മാതൃഭൂമിയുടെ എക്സിറ്റ് പോളിൽ നിറയുന്നത് പിണറായിയുടെ ക്യാപ്ടൻസി മികവ്; കിറ്റും പെൻഷനും വോട്ടായി മാറിയെന്നും വിലയിരുത്തൽ; ആഞ്ഞടിക്കാൻ പോകുന്നത് ഇടത് തരംഗമെന്നും പ്രഖ്യാപനം; മുസ്ലിം വോട്ടർമാരും ഘടകകക്ഷികളും മുഖ്യമന്ത്രിക്ക് തുണയായി; മാതൃഭൂമിയുടെ എക്സിറ്റ് പോളിൽ പ്രതീക്ഷ കണ്ട് ഇടതുപക്ഷം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഘടകകക്ഷികളുടെ കരുത്തിൽ പിണറായി വീണ്ടും അധികാരത്തിൽ എത്തുമെന്നാണ് മാതൃഭൂമിയുടെ വിലയിരുത്തൽ. കോവിഡ് പ്രതിസന്ധി മികച്ച രീതിയിൽ കൈകാര്യം ചെയ്തതും ഭക്ഷ്യകിറ്റ് ഉൾപ്പെടെയുള്ള ജനക്ഷേമ പദ്ധതികളുമാണ് ഇടതുമുന്നണിക്ക് ഈ തിരഞ്ഞെടുപ്പിൽ പ്രധാന അനുകൂലഘടകമെന്ന് മാതൃഭൂമി ന്യൂസ്-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പറയുന്നു. പിണറായി സർക്കാരിന് അനുകൂലമായി ശക്തമായ തരംഗം നിലനിൽക്കുന്നുവെന്നാണ് വിലയിരുത്തൽ. ബിജെപിക്ക് ഒരു നേട്ടവും വോട്ട് ശതമാനത്തിൽ സംസ്ഥാന തലത്തിൽ ഉണ്ടാക്കാൻ പറ്റുന്നില്ലെന്നതാണ് മാതൃഭൂമിയുടെ വിലയിരുത്തൽ.
കേരളത്തിൽ 120 വരെ സീറ്റുനേടി ഇടതുമുന്നണി ഭരണം നിലനിർത്തുമെന്ന് പ്രവചിച്ച് മാതൃഭൂമി ന്യൂസ്-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ. 104-120 വരെ സീറ്റ് എൽ.ഡി.എഫ്. നേടുമ്പോൾ യു.ഡി.എഫ്. 20-36 സീറ്റിലൊതുങ്ങും. എൻ.ഡി. എ.യ്ക്കും മറ്റുള്ളവർക്കും രണ്ടുവരെ സീറ്റാണ് സർവേ പ്രവചിക്കുന്നത്. 47 ശതമാനം വോട്ടുവിഹിതം എൽ.ഡി.എഫ്. നേടുമ്പോൾ യു.ഡി.എഫ്.-38, എൻ.ഡി.എ.-12, മറ്റുള്ളവർ മൂന്നു ശതമാനവും വോട്ടുനേടും. പിണറായി വിജയന്റെ ക്യാപ്ടൻസിയാണ് ജയിക്കുന്നതെന്നാണ് അവരുടെ നിഗമനം. പ്രധാനമായും അഞ്ചുകാര്യങ്ങളാണ് എൽ.ഡി.എഫിനെ മികച്ച വിജയത്തിലേക്ക് നയിക്കുകയെന്ന് സർവേ ചൂണ്ടിക്കാട്ടുന്നു.
തെരഞ്ഞെടുപ്പിൽ പിണറായി വിജയൻ മുന്നിൽ കാണുന്ന വലിയ വിജയത്തോട് ചേർന്ന് നിൽക്കുന്നതാണ് മാതൃഭൂമിയുടെ ഫലം. അതുകൊണ്ട് തന്നെ ഇത് സത്യമാകുമെന്ന് സിപിഎമ്മും കരുതുന്നു. കൂടുതൽ ശക്തരായ ഇടതു സർക്കാരിനെ വോട്ടെടുപ്പിന് ശേഷം പ്രതീക്ഷിക്കാമെന്നും ഈ സർവ്വേ ചൂണ്ടിക്കാട്ടി സിപിഎം പറയുന്നു. എന്നാൽ കോൺഗ്രസിനും മുസ്ലിം ലീഗിനും ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തതാണ് ഈ ഫലം. അതുകൊണ്ട് തന്നെ അവർ ഇതിനെ തള്ളി പറയുകയും ചെയ്യുന്നു.
ഭരണാനുകൂല തരംഗമാണ് അതിൽ പ്രധാനം. പിണറായി സർക്കാരിന് അനുകൂലമായി ശക്തമായ തരംഗം നിലനിൽക്കുന്നു. യുവാക്കളുടെ ക്യാപ്റ്റൻ ആയി പിണറായി മാറി. യുവാക്കൾക്കിടയിൽ മുഖ്യമന്ത്രി പിണറായി വിജയനുള്ള വൻ സ്വീകാര്യതയാണ് സിപിഎമ്മിന് തുണയാകുന്നത്. കോവിഡ് ഒന്നാംതരംഗം മികച്ച രീതിയിൽ കൈകാര്യം ചെയ്തതാണ് പിണറായിയുടെ ജനപ്രീതി ഉയർത്തിയത്. 84 ലക്ഷം കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റ് ഗുണമായിട്ടുണ്ട്. ഇതുൾപ്പെടെയുള്ള ജനക്ഷേമ പദ്ധതികൾ വോട്ടായിമാറും. േക്ഷമപെൻഷൻ വർധിപ്പിച്ചതും ഭരണത്തുടർച്ചയ്ക്കിടയാക്കുമെന്നാണ് നിരീക്ഷണം.
സ്ത്രീകൾ അകമഴിഞ്ഞ് ഇടതുമുന്നണിയെ സഹായിച്ചതായി സർവേ പറയുന്നു. സ്ത്രീ വോട്ടർമാർക്കിടയിൽ യു.ഡി.എഫിനെക്കാൾ 15 ശതമാനം വോട്ട് ഇടതുമുന്നണിക്ക് കിട്ടും. 50 ശതമാനം സ്ത്രീ വോട്ടർമാർ എൽ.ഡി.എഫിനെ പിന്തുണയ്ക്കുമ്പോൾ യു.ഡി.എഫിനെ പിന്തുണയ്ക്കുന്നത് 35 ശതമാനമാണ്. 12 ശതമാനം വനിതകളുടെ വോട്ട് എൽ.ഡി.എഫിനാണ്. പരന്പരാഗതമായി യു.ഡി.എഫിനെ പിന്തുണച്ചിരുന്ന മുസ്ലിം വോട്ടർമാർ ഇടതുമുന്നണിക്കനുകൂലമായാണ് വിധിയെഴുതിയതെന്ന് സർവേ പറയുന്നു. അങ്ങനെ മാതൃഭൂമി സമ്പൂർണ്ണ വിജയം കാര്യകാരണ സഹിതം ഇടതുപക്ഷത്തിന് നൽകുന്നു.
മലപ്പുറമൊഴികെ 13 ജില്ലകളിലും ഇടതുതേരോട്ടമാണ് മാതൃഭൂമി ന്യൂസ്-ആക്സിസ് മൈ ഇന്ത്യ സർവേ പ്രവചിക്കുന്നത്. മലബാറിലെ 63 മണ്ഡലങ്ങളിൽ 46-ഉം എൽ.ഡി.എഫിനൊപ്പമെന്ന് സർവേ വിലയിരുത്തുമ്പോൾ 17 ഇടത്ത് മാത്രമാണ് യു.ഡി.എഫിന് മേൽക്കൈ. എറണാകുളം, തൃശ്ശൂർ, ഇടുക്കി ജില്ലകളിലെ 29 മണ്ഡലങ്ങളിൽ 22 ഇടത്ത് എൽ.ഡി.എഫ്. മേൽക്കൈ നേടും. അഞ്ചിടത്ത് മാത്രമാണ് യു.ഡി.എഫിന് മുൻതൂക്കം. രണ്ടിടത്ത് മറ്റുള്ളവരും ജയിക്കുമെന്നാണ് പ്രവചനം. കോട്ടയം മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ 48 മണ്ഡലങ്ങളിൽ 44-ഉം എൽ.ഡി.എഫിനൊപ്പമാണ്. നാലിടത്ത് മാത്രമാണ് യു.ഡി.എഫിന് മേൽക്കൈ. 28,124 പേരാണ് സർവേയിൽ പങ്കെടുത്തത്.
കാസർകോട്
അഞ്ച് മണ്ഡലങ്ങളിൽ മൂന്നിടത്ത് എൽ.ഡി.എഫിനും രണ്ടിടത്ത് യു.ഡി.എഫിനുമാണ് മുൻതൂക്കം. എൻ.ഡി.എ. പ്രതീക്ഷയർപ്പിക്കുന്ന മഞ്ചേശ്വരത്ത് ഇത്തവണയും താമരവിരിയില്ലെന്നാണ് പ്രവചനം.
കണ്ണൂർ
കണ്ണൂരിലെ 11-ൽ എട്ടും എൽ.ഡി.എഫിനൊപ്പം നൽക്കുമ്പോൾ ഇരിക്കൂറിൽ മാത്രമാണ് യു.ഡി.എഫിന് മേൽക്കൈ. അഴീക്കോടും കണ്ണൂരിലും മത്സരം പ്രവചനാതീതമാണ്.
വയനാട്
വയനാട്ടിൽ മൂന്നിടത്തും എൽ.ഡി.എഫിനാണ് ആധിപത്യം.
കോഴിക്കോട്
13 മണ്ഡലങ്ങളിൽ വടകരയുൾപ്പെടെ 12-ഉം എൽ.ഡി.എഫ്. നേടുമ്പോൾ കുന്ദമംഗലത്ത് ഫലം പ്രവചനാതീതമാണ്.
മലപ്പുറം
ഇരുമുന്നണികളും തമ്മിൽ ശക്തമായ മത്സരമാണ് മലപ്പുറത്ത്. 16-ൽ ഒമ്പതിടത്ത് യു.ഡി.എഫും അഞ്ചിടത്ത് എൽ.ഡി.എഫും മേൽക്കൈനേടും. ഏറനാട്ടും മഞ്ചേരിയിലും ഫലം പ്രവചനാതീതമാണ്.
പാലക്കാട്
ശക്തമായ ത്രികോണമത്സരം നടന്ന പാലക്കാട്, തൃത്താല, ഒറ്റപ്പാലം, മണ്ണാർക്കാട് മണ്ഡലങ്ങളിൽ ഫലം പ്രവചനാതീതമാണ്. മലമ്പുഴയടക്കം ബാക്കി എട്ടിടത്തും എൽ.ഡി.എഫിനാണ് മേൽക്കൈ.
തൃശ്ശൂർ
ശക്തമായ ത്രികോണമത്സരം നടന്ന തൃശ്ശൂർ മണ്ഡലമടക്കം 13-ൽ 12 സീറ്റും എൽ.ഡി.എഫ്. നേടുമെന്ന് സർവേ പ്രവചിക്കുമ്പോൾ ഗുരുവായൂരിൽ മത്സരം പ്രവചനാതീതം.
എറണാകുളം
എറണാകുളത്തെ 14 മണ്ഡലങ്ങളിൽ ആറിടത്ത് ഇടതുമുന്നണി മേൽക്കൈ നേടും. അങ്കമാലി, പറവൂർ, പിറവം യു.ഡി.എഫിനൊപ്പമെന്നാണ് പ്രവചനം. മറ്റിടങ്ങളിൽ ഫലം പ്രവചനാതീതം.
ഇടുക്കി
തൊടുപുഴ മാത്രം യു.ഡി.എഫിനൊപ്പം നിൽക്കുമ്പോൾ മറ്റ് നാലിടത്തും എൽ.ഡി.എഫിനാണ് മേൽക്കൈ.
കോട്ടയം
പാലായും പൂഞ്ഞാറും കോട്ടയവുമടക്കം എട്ടിടത്ത് എൽ.ഡി.എഫ്. മുന്നേറുമ്പോൾ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മത്സരിച്ച പുതുപ്പള്ളിയിൽ ഫലം പ്രവചനാതീതമാണെന്നാണ് സർവേ.
ആലപ്പുഴ
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മത്സരിച്ച ഹരിപ്പാടും അമ്പലപ്പുഴയിലും ഫലം പ്രവചനാതീതമാണെങ്കിലും ബാക്കിയുള്ള ഏഴിടത്തും എൽ.ഡി.എഫിനാണ് മേൽക്കൈ.
പത്തനംതിട്ട
അടൂരിൽ ഫലം പ്രവചനാതീതമാകുമ്പോൾ കോന്നിയടക്കമുള്ള നാലിടത്തും എൽ.ഡി.എഫ്. മേൽക്കൈനേടും.
കൊല്ലം
കഴിഞ്ഞ തവണ എൽ.ഡി.എഫ്. തൂത്തുവാരിയ കൊല്ലം ജില്ലയിലെ 11 മണ്ഡലങ്ങളിൽ ഒമ്പതും ഇടതിനൊപ്പം നിൽക്കുമ്പോൾ കരുനാഗപ്പള്ളിയിലും കുണ്ടറയിലും എൽ.ഡി.എഫും യു.ഡി.എഫും ഒപ്പത്തിനൊപ്പമാണ്.
തിരുവനന്തപുരം
തലസ്ഥാന ജില്ലയിലെ മൂന്നൊഴികെ മറ്റെല്ലാ സീറ്റിലും എൽ.ഡി.എഫ്. മുന്നേറ്റമാണ് പ്രവചിക്കുന്നത്. ചിറയിൻകീഴ്, വട്ടിയൂർക്കാവ്, നെയ്യാറ്റിൻകര മണ്ഡലങ്ങളിൽ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണ്. ബിജെപി.യുടെ സിറ്റിങ് സീറ്റായ നേമമുൾപ്പെടെ എൽ.ഡി.എഫ്. പിടിച്ചെടുക്കുമെന്നാണ് പ്രവചനം.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍