കുലം കുത്തികൾ വടകര വാഴുമോ? കെ കെ രമ വിജയിച്ചു കയറുമെന്ന ശുഭപ്രതീക്ഷയിൽ ആർഎംപി; നിയമസഭയിൽ പിണറായിക്കെതിരെ ചൂണ്ടുവിരലുമായി ടിപിയുടെ വിധവ എത്തുമെന്ന് യുഡിഎഫും; കുറ്റ്യാടിയിൽ കുഞ്ഞമ്മദ് കുട്ടിക്കായുള്ള അണികളുടെ പ്രകടനം ഗുണകരമെന്ന് വിലയിരുത്തി സിപിഎം; നാദാപുരത്ത് പ്രവീൺകുമാർ വിജയിച്ചു കയറുമെന്ന് കോൺഗ്രസ് പ്രതീക്ഷ; കടത്തനാടിന്റെ രാഷ്ട്രീയ മനസ്സെന്താകും?
ടി പി ഹബീബ്
കോഴിക്കോട്:സിപിഎമ്മിന്റെ ശക്തി കേന്ദ്രമാണ് കടത്തനാട്.നിരവധി പോരാട്ടങ്ങളുടെ ഭൂമി കൂടിയാണ് സിപിഎമ്മിന് കടത്തനാട്. വടകര, കുറ്റ്യാടി, നാദാപുരം എന്നീ മൂന്ന് സീറ്റുകളിലും മൽസരിക്കേണ്ടത് സിപിഎമ്മാണെന്ന് പലപ്പോഴും ഉറച്ച പാർട്ടിക്കാർ പറയാറുള്ളത്. എന്നാൽ മുന്നണി സംവിധാനത്തിൽ ഒരു സീറ്റ് മാത്രമാണ് സിപിഎം.മൽസരിക്കുന്നത്. അതാകട്ടെ അണികൾ നേത്യത്വത്തോട് യുദ്ധം ചെയ്ത് പിടിച്ചു വാങ്ങിയതും.
കേരളത്തിൽ തന്നെ ഏറെ ശ്രദ്ധിക്കട്ടെ മണ്ഡലങ്ങളിൽ ഒന്നാണ് കുറ്റ്യാടി. സാധാരണ മൽസരം കൊണ്ടും സ്ഥാനാർത്ഥി മികവ് കൊണ്ടുമാണ് മണ്ഡലം ശ്രദ്ധയിലിടം പിടിക്കാറുള്ളത്. എന്നാൽ ഇത്തവണ കേരളം ശ്രദ്ധിച്ചത് നേത്യത്വത്തിനെതിരെ അണികളുടെ ശക്തമായ പ്രകടങ്ങൾ കൊണ്ടായിരുന്നു. കുറ്റ്യാടി സീറ്റ് മാണി ഗ്രൂപ്പിന് വിട്ട് നൽകാനുള്ള നീക്കത്തിനെതിരെയായിരുന്നു കുറ്റ്യാടിയെയും പരിസരങ്ങളെയും വിറപ്പിച്ച സിപിഎം.അണികളുടെ പ്രകടനം. മാണി ഗ്രൂപ്പ് തന്നെ മൽസരിക്കുമെന്നും അണികളുടെ പ്രകടനം കൊണ്ട് തീരുമാനം മാറ്റുകയില്ലെന്ന് പറഞ്ഞ നേത്യത്വത്തെ കൊണ്ട് തന്നെ തീരുമാനം മാറ്റിക്കാൻ അണികൾക്കായി. തുടർഭരണത്തിന് പോലും കുറ്റ്യാടി സീറ്റിലെ തീരുമാനം പ്രതിഫലിപ്പിക്കുമെന്നായിരുന്നു അണികൾ വിശദീകരിച്ചത്.
ലീഗിന്റെ പാറക്കൽ അബ്ദുല്ലയും സിപിഎം നേതാവ് കെ.പി.കുഞ്ഞമ്മദ് കുട്ടിയും തമ്മിലാണ് കുറ്റ്യാടിയിലെ പ്രധാന മൽസരം. കഴിഞ്ഞ തവണ സിപിഎം.ജില്ലാ സെക്രട്ടറി പി.മോഹനന്റെ ഭാര്യയും സിറ്റിങ് എംഎൽഎ.യുമായ കെ.കെ.ലതികയെയാണ് ലീഗ് നേതാവും പ്രവാസി വ്യാപാരിയുമായ പാറക്കൽ അബ്ദുല്ല മലർത്തിയടിച്ചത്. അഞ്ച് വർഷം എംഎൽഎ. എന്ന നിലക്ക് പാറക്കലിന് മണ്ഡലത്തിൽ ഫുൾമാർക്കാണ്. കഴിഞ്ഞ തവണ സിപിഎം.വിരുദ്ധ വോട്ടുകൾ വൻതോതിൽ പാറക്കലിന് ലഭിച്ചിരുന്നു. എന്നാൽ ഇത്തവണ അത് ലഭിക്കുമോയെയാണ് പലരും ഉറ്റ് നോക്കുന്നത്.
പ്രത്യേകിച്ച് അണികളുടെ ആവേശമായിട്ടാണ് കുഞ്ഞമ്മദ് കുട്ടി സ്ഥാനാർത്ഥിയായി വന്നത്.കുഞ്ഞമ്മദ് കുട്ടി മാഷുടെ ജയവും പരാജയവും ജില്ലാ സെക്രട്ടറിയായ പി.മോഹനന് കടുത്ത പരീക്ഷണം കൂടിയാണ്. തോറ്റാൽ പാർട്ടിയിലെ ചേരിപ്പോരിൽ മോഹനന്റെ പേര് ഉയർന്ന് വരും. തോറ്റാൽ തങ്ങൾക്കില്ലാതെ പോയ ജനകീയത തന്റെ തട്ടകത്തിൽ കുഞ്ഞമ്മദ് കുട്ടിക്കുണ്ടെന്ന തിരിച്ചറിവ് സ്വീകരിക്കേണ്ടി വരും. പാറക്കലിന്റെ ജനകീയത കൊണ്ടും വികസന പ്രവർത്തനങ്ങൾ കൊണ്ടും മണ്ഡലം നിലനിർത്തുമെന്ന് തന്നെയാണ് ലീഗിന്റെ ഉറച്ച വിശ്വാസം.
വടകര എന്നും സോഷ്യലിസ്റ്റുകളുടെ ഉറച്ച മണ്ഡലങ്ങളിലൊന്നാണ്. എന്നാൽ ഇത്തവണ അതിന് മാറ്റമുണ്ടാകുമെന്ന് തന്നെയാണ് പുറത്ത് വരുന്ന വിവരം.യു.ഡി.എഫ്.പിന്തുണയോടെ ആർ.എംപി.നേതാവ് കെ.കെ.രമയാണ് മൽസരിക്കുന്നത്. എൽ.ജെ.ഡി.ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രനാണ് എതിരാളി.കഴിഞ്ഞ തവണ കെ.കെ.രമ ആർ.എംപി.ടിക്കറ്റിൽ മൽസരിച്ച് 20000 ഓളം വോട്ടുകൾ നേടിയിരുന്നു.ഇടത് മുന്നണിയുടെ സി.കെ.നാണു 10000 ലതികം വോട്ടിനാണ് ഇവിടെ നിന്നും വിജയിച്ചത്.
ഇപ്രവിശ്യം കണക്കുകൾ കൊണ്ടും പ്രവർത്തന മികവ് കൊണ്ട് വൻ വോട്ടിന് കെ.കെ.രമ വിജയിക്കുമെന്ന് തന്നെയാണ് പൊതുവെയുള്ള വിലയിരുത്തൽ. ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകവും സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയവും ഏറെ ചർച്ചയായ മണ്ഡലത്തിൽ രമയെ തോൽപ്പിക്കാൻ സിപിഎം.പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടുണ്ട്. എന്നാൽ പിണറായിയെ എതിർക്കാൻ രമ നിയമസഭയിലുണ്ടാകണമെന്ന ചരിത്രത്തിന്റെ കാവ്യ നീതി സാക്ഷാൽക്കരിക്കുമെന്ന ചിന്തയാണ് പൊതുവെ മണ്ഡലത്തിൽ നിന്നും ലഭിക്കുന്നത്.
കെ.കെ.രമയുടെ സ്ഥാനാർത്ഥിത്വത്തിന്റെ ഗുണം യു.ഡി.എഫിന് ഏറെ ലഭിക്കുന്ന മണ്ഡലങ്ങളിലൊന്നാണ് നാദാപുരവും കുറ്റ്യാടിയും. നാദാപുരത്ത് സിപിഐ.യുടെ ഇ.കെ.വിജയനും കെപിസിസി.ജനറൽ സെക്രട്ടറി അഡ്വ:കെ.എം.പ്രവീൺകുമാും തമ്മിലാണ് പ്രധാന മൽസരം. ജനകീയ സാന്നിധ്യമെന്ന നിലക്കാണ് ഇ.കെ.വിജയൻ മൂന്നാമതും അങ്കത്തിനിറക്കിയത്. സിപിഐ.യെക്കാൾ സിപിഎമ്മിനായിരുന്നു ഇ.കെ.വിജയൻ തന്നെ സ്ഥാനാർത്ഥി ആകട്ടെയെന്ന ചിന്ത ഉടലെടുത്തത്. ഇ.കെ.വിജയനുണ്ടാകുന്ന വിജയ സാധ്യത മറ്റാർക്കും മണ്ഡലത്തിൽ ഇല്ലെന്നാണ് സിപിഎം.നേതാക്കളുടെ വാദം.
കോൺഗ്രസ് നേതാവായ അഡ്വ:കെ.പ്രവീൺകുമാറിന്റെ സ്ഥാനാർത്ഥിത്വമാണ് എൽ.ഡി.എഫിനെ ഇത്രയും പേടിപ്പിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തോറ്റെങ്കിലും ജയിച്ച സ്ഥാനാർത്ഥിയെ പോലെ നാദാപുരത്ത് നിറഞ്ഞു നിൽക്കാൻ പ്രവീൺകുമാറിന് സാധിച്ചിട്ടുണ്ട്. ഏവരോടും അടുത്തിടപഴകുവാനും അവരുടെ പ്രശ്നങ്ങളിൽ ആത്മാർത്ഥമായി ഇടപെടാനും പ്രവീൺകുമാറിന് സാധിച്ചിട്ടുണ്ട്.അതൊക്കെ വോട്ടായി മാറുമെന്നാണ് യു.ഡി.എഫിന്റെ പ്രതീക്ഷ.നാൽപ്പത് വർഷത്തെ ഇടത് സാന്നിധ്യം നാദാപുരത്ത് അസ്മിക്കുമെന്നും പ്രവീൺകുമാർ വിജയിക്കുമെന്നുമാണ് യു.ഡി.എഫ്.നേതാക്കൾ പറയുന്നത്.
യു.ഡി.എഫിന്റെ കണക്കുകൾ പ്രകാരം കടത്തനാടിൽ ഇത്തവണ മൂന്ന് സീറ്റിലും ജയിക്കുമെന്ന് തന്നെയാണ്.മൂന്ന് സീറ്റിലും യു.ഡി.എഫ് ജയിക്കുകയാണെങ്കിൽ ജില്ലാ സെക്രട്ടറി എന്ന നിലക്ക് പ്രദേശവാസിയായ പി.മോഹനന് അത് കനത്ത ക്ഷീണമാകും.ലഭിക്കുന്ന സീറ്റും സ്ഥാനാർത്ഥികളുടെ ഭൂരിപക്ഷം പോലും പാർട്ടിക്കിടയിൽ ചൂടേറിയ ചർച്ചക്കിടയാക്കും.എന്നാൽ വടകരയും നാദാപുരവും നിലനിർത്തുമെന്നും കുറ്റ്യാടി തിരിച്ച് പിടിക്കുമെന്നുമാണ് എൽ.ഡി.എഫ് കേന്ദ്രങ്ങളുടെ വിശ്വാസം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- തോരാമഴയിലും കാറ്റിലും താറുമാറായി യുഎഇയിലെ ജനജീവിതം; കാറുകൾ വെള്ളത്തിൽ മുങ്ങി; 500 ഓളം വിമാനങ്ങൾ റദ്ദാക്കി; സ്കൂളുകൾ അടച്ചു; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; യുഎഇയിൽ റെഡ് അലർട്ട്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍