'ഞാൻ എന്റെ ഇക്കയുടെ കൂടെ പോകുന്നു': വിവാഹത്തിന് ആറുനാൾ മുമ്പ് വീട് വിട്ടിറങ്ങിയ കാഞ്ഞങ്ങാട്ടെ യുവതിയുടെ തിരോധാനത്തിൽ ദുരൂഹത; കാമുകനൊപ്പം പോകുന്നുവെന്ന് കത്തെഴുതിയ അഞ്ജലി ചെന്നൈയിൽ എത്തിയത് ഒറ്റയ്ക്ക്; തെളിവായി സിസി ടിവി ദൃശ്യങ്ങൾ; ലൗജിഹാദ് ആരോപിച്ച് ബന്ധുക്കൾ
ബുർഹാൻ തളങ്കര
കാഞ്ഞങ്ങാട്: വിവാഹനിശ്ചയത്തിന് പിന്നാലെ വീട്ടിൽ നിന്ന് 'കാമുകനൊപ്പം' ഒളിച്ചോടിയ ബിരുദ വിദ്യാർത്ഥിനി പുല്ലൂർ പൊള്ളക്കടയിലെ അഞ്ജലി( 21) ചെന്നൈയിലുണ്ടെന്ന് സ്ഥിരീകരിച്ചുവെങ്കിലും ദുരൂഹതകൾ അവശേഷിക്കുന്നു. കാഞ്ഞങ്ങാട് നിന്നും ചെന്നൈയിലെത്തിയ അഞ്ജലിയുടെ യാത്രയിലെവിടെയും 'ഇക്ക' എന്ന് അഞ്ജലി എഴുതിവച്ച കത്തിൽ വിശേഷിപ്പിച്ച ആളെ കണ്ടെത്താനായിട്ടില്ല.
അഞ്ജലിയെ കണ്ടെത്തിയിട്ടില്ലെങ്കിലും ചെന്നൈ നഗരത്തിൽ എത്തിയതിനുള്ള ഡിജിറ്റൽ തെളിവുകൾ പൊലീസിന് കിട്ടി. ഏപ്രിൽ 19- ന് ഉച്ചയ്ക്ക് 2:30 മണിക്ക് കാഞ്ഞങ്ങാട്ട് നിന്ന് പുറപ്പെടുന്ന മംഗളൂരു -ചെന്നൈ മെയിലിൽ അഞ്ജലി കാഞ്ഞങ്ങാട്ട് നിന്ന് കയറിയതായി ഉറപ്പാക്കിയിട്ടുണ്ട്. പൊള്ളക്കട വീട്ടിൽ നിന്ന് ഒരു മണിക്ക് ശേഷം ചുമൽ ബാഗും, മറ്റൊരു വാനിറ്റി ബാഗുമായാണ് അഞ്ജലി വീടുവിട്ടത്.
അന്ന് ഉച്ചയ്ക്ക് പെൺകുട്ടി കോട്ടച്ചേരി ടൗണിൽ ഗോകുലം ടവർ ഓട്ടോ സ്റ്റാന്റിൽ നിന്ന് ഓട്ടോയിൽ കയറിയതായി അഞ്ജലിയെ അറിയാവുന്ന ഒരു ദൃക്സാക്ഷി നേരത്തെ വിവരം വീട്ടുകാരെ അറിയിച്ചിരുന്നു. ചെന്നൈയിലും അഞ്ജലി സെൽഫോൺ ഉപയോഗിക്കാത്തത് മൂലം നഗരത്തിൽ പെൺകുട്ടിയുടെ കൃത്യമായ ലൊക്കേഷൻ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ചെന്നൈ സെൻട്രൽ റെയിൽവെ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിൽ അഞ്ജലി ട്രെയിൻ ഇറങ്ങി പ്പോകുന്ന ദൃശ്യവും സമയവും പതിഞ്ഞു കിട്ടിയിട്ടുണ്ട്. അഞ്ജലിയോടൊപ്പം മറ്റാരേയും കണ്ടെത്താൻ കഴിയാത്തത് മറ്റൊരു ദുരൂഹതയായി മാറിയിട്ടുണ്ട്. ട്രെയിൻ ഇറങ്ങിയ അഞ്ജലി ഒരു ഹോട്ടലിലും താമസിച്ചിട്ടുണ്ട്. അഞ്ജലി എഴുതിയ കത്ത് വീട്ടിൽ നിന്നും പൊലീസ് കണ്ടെടുത്തിരുന്നു. ഇതിലാണ് ഞാൻ 'ഇക്ക' യുടെ കൂടെ പോകുന്നുവെന്ന് പറയുന്നത്.
എന്നാൽ ഇയാളെ ഇരുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. ഇത് അഞ്ജലിയുടെ തിരോധാനത്തിലെ ദുരൂഹത കൂട്ടുന്നു. കാണാമറയത്തുള്ള ആളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. അതേസമയം അഞ്ജലി ആരുടെ കൂടെ പോയന്ന് ഉറപ്പിക്കാൻ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല ഇതിനിടയിൽ കുടുംബാംഗങ്ങളിലെ ചിലർ ലൗജിഹാദ് ആരോപിച്ചു രംഗത്തു വന്നിരിക്കയാണ്. സമൂഹമാധ്യമങ്ങളിൽ ഇതേ ചൊല്ലി തർക്കവും ആരംഭിച്ചിട്ടുണ്ട് .
സംഭവം ഇങ്ങനെ:
വിവാഹം നിശ്ചയിച്ച് ഒരുക്കങ്ങൾ നടന്നു വരികയാണ് 10 പവൻ ആഭരണവുമായി അഞ്ജലി വീടുവിട്ടിറങ്ങിയത്. പ്രതിശ്രുത വധുവിന്റെ 10 പേജുള്ള കത്ത് കണ്ടത്തി, കത്തിലെ വരികൾ നിന്നാണ് കാമുകനെ കുറിച്ചുള്ള സൂചന ലഭിച്ചത്. 'ഞാൻ എന്റെ ഇക്കയുടെ കൂടെ പോകുന്നു. പള്ളിക്കരയിലാണ് എന്റെ പാർട്ണറുടെ വീട്. അവർക്ക് എന്നെ വലിയ ഇഷ്ടമാണ്. എനിക്ക് അവരെയും. അദ്ദേഹം വേറെ കാസ്റ്റ് ആണ്''. പുല്ലൂർ പൊള്ളക്കടയിൽ നിന്ന് ഒരാഴ്ച മുമ്പ് വീടുവിട്ട ബിരുദ വിദ്യാർത്ഥിനി ആലിങ്കൽ വീട്ടിൽ ശ്രീധരന്റെ മകൾ കെ.അഞ്ജലി പോകുമ്പോൾ വീട്ടിൽ എഴുതിവെച്ച പത്തു പേജു നീണ്ട കത്തിലാണ് ഇക്കായെക്കുറിച്ച് പറയുന്നത്.
കാഞ്ഞങ്ങാട് സ്കോളർ കോളേജിലെ വിദ്യാർത്ഥിനിയായ അഞ്ജലിയുടെ വിവാഹം 2021 ഏപ്രിൽ 25-ന് ഞായറാഴ്ച നടത്താൻ കുടുംബം നിശ്ചയിച്ചതാണ്. വിവാഹ ആവശ്യത്തിന് 3.5 ലക്ഷം രൂപ വിലവരുന്ന 10 പവൻ സ്വർണ്ണാഭരണങ്ങൾ രക്ഷിതാക്കൾ വാങ്ങി വീട്ടിൽ കരുതിയിരുന്നു. കോട്ടിക്കുളം പാലക്കുന്ന് സ്വദേശിയായ യുവാവാണ് അഞ്ജലിയുടെ പ്രതിശ്രുത വരൻ. വിവാഹ നിശ്ചയത്തിന് ശേഷം ഫോട്ടോഷൂട്ടിനായി അഞ്ജലിയും, പ്രതിശ്രുതവരനും കാഞ്ഞങ്ങാട് കടൽത്തീരത്തും മറ്റും പോയി ഒരുമിച്ച് ചിത്രങ്ങളെടുത്തിരുന്നു.
വിവാഹത്തിന്റെ ഏഴുനാൾ മുമ്പ് ഏപ്രിൽ 19-ന് പകൽ നേരത്ത് ഒരാളെ കാണാനുണ്ടെന്ന് പറഞ്ഞ് കറുത്ത ബാഗുമായി വീട്ടിൽ നിന്നിറങ്ങിയ അഞ്ജലിയെക്കുറിച്ച് ഇനിയും ഒരു ചെറുസൂചന പോലും പൊലീസിനും വീട്ടുകാർക്കും ലഭിച്ചില്ല. 'ഞങ്ങൾ കോളേജ് തലം മുതൽ തുടങ്ങിയ അടുപ്പമാണ് , എനിക്ക് അദ്ദേഹത്തെ ഒരുപാട് ഇഷ്ടാണ്. അദ്ദേഹത്തിന്റെ പേര് ഞാൻ പറയുന്നില്ല. അത് സസ്പെൻസ്-!'' ഇങ്ങനെ പോകുന്ന അഞ്ജലിയുടെ പത്തു പേജുകളുള്ള കത്തിൽ ജീവിതത്തെക്കുറിച്ചും, പ്രതിബന്ധങ്ങളെക്കുറിച്ചും വിശദമായി എഴുതിയിട്ടുണ്ട്. മകളെ കാണാതെ കണ്ണീരിൽ കഴിയുന്ന രക്ഷിതാക്കളെ 'സസ്പെൻസ് 'ന്റെ മുന്മുനയിൽ നിർത്താൻ മകൾ തയാറായത് പൊലീസുകാരെ പോലും അദ്ഭുതപെടുത്തി .
കോട്ടച്ചേരി ടൗണിലെ പച്ചക്കറി വ്യാപാരി കെ. വി, ലക്ഷമണന്റെ കടയിൽ വർഷങ്ങളായി ജോലി നോക്കുന്ന പൊള്ളക്കട ആലിങ്കാൽ വീട്ടിൽ ശ്രീധരന്റെ മകളാണ് പെൺകുട്ടി. മകളുടെ തിരോധാനം കുടുംബത്തെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. മൂന്നര ലക്ഷം രൂപ വില മതിക്കുന്ന വിവാഹ സ്വർണ്ണവുമായാണ് അഞ്ജലി വീടു വിട്ടത്. വിവാഹ നിശ്ചയനാളിലും മറ്റും ചെറുതായ ഒരു സംശയത്തിന് പോലും ഇട നൽകാതെയാണ് അഞ്ജലി വീടു വിട്ടത്.
Stories you may Like
- വധു കാമുകനൊപ്പം പോയി, വധുവില്ലാതെ വീട്ടിലേക്കില്ലെന്ന് വരൻ; ഒടുവിൽ
- കാഞ്ഞാർ പൊലീസ് ഒടുവിൽ സമാധാനം കണ്ടെത്തുമ്പോൾ
- ഭാര്യയെയും കുട്ടിയെയും തട്ടിക്കൊണ്ടുപോയെന്ന് പരാതി; കണ്ടെത്തിയത് കാമുകനൊപ്പം
- പ്രായ പൂർത്തിയാവാത്ത കമിതാക്കളുടെ ഒളിച്ചോട്ടത്തിൽ വശംകെട്ട് ഇടുക്കി പൊലീസ്
- ഗുരുഗ്രാമിൽ ദുരഭിമാനക്കൊല, 22കാരിയെ കൊലപ്പെടുത്തി മാതാപിതാക്കളും സഹോദരനും
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍