Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആത്മഹത്യാ ശ്രമവും അമ്പിളി ദേവിയെ സ്വാധീനിച്ചില്ല; സ്വരാജ് റൗണ്ടിലേത് നാടകമെന്ന പ്രതികരണത്തിന് പിന്നാലെ സൈബർ സെല്ലിനും എസിപിക്കും നടിയുടെ പരാതി; ആദിത്യനെതിരെ ജാമ്യമില്ലാ കേസെടു്ക്കുന്നതിനെ കുറിച്ച് ആലോചിച്ച് പൊലീസ്; അമ്പിളി ദേവിയുടെ പരാതി സ്ത്രീത്വത്തെ അപമാനിക്കുന്നുവെന്ന് ആരോപിച്ച്

ആത്മഹത്യാ ശ്രമവും അമ്പിളി ദേവിയെ സ്വാധീനിച്ചില്ല; സ്വരാജ് റൗണ്ടിലേത് നാടകമെന്ന പ്രതികരണത്തിന് പിന്നാലെ സൈബർ സെല്ലിനും എസിപിക്കും നടിയുടെ പരാതി; ആദിത്യനെതിരെ ജാമ്യമില്ലാ കേസെടു്ക്കുന്നതിനെ കുറിച്ച് ആലോചിച്ച് പൊലീസ്; അമ്പിളി ദേവിയുടെ പരാതി സ്ത്രീത്വത്തെ അപമാനിക്കുന്നുവെന്ന് ആരോപിച്ച്

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: നടനും സീരിയൽ താരവുമായ ആദിത്യൻ ജയനെതിരെ പൊലീസിൽ പരാതി നൽകി നടി അമ്പിളി ദേവി. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് കാണിച്ചാണ് അമ്പിളി ദേവി പരാതി നൽകിയിരിക്കുന്നത്. സൈബർ സെല്ലിനും കരുനാഗപ്പള്ളി എസിപിക്കുമാണ് പരാതി നൽകിയത്. ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് തന്റെ സ്ത്രീത്വത്തെ അപമാനിക്കാനാണ് ആദിത്യൻ ശ്രമിക്കുന്നതെന്നും അമ്പിളിദേവി പരാതിപ്പെടുന്നു.

ഞായറാഴ്ച രാത്രിയോടെ ആദിത്യൻ ജയനെ ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയിൽ തൃശ്ശൂർ സ്വരാജ് റൗണ്ടിൽ കണ്ടെത്തിയിരുന്നു. കൈഞരമ്പ് മുറിച്ച നിലയിലാണ് ആദിത്യൻ ജയനെ കണ്ടെത്തിയത്. അമ്പിളി ദേവിയുടെ വീട്ടിലെത്തി ആദിത്യൻ അക്രമം കാട്ടുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയായിരുന്നു ആത്മഹത്യാ ശ്രമവും. ഇത് നാടകമാണെന്ന സംശയവും അമ്പിളി ദേവി മറുനാടനോട് പങ്കുവച്ചിരുന്നു. അമ്പിളി ദേവി നൽകിയ കേസിൽ ജാമ്യമില്ലാ വകുപ്പുകൾ പൊലീസ് ചുമത്താൻ സാധ്യത ഏറെയാണ്. ഉടൻ കേസെടുത്താൽ ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങുമ്പോൾ ആദിത്യൻ അറസ്റ്റിലാകാനും സാധ്യതയുണ്ട്.

അമ്പിളി ദേവിയുടെയും ആദിത്യൻ ജയന്റെയും കുടുംബപ്രശ്‌നങ്ങൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ വാർത്തയാണ്. ആദിത്യൻ ജയന്റെ ആരോഗ്യ നില പൂർണ്ണ തൃപ്തികരമാണ്. കൈഞരമ്പ് മുറിഞ്ഞ നിലയിൽ കാറിൽ കണ്ടെത്തിയ ആദിത്യൻ ആരോഗ്യം വീണ്ടെടുത്തു കഴിഞ്ഞു. വൈകിട്ടു സ്വരാജ് റൗണ്ടിൽ നടുവിലാലിനു സമീപത്താണ് കണ്ടത്. കാറിനുള്ളിൽ ആദിത്യൻ ജയൻ തളർന്നു കിടക്കുന്നതു വഴിയാത്രക്കാരാണു കണ്ടത്. ഉടൻ ജനറൽ ആശുപത്രിയിലെത്തിച്ചു. ബ്ലേഡ് ഉപയോഗിച്ച് ഒന്നിലധികം തവണ ഞരമ്പ് മുറിക്കാൻ ശ്രമിച്ച നിലയിലായിരുന്നെന്നു പരിശോധനയിൽ കണ്ടെത്തി. 10 ഉറക്ക ഗുളികകൾ കഴിച്ചിട്ടുണ്ടെന്നും വ്യക്തമായി. അന്തരിച്ച നടൻ ജയന്റെ സഹോദരപുത്രനാണ് ആദിത്യൻ.

രാത്രിയോടെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ജനറൽ ആശുപത്രിയിൽ വച്ചു തന്നെ ആദിത്യന് ബോധം തിരിച്ചു കിട്ടിയിരുന്നു. മുറിവിന് തുന്നലുമിട്ടു. ഗുളിക കഴിച്ചതു കൊണ്ടാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. പത്ത് ഉറക്ക ഗുളിക മാത്രം കഴിച്ചതു കൊണ്ട് മറ്റ് പ്രശ്നമൊന്നും ഉണ്ടായില്ല. ഗുളിക കഴിച്ചതു കൊണ്ടാണ് കാറിൽ നിന്ന് കണ്ടെത്തുമ്പോൾ ആദിത്യന് ബോധക്ഷയം ഉണ്ടായിരുന്നത്. സ്വരാജ് റൗണ്ട് നടുവിലാൽ പരിസരത്തു കാറിൽ ഞരമ്പു മുറിച്ചനിലയിൽ അവശനായി കിടക്കുകയായിരുന്നു. 'എനിക്ക് മരിക്കണം..' രക്ഷിക്കാനെത്തിയവരോട് ആദിത്യൻ പറഞ്ഞ വാക്കുകളിങ്ങനെയാണ്. കാനയിലേക്ക് ചരിഞ്ഞു നിൽക്കുന്ന നിലയിലാണ് കാർ ശ്രദ്ധയിൽപ്പെടുന്നത്. പിന്നീട് വന്നു നോക്കിയപ്പോഴാണ് കൈ ഞരമ്പ് മുറിച്ച നിലയിൽ താരത്തെ കാറിനുള്ളിൽ കണ്ടെത്തുന്നത്.

രാത്രി ഏഴരയോടെ കാറിനകത്ത് ഒരാളെ സംശയകരമായി കണ്ടവർ പൊലീസിനെ വിവരമറിയിച്ചു. ഉടനെ ജില്ലാ ആശുപത്രിയിലെത്തിച്ചു. പിന്നീടു മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഉറക്കഗുളികകൾ ഉള്ളിൽ ചെന്നിട്ടുണ്ട്. ആരോഗ്യനിലയിൽ ആശങ്കയില്ലെന്ന് ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. നടുവിലാലിന് സമീപം ആദിത്യനെ തിരിച്ചറിഞ്ഞവരിൽ അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ഉണ്ടായിരുന്നു. നിയന്ത്രണം വിട്ടു കാറിന്റെ ചക്രങ്ങൾ കാനയിലേക്ക് ഇറങ്ങിയ നിലയിലായിരുന്നു.ബ്ലേഡ് ഉപയോഗിച്ച് ഒന്നിലധികം തവണ ഞരമ്പ് മുറിക്കാൻ ശ്രമിച്ചതായി പരിശോധനയിൽ കണ്ടെത്തി. പത്ത് ഉറക്ക ഗുളികകൾ കഴിച്ചിട്ടുണ്ടെന്നും വ്യക്തമായി.ഞരമ്പിൽ ആഴത്തിൽ മുറിവേൽക്കുകയോ രക്തം നഷ്ടപ്പെടുകയോ ചെയ്തിട്ടില്ല.

ആദിത്യനും നടിയും ഭാര്യയുമായ അമ്പിളീദേവിയും തമ്മിൽ കുറച്ചു കാലമായി നീരസത്തിലാണ്. ആരോപണപ്രത്യാരോപണങ്ങൾ ഇരു കൂട്ടരും ഉന്നയിച്ചിരുന്നു. സാമൂഹിക മാധ്യമങ്ങളിലേക്കും ആക്ഷേപങ്ങൾ നീണ്ടു. ഇതിനിടെയാണ് ആത്മഹത്യാശ്രമം. ആദിത്യനു വഴിവിട്ട ബന്ധങ്ങളുണ്ടെന്നും താൻ അസ്വസ്ഥയാണെന്നും ഭാര്യ ഏതാനും സുഹൃത്തുക്കളോടു പറഞ്ഞിരുന്നുവെന്നാണ് സൂചന. ഇതു സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായി. തന്നെ തെറ്റിദ്ധരിച്ചതാണെന്ന് ആദിത്യൻ മറു കുറിപ്പിട്ടു. ആദിത്യൻ കഴിഞ്ഞ ദിവസം അമ്പിളീദേവിയുടെ വീട്ടിലെത്തി വധിക്കുമെന്നു ഭീഷണിപ്പെടുത്തിയതായും ആക്ഷേപമുണ്ട്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു.

തൃശൂരിലെ ഒരു യുവതിയുമായുള്ള സൗഹൃദത്തെ ചൊല്ലി, അമ്പിളി ദേവിയുമായുള്ള വിവാഹ ബന്ധത്തിലെ അസ്വാരസ്യങ്ങൾ അടുത്തിടെ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. ആദിത്യൻ വീട്ടിലെത്തി വധഭീഷണി മുഴക്കിയെന്നും വിവാഹമോചനം ആവശ്യപ്പെട്ട് കുഴപ്പങ്ങളുണ്ടാക്കിയെന്നും അമ്പിളി ദേവി ആരോപിച്ചിരുന്നു.ആദിത്യന്റെ പ്രത്യാരോപണങ്ങളും ഉയർന്നിരുന്നു. അമ്പിളിയെ ഭീഷണിപ്പെടുത്തിയിട്ടില്ല എന്നായിരുന്നു ജയൻ പ്രതികരിച്ചത്. ഏതൊരു കുടുംബജീവിതത്തിലും ഉണ്ടാകുന്ന പ്രശ്‌നങ്ങളാണ് തങ്ങൾക്കിടയിലുണ്ടായതെന്നും അത് വ്യക്തിപരമായി തകർക്കാനുള്ള ആയുധമായി ഉപയോഗിക്കരുതെന്നും ജയൻ പറഞ്ഞിരുന്നു.

ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും, തന്നോട് വിവാഹമോചനം ആവശ്യപ്പെടുന്നുവെന്നും, തനിക്ക് ഭീഷണിയുണ്ടെന്നും അമ്പിളി സോഷ്യൽ മീഡിയ വഴി പ്രതികരിച്ചിരുന്നു. എന്നാൽ സംഭവത്തിൽ പറയുന്ന സ്ത്രീ സുഹൃത്താണെന്നും, ഭാര്യ അമ്പിളിയെ ഭീഷണിപ്പെടുത്തിയിട്ടില്ല എന്ന് ജയനും മറുപടി നൽകിയിരുന്നു. ഏതൊരു കുടുംബ ജീവിതത്തിലും ഉണ്ടാകുന്ന പ്രശ്നങ്ങളാണ് തങ്ങൾക്കിടിയിലും ഉണ്ടായതെന്നും അതിങ്ങനെ വ്യക്തിപരമായി തകർക്കാനുള്ള ആയുധമായി ഉപയോഗിക്കരുത് എന്നും ജയൻ പറഞ്ഞു. 'ഞാൻ കൊല്ലുമെന്നോ സൈബർ ആക്രമണം നടത്തുമെന്നോ പറഞ്ഞിട്ടില്ല. വ്യാജ ആരോപണങ്ങളാണ് അമ്പിളി ദേവി ഉന്നയിക്കുന്നത്,' എന്നുമാണ് ജയൻ പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP