'രമേശ് ചെന്നിത്തല മാധ്യമ ലാളനകളുടെ ഉൽപ്പന്നമല്ല; മാധ്യമ വിചാരണയുടെ ഇരയാണ്; സിന്ധു സൂര്യകുമാർ മുതൽ ഡോ. അരുൺ കുമാർ വരെ നീളുന്നവരുടെ; നിതാന്ത ജാഗ്രതയോടെ പ്രതിപക്ഷ നേതാവ് കർമ്മം തുടരുന്നു'; രാഷ്ട്രീയ മാന്യതയുടെ ഉദാത്തമാതൃകയെന്ന് ഡോ.ബെറ്റി മോൾ മാത്യു
ന്യൂസ് ഡെസ്ക്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാന ലാപ്പിലെങ്കിലും പ്രതിപക്ഷത്തിനു മേൽക്കൈ നേടാനായത് കഴിഞ്ഞ ഒന്നര വർഷക്കാലം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചതു കൊണ്ടാണെന്ന് എഴുത്തുകാരിയും അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ.ബെറ്റി മോൾ മാത്യു. ഒരു വിധത്തിലും മാധ്യമ ലാളനയുടെ ഉൽപ്പന്നമല്ല രമേശ് ചെന്നിത്തലയെന്നും മറിച്ച് മാധ്യമ വിചാരണയുടെ ഇരയാണെന്നും തന്റെ ഫേസ്ബുക്ക് കുറിപ്പിൽ ബെറ്റിമോൾ മാത്യു പറയുന്നു.
സ്പ്രിങ്ലർ, ആഴക്കടൽ മത്സ്യബന്ധനം തുടങ്ങിയ കരാറിൽ നിന്നൊക്കെ സർക്കാരിന് പിന്മേറേണ്ടി വന്നത് രമേശ് ചെന്നിത്തലയുടെ ഇടപെടൽ കൊണ്ടായിരുന്നു. രമേശ് ചെന്നിത്തല ഉയർത്തിക്കൊണ്ടുവന്ന വിഷയങ്ങളിൽ വസ്തുതയില്ലെങ്കിൽ സർക്കാർ പിന്നോക്കം പോകുമായിരുന്നോ 'എന്ന സാമാന്യ യുക്തിക്കു പോലും ഇടമനുവദിക്കാത്ത തരത്തിലുള്ള ആക്ഷേപ പ്രചരണമാണ് ഇപ്പോഴും തുടരുന്നത്. ! ആരോടും പരിഭവമില്ലാതെ നിതാന്ത ജാഗ്രതയോടെ അന്യാദൃശ്യമായ മാന്യതയോടെ പ്രതിപക്ഷ നേതാവ് തന്റെ കർമ്മം തുടരുകയാണെന്നും കുറിപ്പിൽ ബെറ്റിമോൾ മാത്യു പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:
രമേശ് ചെന്നിത്തല : രാഷ്ട്രീയ മാന്യതയുടെ ഉദാത്തമാതൃക.ആദ്യ പ്രതിപക്ഷ നേതാവ് പി.ടി ചാക്കോ മുതൽ 14 ആം നിയമസഭയിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വരെ നീളുന്നൊരു പട്ടിക പ്രതിപക്ഷ നേതാക്കളുടേതായി നിയമസഭാ ചരിത്രത്തിലുണ്ട്.
സ്ത്രീകളെ കേന്ദ്രീകരിച്ചുള്ള വിവാദങ്ങൾ കൊണ്ട് അന്തരീക്ഷ മലിനീകരണം നടത്തുന്ന ഇടതു തന്ത്രത്തിന്റെ തുടക്കവും നമ്മൾ കണ്ടു തുടങ്ങുന്നത് പി.ടി ചാക്കോ ആഭ്യന്തര മന്ത്രിയായിരിക്കേയാണ്.!കാലം കടന്നുപോകെ വിവാദങ്ങളുടെ ചിറകിലേറി രാഷ്ട്രീയം പറയാതെ ഇടതുമുന്നണി അധികാരത്തിലേറിയ സന്ദർഭങ്ങളും ധാരാളം. !
കിളിരൂർ കവിയൂർ സംഭവങ്ങളെ വൈകാരികമായി അവതരിപ്പിച്ചും മാധ്യമങ്ങളുടെ ലാളനയേറ്റുമാണല്ലോ വി എസ് അച്യുതാനന്ദൻ പ്രതിപക്ഷ നേതാവിൽ നിന്നും മുഖ്യമന്ത്രി പദത്തിലേയ്ക്ക് നടന്നുകയറിയത്. വി എസ് മുന്നോട്ടുവച്ച രാഷ്ട്രീയ നിലപാടിനേക്കാൾ വിവാദങ്ങളുടെ വിഴുപ്പലക്കലാണ് അദ്ദേഹത്തെ ദൃശ്യമാധ്യമങ്ങളുടെ പ്രിയങ്കരനാക്കിയത്. !
അത് മാറുന്നൊരു മാധ്യമ സംസ്കാരത്തിന്റെ ദിശാസൂചി കൂടിയായിരുന്നു. പരപുച്ഛം, പരിഹാസം, ദ്വയാർത്ഥ പ്രയോഗം ഇവയൊക്കെ ഏതോ വലിയ രാഷ്ട്രീയ മൂല്യമായി പരിഗണിക്കപ്പെടുന്ന ദുരന്തം . !
വി എസ് പ്രതിപക്ഷത്തിരിക്കെ' ശവം മാന്തൽ' പോലുള്ള ബ്ലണ്ടറുകൾ പൊക്കിക്കൊണ്ടു വന്നപ്പോഴും മാധ്യമങ്ങൾ അദ്ദേഹത്തെ മഹാനായി വാഴ്ത്താനുണ്ടായിരുന്നു. ഭരണത്തിലേറിയ വി എസ് താനുയർത്തിക്കൊണ്ടുവന്ന എല്ലാ വിഷയങ്ങളോടും മൗനം പാലിച്ച് പാർട്ടി വിധേയനായ ഉത്തമ മുഖ്യനായി കാലം കഴിച്ചു. !പോകെപ്പോകെ അസഹിഷ്ണുതയും ധാർഷ്ട്യവും തെറി വിളിയും ശക്തരുടെ ലക്ഷണവും പുതിയ മൂല്യവുമായി പരിണമിച്ചു. !
സോഷ്യൽ മീഡിയ ശക്തമാവുകയും സൈബർ പോരാളികൾ മേല്പറഞ്ഞ ലക്ഷണങ്ങൾ പ്രചരിപ്പിച്ച് സ്വീകാര്യത ഉണ്ടാക്കാനും വാഴ്ത്തുപാട്ടുപാടാനുമായി അവതരിക്കുകയും ചെയ്തു. ഇങ്ങനെ രാഷ്ട്രീയ മാന്യത, രാഷ്ട്രീയ മൂല്യം ഇവയൊക്കെ തികച്ചും വ്യത്യസ്തമായി പരിചരിക്കപ്പെടുന്ന ഒരു കാലഘട്ടത്തിലാണ് 14 ആം നിയമസഭയിലെ പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തല വരുന്നത്.
മൃഗീയ ഭൂരിപക്ഷമുള്ള ഭരണപക്ഷം. ധാർഷ്ട്യം ഒരലങ്കാരമായി കൊണ്ടു നടക്കുന്ന മുഖ്യമന്ത്രിയും പരിവാരങ്ങളും . ഏറെക്കുറെ നിഷ്ക്രിയരായ ഉദാസീനരായ കുറെ സഹപ്രവർത്തകർ. ദുരന്തങ്ങളുടെ നീണ്ട നിര. അവിടെയാണ് ക്രിയാത്മകവും മൂല്യവത്തുമായ ഇടപെടലിലൂടെ രമേശ് ചെന്നിത്തല തന്റെ ദൗത്യം അതിഗംഭീരമായി നിർവ്വഹിച്ചത്. പ്രതിപക്ഷ നേതാവിന്റെ മാതൃകയായി വി എസ് നെ പ്രതിഷ്ഠിച്ചിരിക്കുന്ന ഒരു സമൂഹത്തിനു മുന്നിൽ അന്തമില്ലാത്ത സമരകോലാഹലമല്ല പ്രതിപക്ഷ പ്രവർത്തനം എന്നദ്ദേഹം കാണിച്ചു തന്നു . യോജിക്കേണ്ട വിഷയങ്ങളിൽ ഭരണപക്ഷത്തോടു യോജിച്ചു. അതു സി എ എ വിരുദ്ധ ബില്ലാവട്ടെ ദുരിതാശ്വാസ പ്രവർത്തനമാകട്ടെ കേന്ദ്ര അവഗണനയോടുള്ള പ്രതിഷേധമാകട്ടെ , പൂർണ്ണമായും സർക്കാരിനൊപ്പം പ്രതിപക്ഷം അണിനിരന്നു. അതോടൊപ്പം വിയോജിക്കേണ്ട കാര്യങ്ങളിൽ വിയോജിച്ചു. തിരുത്തേണ്ടവ തിരുത്തിച്ചു. !
ഏതൊരു അന്വേഷണാത്മക പത്രപ്രവർത്തകനെയും വെല്ലുന്ന രീതിയിൽ ഭരണത്തിന്റെ ഇടനാഴികളിൽ അരങ്ങേറിയ നെറികേടും അഴിമതിയും സ്വജന പക്ഷപാതവും പുറത്തു കൊണ്ടുവന്നു. മുൻ കാലങ്ങളിൽ അങ്ങനെ ആയിരുന്നില്ല. മാധ്യമങ്ങൾ വാർത്തകൾ പുറത്തു കൊണ്ടുവരുന്നു. അത് പ്രതിപക്ഷം ഏറ്റുപിടിക്കുന്ന രീതിയായിരുന്നു.
പെയ്ഡ് മാധ്യമ പ്രവർത്തകരും ശിങ്കിടികളും ഓശാനകളാൽ അന്തരീക്ഷം നിറച്ചിരുന്നപ്പോൾ പുറത്തുവന്ന സ്പ്രിങ്ക്ളർ കരാറും പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സും ബ്രൂവറി ഡിസ്റ്റിലറി ഇടപാടും ആഴക്കടൽ കച്ചവടവും വോട്ടേഴ്സ് ലിസ്റ്റിലെ തിരിമറിയും വരെ നീളുന്ന സംഭവ പരമ്പരകൾ . !
മാധ്യമങ്ങൾ അർഹിക്കുന്ന ഗൗരവത്തോടെ ഇവയൊന്നും ഏറ്റെടുത്തില്ല.!
മറുവശത്ത് രമേശ് ചെന്നിത്തല അന്തമില്ലാത്ത അധിക്ഷേപങ്ങൾക്കും പരിഹാസത്തിനും ഇരയാവുകയായിരുന്നു. അദ്ദേഹത്തിനായി പ്രതിരോധം തീർക്കാൻ കോൺഗ്രസ് നേതൃത്വം പോലും വേണ്ടത്ര ജാഗ്രത കാട്ടിയില്ല. ഈ ഘട്ടങ്ങളിലെല്ലാം അദ്ദേഹം തന്റെ ഒറ്റയാൾ പോരാട്ടം തുടർന്നു.. അതീവ ജാഗ്രതയോടെ ... സൂക്ഷ്മതയോടെ ....!
സിന്ധു സൂര്യകുമാർ മുതൽ ഡോ. അരുൺ കുമാർ വരെ നീളുന്ന മാധ്യമക്കുഞ്ഞുങ്ങൾ മുഖത്തു പരിഹാസച്ചായം വാരിപ്പൂശിയിരുന്നു ചോദ്യങ്ങൾ എറിഞ്ഞ് ആത്മനിർവൃതി നേടി.. !
രമേശ് ചെന്നിത്തല ഒരു വിധത്തിലും മാധ്യമ ലാളനയുടെ ഉൽപ്പന്നമല്ല. മറിച്ച് മാധ്യമ വിചാരണയുടെ ഇരയാണു താനും. !
കോടതി അദ്ദേഹത്തെ അനുകൂലിക്കുമ്പോഴും സർക്കാർ യൂ ടേൺ അടിക്കുമ്പോഴും വില കുറഞ്ഞ പരിഹാസം കൊണ്ട് അദ്ദേഹത്തിന്റെ നേട്ടത്തിന്റെ തിളക്കം കുറക്കാനാണു നിങ്ങൾ ശ്രമിച്ചത്. ! എന്നിട്ടും സഹിഷ്ണതയോടെ അദ്ദേഹം നിങ്ങൾക്ക് മറുപടി തന്നു.. നിരന്തരം നിങ്ങളോടു സംവദിച്ചു.! സ്വപ്നയുടെ പാവാടയുടെ കഥ പറയാനല്ല അദ്ദേഹം പത്രസമ്മേളനം വിളിച്ചത്. ഇവിടുത്തെ പൊതു സമൂഹത്തെ ബാധിക്കുന്ന വിഷയങ്ങൾ അവതരിപ്പിക്കാനാണ്. അന്തമില്ലാത്ത അഴിമതിയുടെ കഥകൾ പറയാനാണ്.
സോഷ്യൽ മീഡിയയിലെ സൈബർ തൊഴിലാളികൾ ഇപ്പോഴും കൂട്ടത്തോടെ വേട്ടയാടൽ തുടർന്നു കൊണ്ടേയിരിക്കുന്നു. അദ്ദേഹമുന്നയിച്ച വിഷയങ്ങളിൽ സർക്കാർ മുട്ടുമടക്കിയിട്ടും പിന്നോക്കം പോയിട്ടും തീരാത്ത പകയോടെ അവഹേളിക്കുകയും നുണകൾ കൊണ്ട് പ്രതിരോധം തീർക്കുകയുമാണവരിപ്പോഴും . .!
' രമേശ് ചെന്നിത്തല ഉയർത്തിക്കൊണ്ടുവന്ന വിഷയങ്ങളിൽ വസ്തുതയില്ലെങ്കിൽ സർക്കാർ പിന്നോക്കം പോകുമായിരുന്നോ 'എന്ന സാമാന്യ യുക്തിക്കു പോലും ഇടമനുവദിക്കാത്ത തരത്തിലുള്ള ആക്ഷേപ പ്രചരണമാണ് ഇപ്പോഴും തുടരുന്നത്. !ഒരു സാംസ്കാരിക ദിക്ഷാംദേഹിക്കൂട്ടവും അദ്ദേഹത്തെ അനുകൂലിച്ച് രംഗത്ത് വന്നിട്ടില്ല. !ഇതിനെതിരെ ഒരക്ഷരം ഉരിയാടിയിട്ടില്ല.!
ആരോടും പരിഭവമില്ലാതെ നിതാന്ത ജാഗ്രതയോടെ അന്യാദൃശ്യമായ മാന്യതയോടെ പ്രതിപക്ഷ നേതാവ് തന്റെ കർമ്മം തുടരുകയാണ്. ഇലക്ഷന്റെ അവസാന ലാപ്പിലെങ്കിലും പ്രതിപക്ഷത്തിനു മേൽക്കൈ നേടാനായത് കഴിഞ്ഞ ഒന്നര വർഷക്കാലം ഈ മനുഷ്യൻ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചതു കൊണ്ടാണ്. കേരള ചരിത്രത്തിൽ താങ്കൾ എഴുതിച്ചേർത്തത് മാന്യമായ പ്രതിപക്ഷപ്രവർത്തനത്തിന്റെ ഉദാത്തമാതൃകയാണ്.!
ഡോ.ബെറ്റി മോൾ മാത്യു .
Stories you may Like
- 2011ൽ ഉമ്മൻ ചാണ്ടി തനിക്ക് ഉപമുഖ്യമന്ത്രി പദവിയും റവന്യൂ മന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്തിരുന്നു
- വീണ്ടും ചെന്നിത്തലയ്ക്ക് മുമ്പിൽ പിണറായി ക്ലീൻ ബൗൾഡ്!
- 'ക്ലിഫ് ഹൗസിൽ കുളിക്കുന്നത് പട്ടിയോ കുട്ടിയോ?' പരിഹസിച്ച് ചെന്നിത്തല
- ശരി തരൂരിനെ ഒതുക്കും, ഒഴിവാക്കും എന്നെല്ലാം പറഞ്ഞിട്ട് ഇപ്പോഴോ
- കെ മുരളീധരനെയും അടൂർ പ്രകാശിനെയും ലോക്സഭയിലേക്ക് മത്സരിപ്പിച്ച തീരുമാനം തെറ്റായിപ്പോയി
- TODAY
- LAST WEEK
- LAST MONTH
- കാറിനുള്ളിൽ അനുജയെ ഹാഷിം മർദ്ദിക്കുന്നത് കണ്ട ദൃക്സാക്ഷി; കാറിന്റെ ഡോർ തുറന്ന് രക്ഷപ്പെടാനും അദ്ധ്യാപിക ശ്രമിച്ചു; മൊബൈൽ ഫോൺ പരിശോധന നിർണ്ണായകമാകും; പട്ടാഴിമുക്ക് അപകടത്തിൽ ദുരൂഹത മാത്രം; മൽപ്പിടിത്തം നടന്നത് എന്തിന്? കാറിടിച്ചു കയറ്റിയത് ഹാഷിമിന്റെ മാത്രം തിരുമാനമോ?
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- ഒമ്പത് സായുധരായ കടൽക്കൊള്ളക്കാരടങ്ങുന്ന സംഘം ഇറാനിയൻ കപ്പലിൽ കയറിയതായുള്ള റിപ്പോർട്ടുകളെ തുടർന്ന് നാവിക സേന നടത്തിയത് അതിവേഗ നീക്കം; പടക്കപ്പലുകളിലെ കമാണ്ടോ ഓപ്പറേഷനിൽ കീഴടങ്ങി കടൽകൊള്ളക്കാർ; രക്ഷപ്പെടുത്തിയത് 23 പാക്കിസ്ഥാൻ ജീവനക്കാരെയും; കടലിൽ വീണ്ടും ഇന്ത്യൻ വിജയഗാഥ
- ഭർത്താവിന്റെ 'ക്രിമിനലിസത്തിന്' ഒത്താശ ചെയ്യുന്ന ഭാര്യ; പെരാമ്പ്രയിലെ അനുവിനെ കൊന്ന് കവർന്ന 1.43ലക്ഷത്തിന് ആ 'തിരുട്ടു ഫാമിലി' ആഗ്രഹിച്ചത് കാറു വാങ്ങി കറങ്ങി നടക്കാൻ; ഭർത്താവിന് പിന്നാലെ ഭാര്യയേയും അകത്താക്കി മോഹങ്ങൾ തകർത്ത് പൊലീസ്; റൗഫീനയെ കുടുക്കിയത് മുജീബിന്റെ മൊഴി
- 10000 രൂപയ്ക്ക് ഗൾഫിലേക്ക് കപ്പൽ യാത്ര ലക്ഷ്യമിടുന്ന സർക്കാർ; 20,000 മുതൽ 25,000 രൂപയെങ്കിലുമാകും ടിക്കറ്റ് നിരക്ക് എന്ന വാദമുയർത്തുന്ന കമ്പനികൾ; കെ കപ്പലിന് ഏപ്രിൽ 22നകം താൽപ്പര്യ പത്രം നൽകണം; ഗൾഫിലെ പ്രവാസികൾക്ക് പ്രതീക്ഷയായി ആ കപ്പൽ വന്നേക്കും
- സമൂഹമാധ്യമങ്ങളിൽ ആടുജീവിതം സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നു; ഫോൺ സംഭാഷണവും സ്ക്രീൻ ഷോട്ടും സഹിതം പരാതി നൽകി സംവിധായകൻ ബ്ലെസി
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ചെന്നൈ മെയിൽ ട്രെയിനിൽ പത്ത് മിനിറ്റിനിടെ രണ്ട് അപകട മരണം; ട്രെയിനിൽനിന്നു പുറത്തേക്കു തെറിച്ചുവീണ് മരിച്ചത് കോളേജ് വിദ്യാർത്ഥി; ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽപ്പെട്ട് മരിച്ചത് ഒഡീഷ സ്വദേശിയായ 41കാരൻ
- ചരിത്രത്തിലാദ്യമായി അരലക്ഷം കടന്ന് സ്വർണവില; പവന് 50,400 രൂപ: വില ഇനിയും ഉയരുമെന്ന് സാമ്പത്തിക വിദഗ്ദർ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്