മാധ്യമങ്ങളോട് ചോദിച്ചത് കോന്നിയിലെ ഉപതെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിന്റെ കാരണം എന്നെ കൊണ്ടു പറയിക്കണോയെന്ന്; കോന്നി താൻ പറയുന്ന ആൾക്ക് കൊടുത്താൽ ജില്ല മുഴുവൻ ജയിക്കാമെന്ന വാഗ്ദാനവും; അമിത ആത്മവിശ്വാസത്തിൽ അഹങ്കരിച്ച അടൂർ പ്രകാശും റോബിനും കോന്നിയുടെ പടിക്ക് പുറത്ത്; ജനീഷ് കുമാർ താരമാകുമ്പോൾ
ശ്രീലാൽ വാസുദേവൻ
കോന്നി: താനില്ലെങ്കിൽ പ്രളയം എന്ന അടൂർ പ്രകാശ് എംപിയുടെ അഹന്തയ്ക്കേറ്റ അടിയാണ് കോന്നിയിൽ യുഡിഎഫിനേറ്റ തുടർച്ചയായ രണ്ടാം തോൽവി. ഉപതെരഞ്ഞെടുപ്പിൽ തന്റെ സ്ഥാനാർത്ഥിയെ നിർത്താത്തതിന് യുഡിഎഫ് സ്ഥാനാർത്ഥിയെ കാലുവാരിത്തോൽപ്പിച്ചത് അബദ്ധമായി എന്ന് ഇപ്പോൾ അടൂർ പ്രകാശിന് തോന്നുന്നുണ്ടാകും. തനിക്കൊപ്പം പതിവായി നിലയുറപ്പിച്ചിരുന്ന ഈഴവ സമുദായം താൻ പറയുന്നിടത്ത് വോട്ടു കുത്തുമെന്ന അതിമോഹവും പാളി. ഈഴവ സമുദായത്തിന്റെ വോട്ട് ഒന്നടങ്കം നേടി കെയു ജനീഷ്കുമാർ മറ്റൊരു ജൈത്രയാത്രയ്ക്കുള്ള അടിത്തറ ഇടുകയുംചെയ്തു.
ഈഴവനായ അടൂർ പ്രകാശ് എന്തു കൊണ്ട് മറ്റൊരു സമുദായക്കാരനെ സ്ഥാനാർത്ഥിയാക്കി, അയാളുടെ വിജയത്തിനായി പ്രവർത്തിച്ചുവെന്നൊരു ചോദ്യം വ്യാപകമായി ചർച്ച ചെയ്തിരുന്നു. അപ്പോൾ സമുദായ ഉദ്ധാരണമല്ല, സ്വന്തം നിലനിൽപ്പാണ് പ്രകാശ് ലക്ഷ്യമിടുന്നത് എന്നത് ഈഴവർക്കിടയിൽ ചർച്ചയായി. റോബിനെ വിജയിപ്പിച്ച് കോന്നിയിൽ തന്റെ സ്വാധീനം തുടരുക എന്ന ലക്ഷ്യമായിരുന്നു അടൂർ പ്രകാശിന്.
റോബിൻ പീറ്ററുടെ പരാജയത്തോടെ മണ്ഡലത്തിൽ അടൂർ പ്രകാശ് യുഗം അവസാനിച്ചു. കൊടുത്താൽ കൊല്ലത്തും കിട്ടുമെന്നാണ് പരാജയത്തെ കുറിച്ച് കോൺഗ്രസുകാരുടെ പ്രതികരണം. റോബിൻ പീറ്ററിന് സീറ്റ് കിട്ടാത്തതിനായിരുന്നു ഉപതെരഞ്ഞെടുപ്പിൽ പ്രകാശിന്റെ പ്രതികാരം. തോറ്റു പോയ മോഹൻരാജ് കോന്നിയിൽ തന്നെ തുടരുന്നതു കണ്ടപ്പോൾ ആറന്മുള ഇക്കുറി നൽകാമെന്ന് പറഞ്ഞ് അദ്ദേഹത്തെ അവിടേക്ക് മാറ്റി. ആറന്മുള കിട്ടിയതുമില്ല, കോന്നിയിലേക്ക് അവകാശവാദം ഉന്നയിക്കാൻ മോഹൻരാജിന് കഴിഞ്ഞതുമില്ല.
കാൽ നൂറ്റാണ്ടായി പാർട്ടിയെയും ജനങ്ങളെയും വരുതിയിലാക്കി സ്വന്തം താൽപര്യത്തിന് അനുസരിച്ച് കാര്യങ്ങൾ നീക്കിയിരുന്നയാളാണ് അടൂർ പ്രകാശ്. തുടർച്ചയായി അഞ്ചു വർഷം ജയിച്ചതിനാൽ ഇനി നിയമസഭ കാണാൻ പറ്റില്ലെന്ന് കരുതിയാണ് പാർലമെന്റിലേക്ക് മത്സരിച്ചത്. യുപിഎ അധികാരത്തിൽ വന്നാൽ പിന്നാക്ക സമുദായത്തിൽ നിന്ന് കേന്ദ്രമന്ത്രിയാകാമെന്നും കരുതി. പാർലമെന്റ് തെരഞ്ഞെടുപ്പിൽ കേരളം യുഡിഎഫ് തൂത്തു വാരിയെങ്കിലും കേന്ദ്രത്തിൽ യുപിഎ തുടച്ചു നീക്കപ്പെട്ടു. ഇതോടെ മനസു മടുത്ത അടൂർ പ്രകാശ് വീണ്ടും കോന്നിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. ഉപതെരഞ്ഞെടുപ്പിൽ റോബിന് സീറ്റ് വാങ്ങി നൽകാൻ കഴിഞ്ഞില്ല.
ഉപതെരഞ്ഞെടുപ്പിൽ സജീവമല്ലാതിരുന്ന അടൂർ പ്രകാശും റോബിൻ പീറ്ററും കൂടി മോഹൻരാജിനെ പരാജയപ്പെടുത്താൻ ചരടു വലിച്ചതായി കോൺഗ്രസ് നേതാക്കൾ ആരോപണം ഉന്നയിച്ചിരുന്നു. ഈഴവ സമുദായത്തിന് നിർണായകമായ സ്വാധീനമുള്ള മണ്ഡലത്തിൽ മോഹൻരാജ് നായരാണെന്ന പ്രചാരണം നടത്തി വോട്ട് മറിക്കാനും ഈ പക്ഷം ശ്രമിച്ചതായി തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം നേതാക്കൾ ആരോപണം ഉന്നയിച്ചിരുന്നു. മോഹൻരാജിന്റെ പരാജയത്തിന് കാരണം അടൂർ പ്രകാശ്, റോബിൻ പീറ്റർ അച്ചുതണ്ടാണന്ന ആരോപണം നിലനിൽക്കേയാണ് ഇപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്.
ഇവിടെ വീണ്ടും റോബിൻ പീറ്ററെ സ്ഥാനാർത്ഥിയാക്കണമെന്ന വാദവുമായി അടൂർ പ്രകാശ് രംഗത്തെത്തി. കഴിഞ്ഞ തവണ ഉപതെരഞ്ഞെടുപ്പിൽ താൻ പറഞ്ഞത് അംഗീകരിക്കാത്തതു കൊണ്ടാണ് മണ്ഡലം നഷ്ടപ്പെട്ടതെന്നും ഇക്കുറി തന്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ നടത്തി വിജയിപ്പിക്കുന്ന ഉറപ്പിന്മേലാണ് തർക്കങ്ങൾക്കൊടുവിൽ റോബിൻ പീറ്ററെ സ്ഥാനാർത്ഥിയായി ഹൈക്കമാൻഡ് അംഗീകരിച്ചത്. എന്നാൽ റോബിൻ പീറ്ററിനെതിരേ ഡിസിസി ഭാരവാഹികളും കെപിസിസി അംഗങ്ങളും പരാതി നൽകിയിട്ടും ഹൈക്കമാൻഡ് പരിഗണിച്ചില്ല. ഗ്രൂപ്പ് പോരിനും അനിശ്ചിതത്വത്തിനുമൊടുവിൽ റോബിൻ പീറ്ററെയാണ് സ്ഥാനാർത്ഥിയാക്കിയത്.
മൽസരിച്ചിടത്തൊക്കെ ഒരിക്കലും പരാജയപ്പെടാതെ കാൽ നൂറ്റാണ്ടായി ത്രിതല പഞ്ചായത്തുകളിലെത്തുകയും പ്രസിഡന്റ് പദം അലങ്കരിക്കുകയും ചെയ്ത റോബിൻ പീറ്റർ ജീവിതത്തിലെ ആദ്യ തിരിച്ചടിയാണ് ഇപ്പോൾ ഏറ്റു വാങ്ങിയത്. 1996 മുതൽ 23 വർഷം അടൂർ പ്രകാശ് അടക്കി വാണ കോന്നിയിൽ ഉപതെരഞ്ഞെടുപ്പിലും പിന്നാലെ നടന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലും യു.ഡി.എഫിന് കനത്ത പരാജയം നേരിടേണ്ടി വന്നു. ജില്ലാ പഞ്ചായത്തിലേക്ക് പ്രമാടം ഡിവിഷനിൽ മൽസരിച്ച റോബിൻ പീറ്റർ ജില്ലയിലെ തന്നെ ഉയർന്ന ഭൂരിപക്ഷത്തിൽ വിജയിച്ചു. എന്നാൽ രൂപീകരണ കാലം മുതൽ യുഡിഎഫ് ഭരിച്ചു വന്ന പ്രമാടം ഗ്രാമപഞ്ചായത്ത് ചരിത്രത്തിലാദ്യമായി എൽഡിഎഫ് പിടിച്ചെടുത്തു.
കോന്നി, തണ്ണിത്തോട്, പ്രമാടം, അരുവാപ്പുലം, ഏനാദിമംഗലം, മലയാലപ്പുഴ, കലഞ്ഞൂർ, മൈലപ്ര, സീതത്തോട്,ചിറ്റാർ, വള്ളിക്കോട് എന്നിങ്ങനെ 11 ഗ്രാമപഞ്ചായത്തുകളാണ് നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്നത്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോന്നി, തണ്ണിത്തോട് എന്നവയൊഴികെ ഒൻപത് പഞ്ചായത്തുകളും എൽഡിഎഫ് നേടി. ഇത് ഉപതെരഞ്ഞെടുപ്പിലുണ്ടായ വിജയം ആവർത്തിക്കാനും, ഭൂരിപക്ഷം ഉയർത്താനും കഴിയുമെന്ന എൽഡിഎഫ് പ്രതീക്ഷയാണ് ഇപ്പോൾ ഫലം കണ്ടെത്.
മറുപക്ഷത്താകട്ടെ വിരുദ്ധ ചേരിയിലെ നേതാക്കൾ അടക്കമുള്ളവർ അടൂർ പ്രകാശിന്റെ ഏകാധിപത്യ പ്രവണതകൾക്കെതിരെയും പി. മോഹൻരാജിനെ പരാജയത്തിനിടയാക്കിയ നിലപാടിനെതിരെയും പ്രചാരണ പ്രവർത്തനങ്ങളിൽ മൗനം ദീക്ഷിച്ചിരുന്നു.അവർ ഒപ്പം നിന്ന് അടൂർ പ്രകാശിനോടും റോബിൻ പീറ്ററോടുംമധുര പ്രതികാരം ചെയ്തതിന്റെ ഫലമാണ് പരാജയമെന്ന് കരുതേണ്ടിയിരിക്കുന്നു.
ആറ്റിങ്ങലിലെ എംപി അവിടുത്തെ കാര്യങ്ങൾ നോക്കിയാൽ മതിയെന്നും ഇവിടെ കാര്യങ്ങൾ നോക്കാൻ തങ്ങളുണ്ടെന്നും ഡിസിസി പ്രസിഡന്റ് ബാബു ജോർജ് പരസ്യമായി പറഞ്ഞതും കൂട്ടി വായിക്കേണ്ടതുണ്ട്. ചുരുക്കത്തിൽ റോബിൻ പീറ്ററെയല്ല, അടൂർ പ്രകാശിനെയാണ് ഇവർ പരാജയപ്പെടുത്തിയതെന്നു തന്നെ പറയാം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോന്നി സന്ദർശനവുമായി ബന്ധപ്പെട്ട് അടൂർ പ്രകാശ് നടത്തിയ പ്രസ്താവന റോബിൻ പീറ്ററിന്റെ വോട്ടുകൾ കുറയാൻ കാരണമായി. റോബിൻ പീറ്ററുടെ പരാജയത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്നും അടൂർ പ്രകാശിന് ഒഴിഞ്ഞു മാറാനാകില്ല.
ഈഴവ സമുദായം ഒപ്പം നിൽക്കുമെന്ന് അടൂർ പ്രകാശ് ഉറച്ചു വിശ്വസിച്ചിരുന്നു. ഈഴവ വീടുകളിൽ നേരിട്ട് റോബിനുമായി ചെന്ന് വോട്ടുറപ്പിക്കുകയും ചെയ്തു. എന്നാൽ, അതിന് മുൻപായി സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനുവും വെള്ളാപ്പള്ളിയുമായി ചർച്ച നടത്തി ജനീഷ്കുമാറിന് ഈഴവ വോട്ടുകൾ ഉറപ്പിച്ചിരുന്നു. പുറമേ ബിഡിജെഎസ് എന്ന് നടിച്ചിരുന്നവർ രാത്രിയിലും ആളില്ലാ സമയങ്ങളിലും ജനീഷിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങി. ഈഴവ വോട്ടുകൾ 90 ശതമാനവും ജനീഷിനും ശേഷിച്ചത് സുരേന്ദ്രനുമായി പോയി. ക്രൈസ്തവ വോട്ടുകൾ കൊണ്ടു മാത്രം റോബിന് വിജയിക്കാൻ കഴിയാതെയും പോയി.
എന്തായാലും കോന്നിയിലെ തോൽവിയിൽ സന്തോഷിക്കുന്ന വലിയൊരു വിഭാഗം കോൺഗ്രസിലുണ്ട്. തെരഞ്ഞെടുപ്പിന് മുന്നോടിയായി പത്തനംതിട്ട പ്രസ് ക്ലബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ മാധ്യമ പ്രവർത്തകർ കോന്നി ഉപതെരഞ്ഞെടുപ്പിൽ എന്തു കൊണ്ടു തോറ്റുവെന്ന് അടൂർ പ്രകാശിനോട് ചോദിച്ചിരുന്നു. അന്ന് അദ്ദേഹം പറഞ്ഞ മറുപടി ഇതായിരുന്നു: അതേക്കുറിച്ച് എന്നെ കൊണ്ടു പറയിക്കണോ?
Stories you may Like
- പ്രകാശ് കുഴിക്കാലായ്ക്ക് ഇത് അപൂർവ ഭാഗ്യം: എതിർപ്പുമായി സിപിഐ
- പിണറായിയുടെ മകന്റെ ഭാര്യയുടെ അച്ഛന്റെ പേരിലുള്ളത് രണ്ട് കമ്പനികൾ
- കരിക്കിനേത്ത് സിൽക്ക് ഗലേറിയ കൊള്ളയടിച്ച കേസിൽ പ്രതികൾ പിടിയിൽ
- ചന്ദ്രയാൻ ദൗത്യത്തെ പരിഹസിച്ച് പ്രകാശ് രാജിന് വിമർശനം
- പ്രകാശ് ബാബുവും ബിനോയ് വിശ്വവും ചർച്ചകളിൽ; സിപിഐയിൽ നേതൃമാറ്റ സാധ്യത
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
- കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍