'നരേന്ദ്ര മോദിയെ വേറിട്ട് നിർത്തുന്നത് അനുഭവപരിചയമെങ്കിൽ ദൗർബല്യം ഉദാരമനസ്കതയുടെ കുറവ്; മമതയെ കടന്നാക്രമിച്ചത് ബിജെപിക്ക് ഗുണം ചെയ്തില്ല; ദീദിക്ക് ജനങ്ങളോട് സംവദിക്കാനുള്ള ശേഷിയെ എതിരാളികൾ കുറച്ചുകണ്ടു;'; ബംഗാളിലെ തുടർഭരണത്തിലെ രാഷ്ട്രീയ ചാണക്യൻ പ്രശാന്ത് കിഷോർ പണി മതിയാക്കുന്നു
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: 'ദി വയറിന്' വേണ്ടി കരൺ താപ്പർ നടത്തിയ അഭിമുഖം കണ്ടാൽ അറിയാം....പ്രശാന്ത് കിഷോർ ഉള്ളിൽ ആരാണ് എന്ന്. പൊളിറ്റിക്കൽ സ്ട്രോറ്രജിസ്റ്റ് എന്ന് വിശേഷിപ്പിക്കുന്ന( രാഷ്ട്രീയ തന്ത്രജ്ഞൻ) കരൺ താപ്പറിനെ പ്രശാന്ത് കിഷോർ ആദ്യമേ തിരുത്തുന്നു. ഇല്ല അങ്ങനെ അറിയപ്പെടാൻ ആഗ്രഹിക്കുന്നില്ല. രാഷ്ട്രീയ നേതാക്കളുടെ പൊളിറ്റിക്കൽ എയ്ഡ്(സഹായി) എന്ന് വിളിച്ചാൽ തരക്കേടില്ല. താൻ ആരെയെങ്കിലും തിരഞ്ഞെടുപ്പിൽ ജയിക്കാൻ സഹായിക്കുന്നതും, അവരെ ജയിപ്പിക്കുന്നതും രണ്ടാണെന്നും അദ്ദേഹം പറയുന്നു. തങ്ങളെ പോലെയുള്ളവർ ഓവർറേറ്റേഡാണെന്നും അദ്ദേഹം പറയുന്നു.
2014 ൽ നരേന്ദ്ര മോദിയെ പ്രധാനമന്ത്രി പദത്തിലേക്ക് നയിച്ചു, ബിഹാറിൽ നിതീഷ്, ആന്ധ്രയിൽ ജഗ്മോഹൻ റെഡ്ഡി, ഇപ്പോൾ മമതയും. എന്നാൽ, താൻ ആരെയങ്കിലും പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ആക്കി എന്നുപറയുന്നതിൽ കഥയില്ലെന്നും പ്രശാന്ത് പറയുന്നു. 2011 ൽ ഗുജറാത്തിലെ പോഷകാഹാര പ്രശ്നവുമായി ബന്ധപ്പെട്ടാണ് മോദിയെ ആദ്യം കാണുന്നത്. അക്കാര്യത്തിലെ മികച്ച പ്രവർത്തനം കണക്കിലെടുത്താണ്, മോദി പ്രശാന്തിനെ തന്റെ രാഷ്ട്രീയ തന്ത്രജ്ഞനാക്കിയത്. മോദിയുടെ അതുല്യമായ അനുഭവപരിചയമാണ് അദ്ദേഹത്തെ സമകാലിക ഇന്ത്യയിൽ വേറിട്ടുനിർത്തുന്നതെന്ന് പ്രശാന്ത് കിഷോർ വിലയിരുത്തുന്നു. 15 വർഷം ആർഎസ്സ് രാഷ്ട്രീയ പ്രചാരകനെന്ന നിലയിലും 15 വർഷം ബിജെപിയുടെ രാഷ്ട്രീയ സംഘാടകൻ എന്ന നിലയിലും 15 വർഷം മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും ഉള്ള പരിചയം. ഇതാണ് മോദിയെ വേറിട്ട് നിർത്തുന്നത്, അദ്ദേഹം പറയുന്നു. പൊതുജനവികാരം മനസ്സിലാക്കാൻ ഇത് സഹായിക്കുന്നു. അതേസമയം, മോദിയുടെ ദൗർബല്യം എന്തെന്ന് ചോദിച്ചാൽ അത് പറയാൻ താൻ ആളല്ല എന്നാണ് പ്രശാന്ത് കിഷോർ പറയുക. എന്നിരുന്നാലും, മോദി അൽപം കൂടി ആളുകളോട് ദീനാനുകമ്പ കാട്ടണം എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
ഏതായാലും മമതയുടെ ബംഗാൾ വിജയത്തോടെ പ്രശാന്ത് കിഷോർ രാഷ്ട്രീയ സഹായി എന്ന പദവി ഉപേക്ഷിക്കുകയാണ്. ഇപ്പോൾ ചെയ്യുന്ന പണി ഇനി തുടരാൻ ഉദ്ദേശിക്കുന്നില്ല. 'എനിക്ക് മതിയായി. ഒരു ഇടവേള എടുക്കാൻ സമയമായി, ജീവിതത്തിൽ വേറെ എന്തെങ്കിലും ചെയ്യണം, അദ്ദേഹം എൻഡി ടിവിയോട് മനസ് തുറന്നു. രാഷ്ട്രീയത്തിൽ പ്രവേശിക്കുമോ എന്ന ചോദ്യത്തിന് താൻ ഒരുപരാജയപ്പെട്ട രാഷ്ട്രീയക്കാരൻ എന്നാണ് മറുപടി. എന്താണ് ചെയ്യാൻ കഴിയുക എന്നുനോക്കണം. കുടുംബത്തോടൊപ്പം അസമിൽ പോയി തേയില കൃഷി ചെയ്യുന്നതിനെ കുറിച്ചാണ് ഇപ്പോൾ ആലോചന.
തങ്ങളെ പിന്തുണയ്ക്കുന്ന മാധ്യമങ്ങളിലൂടെ ബിജെപി നടത്തുന്ന പ്രചാരണം മാത്രമാണ് ഇപ്പോഴത്തേത്. വാസ്തവത്തിൽ ബംഗാളിൽ ബി.ജെപി ഇരട്ട അക്കം കടക്കാൻ പാടുപെടുകയാണ്. ദയവായി ഈ ട്വീറ്റ് സൂക്ഷിച്ചുവയ്ക്കുക. ബിജെപിക്ക് മികച്ചത് എന്തെങ്കിലും ലഭിക്കുകയാണെങ്കിൽ ഞാൻ ഇവിടം ഉപേക്ഷിച്ചുപോകും'- ഡിസംബർ 21 ന് അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.
ഏതായാലും ബിജെപി ബംഗാളിൽ രണ്ടക്കത്തിൽ ഒതുങ്ങിയിരിക്കുകയാണ്. ബംഗാളിലേത് തൃണമൂൽ കോൺഗ്രസിന് അനുകൂലമായ ഏകപക്ഷീയമായി വിജയമാണെന്ന് ഇപ്പോൾ തോന്നുമെങ്കിലും അത് കടുത്ത പോരാട്ടമായിരുന്നെന്ന് കിഷോർ പറഞ്ഞു.
'ഞങ്ങൾ നരകത്തിലൂടെ കടന്നുപോയി. തിരഞ്ഞെടുപ്പ് കമ്മീഷൻ പക്ഷപാതപരമായി പെരുമാറിയതിനാൽ ഞങ്ങളുടെ പ്രചാരണം ബുദ്ധിമുട്ടായിരുന്നു'- അദ്ദേഹം പറഞ്ഞു. പക്ഷേ, തൃണമൂൽ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് തനിക്ക് എല്ലായ്പ്പോഴും വിശ്വാസമുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. പ്രശാന്ത് കിഷോറിനെ പരിഹസിച്ച് മുതിർന്ന ബിജെപി നേതാവ് കൈലാഷ് വിജയ്വർഗിയ അന്നുതന്നെ രംഗത്തെത്തിയിരുന്നു. ബംഗാളിൽ ബിജെപി സുനാമി ഉണ്ടാവുകയും ബിജെപി അവിടെ സർക്കാർ രൂപവത്കരിക്കുകയും ചെയ്യുന്നതോടെ രെു തിരഞ്ഞെടുപ്പ് തന്ത്രജ്ഞനെ നമുക്ക് നഷ്ടമാകുമെന്ന് വിജയ്വർഗിയ പരിഹസിച്ചിരുന്നു.
ബംഗാളിൽ വിജയിക്കാൻ പോകുന്നു എന്നതരത്തിൽ വൻ പ്രചാരണമാണ് ബിജെപി നടത്തിയത്. എന്നാൽ പ്രധാനമന്ത്രി മോദിയുടെ ജനപ്രീതികൊണ്ട് മാത്രം എല്ലാ തിരഞ്ഞെടുപ്പിലും വിജയിക്കാനാവില്ല- അദ്ദേഹം പറഞ്ഞു. എന്തുകൊണ്ടാണ് ഈ തിരഞ്ഞെടുപ്പ് മിക്കതിനേക്കാളും വെല്ലുവിളി നിറഞ്ഞതാണെന്നും അദ്ദേഹം വിശദീകരിച്ചു. അഭൂതപൂർവമായ മത ധ്രുവീകരണം ഒരു വലിയ ഘടകമായിരുന്നു. 'വർഗീയതയുടെ വഞ്ചനയ്ക്ക്' ഇത്രയും ദൂരം മാത്രമേ പോകാനാകൂ എന്നും അദ്ദേഹം പറഞ്ഞു.
മമതയെ ആക്രമിച്ചത് ബിജെപിക്ക് ഗുണം ചെയ്തില്ല
പരാജയം സംഭവിക്കുന്നതോടെ എന്താണ് തെറ്റുപറ്റിയതെന്ന കാര്യത്തിൽ ആളുകൾ വിനയാന്വിതരാകണം. മമതയെ കടന്നാക്രമിച്ചത് ബിജെപിക്ക്
ഗുണം ചെയ്തില്ല. മമതയ്ക്ക് പൊതുജനങ്ങളുമായി ആശയവിനിമയം നടത്താനുള്ള ശേഷിയെ ബിജെപി വല്ലാത കുറച്ചുകണ്ടു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, ദീദിക്ക് പരുക്കേറ്റതും നടക്കാനാവാതെ വന്നതും വല്ലാത്ത വെല്ലുവിളിയായി. കാരണം മമതയെ ആണ് മുഴുവൻ പ്രചാരണത്തിനുമായി ആശ്രയിച്ചത്. അതുകൊണ്ട് അതൊരു വെല്ലുവിളിയായിരുന്നു, പ്രശാന്ത് കിഷോർ പറഞ്ഞു. വീൽചെയറിൽ പ്രചാരണം നടത്തുന്ന മമത പയറ്റുന്നത് തിരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്ന് ബിജെപി ആവർത്തിച്ച് ആരോപിച്ചിരുന്നു. ഏതായാലും ജനങ്ങൾ അവരുടെ ഹിതം അറിയിച്ചു, പ്രശാന്ത് കിഷോർ പറഞ്ഞു.
സുവേന്ദു അധികാരി അടക്കം 30 ഓളം നേതാക്കൾ തൃണമൂൽ നേതാക്കൾ കൊഴിഞ്ഞുപോയത് വലിയ വെല്ലുവിളിയായിരുന്നു. അവരിൽ പലരും, സ്ഥാനാർത്ഥി നിർണയം അടക്കമുള്ള കാര്യങ്ങളിൽ പ്രശാന്ത് ഇടപെടുന്നതിൽ പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ചവർ കൂടിയായിരുന്നു. തൃണമൂലിന്റെ വിജയം മറ്റുപ്രതിപക്ഷ കക്ഷികളും സന്ദേശമായി കണക്കാക്കണമെന്നാണ് പ്രശാന്ത് പറയുന്നത്. അവർക്കും ബിജെപിയെ എതിരിടാനും പരാജയപ്പെടുത്താനും കഴിയും എന്ന സന്ദേശം.
100 വർഷത്തെ പാരമ്പര്യമുള്ള കോൺഗ്രസ് പോലെയുള്ള കക്ഷികൾ തങ്ങളുടെ പ്രവർത്തന ശൈലി മാറ്റണം. പാർട്ടിക്ക് ഒരുപ്രശ്നമുണ്ടെന്ന് തിരിച്ചറിയുകയും അംഗീകരിക്കുകയും അതിന് പരിഹാരം കാണുകയും വേണം. തന്റെ പ്രവർത്തനശൈലിയുമായി കോൺഗ്രസ് പൊരുത്തപ്പെടില്ലെന്നും പ്രശാന്ത് കിഷോർ കരുതുന്നു. ഏതായാലും വഴിയേ വരുന്ന എല്ലാ പാർട്ടികളുടെയും ഉപദേഷ്ടാവോ, തന്ത്രജ്ഞനോ ആകുക എന്ന സമീപനം അദ്ദേഹത്തിനില്ല. തനിക്ക് ആ പാർട്ടിയിൽ കൃത്യമായ ഇടപടൽ നടത്താൻ കഴിയുമെന്ന് ബോധ്യപ്പെടണം. അതാണ് അദ്ദേഹം മനസ്സിൽ കൽപിക്കുന്ന യോഗ്യത. ഏതായാലും ഇനി പ്രശാന്ത് കിഷോർ വഴി മാറി സഞ്ചരിക്കുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍