യുഡിഎഫിൽ കൂടുതൽ കരുത്തരാകാൻ മുസ്ലിംലീഗ്; മുന്നണിയിൽ വിജയം ഉറപ്പുള്ള സുരക്ഷിത കേന്ദ്രങ്ങളെല്ലാം ലീഗിന്റെ പക്കൽ; വോട്ടെണ്ണുമ്പോൾ ഇക്കുറി 25 വരെ ലഭിക്കുമെന്ന് ലീഗ് കേന്ദ്രങ്ങളിൽ പ്രതീക്ഷ; 15 ൽ താഴെ പിടിച്ച് കെട്ടിയെന്ന പ്രതീക്ഷയിൽ ഇടതു മുന്നണിയും; ലാസ്റ്റ് ലാപ്പിൽ കണക്കുകൾ കൂട്ടിയും കിഴിച്ചും രാഷ്ട്രീയ കേരളം
ടി പി ഹബീബ്
കോഴിക്കോട്: ഭരണമാറ്റമോ ഭരണ തുടർച്ചയോ എന്ന ചോദ്യത്തിനുള്ള ഉത്തരത്തിന് നാല് ദിവസം മാത്രം ബാക്കിയിരിക്കെ മുസ്ലിം ലീഗിന് എത്ര സീറ്റ് ലഭിക്കുമെന്ന ചോദ്യം രാഷ്ട്രീയ തലങ്ങളിൽ സജീവമായി. ചരിത്ര വിജയം നേടുമെന്നാണ് മുതിർന്ന ലീഗ് നേതാക്കൾ നൽകുന്ന വിവരം. 25 സീറ്റുകൾ വരെ ലീഗിന് ലഭിച്ചേക്കാമെന്നും പറയുന്ന നേതാക്കളുണ്ട്. ഇത് അതിരു കടന്ന ചിന്തയാണെന്ന വിശ്വാസം പുലർത്തുന്ന ലീഗ് നേതാക്കൾ പോലും 20 സീറ്റുകൾ ലഭിക്കുമെന്ന് തറപ്പിച്ച് പറയുന്നു.പേരാമ്പ്ര പുനലൂരും മാത്രമാണ് നഷ്ടപ്പെടുന്ന സീറ്റുകളെന്ന ചിന്ത ചില ലീഗ് നേതാക്കൾ പങ്ക് വെക്കുന്നു.
കഴിഞ്ഞ തവണ 25 സീറ്റുകളിൽ മൽസരിച്ച ലീഗ് ഇത്തവണ 27 സീറ്റുകളിലാണ് മൽസരിച്ചത്.എൽ.ജെ.ഡിയും മാണി ഗ്രൂപ്പു പോയതോടെ കൂടുതൽ സീറ്റുകൾ ലഭ്യമാക്കാൻ ലീഗിനും കോൺഗ്രസിനും കൂടുതൽ അവസരം ലഭിച്ചു. അങ്ങനെയാണ് ലീഗിന് സീറ്റുകൾ അധികം ലഭിച്ചത്. അധിക സീറ്റ് ലീഗ് ചോദിച്ചു വാങ്ങിയെന്ന പ്രചരണം ആദ്യ ഘട്ടത്തിൽ ഉയർന്നെങ്കിലും കുന്നമംഗലം അടക്കമുള്ള സീറ്റുകളിൽ ലീഗ് നേതൃത്വം കാണിച്ച രാഷ്ട്രീയ പക്വത എടുത്തു പറയേണ്ടതാണ്. തങ്ങളുടെ ശക്തനായ എതിരാളി പി.ടി.എ.റഹീമിനെ വരച്ച വരയിൽ നിർത്താൻ സ്വതന്ത്ര വേഷത്തിൽ കോൺഗ്രസ് നേതാവിനെയാണ് ലീഗ് മൽസരിപ്പിച്ചത്. മണ്ഡലത്തിൽ ഏറെ ജനകീയനായ ദിനേശ് പെരുമണ്ണ ശക്തമായ മൽസരം തന്നെയാണ് കാഴ്ചവെച്ചത്. കുന്ദമംഗലത്ത് ലീഗിനും യു.ഡി.എഫിനും നല്ല പ്രതീക്ഷയാണുള്ളത്. പി.ടി.എ.റഹീമിനോടുള്ള എതിർപ്പും ദിനേശിനുള്ള ജനസമ്മിതിയും വോട്ടായി മാറിയാൽ വിജയം ഉറപ്പാണെന്ന് ലീഗണികൾ പറയുന്നു.
സിപിഎമ്മിന്റെ പ്രകടനം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട മണ്ഡലമാണ് കുറ്റ്യാടി.അവിടത്തെ ഫലം സിപിഎമ്മിനും ലീഗിനും ഒരേ പോലെ പ്രധാനപ്പെട്ടതാണ്.അണികൾ നേത്യത്വത്തിനെതിരെ പ്രകടനം നടത്തി പിടിച്ചു വാങ്ങിയ സീറ്റ് എന്ത് വിലകൊടുത്തും വിജയിപ്പിക്കുമെന്ന വാശിയിലാണ് സിപിഎം.പ്രവർത്തകർ നടത്തിയത്.എന്നാൽ എംഎൽഎ.എന്ന നിലക്ക് പാറക്കൽ മാജിക്കിനെ മറി കടക്കാൻ ഇതിന് സാധിക്കുമോയെന്നാണ് ഏവരും ഉറ്റ് നോക്കുന്നത്. മുസ്ലിം ലീഗിന്റെ ജനപ്രതിനിധികളിൽ ജനകീയനന്നെ ബഹുമുതി പാറക്കലിന് സ്വന്തമാണ്.ആരെയും കയ്യിലെടുക്കാനുള്ള വിരുത് വോട്ടായി മാറുമെന്നും 5000 ന് മുകളിൽ വിജയിക്കുമെന്നുമാണ് ലീഗ് നേത്യത്വം പറയുന്നത്.
കഴിഞ്ഞ തവണ ലഭിക്കാതെ പോയ കൊടുവള്ളി, തിരുവമ്പാടി ഇത്തവണ ഉറപ്പാണെന്ന് ലീഗ് നേത്യത്വം വിശദീകരിക്കുന്നുണ്ട്. കൊടുവള്ളി ഉറച്ചതാണെങ്കിലും തിരുവമ്പാടിക്ക് അത്ര ഉറപ്പ് പലർക്കും പോര. ക്രിസ്ത്യൻ വോട്ട് എൽ.ഡി.എഫിലേക്ക് പോയോ എന്നതാണ് ഏവരും ഉറ്റ് നോക്കുന്നത്. എന്നാൽ സി.മോയിൻകുട്ടിക്ക് ശേഷം ക്രിസ്ത്യൻ വോട്ട് പിടിക്കാൻ പറ്റിയ ഏറ്റവും നല്ല സ്ഥാനാർത്ഥിയെയാണ് സി.പി.ചെറിയ മുഹമ്മദിലൂടെ ലീഗ് നിർത്തിയിട്ടുള്ളത്. താമരശ്ശേരി ബിഷപ്പിന്റെ ഏറെ താൽപര്യനായ ലീഗ് നേതാവ് കൂടിയാണ് സി.പി.ചെറിയ മുഹമ്മദ്.
കണ്ണൂർ ജില്ലയിലെ രണ്ട് സീറ്റുകളാണ് ഏവരും ഉറ്റ് നോക്കുന്നത്.സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധ നേടിയ മൽസരമാണ് അഴീക്കോട് നടന്നത്. പിണറായിയുടെ മുഖത്ത് നോക്കി നോ എന്ന് പറയാൻ ധൈര്യപ്പെട്ട ലീഗ് നേതാവായ കെ.എം.ഷാജിയെ എന്ത് വില കൊടുത്തും നിയമസഭ കാണക്കില്ലെന്ന ഉഗ്രശപഥത്തിലാണ് സിപിഎമ്മിന്റെ നേത്യത്വത്തിൽ പ്രവർത്തനങ്ങൾ നടത്തിയത്. അവസാന ഘട്ടത്തിൽ ഷാജിയെ എന്ത് വില കൊടുത്തും തോൽപ്പിക്കണമെന്ന ശക്തമായ നിർദ്ദേശം മുഖ്യമന്ത്രി നേരിട്ട് തന്റെ വിശ്വസ്തർക്ക് നൽകിയിട്ടുണ്ട്. എന്നാൽ അമിത ആത്മവിശ്വാസത്തോടെയാണ് ഷാജി തിരഞ്ഞെടുപ്പിനെ നേരിട്ടത്. പിണറായിയെ എതിർക്കുന്ന ശക്തമായ നേതാവെന്ന നിലയിൽ പൊതുസമൂഹത്തിൽ ഷാജിക്കുള്ള ഇമേജ് വോട്ടായി മാറുമെന്ന് തന്നെയാണ് ലീഗിന്റെ വിശ്വാസം. ഭരണം ലഭിച്ചാൽ മന്ത്രി സ്ഥാനം ലഭിക്കുമെന്ന ചിന്തയും ഷാജിക്ക് അനുകൂലമാണ്.
കൂത്ത്പറമ്പിൽ വോട്ടിന്റെ കണക്കിൽ ഒരു നിലക്കും ലീഗ് വിജയിക്കേണ്ടതില്ല.കഴിഞ്ഞ തവണ മന്ത്രി പി.കെ.ശൈലജ വിജയിച്ചത് പത്തായിരത്തിലതികം വോട്ടിന്റെ പിൻബലത്തിലാണ്.എന്നാൽ അന്നത്തെ എതിരാളി കെ.പി.മോഹനനാണ് ഇത്തവണ ലീഗിന്റെ പൊട്ടൻങ്കണ്ടി അബ്ദുല്ലക്കെതിരെ മൽസരിച്ചത്.എല്ലാ തിരഞ്ഞെടുപ്പിലും മൽസരിക്കാൻ ലീഗിന്റെ നേതാക്കൾ സമ്മർദം ചെലുത്തുമെങ്കിലും പൊട്ടൻങ്കണ്ടി മുങ്ങികളയാറാണെന്ന് അണികൾ പറയുന്നു. എന്നാൽ ഇത്തവണ പാണക്കാട് കുടുംബവും പി.കെ.കുഞ്ഞാലിക്കുട്ടി അടക്കമുള്ളവർ നേരിട്ടും പൊട്ടൻങ്കണ്ടിയോട് മൽസരിക്കണമെന്ന് നിർബന്ധിക്കുകയായിരുന്നു. സാധാരണ രീതിയിൽ സിപിഎം.കേന്ദ്രങ്ങളായ 32 ബൂത്തുകളിൽ 90 ശതമാനത്തിലതികം വോട്ട് ശതമാനം രേഖപ്പെടുത്താറുണ്ട്. എന്നാൽ ഇത്തവണ രണ്ടിടത്ത് മാത്രമാണ് 90 കടന്നത്. സിപിഎം.കേന്ദ്രത്തിലെ ഉൽസാഹ കുറവും ചിലരുടെ നിറം മങ്ങിയ പ്രകടനവും ദുബൈയിലെ അൽമദീന സൂപ്പർ മാർക്കറ്റ് ഗ്രൂപ്പിന്റെ ഇടപാടിന്റെ ബഹിസ്ഫുരണമാണെന്ന് ചിന്തിക്കുന്ന രാഷ്ട്രീയ നിരീക്ഷകരുമുണ്ട്.
മലപ്പുറം ജില്ല ഇത്തവണ പച്ച പിടിച്ച് നിൽക്കുമെന്ന് തന്നെയാണ് ലീഗ് നേത്യത്വത്തിന്റെ ഉറച്ച വിശ്വാസം. ശക്തമായ മൽസരം നടന്നത് താനൂും പെരിന്തൽമണ്ണയുമാണ്. താനൂരിൽ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടരി പി.കെ.ഫിറോസും വി.അബ്ദുറഹിമാനും തമ്മിലാണ് മൽസരം. കഴിഞ്ഞ തവണ നേടിയ ജനകീയത ഇത്തവണ അബ്ദുറഹിമാനില്ല എന്നതാണ് വസ്തുത. മറിച്ച് പൊതു വിഷയങ്ങളിൽ ഇടപെട്ടുള്ള പി.കെ.ഫിറോസിന്റെ ഇമേജിന് മണ്ഡലത്തിൽ നല്ല മാർക്കറ്റ് ലഭിച്ചിട്ടുണ്ട്. യൂത്ത് ലീഗ് നേതാവ് നജീബ് കാന്തപുരവും നേരത്തെ ലീഗിന്റെ നേതാവുമായ മുസ്തഫയും തമ്മിലാണ് പെരിന്തർമണ്ണയിലെ പ്രധാന മൽസരം. ആദ്യ ഘട്ടത്തിൽ മുസ്തഫ അൽപ്പം മുന്നേറിയെങ്കിലും പിന്നീട് നജീബിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ലെന്നാണ് പെരിന്തർമണ്ണയിൽ നിന്നും ലഭിക്കുന്ന വിവരം.മണ്ഡലത്തിൽ പണം വൻ തോതിൽ ഒഴുക്കിയ തിരഞ്ഞെടുപ്പെന്ന പ്രത്യേകത കൂടിയുണ്ട്.
കഴിഞ്ഞ തവണ ജയിച്ച സീറ്റുകൾ നിലനിർത്തുമെന്നും പുതിയ സീറ്റുകൾ പിടിച്ചെടുക്കുമെന്നുമാണ് ലീഗ് നേത്യത്വത്തിന്റെ അവസാന ഘട്ട കണക്ക്.എന്നാൽ ഈ കണക്കുകളിൽ വലിയ കാര്യമില്ലെന്നാണ് എൽ.ഡി.എപ്. നേതൃത്വത്തിന്റെ വിലയിരുത്തൽ. എന്നാലും ലീഗ് മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കുമെന്ന് അവർ രഹസ്യമായി സമ്മതിക്കുന്നു. കൂടിയാൽ 15 സീറ്റ് മാത്രമാണ് സിപിഎം.നേതാക്കൾ ലീഗിന് നൽകുന്നുള്ളൂ.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്