ഹാർവി വിൻസ്റ്റീനു ശേഷം ഹോളിവുഡിനെ ഞെട്ടിച്ചുകൊണ്ട് മറ്റൊരു കൂട്ട പീഡന കേസ് കൂടി രംഗത്ത്; നടൻ നോയൽ ക്ലാർക്കിനെതിരെ രംഗത്തിറങ്ങിയത് നടിമാരടക്കം 20 യുവതികൾ; ബാഫ്തയിൽ നിന്നും സസ്പെൻഡ് ചെയ്ത നടന്റെ ടി വി പരിപാടികളും റദ്ദാവുന്നു
മറുനാടൻ മലയാളി ബ്യൂറോ
സിനിമാരംഗത്തെ ചൂഷണങ്ങളും പീഡനവും വീണ്ടും ചർച്ചയാക്കിക്കൊണ്ട് മറ്റൊരു പ്രമുഖ നടൻ കൂടി വിവാദത്തിലാവുകയാണ്. 2005 മുതൽ 2010 വരെ ജനസമ്മതിയാർജ്ജിച്ച ഡോക്ടർ ഹു എന്ന പരിപാടിയിൽ മിക്കി സ്മിത്തിന്റെ വേഷത്തിലെത്തിയ നോയൽ ക്ലാർക്കാണ് ഇപ്പോൾ ആരോപണവിധേയനായിരിക്കുന്നത്. അദ്ദേഹം തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്ത ''കിഡൽട്ട്ഹുഡ്'', ''അഡൾട്ട്ഹുഡ്'', ''ബ്രദർഹുഡ്'' എന്നി ചിത്രങ്ങളിലെ സാം എന്ന പ്രധാന വേഷവും അദ്ദേഹം തന്നെയാണ് അവതരിപ്പിച്ചിരുന്നത്. ലൈംഗിക ഉദ്ദേശത്തോടെ സ്പർശിക്കുക, പീഡനശ്രമം, പീഡനം എന്നീ ആരോപണങ്ങളുയർത്തി നടിമാരുൾപ്പടെ 20 പേരാണ് നടനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്.
അതേസമയം, തന്റെ പ്രവർത്തികൾ ആർക്കെങ്കിലും മനോവിഷമം ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നു എന്ന് പറഞ്ഞ നോയൽ ക്ലാർക്ക് പക്ഷെ ലൈംഗിക ആരോപണങ്ങൾ നിഷേധിച്ചു. താൻ മനസ്സിൽ പോലും അങ്ങനെയൊന്ന് ചിന്തിച്ചിട്ടില്ല എന്നാണ് അദ്ദേഹം പറയുന്നത്. സിനിമാ രംഗത്തുള്ള സമഗ്ര സംഭാവനയ്ക്ക് ബ്രിട്ടീഷ് അവാർഡ്സ് ഫോർ ഫിലിം ആൻഡ് ടെലിവിഷൻ ആർട്സ് (ബാഫ്ത) അവാർഡ് നൽകാനിരിക്കെയാണ് ഈ ആരോപണം ഉയർന്നതും നോയൽ ക്ലാർക്ക് അതിനെതിരെ പ്രതികരണവുമായി എത്തുന്നതും.
തൊഴിൽ മേഖലയിൽ ക്ലാർക്കുമായി പരിചയമുള്ളവരും അടുപ്പം പുലർത്തുന്നവരുമായ 20 യുവതികളാണ് ആരോപണവുമായി രംഗത്തെത്തിയത്. ലൈംഗിക പീഡനം, വ്യക്തിപരമായി നിന്ദിക്കൽ, മോശം വാക്കുകൾ ഉപയോഗിച്ചുള്ള സംസാരം തുടങ്ങിയ ആരോപണങ്ങളാണ് അവർ ഉന്നയിച്ചിരിക്കുന്നത്. ക്ലാർക്ക് അവാർഡിനർഹമായ കാര്യം അക്കാദമി പ്രഖ്യാപിച്ചതിനു തൊട്ടു പുറകെ ഇക്കാര്യങ്ങൾ ഇവർ അക്കാദമിയേയും അറിയിച്ചിരുന്നു.
ക്ലാർക്കിനെതിരെ ഉന്നയിച്ച ആരോപണങ്ങളെ കുറിച്ച് നേരിട്ട് അറിവുള്ള സിനിമാ മേഖലയിലെ ആരെങ്കിലുമായി ഇക്കാര്യം സംസാരിക്കണമെന്ന് നേരത്തേ ബാഫ്താ ചെയർമാൻ കൃഷ്ണേന്ദു മജുംദാർ പറഞ്ഞിരുന്നു. ഇത്തരമൊരു അവസരത്തിൽ, സത്യം ക്ലാർക്കിന്റെ ഭാഗത്തല്ലെങ്കിൽ, അവാർഡ് നൽകുന്നത് അക്കാദമിയുടെ സൽപ്പേരിനെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ, ഇക്കാര്യം ബാഫ്തക്ക് അന്വേഷിക്കാവുന്നതോ, ഒരു തീരുമാനത്തിൽ എത്താവുന്നതോ ആയ ഒരു വിഷയമല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ബാഫ്തയിലെ ഉന്നത അധികൃതർ വീഡിയോ കോൺ-ഫറൻസ് വഴി ഇക്കാര്യം വിശദമായി ചർച്ച ചെയ്തു എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. പിന്നീട് സ്ഥിതിവിശേഷം അക്കാദമി അംഗങ്ങളെ ഈ മെയിൽ വഴി അറിയിക്കുകയും ചെയ്തിട്ടുണ്ട്. അവാർഡ് തീരുമാനിക്കുന്ന സമയത്ത് ക്ലർക്കിനെതിരെ ആരോപണമുണ്ടെന്ന കാര്യം തങ്ങൾക്ക് അറിയില്ലായിരുന്നു എന്നാണ് അക്കാദമി അധികൃതർ പറയുന്നത്. പിന്നീടാണ് ഇതിനെ കുറിച്ചുള്ള സന്ദേശം ലഭിക്കുന്നത്. എന്നാൽ, തങ്ങൾക്ക് ലഭിച്ച സന്ദേശങ്ങൾ ഒന്നും തന്നെ ഇക്കാര്യത്തിൽ നേരിട്ട് ഇടപെട്ടിട്ടുള്ളവരുടേതോ, പീഡനം നേരിട്ടു എന്ന് പറയപ്പെടുന്നവരുടേതോ അല്ല എന്നും അവർ വ്യക്തമാക്കുന്നു.
ട്രിനിഡാഡിൽ നിന്നും 1969-ൽ ബ്രിട്ടനിൽ കുടിയേറിയ കുടുംബത്തിലെ അംഗമായ നോയൽ ക്ലാർക്കിനെതിരെ ഇപ്പോൾ ഉയരുന്ന ആരോപണങ്ങളെല്ലാം വംശീയവെറിയുടെ ഭാഗമാണെന്നാണ് ക്ലാർക്കിന്റെ, ഒരു നടികൂടിയായ ഒരു സുഹൃത്ത് പറഞ്ഞത്. എഴുത്തുകാരനും, നടനും, സംവിധായകനുമൊക്കെയായ ഒരു പ്രതിഭ, അവൻ കറുത്തവർഗ്ഗക്കാരനായി എന്നതുകൊണ്ട് മാത്രം ഉയരത്തിൽ എത്തരുത് എന്നാഗ്രഹിക്കുന്നവരുടെ ഗൂഢാലോചനയ്ക്ക് ഇരയായതാണ് ക്ലാർക്ക് എന്നും 45 കാരിയായ, പേരുവെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഈ നടി പറയുന്നു.
ക്ലാർക്കിന്റെ സൂപ്പർഹിറ്റ് ഫിലിമായ ബ്രദർഹുഡിൽ അഭിനയിച്ച ജഹാനയാണ് പീഡനത്തിന് ഇരയായി എന്ന് അവകാശപ്പെടുന്നവരിൽ ഒരാൾ, തന്റെ പൂർണ്ണ നഗ്ന്മായ ചിലരംഗങ്ങൾ ക്ലാർക്ക് രഹസ്യമായി ക്യാമറയിൽ പകർത്തി എന്നാണ് ഇവർ ആരോപിക്കുന്നത്. വർഷങ്ങൾക്ക് ശേഷം ഇന്നും ആ സംഭവം തന്നെ മാനസികമായി വേട്ടയാടുന്നു എന്ന് ആരോപിച്ച ഇവർ, ആരോപണങ്ങൾ എല്ലാം തന്നെ അറിഞ്ഞുകൊണ്ടാണ് ബാഫ്തന ക്ലാർക്കിന് അവാർഡ് നൽകാൻ തീരുമാനിച്ചതെന്നും ആരോപിച്ചു.
ജഹാനയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ താത്പര്യമുണ്ടെന്ന് ക്ലാർക്ക് പറഞ്ഞതായി ജഹാനയുടെ ഒരു സുഹൃത്ത് വെളിപ്പെടുത്തി. മാത്രമല്ല ഒരിക്കൽ ലിഫ്റ്റിൽ വച്ച്, ലൈംഗിക് ഉദ്ദേശത്തോടെ ജഹാനയെ സ്പർശിക്കുകയും പിന്നീട് ലോസ് ഏഞ്ചലസിൽ ഇരുവരും കാറിൽ യാത്രചെയ്യുന്ന സമയത്ത് ക്ലാർക്ക് തന്റെ നഗ്നത ജഹാനയ്ക്ക് മുന്നിൽ പ്രദർശിപ്പിക്കുകയും ചെയ്തു എന്നും ആരോപണമുയരുന്നു.
അതേസമയം, ക്ലാർക്കിന്റെ ഒരു സുഹൃത്ത് പറയുന്നത് അദ്ദേഹം ഒരു വെള്ളക്കാരനായിരുന്നെങ്കിൽ ഇപ്പോൾ സർ പദവി വരെ ലഭിക്കുമായിരുന്നു എന്നാണ്. ഒരു കറുത്ത വർഗ്ഗക്കാരൻ, അതും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പശ്ചാത്തലമുള്ള ഒരു വ്യക്തി ഉയർന്നുവരുന്നത് സിനിമാ വ്യവസായത്തിലെ വർഗ്ഗീയ-വംശീയ കോമരങ്ങൾക്ക് സഹിക്കാവുന്നതിലും അപ്പുറമാണെന്നും ഈ സുഹൃത്ത് ആരോപിക്കുന്നു.
ഏതായാലും, ആരോപണം ശക്തമായതോടെ നോയൽ ക്ലാർക്കിനെ പ്രധാന വേഷത്തിൽ അവതരിപ്പിക്കുന്ന ഐ ടിവിയിലെ ബുള്ളറ്റ്പ്രൂഫ് എന്ന പരിപാടി താത്ക്കാലികമായി നിർത്തിവച്ചു. മാത്രമല്ല, ആരോപണമുന്നയിച്ച വനിതകൾക്ക് പിന്തുണയുമായി ഈ ഷോയിലെ നോയേലിന്റെ സഹതാരം രംഗത്തെത്തുകയും ചെയ്തു. മാത്രമല്ല, ബാഫ്ത, അദ്ദേഹത്തിന്റെ അംഗത്വം റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. 2004 മുതൽ 20019 വരെ നടന്നു എന്ന് ആരോപിക്കപ്പെടുന്ന ഈ പീഡന ആരോപണങ്ങളുടെ പേരിൽ ഇദ്ദേഹത്തിന് നല്‍കാനിരുന്ന ബാഫ്ത അവാർഡും താത്ക്കാലികമായി പിൻവലിച്ചു.
അതേസമയം, തന്റെ 20 വർഷത്തിലേറെയായി നീളുന്ന കലാസപര്യയിൽ തന്റെ കർമ്മങ്ങൾ ചെയ്യുന്നതിൽ മാത്രമായിരുന്നു താൻ ശ്രദ്ധിച്ചിരുന്നത് എന്നും അതിനിടയിൽ തന്റെ ഏതെങ്കിലും പ്രവർത്തനങ്ങൾ മറ്റുള്ളവർക്ക് വിഷമത്തിനിടയാക്കിയെങ്കിൽ അതിൽ ഖേദിക്കുന്നു എന്നും ക്ലാർക്ക് പറഞ്ഞു. എന്നാൽ, തന്റെ ഒരു പ്രവർത്തനത്തിലും ലൈംഗിക തൃഷ്ണയോ മറ്റേതെങ്കിലും വിധത്തിലുള്ള ക്രിമിനൽ ചിന്തകളോ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. താനറിയാതെ, തന്റെ ഒരു നഗ്നരംഗം കാമറയിൽ പകർത്തി എന്ന ആരോപണവുമായി എത്തിയത് ക്ലാർക്കിന്റെ സഹനടിയായ ജഹാന ജെയിംസ് ആണ്. എന്നാൽ അക്കാര്യവും ക്ലാർക്ക് നിഷേധിച്ചു. കൂടെയുണ്ടായിരുന്ന കാസ്റ്റിങ് ഡയറക്ടർ പറയുന്നത് അന്നത്തെ സംഭവം രഹസ്യമായി ക്യാമറയിൽ പകർത്താൻ ഒരുകാരണവശാലും കഴിയുമായിരുന്നില്ല എന്നാണ്.
കാറിൽ നഗ്നത പ്രദർശിപ്പിച്ചതും, ലിഫിറ്റിലും മറ്റും വച്ച് ദുരുദ്ദേശത്തോടെ ശരീരത്തിൽ സ്പർശിച്ചതും അതുപോലെ രഹസ്യമായി നഗ്ന ചിത്രങ്ങൾ എടുത്തതുമൊക്കെയായുള്ള ആരോപണങ്ങളാണ് ഏറെയും. ഒരു യുവതി മാത്രമാണ് ക്ലാർക്കിനെതിരെ ലൈംഗിക പീഡനമെന്ന ആരോപണവുമായി എത്തിയിട്ടുള്ളത്. ഒരു സ്റ്റോർ മുറിയിൽ വച്ച് ക്ലാർക്ക് തന്നെ ക്രൂരമായി പീഡിപ്പിച്ചു എന്നാണ് ഇവരുടെ ആരോപണം.
ഏതായാലും ഹോളിവുഡ് സംവിധായകൻ ഹാർവി വിൻസ്റ്റീനു ശേഷം പാശ്ചാത്യ സിനിമാ മേഖലയിൽ ഉണ്ടായ ഏറ്റവും വലിയ ലൈംഗികപവാദ കേസിൽ ആരോപണ വിധേയനായിരിക്കുകയാണ് ഈ ബ്രിട്ടീഷ് നടൻ. എന്നാൽ, തനിക്കെതിരെയുള്ളത് വംശീയ വെറിയുടെ പരോക്ഷമായ പ്രകടനം എന്നാണ് നടന്റെ ഭാഷ്യം. കൂടുതൽ സത്യങ്ങൾ അറിയുവാൻ ഇനിയും കുറച്ചു നാളുകൾ കൂടി കാത്തിരിക്കെണ്ടതായി വരും.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍