Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ആർടിപിസിആർ നിരക്ക് കുറച്ചുകൊണ്ട് ഉത്തരവിറങ്ങി; ഇതുവരെ നിർദ്ദേശങ്ങളൊന്നും കിട്ടിയിട്ടില്ലെന്ന് സ്വകാര്യലാബുകൾ; ഇപ്പോഴും ഈടാക്കുന്നത് 1700 രൂപ തന്നെ

ആർടിപിസിആർ നിരക്ക് കുറച്ചുകൊണ്ട് ഉത്തരവിറങ്ങി; ഇതുവരെ നിർദ്ദേശങ്ങളൊന്നും കിട്ടിയിട്ടില്ലെന്ന് സ്വകാര്യലാബുകൾ; ഇപ്പോഴും ഈടാക്കുന്നത് 1700 രൂപ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെയും ആശുപത്രികളിലെയും കോവിഡ് ആർടിപിസിആർ പരിശോധനാ നിരക്ക് 1700 രൂപയിൽനിന്ന് 500 രൂപയാക്കി കുറച്ചത് സംബന്ധിച്ച് സർക്കാർ ഉത്തരവ് പുറത്തിറങ്ങി. രാജ്യത്തെ ഏറ്റവും ഉയർന്ന നിരക്കാണ് കേരളത്തിൽ ഈടാക്കിയിരുന്നത്. അത് സംബന്ധിച്ച് വ്യാപകമായി പരാതികൾ ഉയർന്നതോടെയാണ് നിരക്ക് കുറയ്ക്കാൻ സർക്കാർ നിർബന്ധിതരായത്. മറ്റ് സംസ്ഥാനങ്ങളിൽ 400 രൂപ മുതൽ ആർടിപിസിആർ ചെയ്യാൻ കഴിയുമ്പോഴായിരുന്നു കേരളത്തിൽ 1700 രൂപ ഈടാക്കിയിരുന്നത്.

ഐസിഎംആർ അംഗീകരിച്ച ടെസ്റ്റ് കിറ്റുകൾ കുറഞ്ഞ നിരക്കിൽ ലഭ്യമായതിനാലാണ് നിരക്കു കുറച്ചതെന്ന് ആർടിപിസിആർ പരിശോധനാ നിരക്ക് കുറച്ചുകൊണ്ടുള്ള സർക്കാരിന്റെ ഉത്തരവിൽ പറയുന്നു. ടെസ്റ്റ് കിറ്റ്, വ്യക്തിഗത സുരക്ഷാ ഉപകരണം, സ്വാബ് ചാർജ് എന്നിവ ഉൾപ്പെടെയാണ് പുതിയ നിരക്ക്. ഈ നിരക്ക് മാത്രമേ അംഗീകൃത ലാബുകളും ആശുപത്രികളും ഈടാക്കാവൂ.

അതെസമയം ആർടിപിസിആർ പരിശോധനാ നിരക്ക് കുറയ്ക്കാൻ സ്വകാര്യ ലാബുകൾ ഇതുവരെയും തയ്യാറായിട്ടില്ല. ആർടിപിസിആർ പരിശോധനയ്ക്കായി 1,700 രൂപയാണ് ഇന്നും സ്വകാര്യ ലാബുകൾ ഈടാക്കിയത്. നിരക്ക് കുറക്കുന്നത് സംബന്ധിച്ച നിർദ്ദേശം ലഭിച്ചിട്ടില്ലെന്നാണ് സ്വകാര്യ ലാബുകളുടെ വിശദീകരണം.


നിരക്ക് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഉത്തരവിറക്കേണ്ടത്. നിരക്ക് കുറയ്ക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടും ഉത്തരവിറങ്ങാത്തതിനെതിരെ പ്രതിപക്ഷം അടക്കം രംഗത്തെത്തിയിട്ടുണ്ട്. എത്രയും വേഗം ഉത്തരവിറക്കി ജനങ്ങളെ പകൽക്കൊള്ളയിൽ നിന്ന് രക്ഷിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

സ്വകാര്യ ലാബുകളിലെ ആർടിപിസിആർ പരിശോധനാ നിരക്ക് 1700 രൂപയിൽ നിന്ന് 500 രൂപയാക്കി കുറച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജ ഇന്നലെ വൈകിട്ടാണ് അറിയിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP