കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യത വർധിച്ചതോടെ കണ്ണിൽ കരടായവർക്ക് പണി കൊടുക്കാൻ അണിയറ നീക്കം; ഹിറ്റ്ലിസ്റ്റിൽ ഉൾപ്പെടുത്തിയത് ആറ് ഐഎഎസ് -ഐപിഎസ് ഉദ്യോഗസ്ഥരെ; യുഡിഎഫ് ഭരണത്തിൽ മികച്ച വകുപ്പുകളിൽ എത്താതിരിക്കാൻ പലവിധത്തിൽ നടപടിക്ക് നീക്കം; 'മോസ്റ്റ് വാണ്ടഡാ'യി എൻ പ്രശാന്ത് ഐഎഎസ്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു ഭരണമാറ്റം ഉണ്ടാകുമോ? അതോ പിണറായി മന്ത്രിസഭയ്ക്ക് തുടർഭരണം കിട്ടുമോ? കേരളീയരുടെ ആകാംക്ഷ തീരാൻ ഇനി അവശേഷിക്കുന്നത് ആറ് ദിവസം മാത്രമാണ്. ഇതിനിടെ മുന്നണികളുടെ കാര്യം പരിശോധിച്ചാൽ ആർക്കും അത്രയ്ക്ക് ആത്മവിശ്വാസം ഇല്ലെന്നതാണ് വാസ്തവം. കാരണം, തെരഞ്ഞെടുപ്പിന്റെ അവസാന ദിവസങ്ങളിൽ എൽഡിഎഫിനുണ്ടായിരുന്ന മുൻതൂക്കം ഇല്ലാതാക്കാൻ യുഡിഎഫിന് സാധിച്ചു. ഇതോടെ മത്സരഫലം തീർത്തും പ്രവചനത്തിന് അതീതമായി മാറുകയായിരുന്നു. യുഡിഎഫ് അധികാരം പിടിക്കുമെന്ന് ആത്മവിശ്വാസത്തോടെ കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും വിലയിരുത്തുമ്പോൾ തന്നെ മറുവശച്ച് ചില കോണുകളിൽ കാലുവാരലിനെ കുറിച്ചുള്ള ചർച്ചകളും നടക്കുന്നുണ്ട്. എങ്കിലും വിജയിക്കുമെന്ന ആത്മവിശ്വാസം ഇടതു കേന്ദ്രങ്ങളിലുണ്ട്.
ഇക്കുറി എൽഡിഎഫിന് ഭരണം നഷ്ടമാകുകയാണെങ്കിൽ ഇന്ത്യയിലെ ഭൂപടത്തിൽ നിന്നും ഒരു കമ്മ്യൂണിസ്റ്റ് സർക്കാർ അപ്രത്യക്ഷമാകും. അതേസമയം തുടർഭരണം ഉണ്ടായാൽ പിണറായി തന്നെ മുഖ്യമന്ത്രിയാകുകയും ചെയ്യും. അതേസമയം സംസ്ഥാന ഇന്റലിജൻസിന്റെ റിപ്പോർട്ടിൽ അടക്കം യുഡിഎഫിന് ഭരണം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. അങ്ങനെ സംഭവിച്ചാൽ ഈ സർക്കാറിന്റെ കണ്ണിലെ കരടായ ചില ഉദ്യോഗസ്ഥർക്ക് ചിലപ്പോൾ മികച്ച വകുപ്പുകളും സ്ഥാനങ്ങളും ലഭിച്ചേക്കാം. ഇത് സിപിഎമ്മിലെ ചിലരെ ഇപ്പോഴേ അലോസരപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ സിപിഎം ഭരണത്തിന് ഒത്താശപാടുന്ന ചില ഉദ്യോഗസ്ഥ സഹായത്തിൽ മറ്റു ചിലരെ ഒതുക്കാനുള്ള തീവ്രപരിശ്രമമാണ് നടക്കുന്നത്.
ഇടതു സർക്കാറിന്റെ കണ്ണിൽ കരടായ ഉദ്യോഗസ്ഥരുടെ ഹിറ്റ്ലിസ്റ്റ് തന്നെ തയ്യാറാക്കി കഴിഞ്ഞു. ഇവർക്ക് യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയാൽ മികച്ച വകുപ്പുകൾ കിട്ടാതിരിക്കാനുള്ള പാരവെപ്പാണ് അണിയറയിൽ ഒരുങ്ങുന്നത്. ഹിറ്റ്ലിസ്റ്റിൽ പെട്ടവരെ അടിയന്തരമായി ഏതെങ്കിലും കേസിൽ കുടുക്കിയ വകുപ്പു തല നടപടി സ്വീകരിക്കാനോ ആണ് ഒരുങ്ങുന്നത്. ഇതിനായി ചില ഐഎഎസ് -ഐപിഎസ് ഉദ്യോഗസ്ഥരുടെ പേര് ഡിജിപിക്കും ചീഫ് സെക്രട്ടറിക്കും മുന്നിലെത്തി കഴിഞ്ഞതായാണ് പുറത്തുവരുന്ന വിവരം.
ഏഴു പേർക്കെതിരായാണ് നടപടികൾ നടത്താൻ തുനിയുന്നത്. ഈ സർക്കാരിന്റെ ഭരണത്തിൽ അവശേഷിക്കുന്ന ദിവസങ്ങളിൽ ഇവർക്കെതിരെ നടപടി ഉണ്ടാകുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. മൂന്ന് ഐപിഎസുകാരാണ് ഈ ഹിറ്റ്ലിസ്റ്റിലുള്ളത്. പത്മകുമാർ, അനൂപ് ജോൺ, ജയനാഥ് തുടങ്ങിയവരാണ് ഇവർ. ഇവരിൽ തലകുനിക്കാത്ത ഉദ്യോഗസ്ഥനാണ് അനൂപ്. അദ്ദേഹം ഈ സർക്കാറിന്റെ ഭരണത്തിൽ തീർത്തും നിശബ്ദനായിരുന്നു. അദ്ദേഹത്തിന് മികച്ച അവസരം ലഭിച്ചിരുന്നില്ല. ടി പി വധകേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു എന്നതു കൊണ്ടാണ് സിപിഎമ്മിന്റെ ഹിറ്റ്ലിസ്റ്റിൽ ഇടംപിടിച്ചതും.
യാതൊരു കൂസലുമില്ലാതെ ഐപിഎസ് ഉദ്യോഗസ്ഥനായ ജഗന്നാഥനാണ് സർക്കാറിന്റെ നോട്ടപ്പുള്ളിയായുള്ളത്. ഇദ്ദേഹത്തിനൊപ്പം പത്മകുമാറും ഹിറ്റ്ലിസ്റ്റിലുണ്ട്. ഇദ്ദേഹത്തിനെതിരെയും നടപടി അണിയറയിൽ ഒരുങ്ങുകയാണ്. ഐപിഎസുകാർ കൂടാതെ ഐഎഎസുകാർക്കെതിരെയും നടപടിക്ക് നീക്കം നടക്കുന്നുണ്ട്. ഇതിൽ പ്രധാന ആഴക്കടൽ മത്സ്യബന്ധനത്തിലെ സർക്കാറിന്റെ കള്ളക്കളികൾ പുറത്തു കൊണ്ടുവന്ന എൻ പ്രശാന്താണ്. അടുത്ത സർക്കാർ അധികാരത്തിൽ വന്നാൽ ഏറ്റവും മികച്ച സ്ഥാനം തന്നെ ലഭിച്ചേക്കുമെന്ന വിലയിരുത്തലുണ്ട്. ഇതിനിടെയാണ് പ്രശാന്തിനെയും ഒതുക്കാനുള്ള ശ്രമം ശക്തമായി അണിയറയിൽ ഒരുങ്ങുന്നത്.
ബി അശോക് എന്ന ഐഎഎസുകാരനാണ് ഈ ലിസ്റ്റിലെ രണ്ടാമൻ. കാർഷിക വകുപ്പിൽ അടക്കം മികച്ച സേവനം നടത്തിയ ഉദ്യോഗസ്ഥനാണ് അദ്ദേഹം. ഇടതു രാഷ്ട്രീയത്തിന് വഴങ്ങാത്തതാണ് ഇദ്ദേഹത്തെയും അനഭിമതനാക്കിയത്. കൂട്ടത്തിൽ ഏറ്റവും ശ്രദ്ധേയനായ മറ്റൊരു വ്യക്തി പത്തനംതിട്ട കലക്ടറായിരുന്ന പി ബി നൂഹാണ്. സിപിഎമ്മുമായി ചേർന്നു പോയിരുന്ന മികച്ച ഉദ്യോഗസ്ഥനായിരുന്നുവെങ്കിലും പമ്പയിലെ മണൽക്കടത്തു വിഷയത്തിലെ ഇടപെടലിലാണ് അദ്ദേഹം സർക്കാറിന് അനഭിമതനായത്. അതുകൊണ്ട് തന്നെയാണ് പി ബി നൂഹിനെയും ഒതുക്കാനുള്ള ശ്രമം അണിയറയിൽ ശക്തമായി പുരോഗമിക്കുന്നത്.
യുഡിഎഫ് അധികാരത്തിൽ എത്തിയാൽ മികച്ച പദവികളിൽ എത്താതിരിക്കുക എന്നതു കൊണ്ടാണ് ഇത്തരം നീക്കങ്ങൾ അണിയറയിൽ ശക്തമായി നടത്തുന്നതും. ഭരണ തുടർച്ച ഉണ്ടാകില്ലെന്ന പൊതു വിലയിരുത്തലാണ് സെക്രട്ടറിയേറ്റിലെ മുതിർന്ന സിവിൽ സർവ്വീസുകാർക്കുമുള്ളത്. സ്ഥാനാർത്ഥി മികവിന്റെ കരുത്തിൽ യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തുമെന്നാണ് അവരുടെ വിലയിരുത്തൽ. തെരഞ്ഞെടുപ്പ് പ്രചരണത്തിലെ ട്രന്റ് അവലോകനം ചെയ്ത് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം തയ്യാറാക്കിയ റിപ്പോർട്ടും ഇത്തരത്തിലായിരുന്നുവെന്നാണ് സിവിൽ സർവ്വീസുകാരിൽ പ്രമുഖരുടെ അടക്കം പറച്ചിൽ. എന്നാൽ ഇത് സർക്കാരിന് മുന്നിൽ എത്തിയപ്പോൾ 77 സീറ്റിന്റെ തുടർഭരണ സാധ്യതയായി മാറുകയായിരുന്നു.
ഇന്റലിജൻസ് ആദ്യം തയ്യാറാക്കിയ റിപ്പോർട്ടിൽ യുഡിഎഫിന് 88 സീറ്റു ലഭിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ, ഈ റിപ്പോർട്ട് പുലിവാലാകുമെന്ന് ഭയന്ന് 77ലേക്ക് മാറ്റുകയുമായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. 85 സീറ്റിൽ അധികം നേടി യുഡിഎഫ് അധികാരത്തിൽ വരുമെന്നാണ് ഐഎഎസുകാരിൽ ഭൂരിഭാഗത്തിന്റേയും വിലയിരുത്തൽ. കേന്ദ്ര ഇന്റലിജൻസിന്റെ റിപ്പോർട്ടുകൾ മുഖവിലയ്ക്കെടുക്കുകയാണ് സീനിയർ ഐഎഎസുകാരും. തിരുവനന്തപുരത്തും കൊല്ലത്തും ആലപ്പുഴയിലും പത്തനംതിട്ടയിലും ഇടതിന് തിരിച്ചടിയുണ്ടാകുമെന്നാണ് സിവിൽ സർവ്വീസുകാരുടെ പൊതു നിലപാട്. സർക്കാറിനെതിരായ നിശബ്ദ തരംഗം കേരളത്തിൽ യുഡിഎഫിന് ചരിത്ര വിജയം നേടാൻ വഴിയൊരുക്കുമെന്ന് കേന്ദ്ര സർക്കാറിന് കീഴിലെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട് എന്നാണ് സൂചന. ഈ സാഹചര്യം കൂടി മുന്നിൽ കണ്ടാണ് ചില ഉദ്യോഗസ്ഥരെ ാെതുകൈകനുള്ള നീക്കങ്ങൾ അണിയറയിൽ നടക്കുന്നത്.
Stories you may Like
- യുഡിഎഫ് 9, എൽഡിഎഫ് 7, ബിജെപി 1; തദ്ദേശത്തിൽ ചരിക്കുന്നത് കോൺഗ്രസ് മുന്നണി
- എസ് പി ബാസ്റ്റിൻ സാബുവിനെ ഐപിഎസ് സെലക്ഷനിൽ പരിഗണിക്കാൻ ഉത്തരവ്
- മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- തിരുവനന്തപുരത്ത് ബിജെപിക്ക് കനത്ത തിരിച്ചടി; ഇത്തവണ നേട്ടം ഇടതുപക്ഷത്തിന്
- പരിഷ്കരിച്ച പട്ടിക മുഖ്യമന്ത്രി ഒപ്പിട്ടിട്ടും പട്ടിക സെക്രട്ടറിയേറ്റിൽ പൂഴ്ത്തി അട്ടിമറി
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍