'നമ്മൾ പീക്കിലേക്ക് ഉള്ള യാത്രയാണ്; രോഗവ്യാപനത്തിന് ഉള്ള സാധ്യത ഇല്ലാതാക്കേണ്ട സമയം; വാക്സിനേഷൻ അല്പം വൈകി എന്നതുകൊണ്ട് ഒന്നും സംഭവിക്കാൻ പോകുന്നില്ല; സെൻസിബിൾ ആയി ഇടപെടേണ്ട വിഷയമാണിത്'; ഡോക്ടറുടെ കുറിപ്പ് ശ്രദ്ധേയമാകുന്നു
ന്യൂസ് ഡെസ്ക്
തിരുവനന്തപുരം: കോവിഡ് കേസുകൾ ഇത്ര ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ വാക്സിനേഷൻ സെന്ററുകളിൽ തിക്കും തിരക്കും ഉണ്ടാവുന്നത് ഒട്ടും അഭികാമ്യമല്ലെന്ന അഭിപ്രായം തുറന്നുപ്രകടിപ്പിച്ച ഒരു ഡോക്ടറുടെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു.
രോഗവ്യാപനത്തിന് ഉള്ള എല്ലാ സാധ്യതയും ഇല്ലാതാക്കേണ്ട സമയമാണിത്. വാക്സിനേഷൻ അല്പം വൈകി എന്നതുകൊണ്ട് ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്നും സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ ഡോക്ടർ പിഎസ് ജിനേഷ് പറയുന്നു.
നിലവിൽ നമ്മുടെ ലക്ഷ്യം രോഗവ്യാപനം പരമാവധി കുറയ്ക്കുക എന്നതാണ്. വാക്സിനേഷൻ വേണ്ട എന്നല്ല പറയുന്നത്. രോഗവ്യാപനം സാധ്യത പരമാവധി ഇല്ലാതാക്കിക്കൊണ്ടേ വാക്സിനേഷൻ നടത്താവൂ എന്ന് മാത്രമാണ് പറയുന്നത്. ആ രീതിയിൽ നൽകാൻ സാധിക്കുന്നിടത്തോളം വാക്സിനേഷൻ നൽകുക തന്നെ വേണം. ഇപ്പോഴത്തെ സാഹചര്യത്തിൽ അതിന് അല്പം വേഗത കുറഞ്ഞാൽ പോലും കുഴപ്പമില്ലെന്നും കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു. അടിയന്തരമായി സെൻസിബിൾ ആയി ഇടപെടേണ്ട വിഷയമാണിതെന്നും ഡോക്ടർ പറയുന്നു.
കുറിപ്പിന്റെ പൂർണരൂപം
വാക്സിൻ ലഭ്യത കുറവാണ് എന്ന വാർത്തകൾ വരുന്നതോടെ ലഭിക്കുമോ എന്നുള്ള ആശങ്ക മൂലം എത്രയും പെട്ടെന്ന് വാക്സിൻ സ്വീകരിക്കാൻ എല്ലാവരും ശ്രമിക്കും, പ്രത്യേകിച്ച് കേസുകൾ ഇത്രയധികം ഉയർന്നു നിൽക്കുന്ന അവസരത്തിൽ. മറ്റൊരു വശത്ത് കേരളത്തിൽ വാക്സിനേഷൻ കുറവാണ് എന്നുള്ള പ്രചരണവും നടക്കുന്നു.
വാക്സിനേഷൻ സെന്ററുകളിലെ തിക്കും തിരക്കും സംബന്ധിച്ച വിവരങ്ങൾ ഇപ്പോഴും കേൾക്കുന്നു.
കേസുകൾ ഇത്ര ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ വാക്സിനേഷൻ സെന്ററുകളിൽ തിക്കും തിരക്കും ഉണ്ടാവുന്നത് ഒട്ടും അഭികാമ്യമല്ല. രോഗവ്യാപനത്തിന് ഉള്ള എല്ലാ സാധ്യതയും ഇല്ലാതാക്കേണ്ട സമയമാണിത്. വാക്സിനേഷൻ അല്പം വൈകി എന്നതുകൊണ്ട് ഒന്നും സംഭവിക്കാൻ പോകുന്നില്ല എന്ന് നമ്മൾ മനസ്സിലാക്കണം.
വാക്സിൻ സ്വീകരിച്ചാൽ പ്രതിരോധം ലഭിക്കാനായി കുറച്ചു ദിവസങ്ങൾ വേണം. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച് കഴിഞ്ഞ് ഏതാണ്ട് രണ്ട് ആഴ്ചക്ക് ശേഷമാണ് ഒപ്റ്റിമം പ്രതിരോധം ലഭിച്ചു തുടങ്ങുന്നത്. അതായത് അത് വരെയുള്ള കാലയളവിൽ അതീവജാഗ്രത വേണമെന്ന് തന്നെ ചുരുക്കം. ഒന്നാമത്തെ ഡോസ് സ്വീകരിച്ച് കുറച്ചു നാളുൾക്ക് ശേഷം പ്രതിരോധശക്തി ലഭിച്ചുതുടങ്ങും എന്നത് ശരിയാണ്.
ഇപ്പോൾ നമുക്ക് ചെയ്യാവുന്നത്,
വാക്സിനേഷൻ കേന്ദ്രങ്ങളിൽ ഓരോ മണിക്കൂറിലും വാക്സിൻ സ്വീകരിക്കാൻ വരുന്നവരുടെ എണ്ണം കുറയ്ക്കുക. നമുക്ക് നൽകാൻ സാധിക്കുന്ന കപ്പാസിറ്റിയുടെ പകുതി ആക്കി കുറച്ചാൽ പോലും കുഴപ്പമില്ല. ഒരു രീതിയിലും ആൾക്കൂട്ടം ഉണ്ടാവരുത് എന്നതായിരിക്കണം ലക്ഷ്യം.
ഓൺലൈൻ വഴി കൃത്യമായി ബുക്കിങ് സമയം നൽകുക. അത് സാധ്യമല്ലെങ്കിൽ ഫോൺ വിളിച്ച് ബുക്കിങ് എടുക്കാൻ ഉള്ള നടപടികൾ സ്വീകരിക്കുക. വയോധികർക്കും മറ്റും അതായിരിക്കും കുറച്ചുകൂടി എളുപ്പം എന്ന് തോന്നുന്നു.
വാക്സിനേഷൻ കേന്ദ്രത്തിൽ എത്തിയതിനുശേഷം ടോക്കൺ എടുക്കാനുള്ള നീണ്ട ക്യൂ ഇല്ലാതാകണം. പുറത്തുള്ള കാത്തിരിപ്പ് ഇല്ലാതാവണം.
അല്ലെങ്കിൽ പിന്നെ സീനിയർ സിറ്റിസൺസിന് വീട്ടിൽവച്ച് വോട്ടുചെയ്യാൻ സൗകര്യമൊരുക്കിയത് പോലെ വീട്ടിലെത്തി വാക്സിനേഷൻ നൽകാൻ സാധിക്കണം. ഇത് പ്രായോഗികം ആക്കിയാൽ ഏറ്റവും അഭികാമ്യം ഇതാണ്. പക്ഷേ പ്രായോഗികമാണോ എന്ന കാര്യത്തിൽ സംശയമുണ്ട്.
നമ്മൾ പീക്കിലേക്ക് ഉള്ള യാത്രയാണ്. അതിനിടയിൽ രോഗവ്യാപന സാധ്യതയുള്ള ഒരു നടപടിയും ഉണ്ടാവരുത് എന്നതാവണം ലക്ഷ്യം.
കേരളം വാക്സിനേഷനിൽ പിന്നിൽ ആണ് എന്ന് വാദിക്കുന്നവർക്ക് മറുപടി നൽകി സമയം കളയേണ്ടതില്ല. ജനസംഖ്യാനുപാതികമായി നോക്കിയാൽ ഏറ്റവും കൂടുതൽ പേർ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിരിക്കുന്നത് കേരളത്തിലാണ്, ജനസംഖ്യാനുപാതികമായി നോക്കിയാൽ ഒറ്റ ഡോസ് സ്വീകരിച്ചവരുടെ എണ്ണവും കേരളത്തിൽ ഉയർന്നാണ് നിൽക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ ശതമാന കണക്ക് പരിശോധിച്ചാൽ മനസ്സിലാവും. ഇതൊക്കെ അത്യാവശ്യം എല്ലാവർക്കും അറിയുന്ന കാര്യമാണ്. അതുകൊണ്ട് ഇതിൽ അധികം തർക്കിക്കേണ്ട കാര്യമില്ല.
വാക്സിൻ ഒട്ടും പാഴാക്കാത്ത സംസ്ഥാനമാണ് കേരളം, അതായത് സീറോ വേസ്റ്റേജ്. ഇതുവരെ കേരളത്തിലെത്തിയ വാക്സിൻ ബഹുഭൂരിപക്ഷവും വിതരണം ചെയ്തു കഴിഞ്ഞു. ഇനി രണ്ടോ മൂന്നോ ദിവസത്തേക്ക് ഉള്ള സ്റ്റോക്ക് മാത്രമേ നിലവിൽ ഉള്ളൂ. അപ്പോൾ അതിനു ശേഷമുള്ള ദിവസത്തേക്ക് ഇന്നേ ബുക്കിങ് കൊടുക്കുക പ്രായോഗികമല്ല. പക്ഷേ ബുക്കിങ് നടക്കാതെ ആകുമ്പോൾ ജനങ്ങൾ ആശങ്കപ്പെടുകയും വാക്സിനേഷൻ കേന്ദ്രങ്ങളിൽ എത്തി വാക്സിൻ ലഭിക്കുമോ എന്ന് ആരായുകയും ചെയ്യാൻ സാധ്യതയുണ്ട്.
രണ്ടാമത്തെ ഡോസിനെക്കുറിച്ച് മറ്റൊരു കാര്യം കൂടി, ഓക്സ്ഫോർഡ് ആസ്ട്ര സെനക്ക - കോവിഷീൽഡ് ആദ്യത്തെ ഡോസും രണ്ടാമത്തെ ഡോസും തമ്മിലുള്ള ഇടവേള മൂന്നുമാസം വരെ നീളുന്നത് ഗുണകരമാണ് എന്ന് പഠനങ്ങൾ വന്നതായി വായിച്ചതായി ഓർക്കുന്നു. പക്ഷേ ഇന്ത്യയിൽ സർക്കാർ നിഷ്കർഷിച്ചിരിക്കുന്ന ഇടവേള കുറവാണ്.
നിലവിൽ നമ്മുടെ ലക്ഷ്യം രോഗവ്യാപനം പരമാവധി കുറയ്ക്കുക എന്നതാണ്. വാക്സിനേഷൻ വേണ്ട എന്നല്ല പറയുന്നത്. രോഗവ്യാപനം സാധ്യത പരമാവധി ഇല്ലാതാക്കിക്കൊണ്ടേ വാക്സിനേഷൻ നടത്താവൂ എന്ന് മാത്രമാണ് പറയുന്നത്. ആ രീതിയിൽ നൽകാൻ സാധിക്കുന്നിടത്തോളം വാക്സിനേഷൻ നൽകുക തന്നെ വേണം. ഇപ്പോഴത്തെ സാഹചര്യത്തിൽ അതിന് അല്പം വേഗത കുറഞ്ഞാൽ പോലും കുഴപ്പമില്ല എന്ന് തോന്നുന്നു.
അടിയന്തരമായി സെൻസിബിൾ ആയി ഇടപെടേണ്ട വിഷയമാണിത്.
(അഭിപ്രായം തികച്ചും വ്യക്തിപരം, കൂടുതൽ ചർച്ചകൾ നടക്കാനും അതിലൂടെ കൂടുതൽ വ്യക്തത ലഭിക്കാനും വേണ്ടി ഇടുന്ന പോസ്റ്റ്)
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍