ആകെ അറിയാവുന്നത് പ്രഭാതസവാരിക്കിടെ വയോധികനെ ഇടിച്ചിട്ടത് സാൻട്രോ കാർ എന്ന്; കാർ രണ്ടുമാസം ഒളിപ്പിക്കണമെങ്കിൽ ഡ്രൈവർ ചില്ലറക്കാരനല്ലെന്ന് എസിപി ബാലകൃഷ്ണൻ നായരുടെ ഊഹം; കണ്ണൂർ മയ്യിലെ അപകടത്തിൽ കാസർകോട്ട് നിന്ന് പ്രതിയെ പിടികൂടിയത് ഇങ്ങനെ
ബുർഹാൻ തളങ്കര
കാസർകോട്: പ്രഭാതസവാരിക്കിറങ്ങിയ വയോധികനെ വാഹനമിടിച്ചു കൊന്ന സംഭവത്തിൽ പ്രതി അറസ്റ്റിലായതോടെ തെളിഞ്ഞത് രണ്ടുമാസമായി തുമ്പില്ലാതിരുന്ന കേസ്. സംഭവത്തിൽ കാസർകോട് സ്വദേശിയായ യുവാവാണ് പൊലിസ് അന്വേഷണത്തിൽ പിടിയിലായത്. മയ്യിൽ ടൗണിൽ പ്രഭാത സവാരിക്കിടെ വാഹനം ഇടിച്ചു റിട്ട. അദ്ധ്യാപകൻ ചെക്യാട്ടുകാവിനു സമീപം യു.ബാലകൃഷ്ണൻ (72) മരിച്ച കേസിലെ പ്രതി കാസർകോട് ഹിദായത്ത് നഗറിലെ മൊയ്തീൻ കുഞ്ഞി (35)യാണ് അറസ്റ്റിലായത്.
കാസർകോട് ഹിദായത്ത് നഗറിലെ മൊയ്തീൻ കുഞ്ഞി (35)യാണ് അറസ്റ്റിലായത്. ഇയാളുടെ വീട്ടിൽ നിന്നും ഒളിപ്പിച്ച നിലയിൽ കാറും കണ്ടെത്തി. കണ്ണൂർ എ സി പി ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 23നു പുലർച്ചെയാണ് സംഭവം. ഇടിച്ച വാഹനം നിർത്താതെ പോവുകയായിരുന്നു കേസന്വേഷണത്തിന് തുമ്പില്ലാത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസം ജില്ലാ പൊലിസ് മേധാവിയുടെ നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു.
അപകടം വരുത്തിയ കെ.എൽ, 13. എസ്. 7764 നമ്പർ സാൻട്രോ കാർ കാസർകോഡ്് ആദൂരിലെ കിന്നിഗാറിലെ പ്രതിയുടെ ബന്ധുവീട്ടിൽ നിന്നാണ് അന്വേഷണ സംഘം ഒളിപ്പിച്ചു വെച്ച നിലയിൽ കണ്ടെത്തിയത്. ഇക്കഴിഞ്ഞ ഫെബ്രുവരി 23 ന് പുലർച്ചെയാണ് മയ്യിൽ ടൗണിൽ വെച്ച് പ്രഭാത സവാരിക്കിടെ വാഹനം ഇടിച്ചു റിട്ടയേർഡ് അദ്ധ്യാപകനും കേരള പെൻഷൻ സംഘടന ഭാരവാഹിയുമായ യു.ബാലകൃഷ്ണൻ മരിച്ചത്. ഈ കേസിൽ പ്രതിയുടെ രേഖചിത്രം ഉൾപ്പെടെ തയ്യാറാക്കി അന്വേഷണം നടത്തിയെങ്കിലും മയ്യിൽ പൊലീസിന് ഇടിച്ച വാഹനമോ പ്രതിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെയാണ് കേസഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചത്.
എ സി പിയെ കൂടാതെ മയ്യിൽ ഇൻസ്പെക്ടർ ബഷീർ എസ് ഐ സുരേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. ഇടിച്ച കാർ സാൻട്രോ എന്ന് മാത്രമേ പൊലീസിനും നാട്ടുകാർക്കും അറിയുമായിരുന്നുള്ളു. പുലർച്ചെ അപകടം ഉണ്ടായതിനെ തുടർന്ന് ഭയന്ന് നിർത്താതെ പോയത് സാധാരണക്കാരൻ ആണെങ്കിൽ രണ്ടുമാസം ഇത് പൊതുസമൂഹത്തിന്റെ മുന്നിൽ ഒളിപ്പിച്ചു നിർത്താൻ സാധിക്കില്ല. കുഴൽപ്പണം, കഞ്ചാവ്, ചന്ദനം പോലുള്ള വസ്തുക്കൾ അനധികൃതമായി കടത്തുമ്പോഴോ അതല്ലെങ്കിൽ കുറ്റവാളികളോ ആയിരിക്കാം വാഹനം ഓടിച്ചിരുന്നതെന്ന നിഗമനത്തിലാണ് ഏ സി പി ബാലകൃഷ്ണൻ നായർ ആദ്യമെത്തിയത്.
തുടർന്ന് കണ്ണൂർ കാസർകോടുള്ള ഇത്തരം ആളുകളെ കേന്ദ്രീകരിച്ചു രഹസ്യ അന്വേഷണം നടത്തുന്നതിനിടയിൽ കാസർകോട് ഒരു ചന്ദന കടത്തുകാരന്റെ കൈവശം ഒരു സാൻട്രോ കാർ ഉണ്ടായിരുന്നതായും അത് ഇപ്പോൾ ഉപയോഗിക്കാറില്ലന്നും വിവരം എ സി പിക്ക് ലഭിച്ചു. കാസർകോട്ടെത്തിയ എസിപി പി വണ്ടിയോടിച്ച വ്യക്തിയെ കണ്ടെത്തി ചോദ്യംചെയ്തപ്പോൾ തീർത്തും വിപരീതമായ ഉത്തരങ്ങളാണ് ലഭിച്ചത്.
താൻ വർഷങ്ങൾക്കു മുമ്പ് വയനാട് പോയതല്ലാതെ കാസർകോട് ജില്ല വിട്ട് മറ്റെവിടെയും പോയിട്ടില്ലെന്നും ഓട്ടോ ഓടിച്ചാണ് വരുമാനം കണ്ടെത്തുന്നതെന്നും എസിപിയോട് പറഞ്ഞു. സാൻട്രോ കാറുകൾ കണ്ടിട്ടുണ്ടെന്നും അതും ഇതുവരെ ഓടിച്ചിട്ടില്ലെന്നാണ് ഇയാൾ അവകാശപ്പെട്ടത്. തുടർന്ന് എസിപി പ്രതിയെ കണ്ണൂരിൽ എത്തിച്ചു. ഇവിടെയും പ്രതി തന്റെ നിലപാടിൽ ഉറച്ചു നിന്നു. എന്നാൽ ഒരു നിമിഷത്തേക്ക് വിരട്ടിയതോടെ എല്ലാം കഥകളും പ്രതി തത്ത പോലെ പറഞ്ഞു.
ശിവപുരത്ത് നിന്നും ചന്ദന മുട്ടികളുമായി പുലർച്ചെ പോകുമ്പോഴാണ് അപകടം നടന്നത്. കാറിൽ ചന്ദനം മുട്ടികൾ ഉണ്ടായതുകൊണ്ടാണ് നിർത്താതിരുന്നത്. നായന്മാർമൂലയിലെ ആമു എന്ന യുവാവിനാണ് ചന്ദനം മുട്ടികൾ കൈമാറിയതെന്നും നേരത്തെ കാസർകോട് ജില്ലാ ഭരണാധികാരി ഡോ. ഡി സജിത് ബാബു ഐ എ എസ് പിടിച്ച ചന്ദനമാഹിയയിൽപെട്ട ആളാണെന്ന് വ്യക്തമായി. ഇതോടെ ഉടൻ തന്നെ ബന്ധുവീട്ടിൽ ഒളിപ്പിച്ചുവെച്ച വാഹനം കണ്ടെത്തുകയും പൊലീസ് പിടിച്ചെടുക്കുകയും ചെയ്തു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കാസർകോട് വിജിലൻസ് സിഐയും സ്പെഷ്യൽ ബ്രാഞ്ചിലെ ഡി വൈ എസ് പിയായി സേവനമനുഷ്ഠിച്ചിരുന്ന ബാലകൃഷ്ണൻ നായർക്ക് പ്രതികളിലേക്ക് എത്താൻ വേണ്ടി വന്നത് വെറും 28 മണിക്കൂർ മാത്രമാണ്.
കാസർകോട് ക്രമസമാധാന ചുമതലയുള്ള ഡിവൈഎസ്പിയായി തുടരുമ്പോഴാണ് തെരഞ്ഞെടുപ്പിന്റെ ഭാഗമായി കണ്ണൂരിലേക്ക് സ്ഥലംമാറിപോകുന്നത്. കാസർകോട് സബ് ഡിവിഷനിലെ ലഹരി മാഫിയയെ അടിച്ചമർത്തുന്ന കാര്യത്തിലും ഇദ്ദേഹം വിജയം കണ്ടിരുന്നു. രണ്ടു വിശിഷ്ടസേവ മെഡലുകളും നിരവധി പുരസ്കാരങ്ങൾ ഈ കാലയളവിൽ ഈ ഉദ്യോഗസ്ഥനെ തേടിയെത്തി . കേരള പൊലീസിൽ തന്നെ ഏറ്റവും മികച്ച കുറ്റാന്വേഷണ വിദഗ്ധനയായ ബാലകൃഷ്ണൻ നായർ പി കുറ്റവാളികളെ കണ്ടെത്തുന്ന വേഗതയിലും നിരവധി തവണ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍