രണ്ട് മണ്ഡലങ്ങളിൽ തോൽപ്പിച്ചത് എന്നാണ്. അപ്പോൾ അതു തന്നെ ട്വന്റി ട്വന്റിയുടെ ശക്തി തെളിയിക്കുന്നതാണ്. ഒരുപാർട്ടിയുടെയും ആളുകളല്ല ഞങ്ങൾ. തെരഞ്ഞെടുപ്പിൽ മത്സരിച്ച 4 മണ്ഡലങ്ങളിൽ എൽ.ഡി.എഫ് വിജയിച്ച മണ്ഡലങ്ങളാണ്. 4 മണ്ഡലങ്ങളിൽ യു.ഡി.എഫ് വിജയിച്ച മണ്ഡലങ്ങളാണ്. ഏതെങ്കിലും ഒരു പാർട്ടിയോടുള്ള അനുഭാവമാണെങ്കിൽ ആ പാർട്ടി മത്സരിക്കുന്ന സ്ഥലത്ത് മത്സരിക്കേണ്ട ആവശ്യമില്ലല്ലോ. ആരേയും സഹായിക്കാനോ ആരുടെയും ടീം ആയിട്ടോ മത്സരിച്ചതല്ല എന്നും അദ്ദേഹം വ്യക്തമാക്കി.
തുടർഭരണം ജനങ്ങൾ ആഗ്രഹിച്ചതിനാലാണ് വീണ്ടും എൽ.ഡി.എഫ് അധികാരത്തിലെത്തിയത്. അതിന് കാരണം കോവിഡാണെന്ന് സാബു എം ജേക്കബ്ബ് പറയുന്നു.കോവിഡിന്റെ പ്രതിരോധ പ്രവർത്തനങ്ങൾ മികച്ച രീതിയിലാണ് സർക്കാർ കൊണ്ടു പോകുന്നത്. ആ സാഹചര്യത്തിൽ പുതിയൊരു സർക്കാർ വന്നാൽ വീണ്ടും ആ പ്രതിരോധ പ്രവർത്തനങ്ങൾ ഒന്നിൽ നിന്നു തുടങ്ങണം. ഒരു ഭരണ സ്തംഭനം വന്നാൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ സാരമായി ബാധിക്കും. കൂടാതെ കിറ്റുകളും പെൻഷനും കൃത്യമായി ജനങ്ങൾക്ക് നൽകാൻ സർക്കാരിന് കഴിഞ്ഞു എന്നതും വിജയത്തിന് കാരണമായി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വരും ദിവസങ്ങളിൽ തോൽവിയുടെ കാരണങ്ങൾ ചർച്ച ചെയ്യുമെന്നും ഇതുവരെ ജനങ്ങൾക്ക് നൽകി കൊണ്ടിരുന്ന കാര്യങ്ങൾ മുടക്കമില്ലാതെ തുടരുമെന്നും മറുനാടനോട് അദ്ദേഹം പറഞ്ഞു. പാർട്ടി ശക്തിപ്പെടുത്തമോ എന്നും വരും തെരഞ്ഞെടുപ്പിൽ മത്സരിക്കണോ എന്നടക്കമുള്ള കാര്യങ്ങൾ പിന്നീട് തീരുമാനിക്കുമെന്നും പറഞ്ഞു.
Stories you may Like
- പിണറായി ഓടിച്ച കിറ്റെക്സ് ലോകം കീഴടക്കുമ്പോൾ!
- എന്നെ അറസ്റ്റ് ചെയ്താൽ ഒരാഴ്ച്ചയ്ക്കുള്ളിൽ മുഖ്യമന്ത്രിയുടെ പൊന്നോമന പുത്രിയെ ഞാൻ അകത്താക്കും
- ലക്ഷ്യങ്ങൾ പ്രഖ്യാപിച്ച് സാബു എം ജേക്കബ്; കേരളത്തെ മാറ്റാനുറച്ച് ട്വന്റി20 പാർട്ടി
- ലോക്സഭാ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ട്വന്റി 20
- സർക്കാർ പുനർനിയമനം നൽകണമെന്ന് ആവശ്യപ്പെട്ട ഡോ. സാബു തോമസിന്റെ കഥ
- TODAY
- LAST WEEK
- LAST MONTH
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- തോരാമഴയിലും കാറ്റിലും താറുമാറായി യുഎഇയിലെ ജനജീവിതം; കാറുകൾ വെള്ളത്തിൽ മുങ്ങി; 500 ഓളം വിമാനങ്ങൾ റദ്ദാക്കി; സ്കൂളുകൾ അടച്ചു; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; യുഎഇയിൽ റെഡ് അലർട്ട്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍