നേരിടുന്ന ആദ്യ പന്ത് മുതൽ ബൗണ്ടറി; സേവാഗിന്റെ പിൻഗാമിയാകാൻ പൃഥ്വി ഷാ; 'ഗംഭീര ഇന്നിങ്സിന് ഷാ അഭിനന്ദനം അർഹിക്കുന്നു'; ശിവം മാവിക്കെതിരെ ഷാ നേടിയത് ആശിഷ് നെഹ്റയ്ക്കെതിരെ നേടാനായില്ലെന്നും വീരു
സ്പോർട്സ് ഡെസ്ക്
അഹമ്മദാബാദ്: നേരിടുന്ന ആദ്യ പന്ത് മുതൽ കൂറ്റൻ ഷോട്ടുകളിലൂടെ ക്രീസ് നിറയുന്നതായിരുന്നു വീരേന്ദർ സേവാഗിന്റെ ബാറ്റിങ് ശൈലി. ഏകദിനമോ, ട്വന്റി 20 മത്സരമോ, ഇനി ടെസ്റ്റ് മത്സരമോ എന്തുമാകട്ടെ തന്റെ ശൈലിക്ക് ഒരു മാറ്റവും വരുത്താതെയായിരുന്നു വീരുവിന്റെ പോക്ക്. പിച്ചിന്റെ സ്വഭാവവും എതിരാളിയായ ബൗളർ എത്ര കരുത്തനെന്നതോ ഒന്നും വീരുവിന് പ്രശ്നമാകാറില്ലായിരുന്നു.
ആരേയും കൂസാത്ത ഈ തലയെടുപ്പ് തന്നെയാണ് ക്രിക്കറ്റ് ലോകത്ത് വീരേന്ദർ സേവാഗിന് മേൽവിലാസം നൽകിയത്. ക്രിക്കറ്റിനോട് സേവാഗ് വിടചൊല്ലിയതോടെ മറ്റൊരു സേവാഗിന്റെ പിറവിക്കായി കാത്തിരിക്കുകയായിരുന്നു ഇന്ത്യൻ ക്രിക്കറ്റും. പല പേരുകളും, താരതമ്യങ്ങളും വന്നെങ്കിലും യഥാർത്ഥ പിൻകാമിയാകാൻ തികവുറ്റ താരത്തെ ഇതുവരെയും കണ്ടെത്തിയിരുന്നില്ല.
എന്നാൽ കഴിഞ്ഞ ദിവസം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മിന്നുന്ന ഫോമിൽ നിറഞ്ഞാടിയ പൃഥ്വി ഷാ പുതിയൊരു ചർച്ചയ്ക്ക് തുടക്കമിട്ടിരിക്കുകയാണ്.
ആദ്യ പന്ത് അതിർത്തി കടത്തി ഇന്നിങ്സ് ആരംഭിക്കുകയെന്നത് സേവാഗിന്റെ ശൈലിയായിരുന്നു. എല്ലായ്പ്പോഴും അതു സാധിച്ചില്ലെങ്കിലും നേരിടുന്ന ആദ്യ പന്ത് അതിർത്തി കടത്താൻ സേവാഗിന്റെ ഭാഗത്തു നിന്ന് എപ്പോഴും ശ്രമമുണ്ടായിട്ടുണ്ട്. കഴിഞ്ഞ രണ്ടു മത്സരങ്ങളിലായി ഡൽഹി ക്യാപിറ്റൽസ് ഓപ്പണർ പൃഥ്വി ഷാ ഇതേ ശൈലി അനുവർത്തിച്ചതോടെയാണ് ക്രിക്കറ്റ് പ്രേമികൾക്കിടയിൽ ചർച്ചക്കു വഴിവച്ചത്.
കഴിഞ്ഞ ദിവസം സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഫോറടിച്ച് ഇന്നിങ്സിനു തുടക്കമിട്ട പൃഥ്വി ഷാ, വ്യാഴാഴ്ച കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയും ആദ്യ പന്തിൽ ഫോറടിച്ചു. പക്ഷെ, അതുകൊണ്ട് അവസാനിപ്പിക്കാഞ്ഞ പൃഥ്വി ഷാ, തുടരെ അഞ്ച് ഫോറുകൾ കൂടി പായിച്ചു.
മത്സരശേഷം മാൻ ഓഫ് ദ് മാച്ച് പുരസ്കാരം സ്വീകരിച്ച പൃഥ്വി ഷായോട് ഇതു സംബന്ധിച്ച് ചോദ്യമുയർന്നപ്പോൾ മറുപടി ഇങ്ങനെ: 'നല്ല ഫോമിലായിരിക്കുമ്പോൾ സ്കോറിനെ കുറിച്ച് ചിന്തിക്കാറില്ല. എന്നെ കുറിച്ചു തന്നെ ചിന്തിക്കാറില്ല. എന്റെ ടീം ജയിക്കണമെന്നു മാത്രമാണ് ലക്ഷ്യം. ഇന്നിങ്സിലെ ആദ്യ പന്തിൽ ഫോറടിക്കുന്നതിനെ കുറിച്ച് വീരേന്ദർ സേവാഗുമായി സംസാരിച്ചിട്ടില്ല. അവസരം ലഭിച്ചാൽ അദ്ദേഹവുമായി സംസാരിക്കും. കാരണം ഇന്നിങ്സിസലെ ആദ്യ പന്തിൽ ഫോറടിക്കാൻ എപ്പോഴും ആഗ്രഹിച്ച വ്യക്തിയാണ് അദ്ദേഹം.' പൃഥ്വി ഷാ വ്യക്തമാക്കി.
അതേസമയം, പൃഥ്വി ഷായുടെ ബാറ്റിങ്ങിനെ വീരേന്ദർ സേവാഗ് പ്രകീർത്തിച്ചു. മികച്ച പ്രകടനമാണ് പൃഥ്വി ഷാ കാഴ്ചവച്ചതെന്ന് സേവാഗ് പറഞ്ഞു. അണ്ടർ 19 ടീമിൽ ഒപ്പം കളിച്ചിട്ടുള്ളതിനാൽ ശിവം മാവിയുടെ ബോളിങ് ശൈലി വ്യക്തമായി അറിയാവുന്നതാവാം പൃഥ്വി ഷായ്ക്ക് ആത്മവിശ്വാസം നൽകിയ ഘടകം. ആശിഷ് നെഹ്റയ്ക്കെതിരെ പരിശീലനവേളയിലും പ്രദേശിക മത്സരങ്ങളിലും ഞാൻ ബാറ്റ് ചെയ്തിട്ടുണ്ട്. എന്നാൽ ഒരുക്കൽ പോലും ആറു പന്തിലും ഫോർ അടിക്കാൻ സാധിച്ചിട്ടില്ല. ഗംഭീര ഇന്നിങ്സിന് പൃഥ്വി ഷാ പ്രത്യേക അഭിനന്ദനം അർഹിക്കുന്നു. പൃഥ്വി ഷാ സെഞ്ചുറി നേടിയിരുന്നെങ്കിൽ കൂടുതൽ ആവേശകരമായേനെ. മോശം ഫോമിലൂടെ പൃഥ്വി ഷാ കടന്നുപോയിട്ടുണ്ട്. ഇപ്പോൾ റൺസ് നേടാൻ സാധിക്കുമ്പോൾ, സെഞ്ചുറി നേടണമായിരുന്നു, അല്ലെങ്കിൽ പുറത്താകാതെ നിന്ന് മത്സരം പൂർത്തീകരിക്കണമായിരുന്നു' സേവാഗ് പറഞ്ഞു.
ശിഖർ ധവാനെ കാഴ്ചക്കാരനാക്കി പൃഥ്വി ഷാ കത്തിപ്പടർന്നപ്പോൾ ഐപിഎലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നിഷ്പ്രഭമായി. പൃഥ്വി നിറഞ്ഞാടിയപ്പോൾ ധവാൻ മികച്ച പിന്തുണ നൽകി.
ഐപിഎൽ ചരിത്രത്തിലെ അപൂർവമായോരു നേട്ടം പൃഥ്വി ഷാ സ്വന്തമാക്കുന്നതിനാണ് വ്യാഴാഴ്ച ക്രിക്കറ്റ് പ്രേമികൾ സാക്ഷ്യം വഹിച്ചത്. 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ കൊൽക്കത്ത നേടിയ 154 റൺസ് പിന്തുടർന്ന ഡൽഹിക്കു വേണ്ടി ശിഖർ ധവാൻ പൃഥ്വി ഷാ കൂട്ടുകെട്ടാണ് ഓപ്പൺ ചെയ്തത്.
ശിവം മാവി എറിഞ്ഞ ആദ്യ ഓവറിലെ ആദ്യ പന്ത് നേരിട്ടത് പൃഥ്വി ഷാ. വൈഡ് എറിഞ്ഞാണ് ശിവം മാവി ബോളിങ് ആരംഭിച്ചത്. തുടർന്നങ്ങോട്ട് പൃഥ്വി 'ഷോ' തന്നെയായിരുന്നു. തുടർന്നുള്ള പന്തുകൾ തുടർച്ചയായി അതിർത്തി കടത്തിയ പൃഥ്വി ഷാ, ശിവം മാവിയെ നിലംതൊടാൻ അനുവദിച്ചില്ല. 6 പന്തും ഫോർ അടിച്ച പൃഥ്വി ഷാ 24 റൺസാണ് അടിച്ചുകൂട്ടിയത്. ആദ്യ പന്തിലെ വൈഡും കൂടിയായതോടെ ആ ഓവറിൽ പിറന്നത് 25 റൺസ്. 18 പന്തിലാണ് പൃഥ്വി ഷാ അർധ സെഞ്ചുറി തികച്ചത്.
പൃഥ്വിയും ധവാനും (47 പന്തിൽ 46) ചേർന്ന് ഓപ്പണിങ് വിക്കറ്റിൽ 132 റൺസ് നേടിയതോടെ ഡൽഹിയുടെ വിജയം അനായാസമായി. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 7 വിക്കറ്റ് ജയം. കൊൽക്കത്ത നേടിയ 154 റൺസ് ഡൽഹി 16.3 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. 11 ഫോറും 3 സിക്സും അടങ്ങുന്നതാണു പൃഥ്വിയുടെ (41 പന്തിൽ 82) ഇന്നിങ്സ്.
ഐപിഎൽ മത്സരത്തിൽ ഒരു ഇന്നിങ്സിന്റെ ആദ്യ ഓവറിൽ 6 ഫോറുകൾ നേടുന്ന ആദ്യ താരമാണു പൃഥ്വി ഷാ. അതേപോലെ ഐപിഎൽ ചരിത്രത്തിൽ ഒരു ഓവറിൽ ആറു ഫോറടിക്കുന്ന രണ്ടാമത്തെ താരമെന്ന നേട്ടവും പൃഥ്വി ഷാ സ്വന്തമാക്കി. പൃഥ്വി ഷായുടെ നിലവിലെ സഹതാരവും രാജസ്ഥാൻ റോയൽസ് മുൻ നായകനുമായ അജിൻക്യ രഹാനെയാണ് ആ നേട്ടം സ്വന്തമാക്കിയ ആദ്യ താരം.
രാജസ്ഥാൻ ടീം അംഗമായിരിക്കെ 2012 ൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെയാണ് അജിൻക്യ രഹാനെ ഈ അപൂർവ നേട്ടം കൈവരിച്ചത്. 14 ാം ഓവറിൽ പേസർ ശ്രീനാഥ് അരവിന്ദാണ് രഹാനെയുടെ ബാറ്റിങ്ങിന്റെ ചൂടറിഞ്ഞത്. തുടർച്ചയായ ആറു പന്തുകളും രഹാനെ അതിർത്തി കടത്തി. ആ മത്സരത്തിൽ രഹാനെ 103 റൺസെടുത്ത് പുറത്താകാതെ നിന്നു.
Stories you may Like
- കൗണ്ടി ക്രിക്കറ്റിൽ മിന്നും ഫോം പിന്നാലെ വില്ലനായി പരിക്ക്; പൃഥ്വി ഷായ്ക്ക് തിരിച്ചടി
- പുൾ ഷോട്ട് കളിക്കാൻ ശ്രമിച്ച് ഹിറ്റ് വിക്കറ്റായി പൃഥ്വി ഷാ
- ഡബിൾ സെഞ്ചുറിക്ക് പിന്നാലെ അതിവേഗ സെഞ്ചുറിയുമായി പൃഥ്വി ഷാ
- 'പൃഥ്വി ഷാ ആക്രമിച്ചതിനും ചൂഷണം ചെയ്തതിനും തെളിവില്ല' പൊലീസ് കോടതിയിൽ
- പൃഥ്വി ഷായ്ക്കെതിരെ അന്വേഷണം നടത്താൻ കോടതി ഉത്തരവ്
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍