തൃശൂരിൽ സുനിൽകുമാറിനെ മാറ്റിയപ്പോൾ സിപിഎം പോലും അപകടം മുന്നിൽ കണ്ടു; ചടയമംഗലത്ത് ചിഞ്ചുറാണിയെ ഇറക്കിയതും എതിർപ്പുകളെ അവഗണിച്ച്; ഒടുവിൽ തീരുമാനം എല്ലാം ജയിച്ചു; ദിവാകരനും ഇസ്മായിലും എല്ലാം ഇനി അപ്രസക്തർ; സിപിഐയ്ക്കും ഒരു ക്യാപ്ടൻ മാത്രം; കാനം രാജേന്ദ്രൻ സിപിഐ പിടിക്കുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: തൃശൂർ, ചേർത്തല, ചടയമംഗലം, നെടുമങ്ങാട്-ഈ മണ്ഡലങ്ങളിൽ ജയിക്കുമെന്ന് സിപിഐ പോലും കരുതിയില്ല. മുല്ലക്കര രത്നാകരനേയും സി ദിവാകരനേയും തിലോത്തമനേയും വി എസ് സുനിൽകുമാറിനേയും മാറ്റി നിർത്തി എങ്ങനെ മുന്നോട്ട് പോകുമെന്ന് ചോദിച്ചവരും ഉണ്ട്. കാനം രാജേന്ദ്രൻ അതിനുള്ള മറുപടി വെറും നോട്ടത്തിലാണ് ഒതുക്കിയത്. കേരളത്തിൽ ഇടതുതരംഗം ആഞ്ഞടിച്ചപ്പോൾ നിർണായക ശക്തിയായി സിപിഐ മാറുകയാണ്. 25 സീറ്റിൽ മത്സരിച്ച പാർട്ടിക്ക് 17 സീറ്റുകളിൽ വിജയം. 2016ൽ 27 സീറ്റിൽ മത്സരിച്ച സിപിഐക്ക് 19 സീറ്റാണു ലഭിച്ചത്. 2016ൽ പാർട്ടിക്ക് സംസ്ഥാനത്ത് ആകെ ലഭിച്ചത് 16,43,878 വോട്ടാണ് (8.12 ശതമാനം). അങ്ങനെ കാനം സിപിഐയിൽ ക്യാപ്ടൻ പദവി ഉറപ്പിക്കുകയാണ്.
രണ്ട് ടേം നിബന്ധന അതിശക്തമായി കാനം നടപ്പാക്കി. കഴിഞ്ഞ ഭരണ മാറ്റത്തിനു തൊട്ടു മുമ്പാണ് സിപിഐയുടെ സെക്രട്ടറിയായി കാനം എത്തിയത്. അപ്പോൾ തന്നെ സി ദിവാകരനെ പോലുള്ള മുതിർന്ന നേതാക്കളെ മന്ത്രി സ്ഥാനം നൽകാതെ ഒഴിവാക്കി. മുല്ലക്കരയ്ക്കും ബിജി മോൾക്കും സീറ്റ് നൽകിയില്ല. പാർട്ടി വിധേയരായ വിശ്വസ്തരെ മന്ത്രി കസേര നൽകി. അവർ ഭരണത്തിൽ തിളങ്ങുകയും ചെയ്തു. അതിന് ശേഷം വീണ്ടും പരീക്ഷണം. തൃശൂരിൽ വി എസ് സുനിൽകുമാറിനെ മാറ്റരുതെന്ന അഭിപ്രായം സിപിഎമ്മിന് പോലും ഉണ്ടായില്ല. എന്നാൽ പാർട്ടിയുടെ ആഭ്യന്തര കാര്യങ്ങളിൽ ആരേയും ഇടെപടാൻ അനുവദിക്കാതെ സ്ഥാനാർത്ഥി നിർണ്ണയം നടത്തി.
കൊല്ലത്തും തൃശൂരും കോട്ട കാത്തു. ഇതോടെ ഇടതു മുന്നണിക്ക് അത്യുഗ്രൻ വിജയവുമെത്തി. ഇനി സിപിഐയിൽ എല്ലാം കാനം തിരുമാനിക്കും. സിപിഐ സെക്രട്ടറി സ്ഥാനത്തിനും വെല്ലുവിളിയില്ല. എൽഡിഎഫിലെ രണ്ടാമത്തെ പാർട്ടിയും രണ്ടാമത്തെ നേതാവും ആര് എന്ന കാര്യത്തിൽ ഇനി സന്ദേഹങ്ങളില്ല. 3 തവണ മത്സരിച്ചവരെ ഇത്തവണ സ്ഥാനാർത്ഥിത്വത്തിൽ നിന്നൊഴിവാക്കാൻ സിപിഐ എടുത്ത തീരുമാനം ചൂതാട്ടമായി പലരും വിശേഷിപ്പിച്ചപ്പോഴും കാനം കുലുങ്ങിയില്ല. കണക്കുകൂട്ടിയതിലും തിളക്കമുള്ള വിജയം നേടാൻ കഴിഞ്ഞതു സിപിഐയിലെ കാനത്തിന്റെ ആധിപത്യം ഉറപ്പിക്കും. പല സീറ്റിലും വോട്ട് കുറഞ്ഞെങ്കിലും പരമാവധി സീറ്റിൽ സിപിഐ ജയിച്ചുവെന്നതാണ് വസ്തുത.
എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ കടന്നാക്രമിച്ച് ആദ്യം രംഗത്ത് വന്നതും കാനമായിരുന്നു. ഇതെല്ലാം ഇടതിന് വോട്ട് സമ്മാനിച്ചുവെന്ന് വേണം വിലയിരുത്താൻ. ഇതിനൊപ്പം മുഖ്യമന്ത്രി പിണറായിയുടെ നയങ്ങളെ വിമർശിക്കാതെ ചേർന്നു നടക്കുകയും ചെയ്തു. സികെ ചന്ദ്രപ്പൻ സിപിഐയുടെ സെക്രട്ടറിയായിരുന്നപ്പോൾ എന്നും സിപിഎമ്മുമായി ആശയ ഭിന്നതയായിരുന്നു. കാനവും ഇത് തുടരുമെന്ന് ഏവരു കരുതി. ചന്ദ്രപ്പന്റെ ശിഷ്യൻ എന്ന പ്രതിച്ഛായയായിരുന്നു ഇതിന് കാരണം. എന്നാൽ കാനം വ്യത്യസ്തമായ വഴിയിലൂടെ നീങ്ങി. പിണറായിയെ പിണക്കാതെ മുമ്പോട്ടും പോയി. സിപിഐയിൽ സി ദിവാകരനും കെ ഇ ഇസ്മായിലുമായിരുന്നു കാനത്തിന്റെ എതിരാളികൾ. ഈ രണ്ട് പക്ഷവും ഇനി സിപിഐിൽ അപ്രസക്തം.
മന്ത്രി വി എസ്.സുനിൽകുമാറിനെ മാറ്റി പി.ബാലചന്ദ്രനെ ഇറക്കി കളിക്കാനുള്ള തീരുമാനം പാർട്ടിയിൽ ആശങ്കയുണ്ടാക്കി. ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയും കോൺഗ്രസിന്റെ പത്മജ വേണുഗോപാലും മാറിമാറി ലീഡ് പിടിച്ച മണ്ഡലത്തിൽ അവസാന റൗണ്ടുകളിലാണ് ബാലചന്ദ്രൻ കയറിവന്നത്. 946 വോട്ടിനാണു പത്മജയെ പരാജയപ്പെടുത്തിയത്. 2016ൽ വി എസ്.സുനിൽകുമാർ 6,987 വോട്ടിന്റെ ഭൂരിപക്ഷത്തിനു പത്മജ വേണുഗോപാലിനെ തോൽപ്പിച്ച മണ്ഡലമാണിത്. നാട്ടികയിൽ കഴിഞ്ഞ രണ്ടു തവണ വിജയിച്ച ഗീതാ ഗോപിക്ക് സീറ്റ് നൽകാതെയാണു സി.സി.മുകുന്ദനെ കളത്തിലിറക്കിയത്. ഭൂരിപക്ഷം കൂട്ടിയാണു മുകുന്ദൻ വിമർശനങ്ങളെ മറികടന്നത്. യുഡിഎഫിന്റെ സുനിൽ ലാലൂരിനെതിരെ 28,431 വോട്ടിനാണു മുകുന്ദന്റെ ജയം. 2016ൽ 26,777 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഗീതാ ഗോപി യുഡിഎഫിന്റെ കെ.വി.ദാസനെ വീഴ്ത്തിയത്.
ശക്തമായ ത്രികോണ മത്സരം നടന്ന ചാത്തന്നൂർ ഹാട്രിക് വിജയം നേടിയ ജി.എസ്.ജയലാലിലൂടെ സിപിഐ നിലനിർത്തി. ഇത്തവണ ഭൂരിപക്ഷം 17,206 വോട്ടായി കുറഞ്ഞു. മണ്ഡലം തിരിച്ചുപിടിക്കാനുള്ള ദൗത്യവുമായി കോൺഗ്രസ് നിയോഗിച്ചത് മുതിർന്ന നേതാവ് എൻ.പീതാംബരക്കുറുപ്പിനെയായിരുന്നു. അദ്ദേഹം ബിജെപിയുടെ ബി.ബി.ഗോപകുമാറിനു പിന്നിൽ മൂന്നാമതായി. 2016ൽ ജയലാലിന്റെ ഭൂരിപക്ഷം 34,407 വോട്ട്. ചടയമംഗലം മണ്ഡലത്തിൽ സിപിഐയുടെ പാരമ്പര്യം ഉറപ്പിച്ച് ജെ.ചിഞ്ചുറാണിക്കു വിജയം. കോൺഗ്രസ് സ്ഥാനാർത്ഥി എം.എം.നസീറിനെ 13,678 വോട്ടുകൾക്കാണു തോൽപ്പിച്ചത്. 2016ൽ മുല്ലക്കര രത്നാകരൻ 21,928 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇവിടെ ജയിച്ചത്. 1957ൽ മണ്ഡലം രൂപീകരിച്ച ശേഷം രണ്ടു തവണ മാത്രമെ സിപിഐ സ്ഥാനാർത്ഥികളല്ലാത്തവർ ചടയമംഗലത്തു ജയിച്ചിട്ടുള്ളൂ.
ചിഞ്ചുറാണിക്കെതിരെ സിപിഐയിലും കലാപം ഉണ്ടായി. എന്നാൽ കാനം വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. അതും വിജയത്തിലേക്ക് എത്തി. പി.എസ്.സുപാലിന്റെ ജയത്തിലൂടെ മണ്ഡലം സിപിഐ നിലനിർത്തി. യുഡിഎഫിന്റെ ലീഗ് സ്ഥാനാർത്ഥി അബ്ദുറഹ്മാൻ രണ്ടത്താണിയെ 37,057 വോട്ടുകൾക്കാണ് സുപാൽ പരാജയപ്പെടുത്തിയത്. 1957 മുതൽ നടന്ന 16 തിരഞ്ഞെടുപ്പുകളിൽ 13 എണ്ണത്തിലും സിപിഐ വിജയിച്ച മണ്ഡലത്തിൽ കഴിഞ്ഞ മൂന്നുവട്ടവും സിപിഐയുടെ കെ.രാജുവായിരുന്നു എംഎൽഎ. 2016ൽ 33,582 വോട്ടായിരുന്നു അദ്ദേഹത്തിന്റെ ഭൂരിപക്ഷം. ചേർത്തലയിൽ ശക്തമായ പോരാട്ടം നടന്ന മണ്ഡലത്തിൽ സിപിഐയുടെ പി.പ്രസാദ്, കോൺഗ്രസ് സ്ഥാനാർത്ഥി എസ്.ശരത്തിനെ 6148 വോട്ടുകൾക്കാണു തോൽപിച്ചത്. 2011 ൽ നിലവിൽ വന്ന ചേർത്തല മണ്ഡലത്തിൽ കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിലും സിപിഐയാണ് ജയിച്ചത്. 7196 വോട്ടായിരുന്നു 2016ൽ പി.തിലോത്തമന്റെ ഭൂരിപക്ഷം
ചിറ്റയം ഗോപകുമാറിന് ഹാട്രിക് വിജയം. കോൺഗ്രസ് സ്ഥാനാർത്ഥി എം.ജി.കണ്ണനെ 2919 വോട്ടിനാണ് ഗോപകുമാർ പരാജയപ്പെടുത്തിയത്. പാർട്ടി വോട്ടുകൾക്കപ്പുറം വ്യക്തിബന്ധങ്ങളും ജനക്ഷേമ നടപടികളും തുണയായി. 1991 മുതൽ 2006 വരെ അടൂരിൽ തുടർച്ചയായി ജയിച്ച കോൺഗ്രസിന്റെ തിരുവഞ്ചൂർ രാധാകൃഷ്ണനു ശേഷം 2011ൽ മത്സരിക്കാനിറങ്ങിയ പന്തളം സുധാകരനെ പരാജയപ്പെടുത്തിയാണു ചിറ്റയം ഗോപകുമാർ അടൂർ പിടിച്ചെടുത്തത്. 2016ൽ ചിറ്റയത്തിന്റെ ഭൂരിപക്ഷം 25,324 വോട്ടായിരുന്നു.
പീരുമേട് സിപിഐ സ്ഥാനാർത്ഥി വാഴൂർ സോമന് വിജയവും കാനത്തിന്റെ മികവിന് തെളിവാണ്. കോൺഗ്രസിന്റെ സിറിയക് തോമസിനെ 1835 വോട്ടിനാണു പരാജയപ്പെടുത്തിയത്. കഴിഞ്ഞ മൂന്നു ടേമിലായി ഇ.എസ്.ബിജിമോൾ ജയിച്ചുകയറിയ മണ്ഡലം നിലനിർത്താൻ ഇത്തവണ സിപിഐ നിയോഗിച്ചത് എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റിനെയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 314 വോട്ടുകൾക്കാണ് സിറിയക് തോമസ് ബിജിമോളോടു പരാജയപ്പെട്ടത്.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍